റഫാൽ പോർവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ തൊട്ടപ്പോൾ ഉയരുന്നത് രാജ്യത്തിന്റെ ആത്മവിശ്വാസം; ഉടക്കിട്ടാൽ ചൈനയിൽ പോയി അടിക്ക് തിരിച്ചടി നൽകാനും റഫാൽ ധാരാളം; ചൈനീസ് റഡാറുകളുടെ ചാരക്കണ്ണുകളെ വെട്ടിക്കാനും മിടുക്കൻ; ഒരു മുഴുനീള യുദ്ധം ഇരുരാജ്യങ്ങളുടയും അജണ്ടയിലില്ല; എൽഒസി യഥാർത്ഥ രേഖയായി മാറുന്നത് വരെ ചൈനയുമായുള്ള സംഘർഷം അവസാനിക്കില്ല; അതിനുമുമ്പുള്ള വിലപേശലിനാണ് ചൈനാക്കാരുടെ ശ്രമം; റഫാലിന്റെ വരവിൽ ടി.പി.ശ്രീനിവാസൻ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: ഫ്രാൻസിൽ നിന്നും എത്തിയ അഞ്ച് റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ഇന്ത്യൻ മണ്ണിൽ തൊട്ടപ്പോൾ ആത്മവിശ്വാസവും റഫാലിന് ഒപ്പം ഉയരുകയാണ്. ഇൻഡോ-ചൈന അതിർത്തിയിൽ ചൈന യുദ്ധസന്നാഹവുമായി നിലയുറപ്പിക്കുമ്പോഴാണ് ഫ്രാൻസിൽ നിന്നുള്ള 36 റഫാൽ വിമാനങ്ങളിൽ അഞ്ചെണ്ണം ഇന്ത്യൻ മണ്ണിൽ എത്തുന്നത്. യുദ്ധസന്നാഹങ്ങളിലും ആയുധ സംഭരണത്തിലും ചൈനയ്ക്ക് എത്രയോ പിറകിൽ നിൽക്കുമ്പോഴാണ് ആവേശമായി ബഹുമുഖ യുദ്ധവിമാനമായ റഫാൽ എത്തുന്നത്. ശത്രുവിമാനങ്ങളെ ആക്രമിക്കാനുള്ള വ്യോമ-ഭൂതല മിസൈലുകൾ വഹിക്കാനും ചെറുകിട ആണവായുധങ്ങൾ വഹിക്കാനും ഒക്കെ ശേഷിയുള്ള റഫാൽ എത്തുമ്പോൾ സേനയ്ക്ക് ഒപ്പം ഇന്ത്യൻ ജനതകൂടി ആഘോഷിക്കുകയാണ്.
ഇന്ത്യൻ ആയുധങ്ങളും യുദ്ധസന്നാഹങ്ങളും പാക്കിസ്ഥാനെയല്ല ചൈനയെയാണ് ഉന്നം വയ്ക്കുന്നത് എന്ന പരസ്യമായ രഹസ്യം നിലനിൽക്കുമ്പോൾ തന്നെയാണ് റഫാലിന്റെ വരവ് സംഭവിക്കുന്നത്. ഇപ്പോൾ റഫാൽ ഇന്ത്യയിൽ എത്തുമ്പോഴും ചൈന ഇന്ത്യൻ അതിർത്തിയിൽ നിന്നും പിന്മാറിയിട്ടില്ല. ഇന്ത്യ-ചൈനീസ് അതിർത്തിൽ ചൈന സങ്കൽപ്പിക്കുന്ന അതിർത്തിയിൽ തന്നെയാണ് ചൈനീസ് സേന നിലകൊള്ളുന്നത്. അതിർത്തിയിൽ ലൈൻ ഓഫ് കൺട്രോൾ ഒരു സാങ്കല്പിക രേഖയായി തുടരുമ്പോൾ ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറി രണ്ടടി കയ്യടക്കി വെച്ച് ഒരടി പിന്മാറുക എന്ന രീതിയാണ് ചൈന അവലംബിക്കുന്നത്. 1993-യിൽ ഒരു ഇന്ത്യാ-ചൈന ഉടമ്പടിയുണ്ടായി. എൽഒസി ലംഘിക്കില്ലെന്ന്. ആ ഉടമ്പടിയിലാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത്. പക്ഷെ ഇത്തവണ ചൈന അതിർത്തി കടന്നു കയറിയപ്പോൾ പാൻഗോങ്, ഡേപ്സാങ് എന്നീ അതിർത്തി മേഖലകളിൽ നിന്നും പിൻവാങ്ങാൻ തയ്യാറായിട്ടില്ല.
