രഘുറാം രാജൻ ബ്രിട്ടന് മുന്നറിയിപ്പ് നൽകുമ്പോൾ തള്ളിക്കയരുതെന്നു സാമ്പത്തിക ലോകം; മലയാളിക്ക് ഞെട്ടാൻ ആവശ്യത്തിലേറെ; വീടിന്റെ കാര്യത്തിൽ ഇനി കഷ്ടപ്പാടിന്റെ നാളുകളോ? ഇനിയൊരു ലോക്ക്ഡൗൺ വന്നാൽ യുകെയുടെ കാര്യം കട്ടപ്പൊക
പ്രത്യേക ലേഖകൻ
ലണ്ടൻ: സാധാരണക്കാരായ ആളുകൾ പോലും ഓർത്തിരിക്കുന്ന പേരാണ് മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ രഘുറാം രാജന്റേത്. കാരണം അദ്ദേഹം വെറും ഒരു സാമ്പത്തിക വിദഗ്ധൻ മാത്രമായിരുന്നില്ല, ഒരു യഥാർത്ഥ സാമ്പത്തിക ജ്യോത്സൻ കൂടിയായിരുന്നു. ലോക ഞെട്ടിയ 2008ലെ സാമ്പത്തിക മാന്ദ്യം കൃത്യമായി പ്രവചിച്ച് ഇന്ത്യയെ തന്റെ കൈക്കരുതലിൽ നിർത്തിയതോടെയാണ് ലോകം അദ്ദേഹത്തിന്റെ വാക്കുകൾക്ക് എന്തെന്നില്ലാത്ത പ്രാധാന്യം നൽകിത്തുടങ്ങിയത്. അതൊടുവിൽ 2018ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് തേടുന്ന പുതിയ ഗവർണർ എന്ന പേരിൽ വരെ എത്തി നിന്നു.
മാധ്യമ ലോകം അദ്ദേഹത്തിന്റെ പേര് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തലപ്പത്ത് എത്തും എന്ന നിലയിൽ നന്നായി ആഘോഷിച്ചെങ്കിലും അദ്ദേഹം ആ ജോലിക്ക് അപേക്ഷ നൽകാൻ തയ്യാറായില്ല. എന്നാൽ തന്റെ ഇഷ്ട മേഖലയായ അദ്ധ്യാപനത്തിൽ ശ്രദ്ധിക്കാൻ ഉള്ള സമയം ആണെന്നാണ് രഘുറാം മറുപടി നൽകിയത്. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ തലപ്പത്ത് ഇരിക്കുമ്പോൾ പലിശ നിരക്കു നിശ്ചയിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പലവട്ടം ഉടക്കിയ അദ്ദേഹം ഗതികെട്ടാണ് സ്ഥാനം ഉപേക്ഷിക്കുന്നതും.
ലോകമെങ്ങും ഇദ്ദേഹത്തിന്റെ വാക്കുകൾക്കായി കാത്തിരിക്കുകയാണ് എന്ന് തെളിയിക്കുന്നതാണ് ബ്രിട്ടീഷ് എക്കോണമിയെ സംബന്ധിച്ച അദേഹത്തിന്റെ നിരീക്ഷണത്തിനു ലഭിക്കുന്ന പ്രാധാന്യം. കോവിഡ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങൾ യുകെ മലയാളികളെ സംബന്ധിച്ച് അതീവ പ്രാധാന്യം ഉള്ളതാണ്. പണപ്പെരുപ്പ നിരക്ക് കൂടുതൽ ഉയരത്തിലേക്ക് കുതിക്കാൻ ഉള്ള സൂചന നൽകി പെട്രോൾ ഡീസൽ വിലകയറുന്ന യുകെയിൽ സ്ഥിതിഗതികൾ കയ്യിൽ ഒതുങ്ങില്ലെങ്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ ഉയർത്തും എന്ന് വ്യക്തമായിരുന്നു. അതു പക്ഷെ അടുത്ത വർഷത്തിലേക്കാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബാങ്ക് ഓഫ് ഇംഗണ്ടിന്റെ മുന്നിൽ വേറെ വഴിയില്ലെങ്കിൽ പലിശ നിരക്ക് വർധന നേരത്തെയാകും എന്നാണ് രഘുറാം പറയുന്നത്.
എങ്കിൽ യുകെ മലയാളികളുടെ കാര്യം എന്താകും?
