ജൂനിയർ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ചെരിപ്പുമാല അണിയിച്ച് കാട്ടാള ആചാരം; നവാഗതരെ വരവേൽക്കുന്നത് ശിലായുഗത്തിലെ പ്രാകൃത മനുഷ്യരെപ്പോലെ; റാഗിങ്ങിന്റെ പേരിൽ തെമ്മാടിത്തം സ്കൂളുകളിലേക്ക്; കാസർകോട് സ്കൂൾ റാഗിങ്ങിൽ പ്രതിഷേധം അലയടിക്കുമ്പോൾ
ബുർഹാൻ തളങ്കര
കാസർകോട് :കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടി നിരവധി നിയമങ്ങൾ ഉള്ള നാടാണ് നമ്മുടെ നാട്. അദ്ധ്യാപകർ കുട്ടിയെ ഒന്ന് ശാസിച്ചാലും ചെറിയ ശിക്ഷാനടപടികൾ എടുത്താലും പോക്സോ കേസുകളിൽ പെട്ടുപോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് . അതുകൊണ്ടുതന്നെ ഗുരുശിഷ്യ ബന്ധങ്ങൾക്ക് പഴയ വിലയൊന്നും ഇപ്പോളില്ല. എന്തു വേണമെങ്കിലും ആയിക്കോട്ടെ ഞങ്ങൾക്ക് ശമ്പളം കിട്ടിയാൽ മതിയെന്ന് മനോഭാവത്തിലേക്ക് അദ്ധ്യാപകരും തങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കില്ലെന്നും എങ്ങിനെയും ഞങ്ങൾക്ക് ജീവിക്കാമെന്ന് മനോഭാവത്തിലെക്കും വിദ്യാർത്ഥികളും എത്തിക്കഴിഞ്ഞു.
ഈയൊരു സാഹചര്യത്തിലേക്ക് അ നമ്മുടെ വിദ്യാഭ്യാസ മേഖലയെ കൊണ്ടെത്തിച്ചതിൽ ഈ സമൂഹത്തിന് വലിയ ഉത്തരവാദിത്വമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഇല്ലാത്ത ഒരു പ്രത്യേകതരം നിയമസംരക്ഷണം ആണ് കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്നതോടെ വളരെ ആവേശത്തോടെ സ്കൂളിലേക്ക് എത്തിയ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ വരവേൽക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു.
കാസർകോട് ജില്ലയിലെ ചില സ്കൂളുകൾ കേന്ദ്രീകരിച്ച് നടന്ന റാഗിങ്ങ് ആണ് വലിയ ചർച്ചാവിഷയമായി മാറിയത്. പ്രവേശനം നേടിയ ജൂനിയർ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ചെരിപ്പുമാല അണിയിച്ചുമാണ് വിദ്യാർത്ഥികൾ റാഗിങ്ങെന്ന കാട്ടാള ആചാരം നടപ്പിലാക്കിയത്. ജില്ലയ്ക്ക് തന്നെ അപമാനമാകുന്ന വിധത്തിലാണ് ഉപ്പളയിലെ സ്കൂളിൽ റാഗിങ്ങ് നടന്നതെന്നതിൽ യാതൊരു സംശയവുമില്ല.
പുതുതായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികളെ റാഗിങ്ങിന്റെ പേരിൽ പീഡിപ്പിക്കുന്ന ദുരാചാരം കേരളത്തിൽ പണ്ട് മുതലേ നിലവിലുണ്ട്. റാഗിങ്ങിനിരയായി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവം വരെ കേരളത്തിലുണ്ടായിട്ടുണ്ട്. ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്നതിന് യാതൊരു ന്യായീകരണവുമില്ലെങ്കിലും, ഈ ദുരാചാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിറ്റാണ്ടുകളായി നിർവിഘ്നം തുടരുന്നുണ്ട്. പണ്ടുകാലങ്ങളിൽ കോളേജുകൾ കേന്ദ്രീകരിച്ച് നടന്ന റാഗിങ്ങ് പതിയെ സ്കൂളുകളിലേക്കും കടന്നുവന്നത് ഏറെ ഭയപ്പെടുത്തുന്ന കാര്യമാണ്.
പത്താംതരം വരെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾ പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് പ്ലസ് വൺ പ്രവേശനം നേടി സ്കൂളുകളിലെത്തുന്നത്. ഈ പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തുന്ന വിധത്തിലാണ് സീനിയർ വിദ്യാർത്ഥികൾ നവാഗതരെ വരവേൽക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്കൃത ജീവിത ക്രമങ്ങൾക്ക് ചേരാത്ത വിധത്തിലാണ് ചില സ്കൂളുകളിലെ റാഗിങ്ങ്. ഇത്തരം റാഗിങ്ങിനിരയാകുന്ന വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തെയും ഈ സമൂഹത്തെയും അതിലുപരി സ്വന്തം ജീവിതത്തെയും വെറുത്ത് മറ്റു വഴികളിലേക്ക് തിരിയുന്നത് വരെ നമ്മുടെ ഉറക്കം വിട്ടുമാറില്ല .
