22-ാം വയസിൽ ഗൾഫിലെ അപകടത്തിൽ ശരീരം തളർന്നു പോയി; സ്ട്രക്ചറിൽ തിരിച്ചെത്തിയപ്പോൾ കാത്തിരുന്നത് ബാധ്യതകളുടെ അമിതഭാരം; ജീവിതത്തിൽ മുന്നേറാൻ ആകെ ഉണ്ടായിരുന്നത് ഇച്ഛാശക്തി മാത്രം; കുറവുകളെ കഴിവുകളാക്കി മാറ്റി കുട നിർമ്മാണ വൈദഗ്ധ്യം; വിധിക്ക് മുന്നിൽ കീഴടങ്ങാതെ കാട്ടാക്കടക്കാരൻ റഹീം ജീവിതത്തിന് നിറംപകരുമ്പോൾ

വിഷ്ണു ജെജെ നായർ
തിരുവനന്തപുരം: അപകടത്തിൽപെട്ട് അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടുപോയിട്ടും, വിരലുകൾക്ക് സ്പർശനശേഷി ഇല്ലാതായിട്ടും റഹീം പ്രതിദിനം നിർമ്മിക്കുന്നത് നൂറുകണക്കിന് കുടകളാണ്. പല വർണങ്ങളിലുള്ള മനോഹരമായ കുടകളിലൂടെ ജീവിതത്തിന് നിറം പകരുകയാണ് കാട്ടാക്കട പേഴുംമൂട് സ്വദേശി എ. റഹീം.
27 വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ വച്ചാണ് റഹീമിന് അപകടം പറ്റുന്നത്. അന്ന് വെറും 22 വയസ് മാത്രമായിരുന്നു പ്രായം. കടം വാങ്ങി ഗൾഫിലെത്തി, അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് കയറി കഷ്ടിച്ച് രണ്ട് മാസം ആയപ്പോഴാണ് അപകടം നടക്കുന്നത്. ഒരു വാഹനം നിയന്ത്രണം വിട്ട് വന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. റഹീം യാത്ര ചെയ്തിരുന്ന കാർ ഓടിച്ചിരുന്ന പാക്കിസ്ഥാനി അടക്കം മൂന്ന് പേർ അവിടെ വച്ചുതന്നെ മരിച്ചു. സ്പൈനൽകോഡിന് പരിക്ക് പറ്റിയ റഹീമിന്റെ അരയ്ക്ക് താഴെ തളർന്നുപോകുകയായിരുന്നു.
നാലര മാസത്തോളം അവിടെ തന്നെ ചികിൽസിച്ച ശേഷമാണ് കമ്പനി അധികൃതർ റഹീമിനെ ഇന്ത്യയിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്. അനക്കമില്ലാത്ത ശരീരമായി സ്ട്രച്ചറിൽ തിരിച്ച് നാട്ടിലെത്തുമ്പോൾ റഹീമിനെ കാത്തിരുന്നത് ഗൾഫിൽ പോകാൻ വാങ്ങിയ ഭീമമായ കടങ്ങളുടെ ബാധ്യതയായിരുന്നു. അലോപ്പതിയും ആയുർവേദവും യുനാനിയുമൊക്കെ പരീക്ഷിച്ചു നോക്കിയെങ്കിലും ചലനശേഷി ഭാഗികമായി മാത്രമെ തിരിച്ചുകിട്ടിയുള്ളു. വലതുകൈയ്ക്ക് ഇപ്പോഴും 60 ശതമാനം ചലനശേഷി മത്രമെ ഉള്ളു. ഇടതുകൈയിലെ വിരലുകൾക്ക് ചലനശേഷി ഇല്ല. എങ്കിലും കുറവുകളെക്കാൾ കഴിവുകളെ വളർത്തി കഷ്ടപ്പാടുകളെ അതിജീവിക്കുകയാണ് റഹീം.
