പ്രമുഖ ജൂവല്ലറികളിലേക്ക് കൂടി പരിശോധന വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ്; വിദേശ പണമിടപാടു സ്ഥാപനങ്ങളിലും മിന്നൽ പരിശോധന; സ്വർണ്ണ കടക്കാർക്ക് എതിരെയുള്ള ആരോപണം ചാക്കിൽ കെട്ടി എത്തിച്ച കള്ളപ്പണം സ്വർണ്ണമാക്കിയതായി; സ്വർണ്ണ വ്യാപാരത്തിലും ഫോറെക്സ് ഇടപാടിലും നടന്ന കള്ളക്കളികൾ കണ്ടെത്താൻ ആദായനികുതി വകുപ്പ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: 1000, 500 രൂപ നോട്ടുകൾ നോട്ടുകൾ പിൻവലിക്കൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചതിന് പിന്നാലെ സ്വർണ്ണ വില അനൗദ്യോഗികമായി ഉയർന്നു. ഒരു പവന് വിപണി വില 23,000 രൂപയോട് അടുത്താണ്. എന്നാൽ ഈ ദിവസം ഒരു പവന് 60,000 രൂപയ്ക്ക് വരെ സ്വർണം വിറ്റു. കൈയിലുള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇത്. നിയമവിരുദ്ധമെന്നു സംശയിക്കുന്ന നിക്ഷേപ പദ്ധതികളിലൂടെയും മറ്റു ഇടപാടുകളിലൂടെയും കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം ശക്തമായതോടെ സംസ്ഥാനത്തെ പ്രമുഖ ജുവലറികളിൽ മിന്നൽ റെയ്ഡുമായി ആദായനികുതി ഉദ്യോഗസ്ഥർ എത്തിയിരുന്നു. മുമ്പ് തന്നെ ഈ റെയ്ഡ് ജുവലറികളും കേന്ദ്ര സർക്കാരിന്റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും 500, 1000 നോട്ടുകൾ പിൻവലിച്ചതോടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് സജീവമായി എന്ന സംശയം മൂലമാണ് മിന്നൽ പരിശോധന നടത്തിയത്.
ജൂലറികൾക്ക് പുറമേ വിദേശ പണമിടപാടു സ്ഥാപനങ്ങളിലും ന്യൂ ജനറേഷൻ ബാങ്കുകളിലും നിരീക്ഷണം ശക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാൻ ഹവാല സംഘങ്ങളും മാഫിയകളും മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്ന വിവരത്തെത്തുടർന്ന് എൻഫോഴ്സ്മെന്റ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി. കഴിഞ്ഞ നാലുദിവസം കൈവശമുണ്ടായിരുന്ന സ്വർണത്തിന്റെയും വില്പനയുടെയും വിവരങ്ങൾ അറിയിക്കാൻ രാജ്യത്തെ പ്രധാന ജൂവലറിയുടമകളോട് ഡയറക്ടറേറ്റ് ഓഫ് സെൻട്രൽ എക്സൈസ് ഇന്റലിജൻസ് ആവശ്യപ്പെട്ടുകയും ചെയ്തു. കഴിഞ്ഞ നാലുദിവസങ്ങളിലെ വ്യാപാരം തുടങ്ങുന്നതിനും ശേഷവുമുള്ള സ്റ്റോക്ക് വിവരങ്ങളും വില്പന സംബന്ധിച്ച വിവരങ്ങളുമാണ് നൽകേണ്ടത്. വിവരങ്ങൾ നൽകാത്തവർക്കെതിരെ സെൻട്രൽ എക്സൈസ് നിയമപ്രകാരം നടപടിയെടുക്കും. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി അസാധുവായ 500, 1000 നോട്ടുകൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ എന്നാണ് ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നത്. ഹവാല ഇടപാടുകാർ വൻ തുക കമ്മിഷൻ പറ്റി പിൻവലിച്ച നോട്ടുകൾ സ്വീകരിക്കുന്നതായും വിവരമുണ്ട്. സഹകരണ ബാങ്കുകളിലും ആദായ നികുതി വകുപ്പ് പിടിമുറുക്കുമെന്നാണു വിവരം.