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം റാഗിങ്ങുണ്ടെന്നത് വസ്തുതയാണെങ്കിലും കാസർകോട് ജില്ലയിൽ റാഗിങ്ങിന്റെ പേരിൽ നടക്കുന്ന തോന്ന്യാസങ്ങൾ സംസ്ഥാനത്ത് മറ്റൊരിടത്തും കാണാത്തതാണ്. നവാഗതരെ വിദ്യാഭ്യാസത്തിന്റെ പുതിയ ലോകത്തേക്ക് പുഞ്ചിരിയോടെ കൈപിടിച്ച് വരവേൽക്കേണ്ടതിന് പകരം കാസർകോട് ജില്ലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ നവാഗതരെ വരവേൽക്കുന്നത് ശിലായുഗത്തിലെ പ്രാകൃത മനുഷ്യരെപ്പോലെയാണ്.
റാഗിങ്ങെന്ന ദുരാചാരം സ്കൂളുകളിലും കോളേജുകളിലും ഇനിയും തുടരേണ്ടതുണ്ടോയെന്ന് വിദ്യാർത്ഥി സംഘടനകളാണ് ആത്മ പരിശോധന നടത്തേണ്ടത്. റാഗിങ് പോലെ മനുഷ്യത്വരഹിതവും പ്രാകൃതവുമായ നടപടി വേറൊന്നില്ല. അതിനാൽ റാഗിങ്ങിന് നേതൃത്വം നൽകുന്നവരെ പരസ്യമായി തള്ളിപ്പറയാൻ വിദ്യാർത്ഥി സംഘടനകൾ തയ്യാറാകുക തന്നെ വേണം. എന്നാൽ വിദ്യാർത്ഥി സംഘടനകൾ അതിനെ തയ്യാറാവാൻ സാധ്യതയില്ല കാരണം ഇത്തരം നദികൾ നടത്തിയാണ് ഇവർ നേതാക്കന്മാരായത്.
സഹപാഠികളെ റാഗ് ചെയ്ത് രസിക്കുന്നവർ സാഡിസ്റ്റ് മനോഭാവമുള്ളവരാണെന്നതിൽ തർക്കമില്ല. സഹജീവിയോട് ക്രൂരത കാണിച്ച് അതിൽ മനോനിർവൃതി കൊള്ളുന്ന ഒരു തലമുറ വളർന്നുവന്നാൽ നാട്ടിലെ സാമൂഹ്യ വ്യവസ്ഥയുടെ പരിണതി എന്നായിരിക്കുമെന്ന് ഗൗരവതരമായ ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു.
അപരനോട് ക്രൂരത കാണിക്കുന്ന മനസ്ഥിതി കൗമാരപ്രായത്തിൽ വളർത്തിയെടുക്കുന്നവർ മുതിർന്ന് കഴിഞ്ഞാൽ എന്നും ചെയ്യാൻ ധൈര്യമുള്ളവരായിത്തീരും. ഇത്തരമൊരു തലമുറയെ വളർത്തിയെടുക്കില്ലെന്ന ദൃഢനിശ്ചയം വീടുകളിൽ നിന്ന് തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. റാഗിങ്ങിനെതിരെ കർശന നിയമമുണ്ടായിട്ടും ഇപ്പോഴും റാഗിങ്ങ് നടക്കുന്നുണ്ടെങ്കിൽ അത് നിയമം നടപ്പാക്കുന്നതിലെ വീഴ്ച തന്നെയാണ്. സഹപാഠികളെ റാഗിങ്ങിന്റെ പേരിൽ പരസ്യമായി ക്രൂരവിനോദങ്ങൾക്കിരയാക്കുന്ന വിദ്യാർത്ഥികളോട് സാരോപദേശകഥകൾ പറഞ്ഞ് ബോധവൽക്കരണം നടത്തുന്നതിന് പകരം നിയമപരമായി നേരിടുക തന്നെ വേണം.
കുടുംബമെന്നത് സമൂഹത്തിന്റെ ചെറിയ യൂണിറ്റാണ്. സമൂഹം നന്നാക്കിയെടുക്കണമെങ്കിൽ കുടുംബങ്ങളിൽ തന്നെ അഴിച്ചുപണി വേണ്ടിവരും. റാഗിങ്ങ് ക്രൂരതയാണെന്ന് മക്കളെ ബോധ്യപ്പെടുത്താൻ രക്ഷിതാക്കളും തയ്യാറാകണം. റാഗിങ്ങിന്റെ പേരിൽ തെമ്മാടിത്തം കാണിക്കുന്നവർക്ക് ചൂടാക്കിയ ചൂരൽ കൊണ്ടുള്ള സമ്മാനം തന്നെയാണ് അഭികാമ്യം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