രാഹുൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ മറൈൻ ഡ്രൈവ് നിറഞ്ഞു കവിഞ്ഞു; ബൂത്ത് ഭാരവാഹികൾക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചപ്പോൾ അകത്തുള്ളതിനേക്കാൾ ഏറെ പ്രവർത്തകർ പുറത്തായി; രാഹുൽ വരുന്നത് വരെ ഷാഫിയും വിഷ്ണുനാഥും ഷാനിമോളും സുധാകരനും അടങ്ങിയ നേതാക്കൾ ആവേശ പ്രസംഗത്തോടെ അണികളെ കോരിത്തരിപ്പിച്ചു; ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം പോലും ആരവമായി മാറി; രാഹുൽ മടങ്ങിയത് ഒറ്റയടിക്ക് സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസുകാരെയും ഉണർവിന്റെ കൊടുമുടി കയറ്റി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം ശബരിമല വിഷയത്തിൽ അടക്കം ബിജെപിക്കും പിന്നിൽപോയ യുഡിഎഫിന് പുതിയ ഊർജ്ജം പകരുന്നതായി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാഹളം മുഴുക്കി രാഹുൽ എത്തിയപ്പോൾ അത് താഴെ തട്ടിൽ പോലും പ്രതിഫലിച്ചത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പുതിയ ഊർജ്ജം പകരുന്ന കാര്യമായി. എറണാകുളം മറൈൻ ഡ്രൈവിലെ സമ്മേളന വേദിയിലേക്ക് ഒഴുകി എത്തിയ വൻജനക്കൂട്ടം നേതാക്കളുടെ മനസും നിറച്ചു.
ബൂത്ത് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരുമടക്കം അമ്പതിനായിരം പ്രതിനിധികളെയാണ് സമ്മേളനത്തിനായി കണ്ടിരുന്നതെങ്കിലും സാധാരണ പ്രവർത്തകരും നേതാക്കളുമെല്ലാം എത്തിയതോടെ മറൈൻഡ്രൈവിലേക്ക് കടക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പലപ്പോഴും തിരക്കും മൂലം പന്തൽ പോലും തകരുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. രാഹുലിനെ ഒരു നോക്കു കാണാനാണ് വലിയ ആൾക്കൂട്ടം ഒഴുകി എത്തിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എത്തുമ്പോഴേക്കും പ്രവർത്തകർ കയറാനാവാതെ റോഡിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. അദ്ദേഹം വരുന്നതുവരെ നേതാക്കളായ ഷാഫി പറമ്പിലും ഷാനിമോൾ ഉസ്മാനും പി.സി. വിഷ്ണുനാഥും കെ. സുധാകരനും അണികളെ ആവേശത്തിലാക്കുന്ന പ്രസംഗങ്ങളുമായി സമയം നീക്കി.
ഉച്ചയ്ക്കുശേഷം 2.20-നാണ് രാഹുൽ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി. സതീശൻ, ബെന്നി ബഹനാൻ, കെ.വി. തോമസ് തുടങ്ങിയ നേതാക്കൾ രാഹുലിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. റൺവേയിലെ സ്വീകരണത്തിനുശേഷം കാറിൽ കൊച്ചിയിലേക്കു പുറപ്പെട്ടു. അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. അവിടെ അല്പസമയം ചെലവഴിച്ചു. പിന്നീട് മറൈൻഡ്രൈവിലെ സമ്മേളന സ്ഥലത്തേക്ക് രാഹുൽ എത്തി.
രാഹുൽ വേദിയിലേക്ക് വന്നപ്പോൾ ജനസഹസ്രങ്ങൾ ആർത്തുവിളിച്ചു. സ്വീകരിക്കാനായി വലിയ മാലയുമായി കൊടിക്കുന്നിൽ സുരേഷ് വന്നപ്പോൾ അതിനുള്ളിലേക്ക് രാഹുൽ, കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും ഉമ്മൻ ചാണ്ടിയെയും വിളിച്ചുകയറ്റി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആയിരുന്നു രാഹുൽ കഴിഞ്ഞാൽ പിന്നെയുള്ള ക്രൗഡ് പുള്ളറായി മാറിയത്. ഉമ്മൻ ചാണ്ടിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വലിയ ആരവമായിരുന്നു വേദിയിൽ. നേതാക്കളുടെ പ്രസംഗങ്ങൾക്കു ശേഷം, ഒരു മണിക്കൂർ സദസ്സിനെ കോരിത്തരിപ്പിച്ച് രാഹുൽ കത്തിക്കയറി. മോദിക്കെതിരെ കടുത്ത വിമർശനമായിരുന്നു രാഹുൽ ഉയർത്തിയത്. ശബരിമല വിഷയത്തിൽ കേരളത്തിൽ പറയേണ്ടത് എന്താണെന്ന് മനസിൽ ഉറപ്പിച്ചു കൊണ്ടു തന്നെ അദ്ദേഹം പ്രസംഗിച്ചു. ശബ്ദസംവിധാനത്തിലെ തകരാറുമൂലം പരിഭാഷകനായ വി.ഡി. സതീശൻ എംഎൽഎ. വിയർത്തപ്പോൾ, രാഹുൽ അദ്ദേഹത്തെ ആശ്വസിപ്പിച്ച് കൂടെനിർത്തി.