സേനാ പിന്മാറ്റത്തിൽ ചൈന കാര്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണമായി റഫാൽ എത്തുന്നത്. ഗാൽവൻ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന ഏറ്റമുട്ടലിന്റെ അന്തരീക്ഷം ചൈനീസ് നിലപാട് കാരണം അതേപടി തുടരുമ്പോൾ റഫാൽ എന്ത് ചലനങ്ങൾ സൃഷ്ടിക്കും എന്ന ചോദ്യമാണ് ഇപ്പോൾ പൊതുവായി ഉയരുന്നത്. റഫാലിന്റെ വരവ് പാക്കിസ്ഥാനെ ഭീതിപ്പെടുത്തുമ്പോൾ ചൈന കാര്യങ്ങൾ സസൂക്ഷമം വീക്ഷിക്കുകയാണ്. ഫ്രാൻസിൽ നിന്നെത്തിയ റഫാൽ ഏഷ്യൻ സമാധാനം ഇല്ലാതാക്കുമെന്നും ആയുധ മത്സരം വർദ്ധിപ്പിക്കുമേന്നുമാണ് പാക്കിസ്ഥാൻ പറയുന്നത്. പാക്കിസ്ഥാന്റെ പ്രതികരണം ഇന്ത്യയിലും ചർച്ചകൾക്ക് തുടക്കമിടുന്നുണ്ട്.
ഇന്ത്യൻ ആത്മവിശ്വാസം ഉയർത്താൻ മാത്രമാണ് റഫാൽ പര്യാപ്തമാണെന്നാണ് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ പറയുന്നത്. അടിച്ചാൽ തിരിച്ചടിക്കും എന്ന് ഇന്ത്യ പറയും. അതല്ലാതെ നിലവിലെ സാഹചര്യത്തിൽ വേറെ നിവൃത്തിയില്ല. പക്ഷെ റഫാൽ എത്തുമ്പോൾ ചൈനയിൽ പോയി തിരിച്ചടിക്കാൻ കഴിയും. ഇത് ഒരു വസ്തുതയാണ്. ചൈനയ്ക്ക് ഈ കാര്യം അറിയാം. റഡാറിൽ പോലും റഫൈലിനെ പിടിക്കാൻ കഴിയില്ല. പക്ഷെ ഇന്ത്യ ചെയ്യുന്നത് ആയുധസന്നാഹങ്ങൾ അപ്ഗ്രേഡ് ചെയ്യുകയാണ്. ഇന്ത്യ എയർഫോഴ്സിനെ അപ്ഗ്രേഡ് ചെയ്യുകയാണ്. ഒരു അടിയന്തിര സാഹചര്യം വന്നപ്പോൾ റഫാൽ എത്തിച്ചു. അതാണ് രാജ്യം ചെയ്തത്. റഫാൽ വന്നു ഇനി പേടിക്കാനില്ല ഒരു വിശ്വാസം ഇന്ത്യയിൽ വരും. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്. റഫാൽ ഇന്ത്യൻ സേനയുടെ ഭാഗമായി മാറാൻ തന്നെ നാളുകൾ എടുക്കും. അപ്പോഴേക്കും ചില ഭാഗങ്ങൾ അധീനതയിൽ ആക്കാനാണ് ചൈന താത്പര്യപ്പെടുന്നത്. .