കേന്ദ്രസർക്കാർ 500, 1000 നോട്ടുകൾ അസാധുവാക്കിയശേഷം കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി സ്വർണത്തിൽ നിക്ഷേപം നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്തുന്നതിനാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി. നോട്ട് അസാധുവാക്കിയതോടെ ചാക്കുകളിൽ പണം കേരളത്തിലെ ജൂലറികളിലെത്തിച്ചു. അത് സ്വർണ്ണമാക്കി കടയുടമകൾ മാറ്റി നൽകി. ഇതിലൂടെ കള്ളപ്പണം തടയുകയെന്ന കേന്ദ്ര സർക്കാർ ലക്ഷ്യം തന്നെ അടിതെറ്റി. കുഴൽപ്പണ മാഫിയയെ ഇല്ലായ്മ ചെയ്യാൻ കൂടിയായിരുന്നു ഇത്. എന്നാൽ ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഇതും അട്ടിമറിച്ചു. സംസ്ഥാനത്ത് 2,000 രൂപ നോട്ടുകൾ സുലഭമാണെന്ന വിവരത്തേത്തുടർന്ന് ന്യൂ ജനറേഷൻ ബാങ്കുകളും നിരീക്ഷണത്തിലാണ്. നോട്ട് മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് വൻ ഇടപാടുകൾ നടക്കുന്നതായും വിവരമുണ്ട്. വൻകിട സ്ഥാപനങ്ങൾ വ്യാജ മേൽവിലാസങ്ങളിൽ നടത്തുന്ന ഇടപാടുകൾ പിടികൂടാനാണു നിർദ്ദേശം.
കറൻസി ക്ഷാമത്തിനു പിന്നാലെ എൻഫോഴ്സ്മെന്റ് പരിശോധനയ്ക്ക് എത്തിയതോടെ മിക്കവാറും ഫോറെക്സ് സ്ഥാപനങ്ങൾ കറൻസി ഇടപാടുകൾ നിർത്തിവച്ചു. ബാങ്കുകളിൽനിന്ന് കൂടുതൽ പണം മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഫോറെക്സ് സ്ഥാപനങ്ങൾ. മാറ്റിയെടുക്കാനും പിൻവലിക്കാനും അനുവാദമുള്ളത് ദിവസവും ഇടപാടിന് ആവശ്യമായ പണത്തിന്റെ വളരെ ചെറിയ ശതമാനം മാത്രമായതിനാൽ ഇടപാടുകൾ നടത്തേണ്ടെന്ന് ഫോറെക്സ് സ്ഥാപനങ്ങൾ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ 67 ഫോറെക്സ് സ്ഥാപനങ്ങളാണ് എൻഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലുള്ളത്. ഇവർ 500, 1000 നോട്ടുകൾ ഉപയോഗിച്ച് വൻതോതിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോ എന്നാണു പരിശോധിക്കുന്നത്.
സഹകരണ ബാങ്കുകളിലും നിരീക്ഷണം ശക്തമാക്കും. ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമുള്ളവരുടെ പൂർണ വിവരങ്ങളാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെടുക. നിക്ഷേപകരുടെ വിവരങ്ങൾ, നിക്ഷേപത്തുക, നിക്ഷേപ കാലയളവ്, മുൻ നിക്ഷേപം എന്നീ വിവരങ്ങളും ശേഖരിക്കും. പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ, പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾ, പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ അടക്കം നേരത്തെ സംസ്ഥാനത്തെ 2,664 ബാങ്കുകൾക്കാണ് ആദായ നികുതി വകുപ്പ് പരിശോധനാ നോട്ടീസ് നൽകിയിരുന്നത്.
മലബാറിലുള്ള ജുവല്ലറികളിൽ ഇന്നലെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. വകുപ്പിന്റെ പ്രത്യേക ഇന്റലിജൻസ് സ്ക്വാഡാണു റെയ്ഡിനു നേതൃത്വം നൽകുന്നത്. ജൂവലറികളിൽ വ്യാപകമായി കള്ളപ്പണം വരുന്നുണ്ടെന്ന വിവരം നേരത്തെ കിട്ടിയതിന്റെ പശ്ചാത്തലത്തിലാണു റെയ്ഡ് നടത്തിയത്. ഇവിടങ്ങളിൽ നികുതിവെട്ടിപ്പിനായി പല പദ്ധതികളും നടത്തുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. വിവിധ നിക്ഷേപ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിക്കുകയാണു ജുവലറികൾ എന്ന വാർത്തകളും പുറത്തുവന്നിരുന്നു.
ഇപ്പോൾ നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഇത്തരത്തിൽ അക്കൗണ്ടുകൾ ഉപേക്ഷിച്ചവരുടെ പേരുകൾ ഉപയോഗിക്കുന്നുവെന്ന സംശയം ഉയർന്നിരുന്നു. നികുതിവകുപ്പിന്റെ പരിശോധനയിൽ ഇത്തരത്തിൽ മറ്റുള്ളവരുടെ പേരിൽ തട്ടിപ്പു നടത്തി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായി വിവരം ലഭിച്ചുവെന്നാണു സൂചന.
Stories you may Like
- മാസപ്പടി വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- വീണാ വിജയൻ വിവാദത്തിൽ ഗവർണ്ണർ നിർണ്ണായക കൂടിയാലോചനകളിൽ
- കരിമണൽ കർത്തയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വെറുതെ കിട്ടിയത് 1.72 കോടി
- നിയമസഭ അതിവേഗം പിരിയും; കർത്തയുടെ 'പടിയിൽ' വിവാദം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