പെരിയാ വിചാരണയ്ക്ക് പോകുമ്പോൾ വീട്ടിലാകെ ആധി; കൃഷിയും വ്യാപാരവും തകരുന്ന ദുരിതാവസ്ഥയിൽ വേദനിച്ചിരിക്കുന്ന ഭാര്യയെ സന്തോഷിപ്പിക്കാൻ ഇട്ടത് തീർത്തും അശ്ലീല സന്ദേശം; തീവണ്ടി അങ്ങോട്ടും ഇങ്ങോട്ടും ആകുമ്പോൾ ഇട്ട വോയിസ് ക്ലിപ്പ് കേട്ടത് പാർട്ടി ഗ്രൂപ്പിലെ വനിതാ സഖാക്കളും; പാക്കം ലോക്കൽ സെക്രട്ടറിയുടെ കൈയബദ്ധം പാർട്ടിക്ക് നാണക്കേടായി; രാഘവൻ വെളുത്തോളിയെ പുറത്താക്കി സിപിഎം
ബുർഹാൻ തളങ്കര
കാസർകോട് : സിപിഎം വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറി പാർട്ടിക്ക് പുറത്ത്. പെരിയ ഇരട്ട കൊലക്കേസ് പ്രതിയായ കാസർഗോഡ് പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളിയെയാണ് സിപിഎം പുറത്താക്കിയത്. വനിതാ നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പിൽ അശ്ലീല ശബ്ദസന്ദേശം അയച്ചതാണ് വിവാദമായത്. ഗ്രൂപ്പിലെ വനിതാ അംഗങ്ങൾ തന്നെയാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി രാഘവൻ വെളുത്തോളി രംഗത്ത് വന്നിരുന്നു. ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിലേക്ക് വന്നതായിരുന്നു എന്നാണ് രാഘവന്റെ വിശദീകരണം. എന്നാൽ പാർട്ടി ഇത് മുഖവിലയ്ക്കെടുത്തില്ല. നാണക്കേട് ഒഴിവാക്കാൻ നടപടിയും എടുത്തു.
വാട്സ്ആപ്പ് സന്ദേശം വിവാദമായതോടെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും രാഘവനെ പുറത്താക്കിയതായി അടിയന്തരമായി ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു. പാക്കം ലോക്കൽ സെക്രട്ടറിയായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വ്യാപാര സംഘടനയായ വ്യാപാര സമിതി കാസർകോട് ജില്ല സെക്രട്ടറിയയും പ്രവർത്തിച്ചുവരുകയായിരുന്നു രാഘവൻ. പുറത്തു പറയാൻ കഴിയാത്ത വിധമുള്ള ഓഡിയോയാണ് പ്രചരിച്ചത്.
പെരിയ ഇരട്ട കൊലപാതകക്കേസിൽ വിചാരണയ്ക്ക് പോകുമ്പോൾ ട്രെയിനിൽ വെച്ച് ഭാര്യക്ക് വാട്സ് ആപിൽ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപാണ് ഗ്രൂപ് മാറി വൈറലായി മാറിയതന്നാണ് രാഘവൻ പറയുന്നത്. പെരിയ ഇരട്ട കൊലക്കേസിൽ ഒരു വർഷത്തോളം വിചാരണ നീളുന്ന ഘട്ടത്തിൽ തന്റെ കൃഷിയും, വ്യാപാരവും തകരുമെന്നും, രണ്ടാം തീയതി വിചാരണ തുടങ്ങിയപ്പോൾ ഭക്ഷണവും, വെള്ളവുമില്ലാതെ മണിക്കൂറുകളോളം കഷ്ടപ്പെട്ടുവെന്നും, ഭാര്യ വീട്ടിൽ തനിച്ചു കഴിയേണ്ടി വരുന്ന ദുരിതാവസ്ഥ സഹിക്കാനാവുന്നില്ലെന്നും ഭാര്യയെ ഒന്ന് സന്തോഷിപ്പിക്കാനാണ് ഇങ്ങനെ ഒരു ഓഡിയോ അയച്ചതെന്നും പിന്നാലെ വിശദീകരിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപിൽ നേതാവ് പറയുന്നുണ്ട്.
വിശദീകരണ വാട്ട്സ്ആപ്പ് സന്ദേശം ഇങ്ങനെയാണ്
പ്രിയ സുഹൃത്തെ , സംഭവം എന്താണെന്ന് മനസ്സിലാക്കണം . ഞാൻ ഒന്നാം തീയതി വൈകുന്നേരം കേസിന്റെ വിചാരണക്ക് ഇറങ്ങുമ്പോൾ ഇനി ഒരു വർഷം ഞാൻ വീട്ടിൽ ഉണ്ടാകില്ലെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചപ്പോൾ ഭാര്യ ഞാൻ ഇനി ഒരു വർഷത്തേക്ക് വീട്ടിൽ ഉണ്ടാകില്ലെന്ന് കരുതി. ആറുമണി മുതൽ 8:30 മണി വരെ കൃഷി പണിയൊക്കെ ചെയ്തതിനു ശേഷം ബാങ്ക് വായ്പ എടുത്തു നടത്തിവരുന്ന ബിസിനസ് ഒക്കെ നടത്തി പോവുകയാണ് ഞാൻ . ഞാൻ ഇല്ലാത്തയായാൽ കൃഷി നശിച്ചു വരുമാനം നഷ്ടപ്പെടും. ബിസിനസ് നോക്കി നടത്താൻ സാധിച്ചില്ലെങ്കിൽ ബാങ്ക് വായ്പകൾ തീർക്കാൻ സാധിക്കില്ല എന്നുള്ളതൊക്കെ വലിയ പ്രതിസന്ധിയാകും. ഇതൊക്കെ പ്രതിയായതിന്റെ ഭാഗമായി സംഭവിച്ചു പോയതാണ്.