ഇന്ത്യയും ചൈനയും തമ്മിൽ ബാലൻസിങ് ഫോഴ്സ് അല്ല ഉള്ളത്. ഒരു മുഴുനീള യുദ്ധത്തിലേക്ക് ഇന്ത്യ നീങ്ങില്ല. ചൈന സൈന്യത്തെ പിൻവലിച്ചില്ലെങ്കിലും ഇന്ത്യ നിശബ്ദമായി ഇരിക്കുകയേയുള്ളൂ. യുദ്ധം കൊണ്ട് ഉപയോഗം ഇല്ല എന്ന് ഇന്ത്യക്ക് മാത്രമല്ല ചൈനയ്ക്കും അറിയാം. ആണവായുധ ശേഷി ഇന്ത്യയേക്കാൾ ചൈനയ്ക്കാണ് കൂടുതൽ ഉള്ളത്. ഇന്ത്യയ്ക്ക് തന്നെ ആണവശേഷി പ്രതിരോധത്തിനാണ്. ആണവയുദ്ധത്തിനു ഒന്നും ഇന്ത്യ സന്നദ്ധവുമല്ല. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി സൈന്യം തയ്യാറാകണം. ആ ശക്തി വർദ്ധിപ്പിക്കുകയാണ് റഫാൽ വഴി ഇന്ത്യ ചെയ്യുന്നത്. കാര്യങ്ങൾ ഗ്രൗണ്ടിൽ കൊണ്ടുവരിക. അവിടെ വെച്ച് വിലപേശുക എന്ന തന്ത്രമാണ് ചൈന നടപ്പിൽ വരുത്തുന്നത്.
ജനുവരി-ഫെബ്രുവരി വരെയെങ്കിലും ഒരു യുദ്ധത്തിനു ഇന്ത്യയ്ക്ക് പ്രയാസമാണ്. യുദ്ധത്തിനു ഇന്ത്യ മുതിരാനും സാധ്യതയില്ല. ലൈൻ ഓഫ് കൺട്രോൾ അടയാളപ്പെടുത്തുന്നതുവരെ ചൈനയുമായി സമാധാനത്തിനു ഇന്ത്യയ്ക്ക് കഴിയില്ല. സാങ്കൽപ്പിക രേഖയാണ് നിലവിലുള്ളത്. ഈ രേഖ ഇതേപടി നിലനിൽക്കുമ്പോഴാണ് ചൈന കടന്നു കയറൽ തുടരുന്നത്. ഇങ്ങനെ ഒരു രേഖ വരുമ്പോൾ നമ്മൾ കൺസെഷൻ കൊടുക്കാൻ വേണ്ടിയാണ് ചൈന അതിർത്തിയിൽ കടന്നുകയറുന്നത്. എപ്പോഴെങ്കിലും രേഖ വരയ്ക്കേണ്ടി വരും. ഇപ്പോൾ തർക്ക പ്രദേശമായ സ്ഥലങ്ങളിലാണ് ചൈന ആധിപത്യത്തിനു ശ്രമിക്കുന്നത്. അതിർത്തിയിലെ ചില മലകളും നദികളും ഒക്കെ അവർക്ക് വേണം എന്ന ഒരു തീരുമാനം ചൈനയ്ക്കുണ്ട്. ഈ തീരുമാനത്തിനു അനുസരിച്ചാണ് ചൈന ചുവട് വയ്പ്പ് നടത്തുന്നത്.
ന്യൂക്ലിയർ സന്നാഹമുള്ളവർ തമ്മിൽ യുദ്ധം ചെയ്താൽ സ്ഥിതി ഭീകരമാകും. ഹിരോഷിമ അമേരിക്കയിൽ നിന്നും വളരെ ദൂരെയാണ്. ഹിരോഷിമയിൽ പോലുള്ള ഒരു ബോംബ് മുംബൈയിൽ വർഷിച്ചാൽ തകരുക പാക്കിസ്ഥാൻ കൂടിയാണ്. അതിനാൽ ലിമിറ്റഡ് ഡാമേജുള്ള ചെറുകിട ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. അത് പക്ഷെ ആർക്കുമില്ല. ലിമിറ്റഡ് ഡാമേജ് സൃഷ്ടിക്കാൻ കഴിയുന്ന ന്യൂക്ലിയർ ആയുധങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പാക്കിസ്ഥാന് ഉപയോഗിക്കാൻ കഴിയൂ. ഇതാണ് ഈ രീതിയിൽ പാക്കിസ്ഥാൻ ഈ രീതിയിലുള്ള ആണവ ആയുധങ്ങൾക്ക് പിറകെ പോകുന്നത്. ആണവായുധങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധം ചെയ്ത് ഒരു രാജ്യത്തെ തകർക്കാൻ ശ്രമിക്കുക ഒക്കെ പ്രയാസകരമാണ്.