വെറും എട്ട് വർഷമേ ആയിട്ടുള്ളു ഭാഗികമായ ചലനശേഷിയെങ്കിലും റഹീമിന് തിരിച്ചുകിട്ടിയിട്ട്. സമീപപ്രദേശങ്ങളിലൊക്കെ സ്കൂട്ടർ ഓടിച്ചുപോകാനൊക്കെ ഇപ്പോൾ റഹീമിന് കഴിയുന്നുണ്ട്. സ്കൂട്ടറിലേയ്ക്ക് കയറാനും ഇറങ്ങാനും പരസഹായം വേണ്ടിവരുമെന്ന് മാത്രം. അങ്ങനെ യാത്ര ചെയ്താണ് കുട നിർമ്മിക്കാനുള്ള സാധനങ്ങൾ എടുക്കാനും നിർമ്മിച്ച ഓർഡർ അനുസരിച്ച് നിർമ്മിച്ച കുടകൾ കൊറിയർ അയയ്ക്കാനുമൊക്കെ റഹീം പോകുന്നത്. അമ്മയുടെയും ഭാര്യയുടെയും രണ്ട് സഹോദരിമാരുടെയും പിന്തുണ റഹീമിനുണ്ട്. കുട കൂടാതെ വിത്ത് വച്ച പേപ്പർ പേനയും റഹീം നിർമ്മിക്കുന്നുണ്ട്. പരിസ്ഥിതി സൗഹാർദ്ദമായ ഈ പേനയിൽ ട്യൂബ് മാത്രമാണ് പ്ലാസ്റ്റിക്ക്. അതായത് 100% പ്ലാസ്റ്റിക്കായ പേനയിൽ നിന്നും 10% മാത്രം പ്ലാസ്റ്റിക്ക് ഉള്ള പേനയിലേയ്ക്കുള്ള മാറ്റം. ഉപയോഗശേഷം വലിച്ചെറിയുന്ന പേനയിൽ പേപ്പർ മണ്ണിൽ ദ്രവിച്ച് അടിയുകയും അതിൽ ഉള്ള വിത്ത് മണ്ണിൽ കിടന്ന് മുളയ്ക്കുകയും ചെയ്യുന്നവിധമാണ് പേനയുടെ നിർമ്മാണം.
കുടയുടെയും പേനയുടെയും വിൽപ്പനയ്ക്ക് ഇന്ന് ഫെയ്സ് ബുക്കും വാട്സാപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളെയും റഹീം ആശ്രയിക്കുന്നുണ്ട്. ഒരു വയസ് പ്രായമുള്ള ചെറിയ കുട്ടികൾക്കുള്ള ടൂ ഫോൾഡ് കുട്ടികുടകൾ മുതൽ കാലൻ കുടകൾ വരെ അദ്ദേഹം നിർമ്മിക്കുന്നുണ്ട്. വലിയ ബ്രാൻഡഡ് കുടകളുടെ വിലയൊന്നും റഹീമിന്റെ കുടകൾക്ക് നൽകണ്ട. 250 രൂപ മുതൽ 500 രൂപ വരെയുള്ള കുടകൾ ഇവിടെ ലഭ്യമാണ്. കുട്ടികൾക്കുള്ള പലതരം ടൂഫോൾഡ് കുടകൾ, നാല് തരത്തിലുള്ള ത്രീ ഫോൾഡ് കുടകൾ, മൂന്ന് തരം കാലൻ കുടകൾ, ഫൈവ് ഫോൾഡ് നാനോ കുടകൾ എന്നിവയാണ് പ്രധാനമായും റഹീം നിർമ്മിക്കുന്നത്. ബ്ലാക്ക്, കളർ, പ്രിന്റ്, പ്രിൽ എന്നിങ്ങനെ പോകുന്നു റഹീം നിർമ്മിക്കുന്ന കുടകളുടെ വൈവിധ്യം. കൈകൊണ്ട് നിർമ്മിക്കുന്നതിനാൽ കുടകളുടെ ഭംഗിക്കോ ഗുണനിലവാരത്തിലോ യാതൊരു കോംപ്രമൈസിനും റഹീം തയ്യാറല്ല. അതിസുന്ദരമായ ഈ കുടകൾ മൂന്ന് വർഷമായിട്ടും കേടുപാടുകളൊന്നുമില്ലെന്ന് അനുഭവസ്ഥർ പറയുന്നു.
കോഴിക്കോട് നിന്നും തൃശൂരിൽ നിന്നുമുള്ള കമ്പനികളിൽ നിന്നും മുന്തിയ ഇനം കിറ്റുകളാണ് കുട നിർമ്മാണത്തിനായി റഹീം വാങ്ങുന്നത്. വാട്സാപ്പിൽ അവർ ഇട്ടുകൊടുക്കുന്ന ചിത്രങ്ങളിൽ നിന്നും ആവശ്യമായവ അദ്ദേഹം തെരഞ്ഞെടുക്കും. അത് കമ്പനി പാഴ്സലായി റഹീമിന് അയച്ചുകൊടുക്കും. സമാനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ കൂട്ടായ്മയായ ആൾ കേരള വീൽച്ചെയർ റൈറ്റ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് റഹീം. ഈ സംഘടനയുടെ ആഭിമുഖ്യത്തിലാണ് അംഗങ്ങൾക്ക് കുടനിർമ്മാണത്തിനും പേന നിർമ്മാണത്തിനും പരിശീലനം നൽകിയത്. അങ്ങനെയാണ് റഹീമും ഇവ നിർമ്മിക്കാൻ പഠിച്ചത്.