സമ്മേളനശേഷം കെപിസിസി.യുടെയും ഡി.സി.സി.യുടെയും ഹൈബി ഈഡൻ എംഎൽഎ.യുടെയുമെല്ലാം ഉപഹാരങ്ങൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം വേദിവിട്ടത്. ഗസ്റ്റ് ഹൗസിലേക്ക് പോയ അദ്ദേഹം അവിടെ യു.ഡി.എഫ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അഞ്ചരയ്ക്കുശേഷം ഗസ്റ്റ് ഹൗസിൽനിന്ന് ഇറങ്ങിയ അദ്ദേഹം 6.30-ന് പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങി. രാഹുലിന്റെ സന്ദർശനം കണക്കിലെടുത്തുകൊച്ചി വിമാനത്താവളത്തിലും നഗരത്തിലും വൻസുരക്ഷയാണ് ഒരുക്കിയിരുന്നത്.
കരളത്തിലെ കോൺഗ്രസ്സിന്റെ വർദ്ധിത വീര്യമാണ് ഇന്ന് ഇവിടെ എത്തി തങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുൽ ഗാന്ധി എന്നാണ് പ്രവർത്തകർ പറയുന്നത്. രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയുടെ സന്ദർശ്ശനം കേരളത്തിൽ രാഷ്ട്രീയമായി വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്നും അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ്സ് അധികാരത്തിലെത്തുമെന്നുമാണ് പ്രവർത്തകർ വിലയിരുത്തുന്നത്. പ്രിയങ്കാ ഗാന്ധിയുടെ കടന്ന് വരവിനെയും പ്രവർത്തകർ വലിയ ആത്മ വിശ്വാസത്തോടെയാണ് നോക്കി കാണുന്നത്. പൊയ്പ്പോയ പ്രഭാവം വീണ്ടും തിരിച്ചു പിടിക്കാൻ കഴിയും എന്നും അവർ പ്രതികരിച്ചു.
ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന് പറഞ്ഞ ഒരു കാലഘട്ടമുണ്ടായിരുന്നു വീണ്ടും ആ കാലഘട്ടംെ സംഡാതമായി. അതിനാൽ രാഹുലിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന സ്ഥിതിയായി. അത്രത്തോളം ബിജെപിയുടെ ഭരണം ജനങ്ങളെ ബുദ്ധിമുട്ടിലാക്കയിട്ടുണ്ടെന്നും പ്രവർത്തകർ പറയുന്നു. അതുപോലെ തന്നെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും തെല്ലൊന്നുമല്ല ആവേശത്തിലായിരിക്കുന്നത്. ഉറങ്ങികിടന്ന നേതൃത്വത്തെ ഉണർത്തിയെടുക്കാൻ വന്നയാളാണ് രാഹുൽ. ഓരോ പ്രവർത്തകനും ഊർജ്ജം നൽകാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കഴിയും. തീർച്ചയായും കേരളത്തിൽ മാത്രമല്ല കേന്ദ്രത്തിലും കോൺഗ്രസ് വിജയക്കൊടി പാറിക്കും എന്ന കാര്യത്തിൽ സംശയമില്ലാ എന്നും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പറഞ്ഞു.
ബിജെപിക്ക് കേരളത്തിൽ നിന്ന് ഒരു സീറ്റു പോലും കിട്ടില്ല എന്നു ഇന്ത്യയിലാകെ കോൺഗ്രസ് തോറ്റപ്പോഴും കേരളം സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം നിന്നിട്ടുള്ളതാണെന്നും പ്രവർത്തകർ പറഞ്ഞു. കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഇതുപോലൊരു യോഗം ആദ്യമായാണു കാണുന്നത്. ഇനി രാഹുൽ ഗാന്ധിക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുക എന്നും പ്രവർത്തകർ പറഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്ര മോദിയെയും കേരളത്തിൽ സിപിഎമ്മിനെയും തോൽപ്പിക്കാനുള്ള ശക്തി കോൺഗ്രസ് പ്രവർത്തകർക്കുണ്ട് എന്ന രാഹുലിന്റെ വാക്കുകൾ ശരിയാണ് എന്നും പ്രവർത്തകർ പറയുന്നു. ഒരു മതേതര രാജ്യമായ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ ഇനി ശക്തമായി പ്രവർത്തിക്കുമെന്നും താഴേ തട്ടിൽ നിന്നും പ്രവർത്തനങ്ങൾ തുടങ്ങുമെന്നും നേതാക്കൾ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