ലണ്ടനിൽ രാഹുൽ ഗാന്ധിക്കൊപ്പം കുടുംബസുഹൃത്ത് സാം പിത്രോഡ മുതൽ സീതാറാം യെച്ചൂരി വരെ; മോദി വിരുദ്ധരെല്ലാം ഒന്നിച്ചു കൂടിയ ലണ്ടനിൽ യുവരാഷ്ട്രമായ ഇന്ത്യയെ കുറിച്ചുള്ള ചിന്തകളും സങ്കൽപ്പങ്ങളും; സ്യുട്ടണിഞ്ഞു വേദിയിലെത്തിയ രാഹുൽ ഒറ്റനോട്ടത്തിൽ രാജീവിന്റെ ട്രൂ കോപ്പിയായതിന്റെ സന്തോഷം ഏറ്റെടുത്തു സോഷ്യൽ മീഡിയയും
പ്രത്യേക ലേഖകൻ
ലണ്ടൻ: സ്വാതന്ത്ര്യത്തിന്റെ 44-ാം വാർഷികത്തിൽ കൊല്ലപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇന്ത്യയെ യുവ രാഷ്ട്രം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. യുവാവായ രാജീവ് നടത്തിയ രാഷ്ട്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം വീൺവാക്കല്ലെന്നു ലോകം മനസിലാക്കിയത് ഇന്ത്യ ടെലികോം, ശാസ്ത്ര രംഗങ്ങളിൽ പിന്നീടുള്ള കാലത്തു നേടിയ കുതിച്ചു ചാട്ടത്തിലൂടെയാണ്. ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള വികസിത രാജ്യങ്ങൾ വരെ ഉപഗ്രഹ വിക്ഷേപത്തിനു ഇന്ത്യയെ ആശ്രയിക്കുന്ന കാലം എത്തിയതും രാജീവിന്റെ സ്വപ്നത്തിൽ ഉണ്ടായിരുന്ന യുവ ഇന്ത്യയുടെ പ്രസരിപ്പിന്റെ ഫലം കൂടിയാണ്.
കൊല്ലപ്പെടുമ്പോൾ വെറും 46 വയസായിരുന്നു. പിതാവിനേക്കാൾ പ്രായം കൂടിയ രാഹുൽ ഗാന്ധി സാധാരണ ഉപയോഗിക്കാത്ത സഫാരി സ്യുട്ടിൽ ലണ്ടനിൽ രണ്ടു ദിവസം നടന്ന ഇന്ത്യ @ 75 എന്ന കോൺഫറൻസിൽ പങ്കെടുത്ത ചിത്രം സോഷ്യൽ മീഡിയ പങ്കിടുന്നത് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രസരിപ്പിനേക്കാൾ അച്ഛനോടുള്ള സാദൃശ്യം കൊണ്ട് കൂടിയാണ്.
മാത്രമല്ല രണ്ടു ദിവസമായി ലണ്ടനിൽ നടന്ന ഭാവി ഇന്ത്യയെക്കുറിച്ചുള്ള ചർച്ചയിൽ ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും സുഹൃത്തും ഇന്ത്യൻ ടെലി കമ്യുണിക്കേഷൻ വിപ്ലവത്തിന് വഴി തുറന്ന സാം പിത്രോദയുടെയും സീതാറാം യെച്ചൂരി ഉൾപ്പെടെ മിക്ക പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യവും കൗതുകമായി. ഇതോടെ ഇന്ത്യയിൽ കോൺഗ്രസ് ഇല്ലാതെയുള്ള പ്രതിപക്ഷ നിര എന്നത് വാസ്തവത്തിൽ നേതാക്കൾ ആഗ്രഹിക്കുന്നില്ല എന്ന സൂചനയും ലണ്ടൻ നൽകുകയാണ്.
അച്ഛനും അമ്മയും മാത്രമല്ല താൻ കൂടി പൂർവ വിദ്യാർത്ഥിയായിരുന്ന കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യൻ സൊസൈറ്റി നടത്തുന്ന സെമിനാറിൽ കൂടി പങ്കെടുത്തേ രാഹുൽ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങൂ. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്നാണ് രാഹുൽ 1995ൽ എംഫിൽ പാസായത്. ബ്രിട്ടനിൽ ഇന്നും ഇന്ത്യൻ വിഷയത്തിൽ ഏറ്റവും ശക്തമായ സ്വരം ഉയരുന്നതും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നാണെന്നതും പ്രത്യേകതയാണ്.