ആദ്യം കുട നിർമ്മിക്കാനാണ് പഠിച്ചത്. സമാനമായ അവസ്ഥയിൽ കേരളത്തിലുടനീളം കുടനിർമ്മാണം നടത്തുന്നവരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അവിടെ ചർച്ചകൾ ചെയ്താണ് കുടനിർമ്മാണത്തിലെ പുതിയ സാങ്കേതിക വിദ്യകളെ പറ്റിയും മറ്റും എല്ലാവരും മനസിലാക്കുന്നത്. പിന്നെയാണ് വിത്ത് വച്ച പേപ്പർ പേന നിർമ്മാണം എന്ന ആശയവും അവരിലുണ്ടാകുന്നത്. വളരെ ചെറിയൊരു ലാഭം മാത്രമാണ് പേനയിലൂടെ അവർക്ക് ലഭിക്കുന്നത്. എന്നാൽ ഒരു വരുമാനം എന്നതിനപ്പുറം നമ്മുടെ പരിസ്ഥിതിക്ക് നൽകുന്ന ഒരു ചെറിയ സംഭാവനയായാണ് ഈ സംരംഭത്തെ അവർ കാണുന്നത്. ഈ കൂട്ടായ്മയുടെ ഉൽപ്പന്നങ്ങൾ ഏറ്റെടുത്ത് വിൽക്കാൻ സഹായം വാഗ്ദാനം ചെയ്ത് പൊതുപ്രവർത്തകൻ കൂടിയായ ഫാദർ ഡേവിസ് ചിറമേൽ അച്ചൻ മുന്നോട്ടുവന്നിട്ടുണ്ട്.
ആവശ്യക്കാർക്ക് പരസ്യങ്ങൾ പ്രിന്റ് ചെയ്തും നൽകാറുണ്ട്. പരസ്യങ്ങൾ പ്രിന്റ് ചെയ്ത പേനകൾക്ക് 10 രൂപയും അല്ലാത്തവയ്ക്ക് 8 രൂപയുമാണ് വില. വിദേശരാജ്യങ്ങളിൽ നിന്ന് പോലും കുടകൾക്കും പേപ്പർ പേനയ്ക്കും ആവശ്യക്കാരെത്താറുണ്ടെന്ന് റഹീം പറയുന്നു. ഐയർലാൻഡിൽ നിന്നൊരാൾ മുന്നൂറ് പേനകളാണ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വാങ്ങിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി പ്രവാസി മലയാളികൾ സ്ഥിരമായി കുടകൾ വാങ്ങാറുണ്ട്.
ഇതൊരു റഹീമിന്റെ മാത്രം കഥയല്ല. കേരളത്തിൽ ഉടനീളം നൂറുകണക്കിന് പേർ ഇത്തരത്തിൽ വീൽച്ചെയറിലും കിടക്കയിലുമായി കുടകളും പേനകളും നിർമ്മിച്ച് ജീവിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം 12 ഓളം പേർ ഇവരുടെ കൂട്ടായ്മയിലുണ്ട്. കോവിഡിന്റെ ഈ കെട്ടക്കാലത്തും ആരുടെ മുന്നിലും കൈനീട്ടാതെ ശാരീരിക അസ്വസ്ഥതകളെ അവഗണിച്ചും നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം കഴിക്കുന്ന അവർ അഭിനന്ദിക്കപ്പെടേണ്ടവർ തന്നെയാണ്. ഈ മഴക്കാലത്ത് വാങ്ങുന്ന കുടകളിൽ ഒന്നെങ്കിലും ഇവരിൽ നിന്നായാൽ അതിവർക്കൊരു സഹായം കൂടിയാണ്.