ഒറ്റവാക്കിൽ പറയാനാകും, നന്നേ കഷ്ടപ്പെടും. പ്രത്യേകിച്ച് വലിയ വീട് വാങ്ങി വൻതുക മോർട്ട്ഗേജ് തലയിൽ ഏറ്റിയവർക്ക്. കാരണം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയാൽ മോർട്ട്ഗേജ് നിരക്കും കുത്തനെ ഉയരും. താണ പലിശയുടെ പുളപ്പു കണ്ടു വലിയ വീടുകളിലേക്ക് തിരിഞ്ഞവർക്ക് ഓരോ മാസവും നൂറുകണക്കിന് പൗണ്ട് കയ്യിൽ നിന്നും അധികമായി ചെലവാകും. ഇനിയും വീട് വാങ്ങാൻ ആഗ്രഹിച്ചിരിക്കുന്നവർക്കു തൽക്കാലം ആ ആഗ്രഹം മാറ്റിവയ്ക്കേണ്ടിയും വരും.
കൈവിട്ട കളിക്ക് ഒരു ബാങ്കും തയ്യാറാകില്ല. പലിശ നിരക്ക് ഉയർന്നാൽ എവിടെ വരെ എന്ന ചോദ്യത്തിന് തൽക്കാലം ഉത്തരമില്ല. യുകെ പോലെ ഒരു രാജ്യത്ത് എവിടെ വരെ വേണമെങ്കിലും ഉയരാം എന്നത് അധികം പഴക്കം ഇല്ലാത്ത ചരിത്രം പഠിപ്പിക്കുന്ന പാഠമാണ്. ഇക്കാരണങ്ങൾ മുന്നിൽ ഉള്ളതുകൊണ്ട് കൂടിയാണ് ലോകം ഗുരു എന്ന് വിളിക്കുന്ന രഘുറാമിന്റെ വാക്കുകൾക്ക് യുകെ മലയാളികൾ രണ്ടു കാതും കൂർപ്പിച്ചു ശ്രദ്ധ നൽകേണ്ടതും.
ഒരിക്കൽ ഐഎംഎഫ് സാമ്പത്തിക തലവൻ കൂടിയായിരുന്ന രഘുറാമിന്റെ വാക്കുകൾ അങ്ങനെ വെറുതെ തള്ളിക്കളയേണ്ടതുമല്ല. ലോക്ക്ഡൗൺ തുടർച്ചയായി എത്തിയാൽ സാധന വില കുത്തിയുയരുമെന്നും അത് ഒരു നിവർത്തിയും ഇല്ലാതെ നേരെ ജനങ്ങളിലേക്ക് തന്നെ എത്തുമെന്നും രഘുറാം പറയുന്നത് സാധാരണ കണക്കുകൾ വച്ച് മാത്രമാണ്. അതിനാൽ അതിന്റെ ലോജിക്കിനെ കുറിച്ച് ഒരു സാമ്പത്തിക വിദഗ്ധനും തർക്കവുമില്ല.
സംഭവിക്കാൻ പാടില്ലാത്ത കാര്യമൊന്നുമല്ല അദ്ദേഹം പറയുന്നത് എന്ന് സാമ്പത്തിക ലോകത്തിന്റെ വീഴ്ച്ചകൾ കണ്ടിട്ടുള്ള ആർക്കും സമ്മതിക്കാനുമാകും. ഇക്കാരണത്താൽ വലിയ ചെലവ് ഏറ്റെടുക്കരുതെന്നാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. അത് സാധാരണക്കാരായാലും ബിസിനസ് ലോകം ആയാലും സർക്കാരുകൾ ആയാലും. ഒരു കെടുതിയിൽ നിന്നും തല ഊരാൻ ഉള്ള സാവകാശം എല്ലാവരും കാട്ടണമെന്നു ചുരുക്കം.
വിലക്കയറ്റത്തിലൂടെ തകർച്ചയിലേക്ക്
വിലക്കയറ്റം അടുത്ത വർഷവും ഇതുപോലെ പരിധി വിട്ടു ഉയർന്നാൽ ലോകത്തെ എല്ലാ കേന്ദ്ര ബാങ്കുകൾക്കും പലിശ ഉയർത്തുക എന്നതല്ലാതെ മറ്റൊരു മാർഗം മുന്നിൽ ഇല്ല. യുകെയിലും ഇത് സംഭവിക്കുക തന്നെ ചെയ്യും. ഇതിന്റെ പ്രത്യാഘാതം ഏറെ വലുതും ആയിരിക്കും. യുകെയുടെ മോർട്ട്ഗേജ് വിപണി അത്രയധികം കേന്ദ്ര ബാങ്കിന്റെ തീരുമാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഒട്ടേറെ ആളുകൾക്ക് മോർട്ടഗേജ് അടയ്ക്കാൻ പോലും സാധിച്ചെന്നു വരില്ല. ഇത് ഏറ്റവും ഭയാനകമായ നിലയിലായാൽ വിപണി നെഗറ്റീവിലേക്കു പോകാം. അതായതു വീടുകളുടെ കുത്തനെയുള്ള വിലയിടിവ്. എന്നാൽ ഇത്തരം ഒരു ദുരന്തം തൽക്കാലം പ്രവചിക്കാൻ രഘുറാം തയ്യാറല്ല.