ബ്രിട്ടനിലെയും യൂറോപ്പിലെയും ഇന്ത്യൻ വംശജരുടെയും ബിസിനസ് കൂട്ടായ്മകളുടെ ആദിത്യമാണ് ഇന്ത്യ @ 75 കോൺഫറൻസിനെ ശ്രദ്ധയിൽ എത്തിച്ച മറ്റൊരു ഘടകം. നിരവധി സാങ്കേതിക സ്ഥാപനങ്ങളും ചടങ്ങിന്റെ ഭാഗമായി. ബുദ്ധിജീവി മണ്ഡലത്തിലെ പ്രശസ്തരായവരുടെ സാന്നിധ്യവും എടുത്തു പറയേണ്ട ഘടകം തന്നെ ആയിരുന്നു. ബിസിനസ്, പോളിസി, സയൻസ്, ഇന്ത്യൻ വംശജരുടെ നിക്ഷേപ പങ്കാളിത്തം, സാങ്കേതിക വളർച്ച, വിദ്യാഭ്യാസം, ഹരിത സാങ്കേതികത തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ആയിരുന്നു കൂടിക്കാഴ്ചകൾ.
പക്ഷെ മാധ്യമ ശ്രദ്ധ മുഴുവൻ ലഭിച്ചത് സമ്മേളനത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടിനാണ്. ബിജെപി വിരുദ്ധ നിലപാടുള്ള മിക്കവാറും നേതാക്കളുടെയും പാർട്ടികളുടെയും സാന്നിധ്യമാണ് ലണ്ടൻ സമ്മേളനത്തെ കൂടുതൽ വാർത്ത പ്രാധാന്യം ലഭിക്കുന്നതിനുള്ള വേദിയാക്കി മാറ്റിയത്. എൻസിപി, ശിവസേന, ഡിഎംകെ പാർട്ടികളുടെ അസാന്നിധ്യവും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
വരുന്ന ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ വിദേശ ഇന്ത്യൻ വംശജരുടെ പങ്കാളിത്തം ഏതു വിധത്തിലായിരിക്കണം എന്ന കാര്യവും സമ്മേളനത്തിൽ പ്രത്യേക ചർച്ചയിലെത്തി. വിദേശങ്ങളിൽ ഇന്ത്യക്കാർ എന്നാൽ ഹിന്ദുക്കൾ മാത്രമാണെന്ന ധാരണ സൃഷ്ടിക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ വാസ്തവം അങ്ങനെയല്ല, മറ്റു മതക്കാരായവർ അനവധിയുള്ള സ്ഥലമാണ് യുകെ. കുടിയേറ്റത്തിന്റെ രണ്ടും മൂന്നും തലമുറയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജർ കൂടുതൽ തുറന്ന ചിന്താഗതിക്കാരുമാണ് അത്തരക്കാർ ഇന്ത്യക്കാർ എന്ന വിലാസത്തിൽ നിന്നും തന്നെ അകറ്റപ്പെടുകയാണ്. ഇതിനു തടയിടാൻ യഥാർത്ഥ രാജ്യ സ്നേഹികൾക്ക് കഴിയണമെന്ന് സമ്മേളന നടത്തിപ്പിലെ പ്രധാന മുഖമായി മാറിയ പുഷ്പരാജ് ദേശ്പാണ്ഡെ വ്യക്തമാക്കി.
ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന ആഴത്തിൽ ഉള്ള പ്രയാസങ്ങളാണ് രാഹുൽ തന്റെ ചിന്തകളായി കോൺഫറൻസിൽ പങ്കുവച്ചത്. ലോകത്തിനു മുന്നിൽ ഇന്ത്യൻ ജനാധിപത്യം വലിയ പരുക്കേൽക്കാതെ നിൽക്കുകയാണെന്ന് തോന്നാമെങ്കിലും ഇന്ത്യയിലെ ജനങ്ങളുടെ അവസ്ഥ അതല്ലെന്നും വ്യക്തമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. രാജ്യത്തെ വിഘടിതമായി നിലനിർത്താനുള്ള ശ്രമമാണ് ഭരണ കക്ഷിയായ ബിജെപി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആർ ജെ ഡി നേതാവ് തേജസ്വി യാദവ്, ടിഎംസി നേതാവ് മഹുവ മൊയ്ത്ര എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടി. ഒരു തീപ്പൊരി വീണാൽ ആളിക്കത്താൻ പാകത്തിൽ ഇന്ത്യയിൽ എവിടെയും വർഗീയതയുടെ ഇന്ധനം വീണു കിടക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്താനും മറന്നില്ല.
