ഉദ്യോഗസ്ഥ പുനർനിർണ്ണയത്തിലെ അവസാനവാക്ക് നളിനി നെറ്റോ തന്നെ; മനോജ് എബ്രഹാമുമായുള്ള ഭിന്നതയിൽ ഒതുക്കപ്പെട്ട രാഹുൽ ആർ നായർ വീണ്ടും മുഖ്യധാരയിലേക്ക്; 19 എസ്പിമാരെ മാറ്റിയപ്പോൾ ഏറ്റവും മികച്ച പദവി ലഭിച്ചത് മുൻ പത്തനംതിട്ട എസ്പിക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊലീസിലെ അഴിച്ചുപണിയിൽ വീണ്ടും മുഖ്യമന്ത്രിയുടെ പ്രിൻസപ്പൽ സെക്രട്ടറി കൂടിയായ നളിനി നെറ്റോയുടെ ടച്ച് വ്യക്തം. ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സസ്പെന്റ് ചെയ്ത രാഹുൽ ആർ നായരെ ചതിക്കുഴിയിൽ വീഴ്ത്തിയത് പൊലീസിലെ ചില ഇടപടെലുകളായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. സത്യസന്ധതയോടെ പ്രവർത്തിച്ചതാണ് രാഹുലിന് വിനയായതെന്നും വിലയിരുത്തൽ വന്നിരുന്നു. ഈ അഭിപ്രായങ്ങളോട് ചേർന്ന നിലപാടാണ് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ കൈക്കൊണ്ടത്. അങ്ങനെയാണ് രാഹുലിന്റെ സസ്പെൻഷൻ പിൻവലിക്കപ്പെട്ടത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം കിട്ടയതോടെ രാഹുലിനെ പൊലീസ് ആസ്ഥാനത്ത് സുപ്രധാന പദവിയിലേക്ക് നിയോഗിക്കാനും നളിനി നെറ്റോയ്ക്ക് കഴിയുന്നു.
കണ്ണൂർ എസ്പിയായിരുന്ന രാഹുലിനോട് സിപിഐ(എം) നേതാക്കളിൽ ചിലർക്ക് മുമ്പ് അനിഷ്ടങ്ങളുണ്ടായിരുന്നു. പത്തനംതിട്ട എസ്പിയായിരിക്കെ ഉയർന്ന ക്വാറി കൈക്കൂലി വിവാദത്തിൽ സിപിഐ(എം) തുടക്കത്തിൽ വിമർശനവും ഉയർത്തി. അതുകൊണ്ട് തന്നെ ആരോപണത്തിൽപ്പെട്ട യുവ ഐപിഎസുകാരനോട് പിണറായി സർക്കാർ എന്ത് നിലപാട് എടുക്കുമെന്നത് ചോദ്യമായി ഉയർന്നിരുന്നു. എന്നാൽ രാഹുലിനെതിരെയുള്ളത് കെട്ടിച്ചമച്ച ആരോപണമാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമലയുള്ള മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് ആസ്ഥാനത്ത് എഐജി തസ്തികയിൽ രാഹുലിനെ നിയമിക്കാൻ തീരുമാനിച്ചത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് നടപടികളിൽ സുതാര്യതയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. കൂടതൽ കരുതലോടെ രാഹുൽ പ്രവർത്തിക്കുമെന്നാണ് ആഭ്യന്തര സെക്രട്ടറി കൂടിയായ നളിനി നെറ്റോയുടെ വിലയിരുത്തൽ. ഇത് തന്നെയാണ് രാഹുലിന് ഉന്നത പദവി ലഭിക്കുന്നത്. പൊലീസിലെ സ്ഥലം മാറ്റങ്ങളിൽ നളിനി നെറ്റോയുടെ തീരുമാനം മുമ്പും വ്യക്തമായിരുന്നു. കൊച്ചി റേഞ്ച് ഐജിയായി എസ് ശ്രീജിത്തിനെ നിയമിച്ചതും നളിനി നെറ്റോയുടെ നീക്കത്തിന് തെളിവാണ്.