എന്നാൽ 2008 ലെ കുപ്രസിദ്ധമായ സാമ്പത്തിക മാധ്യം മൂന്നു വർഷം മുന്നേ ഏറ്റവും കൃത്യമായി പറഞ്ഞ ഒരാൾ എന്ന നിലയിലും തുടർന്ന് അദ്ദേഹം പറഞ്ഞ ഓരോ കാര്യവും അക്ഷരം പ്രതി സംഭവിച്ചതിനാലും ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള സാമ്പത്തിക വിദഗ്ധൻ എന്ന തരത്തിലാണ് രഘുറാം വിലയിരുത്തപ്പെടുന്നത്. അന്ന് രഘുറാമിനെ കളിയാക്കിയ അമേരിക്കൻ സാമ്പത്തിക ലോകം ഇന്ന് ഏറ്റവും വിശ്വാസ്യതയോടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്നത് എന്നത് കാവ്യനീതിയാവുകയാണ്. ആ നിലയ്ക്ക് യുകെ സമ്പദ് രംഗത്തെ കുറിച്ച് അദ്ദേഹം നടത്തുന്ന പ്രവചനങ്ങൾ ലണ്ടനിൽ ചലനം ഉണ്ടാക്കിക്കഴിഞ്ഞു.
മഹാമാരിയിൽ നിന്നും കരകയറാൻ ആയില്ലെങ്കിൽ കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അമിതമായ വിലക്കയറ്റം സൃഷ്ടിച്ചാൽ പോലും അത്ഭുതപ്പെടേണ്ട എന്നാണ് രഘുറാം പറയുന്നത്. യുകെയിൽ റെസ്റ്റോറന്റുകളും ഹോട്ടലുകളും ഒക്കെ ആവശ്യത്തിന് സപ്ലൈ ലഭിക്കാത്തതിനാൽ അടച്ചു പൂട്ടുന്നത് പോലെയുള്ള കാര്യങ്ങൾ അവർത്തിച്ചാൽ അതിനെ നേരിടാൻ വലിയ വില നൽകേണ്ടി വരും. മാത്രമല്ല സാധന വില കുതിച്ചുയരുമ്പോൾ ജീവനക്കാർ ശമ്പള വർധനവിന് മുറവിളി ഉയർത്തും. ഈ സാഹചര്യം നേരിടാൻ കമ്പനികൾ ഏറെ പ്രയാസപ്പെടും. കൂടുതൽ ലോക്ക്ഡൗൺ സർക്കാരുകൾ വീണ്ടു വിചാരം ഇല്ലാതെ നടപ്പാക്കിയാൽ റീറ്റെയ്ൽ, ടൂറിസം മേഖല ഒന്നാകെ തകർന്നടിയും.
ശൈത്യകാലത്തു കോവിഡ് വീണ്ടും ആഞ്ഞടിക്കും എന്ന് സർക്കാർ സൂചന നൽകിയ നിലയ്ക്ക് യുകെയിൽ മറ്റൊരു ലോക്ക്ഡൗൺ ആരും തള്ളിക്കളയുന്നില്ല. ഇക്കാരണത്താലാണ് രഘുറാമിന്റെ വാക്കുകൾ ഇടിത്തീ ആയി മാറുന്നത്. ഇപ്പോൾ തന്നെ ദിനംപ്രതി 30000 കോവിഡ് രോഗികൾ ആയതോടെ വിന്റർ കോവിഡ് കനത്ത ആശങ്ക ഉയർത്തുന്നുണ്ട്. വീണ്ടും ലോകത്തിനു മുന്നിൽ യുകെയിലെ മരണക്കണക്ക് ഉയരാതിരിക്കാൻ സർക്കാർ രണ്ടും കൽപ്പിച്ചു ലോക്ക്ഡൗണിലേക്കു നീങ്ങിയേക്കാം. എങ്കിൽ രഘുറാം പറയുന്ന കാര്യങ്ങൾ സംഭവിക്കാൻ ഏറെ എളുപ്പമാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്