''കമ്യുണിസം ആയാലും ആർ എസ് എസ് ആയാലും അണികൾക്ക് തൊണ്ട തൊടാതെ വിഴുങ്ങാനുള്ള ആശയമാണ് നൽകികൊണ്ടിരിക്കുന്നത്. ഞങ്ങൾക്ക് അങ്ങനെയാകാൻ കഴിയില്ല. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം കേൾക്കുകയും അത് പൊതുമധ്യത്തിൽ എത്തിക്കുകയുമാണ് ഞങ്ങളുടെ രീതി. ലോകത്തു തന്നെ ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന ഇന്ത്യൻ ജനാധിപത്യം നല്ല രീതിയിൽ മുന്നോട്ടു പോകുകയാണെന്നാകാം ലോകം കരുതുന്നത്. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിന് ഇടർച്ച നേരിട്ടാൽ അത് ലോകത്തെ ഒന്നാകെ ബാധിക്കുമെന്നും മനസിലാക്കണം'', പ്രസംഗത്തിൽ ഉടനീളം തന്റെ ആശങ്കകൾ സംവദിക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാനും രാഹുൽ ശ്രദ്ധിച്ചിരുന്നു.
റഷ്യ - ഉക്രൈൻ പ്രതിസന്ധി ചോദ്യമായി ഉയർന്നപ്പോൾ ഒട്ടും വിഭിന്നമല്ല ഇന്ത്യയും ചൈനയും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷം എന്ന മറുപടിയാണ് രാഹുൽ നൽകിയത്. രാജ്യ സുരക്ഷക്ക് ഉക്രൈൻ ഭീക്ഷണിയാകുന്നു എന്ന റഷ്യയുടെ വാദം അംഗീകരിക്കാനാകില്ല. യുക്രൈനിലെ രണ്ടു പ്രാവശ്യകളുടെ പേരിൽ ഉള്ള ആശങ്ക റഷ്യക്ക് ആക്രമണത്തിന് കാരണമായി പറയാമെങ്കിലും നാറ്റോ സേനയെയാണ് അവർ ഭയപ്പെടുന്നതെന്നും പ്രവിശ്യ തർക്കം വെറുമൊരു കാരണമായി ഉയർത്തുന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും രാഹുൽ ഇന്ത്യ @ 75 എന്ന ആശയവുമായി സംവാദത്തിനെത്തും. കോവിഡ് മഹാമാരിക്ക് ശേഷം വിദേശ രാജ്യത്തു രാഹുൽ ആദ്യമായി പങ്കെടുക്കുന്ന സംവാദ വേദി കൂടിയാണ് ലണ്ടനിലേത്. അതേസമയം പഞ്ചാബിലും ഗുജറാത്തിലും കോൺഗ്രസ് നേതൃത്വപരമായ പ്രതിസന്ധി നേരിടുമ്പോൾ രാഹുൽ വിദേശ സന്ദർശനത്തിന് തിരഞ്ഞെടുത്തത് ശരിയായില്ല എന്ന വിമർശവുമായി ഇന്ത്യൻ മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ഹർദിക് പട്ടേൽ കോൺഗ്രസ് വിടാൻ കാരണമായി പറഞ്ഞതും കോൺഗ്രസ് നേതൃത്വത്തിന്റെ നിഷ്ക്രിയത്വം തന്നെയാണ്. പ്രതിപക്ഷ നിരയിലെ മറ്റു പാർട്ടികളും ഇതേ വിമർശം ഉയർത്തിയ പശ്ചാത്തലത്തിലാണ് പാർട്ടിക്ക് പുതു മുഖച്ഛായ നൽകാൻ അടുത്തിടെ രാജസ്ഥാനിൽ ചിന്തൻ ബൈഠക്ക് നടത്തി തിരുത്തൽ നടപടികൾ കോൺഗ്രസ്സ് പ്രഖ്യാപിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്