സസ്പെൻഷനിലായിരിക്കെ രാഹുലിനെ തിരിച്ചെടുക്കണമെന്ന് വാദിച്ചതും ആഭ്യന്തര സെക്രട്ടറിയായിരുന്ന നിളിനി നെറ്റോ തന്നെയായിരുന്നു. ഡിജിപി അടക്കമുള്ളവർ രാഹുലിന് എതിരായിരുന്നു. തിരിച്ചെടുത്ത ശേഷവും വിവാദമെത്തി. പൊലീസ് ആസ്ഥാനത്തെ അഴിമതികളെ കുറിച്ച് രാഹുലിനെ കൊണ്ട് എഡിജിപി സന്ധ്യ അന്വേഷിപ്പിച്ചിരുന്നു. തെളിവുകൾ നീണ്ടത് തിരുവനന്തപുരം റേഞ്ച് ഐജിയായ മനോജ് എബ്രഹാമിന് നേരെയും. ഈ അന്വേഷണ റിപ്പോർട്ട് മാദ്ധ്യമങ്ങളിൽ എത്തിയത് വിവാദമായി. രാഹുലാണ് ചോർത്തിയതെന്ന ആരോപണം മനോജ് എബ്രഹാം ഉന്നയിച്ചു. ഇതേ തുടർന്ന് മലപ്പുറത്തേക്ക് യുഡിഎഫ് സർക്കാർ മാറ്റുകയായിരുന്നു. ഇതോടെ നിർണ്ണായക പദവികളിൽ രാഹുൽ എത്താതിരിക്കാൻ പൊലീസിലെ ഉന്നതർ ചരട് വലികളും നടത്തി. പത്തനംതിട്ടയിലെ ക്വാറി മാഫിയയുമായി മനോജ് എബ്രാഹാമിനും എഡിജിപി ശ്രീലേഖയ്ക്കും ബന്ധമുണ്ടെന്ന രാഹുലിന്റെ മൊഴി നൽകലും വിവാദമായിരുന്നു.
2014 നവംബർ 17നാണ് രാഹുൽ ആർ നായരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. മലപ്പുറം എം.എസ്പി കമാണ്ടന്റായിരിക്കെയാണ് രാഹുൽ ആർ നായരെ സസ്പെൻഡു ചെയ്തത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സമയത്ത് ക്വാറി ഉടമകളിൽ നിന്നും 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്നാണ് സസ്പെൻഡു ചെയ്തത്. രാഹുലിനെതിരെ കേസെടുക്കാൻ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയ സാഹചര്യത്തിലായിരുന്നു അത്. കഴിഞ്ഞ ജൂണിലാണ് എസ്പിക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടികാട്ടി ഡി.ജി. പി കെ.എസ്. ബാലസുബ്രമണ്യം ആഭ്യന്തരമന്ത്രിക്ക് ശുപാർശ നൽകിയത്. ഇന്റലിജൻസ് എ.ഡി.ജി.പി എ. ഹേമചന്ദ്രൻ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്റലിജൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാകില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.
ഇതേ തുടർന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനും തെളിവെടുപ്പിനുമിടെ 20ഓളം സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും മൊബൈൽ ഫോൺ കോളുകളുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു. അപ്പോൾ വിജിലൻസും ആരോപണത്തിൽ ഉറച്ചു നിന്നു. ഇതോടെയാണ് രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതും സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തതും. പൊലീസിലെ തന്നെ ഉന്നത ഇടപെടൽ ഇതിന് പിന്നിലുണ്ടെന്ന് എഡിജിപി ശ്രീലേഖ, ഐജി മനോജ് എബ്രഹാം എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് രാഹുൽ വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇതിനെതിരെ ഐപിഎസ് അസോസിയേഷനും പ്രതിഷേധിച്ചിരുന്നു. മനോജ് എബ്രഹാമായിരുന്നു അസോസിയേഷൻ സെക്രട്ടറിയെന്നതും അന്ന് വലിയ ചർച്ചയായി.
യുഡിഎഫ് സർക്കാർ പുറത്തായതോടെ രാഹുലിനെതിരെ പ്രവർത്തിച്ച പലർക്കും പണി കിട്ടി. യുവ ഐപിഎസുകാരന് മികച്ച പദവി നൽകണമെന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെ ഡിജിപി ലോക്നാഥ് ബെഹ്റയും പിന്തുണച്ചു. ഇതോടെയാണ് രാഹുൽ പൊലീസ് ആസ്ഥാനത്ത് എത്തുന്നത്. ക്വാറി മാഫിയയുടെ കൈക്കൂലിക്കേസിൽ തുടരന്വേഷണത്തിൽ രാഹുലിനെതിരെ തെളിവുകളൊന്നും കിട്ടിയില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന്റെ കാര്യത്തിൽ വിജിലൻസ് ഡിജിപി ജേക്കബ് തോമസ് ഉടൻ തീരുമാനവും എടുക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് രാഹുലിന് പൊലീസ് ആസ്ഥാനാത്തെ സുപ്രധാന ചുമതലയിൽ നളിനി നെറ്റോ നിയോഗിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ അഴിമതി ഇല്ലായ്മ ചെയ്യുകയെന്ന ദൗത്യമാണ് രാഹുലിനുള്ളതെന്നാണ് സൂചന.