റഹീമിന്റെ മൊബൈൽ നമ്പർ: 7034 500484
- TODAY
- LAST WEEK
- LAST MONTH
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ, പക്ഷേ, ഇത് വെളിയിൽ നാട്ടുകാർ സെലിബ്രേറ്റ് ചെയ്യാൻ സമ്മതിക്കരുത്': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും; മുഖ്യമന്ത്രിയേക്കാൾ വലിയ പരിഗണന തനിക്ക് നൽകിയതിന് നന്ദിയെന്ന് സതീശൻ
- കാറിൽ നിന്നും ഇറങ്ങി ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എത്തുമ്പോൾ ചാടി വീണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച ദീപാ അനിൽ; ഇന്റലിജൻസ് പോലും അറിയാത്ത പ്രതിഷേധം കണ്ടപ്പോൾ മന്ത്രിയുടെ മുഖത്ത് തെളിഞ്ഞത് ചിരി; ഏറെ നേരം കൗതുകത്തോടെ ആ പ്രതിഷേധവും കണ്ടു നിന്നു; മന്ത്രി റിയാസും ദീപാ അനിലും ചർച്ചയാകുമ്പോൾ
- ഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- പ്രവാസി യുവാവിനെ ഗൾഫിൽ നിന്നും വിളിച്ചു വരുത്തി കൊലപ്പെടുത്തി; ക്രിമിനൽ സംഘങ്ങളുടെ ഭീഷണിയെത്തുടർന്ന് യുവാവ് വിദേശത്തു നിന്നും എത്തിയത് ഇന്ന് ഉച്ചക്ക്; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി; വിദേശ കറൻസി കടത്തുമായി ബന്ധപ്പെട്ട് തർക്കമെന്ന് സൂചന
- കലാപകാരികൾ പാഞ്ഞെടുക്കുന്നത് കണ്ട് മോദിയെ വിളിച്ചു ഇസ്ഹാൻ ജാഫ്രി; ഏതാനും മിനുട്ടുകൾക്കകം ആ എംപി വെട്ടിക്കൊല്ലപ്പെടുന്നു; ഫോൺ റെക്കോർഡുകൾ അപ്രത്യക്ഷമായി; സാക്ഷികൾ ഒന്നൊന്നായി കൂറുമാറി; ഇപ്പോൾ സുപ്രീം കോടതിയിൽ വാദി പ്രതിയായി; ടീസ്റ്റ, ശ്രീകുമാർ സഞ്ജീവ് ഭട്ട്... ബിജെപി വേട്ടയാടുന്ന ത്രിമൂർത്തികളുടെ കഥ!
- ആംആദ്മിയെ തോൽപ്പിച്ചത് ഖാലിസ്ഥാൻ വാദിയായ മുൻ ഐപിഎസുകാരൻ; ലോക്സഭയിൽ ആംആദ്മിക്ക് ഇനി അംഗമില്ല; ത്രിപുരയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്; ക്ഷീണം സിപിഎമ്മിനും; യുപിയിൽ അഖിലേഷിനെ തകർത്തത് മായാവതി; ബിജെപി ചർച്ചയാക്കുന്നത് 'യോഗി മാജിക്ക്'; ഉപതെരഞ്ഞെടുപ്പിൽ നിറയുന്നത് അപ്രതീക്ഷിത അട്ടിമറികൾ
- സെക്സ് ബന്ദ് പ്രഖ്യാപിച്ച് അമേരിക്കൻ വനിതകൾ; ഗർഭഛിദ്ര അവകാശം തിരിച്ച് കിട്ടിയില്ലെങ്കിൽ ഇനി ഒരുത്തന്റെ കൂടെയും കിടക്ക പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; സുപ്രീം കോടതി വിധി അമേരിക്കയെ പിടിച്ച് കുലുക്കുന്നത് ഇങ്ങനെ
- പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
- പ്ലസ് ടുവിന് ഉയർന്ന മാർക്ക്; മകന്റെ ആഗ്രഹം പോലെ മുണ്ടു മുറുക്കി ഉടുത്ത് പഠിപ്പിച്ചത് പെട്രോ കെമിക്കൽ എഞ്ചിനിയറിങ്; പരീക്ഷ പാസായിട്ടും റിസൾട്ട് വാങ്ങാത്ത മിടുക്കൻ; കഞ്ചാവിൽ വഴി തെറ്റിയത് സിപിഎമ്മിനൊപ്പം സഞ്ചരിച്ച സഹയാത്രികൻ; മകന്റെ പ്രണയവും അംഗീകരിച്ച കുടുംബം; ശാന്തൻപാറയിലെ പീഡകരിൽ അരവിന്ദിന്റേത് വേറിട്ട കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