ഇന്ത്യ യുദ്ധം ചെയ്യേണ്ടത് പാക്കിസ്ഥാനുമായിട്ടാണ്. യുദ്ധങ്ങൾ അങ്ങനെ വന്നിട്ടുമുണ്ട്. കാർഗിൽ യുദ്ധം തന്നെ ഒത്തുതീർപ്പിൽ എത്തിച്ചതാണ്. കാർഗിൽ യുദ്ധം നടക്കുന്ന 1999-ൽ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് അമേരിക്ക പ്രസിഡന്റ് ബിൽ ക്ലിന്റനെ കാണാൻ അമേരിക്കയിൽ എത്തി. കാർഗിൽ പിടിച്ചടക്കണം എന്നൊന്നും പാക്കിസ്ഥാന് താത്പര്യമില്ല. ഈ സമയത്ത് കശ്മീർ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ എന്നാണ് ഷെരീഫ് അമേരിക്കയിൽ ക്ലിന്റ്നു സന്ദേശം എത്തിച്ചത്. പക്ഷെ ക്ലിന്റൻ അതിനു സമ്മതിച്ചില്ല. ഷെരീഫിനെ കാണാൻ കൂടി കൂട്ടാക്കിയില്ല. എൽഒസി പാക്കിസ്ഥാൻ ലംഘിച്ചിരിക്കുന്നു. ഇത് തെറ്റാണ്. നിങ്ങൾ ആദ്യം ലൈൻ ഓഫ് കൺട്രോളിനു പിറകിൽ പോവുക. അതിനു ശേഷം സംസാരിക്കാം എന്നാണ് ക്ലിന്റൻ പറഞ്ഞത്. ആ സമയത്ത് ഞാൻ വൈറ്റ് ഹൗസിനു പുറത്തുണ്ട്. നവാസ് ഷെരീഫ് പറഞ്ഞത് ഞങ്ങൾ പിൻവലിയാം. അമേരിക്കൻ പ്രസിഡന്റ് ഇതിൽ ഇടപെടണം എന്ന് ആവശ്യമുന്നയിച്ചു. പാക്കിസ്ഥാന് സഹായകരമായ ഒരു പ്രസ്താവന വരെ അമേരിക്കൻ പ്രസിഡന്റ് ആ ഘട്ടത്തിൽ ഇറക്കിയതുമില്ല. അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ബുക്കിലും നവാസ് ഷെരീഫിന്റെ ബുക്കിലും യശ്വവന്ത് സിൻഹയുടെ ബുക്കിലും ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കാർഗിൽ യുദ്ധം നമ്മൾ ജയിച്ചു എന്ന് പറയുമ്പോഴും ഇതൊക്കെ നമ്മൾ പരിഗണിക്കേണ്ടതുണ്ട്-ശ്രീനിവാസൻ പറയുന്നു.
ഇന്ത്യാ-ചൈന അതിർത്തിയിൽ ചൈന നടത്തുന്ന കടന്നു കയറ്റം അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെയും ഭൂട്ടാനിലെയും അതിർത്തി പ്രദേശങ്ങളിൽ ചൈന നടത്തുന്ന അവകാശവാദം ലോകരാജ്യങ്ങളെ പരീക്ഷിക്കലാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നത്. ചൈനയുടെ മനസ്സിലിരിപ്പിന്റെ സൂചനയാണിതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരിക്കുന്നത്. . ഏതൊക്കെ രാജ്യങ്ങളിൽനിന്ന് എതിർപ്പുണ്ടാകുമെന്ന് അറിയാനുള്ള ശ്രമമാണ് ചൈനീസ് പ്രസിഡന്റ് ഷീ ചിൻ പിങ് നടത്തുന്നത്. കിഴക്കൻ ലഡാക്കിലെ കടന്നുകയറ്റവും ഭൂട്ടാനിലെ സാക്തങ് വന്യജീവി കേന്ദ്രത്തിൽ ചൈന അവകാശവാദം ഉന്നയിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു പോംപിയോയുടെ പരാമർശം. അതേസമയം ചൈന ഉയർത്തുന്ന ബൗദ്ധിക സ്വത്തവകാശ വെല്ലുവിളിക്കെതിരെ യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഖ്വാദ് കൂട്ടായ്മ ശക്തമായ പ്രതിരോധവും തീർക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്