വീട്ടിൽ വൈകാരികമായി രംഗം കണ്ട് പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ലോക്കൽ സെക്രട്ടറി പറഞ്ഞു സതി (ഭാര്യ) വല്ലാത്ത പ്രയാസത്തിലാണ്. തീവണ്ടി കയറിയപ്പോൾ കൂടെ ഉണ്ടായിരുന്ന കെ വി വീണ്ടും ചോദിച്ചു വീട്ടിലൊക്കെ എങ്ങനെയുണ്ടെന്ന്. അപ്പോൾ കെവിയോട് ഞാൻ സംഭവം സൂചിപ്പിച്ചതാണ്. വണ്ടി കയറിയപ്പോൾ വീണ്ടും വിളിച്ചു അപ്പോഴും വീട്ടിൽ ഭാര്യക്ക് അതാണ് മാനസികാവസ്ഥ. 9 മണിക്ക് ശേഷം വീണ്ടും വിളിക്കുമ്പോൾ ഒരു മാറ്റവുമില്ല. ആ സമയത്താണ് ഒരു ആശ്വാസം നൽകാം എന്ന നിലയിൽ ഭാര്യ ഭർത്താവ് എന്ന നിലയ്ക്ക് പറയാവുന്ന ചില വോയിസുകൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറാൻ തയ്യാറായത്.
അതിന്റെ അവസാനഘട്ട വോയിസ് ആണ് ഗ്രൂപ്പ് മാറി വന്നത്. തെറ്റാണ് ഉൾക്കൊള്ളുകയാണ് . തീവണ്ടിക്ക് അകത്ത് വണ്ടി അങ്ങോട്ടും ഇങ്ങോട്ടും മൂവ് ആവുമ്പോൾ സംഭവിച്ച പിശകാണ് . ഞാൻ തനിച്ചിരുന്ന് ഇവിടെ സംസാരിച്ചതല്ല. ഞങ്ങൾ എട്ടു പേരും ഒരേ കമ്പാർട്ട്മെന്റിലാണ് ഉണ്ടായിരുന്നത് . വീട്ടിലെ വൈകാരികമായ അവസ്ഥ ഓർത്താണ് ഭാര്യയെ സന്തോഷിക്കാൻ ഇത്തരത്തിലുള്ള ഒരു വോയിസ് ആശ്വാസമായി കൊള്ളട്ടെ എന്ന് വിചാരിച്ചു അയച്ചത് .
ഒരു കേസിൽ പ്രതിയായ ആൾക്ക് മാത്രമേ ഇത് മനസ്സിലാകു. അങ്ങനെ ഞങ്ങൾ രാവിലെ 11 മണിക്ക് കോടതിയിൽ കയറി. 7:45നാണ് കോടതിയിൽ നിന്നും ഇറങ്ങിയത്. സമയത്ത് ഭക്ഷണമില്ല. ചായയില്ല വെള്ളമില്ല വല്ലാത്ത ദുരിതമാണ് ഉണ്ടായത്. യാത്രയാണെങ്കിൽ ഇപ്പോൾ റിസർവേഷൻ കിട്ടാറില്ല. കിട്ടിയ വണ്ടിക്ക് കയറി ഉറക്കില്ല ഊണില്ല എന്ന നിലക്കാണ് കഴിഞ്ഞ രണ്ടു വർഷമായി കേസിന്റെ പിന്നാലെ നടക്കുന്നത്. അവരവർക്ക് ഈ പ്രയാസം വരുമ്പോൾ മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുക. സംഭവത്തിന്റെ സത്യാവസ്ഥ കൂടി മനസ്സിലാക്കുന്നത് നല്ലതായിരിക്കും എന്നാണ് സൂചിപ്പിക്കാനുള്ളത്.
അതേസമയം നേരത്തെ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നതായും വീണ്ടും തിരിച്ചുവന്നു ലോക്കൽ സെക്രട്ടറിയായി മാറുകയും ആയിരുന്നു. രാഘവന്റെ വിശദീകരണം തള്ളിയാണ് ഇപ്പോൾ നടപടി.
Stories you may Like
- കരീംക്കയും രാഘവേട്ടനും ഏറ്റുമുട്ടുമ്പോൾ കോഴിക്കോട്ടെ പോരാട്ടം തീപാറും
- അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും കോഴിക്കോട്ടെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തും
- ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ ഡോ. എ. രാഘവൻ അന്തരിച്ചു
- വിജയ് സേതുപതിയെ പരിഗണിച്ചത് സെയ്ഫിനെ അസ്വസ്ഥനാക്കി
- കരുണാകരന്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല: എം കെ രാഘവൻ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