രാഹുൽ ആർ. നായരെ കൈക്കൂലിക്കേസിൽപ്പെടുത്തി മാദ്ധ്യമങ്ങൾക്ക് ഒറ്റുകൊടുത്തത് ഐ.ജി. മനോജ് ഏബ്രഹാം ആണെന്ന് ആരോപിക്കുന്ന രേഖകളുടെ പകർപ്പ് നേരത്തെ പുറത്തുവന്നിരുന്നു. രാഹുൽ ആർ. നായർ പാറമടലോബിയിൽ നിന്നും 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുള്ള വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോളിന്റെ പ്രിലിമിനറി റിപ്പോർട്ടാണ് ഐ.ജി മനോജ് ഏബ്രഹാം മാദ്ധ്യമങ്ങൾക്ക് ചോർത്തിയത്. 2014 നവംബർ 16 ന് മനോജ് എബ്രഹാമിന്റെ എന്ന മെയിൽ ഐഡിയിൽ നിന്നുമാണ് വിജിലൻസ് ഡയറക്ടറുടെ കണ്ടെത്തലുകൾ മാദ്ധ്യമങ്ങൾക്ക് ചോർന്നത്. നവംബർ 17 ന് മാത്രമാണ് കൈക്കൂലി കേസിൽ രാഹുൽ ആർ. നായർക്കെതിരെ എഫ്.ഐ.ആർ പോലും തയാറാക്കുന്നത്. ഈ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് എങ്ങനെ അഡ്മിനിസ്ട്രേഷൻ ഐ.ജിയായിരുന്ന മനോജ് ഏബ്രഹാമിന് ലഭിച്ചുവെന്നതാണ് ദുരൂഹമാണ്. പൊലീസിലെ ഗൂഢാലോചന രാഹുലിനെതിരെ ഉണ്ടായിരുന്നുവെന്നതിന് ഇത് തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. പൊലീസ് നവീകരണത്തിനുള്ള ഫണ്ട് ദുർവിനിയോഗം ചെയ്തുവെന്ന് ആരോപിച്ച് മനോജ് ഏബ്രഹാമിനെതിരേ രാഹുൽ ആർ. നായർ നടത്തിയ അന്വേഷണവും വലിയ വിവാദമായി.
ബംഗളൂരുവിലെ വിസിനിറ്റി കമ്പനിയുമായി നടത്തിയ ഇടപാടിൽ 1.87 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ആദ്യ ദിവസം വാർത്ത നൽകിയ ഒരു പ്രമുഖ പത്രം പിറ്റേന്ന് നഷ്ടത്തിന്റെ തോത് 50 കോടി എന്നാണ് പുറത്തു വിട്ടത്. ഇതോടെയാണ് ഐ.ജി. രാഹുലിനെതിരേ രംഗത്തുവന്നത്. അന്വേഷണ റിപ്പോർട്ട് രാഹുൽ തന്നെ ചോർത്തിയെന്ന് കാട്ടി മനോജ് എബ്രഹാം ഡിജിപി സെൻകുമാറിന് പരാതിയും നൽകി. രഹസ്യ രേഖകൾ രാഹുൽ ചോർത്തിയെന്നായിരുന്നു പരാതി. അതിനിടെയാണ് രാഹുലിനെതിരായ അന്വേഷണ റിപ്പോർട്ട് മനോജ് എബ്രഹാമാണ് പുറത്തുവിട്ടതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നത്. ഈ സമയം പൊലീസിലെ ഏറ്റവും ശക്തനായ ഓഫീസറായിരുന്നു മനോജ് എബ്രഹാം. ഇതാണ് രാഹുലിന്റെ ഒതുക്കപ്പെടലിന് കാരണമെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- കണ്ണൂരിലെ ക്വാറി സമരം പിൻവലിച്ചു; വർധനവ് നാലു രൂപ മാത്രം
- വഴിക്കടവ് വില്ലേജ് ഓഫീസർ അടിമുടി അഴിമതിക്കാരൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്