കോടതി ഇടപെടലിനെ തുടർന്നു പരസ്യം നൽകിയപ്പോൾ വിവരാവകാശ കമ്മീഷണറാകാൻ അപേക്ഷ നൽകിയത് 300 പേർ! നാല് ഒഴിവിലേക്ക് 12 പേരെ ഷോർട്ട് ലിസറ്റ് ചെയ്ത് സർക്കാർ; ഇഷ്ടക്കാരെ പലരേയും തിരുകി കയറ്റുക പ്രയാസം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവരാവകാശ കമ്മീഷണറാകാൻ അപേക്ഷ നൽകിയത് 300 പേർ. ഹൈക്കോടതി ഇടപെടലിനെ തുർന്നാണ് വിവരാവകാശ കമ്മീഷണർമാരുടെ നാല് ഒഴിവുകളിലേക്ക് നിയമനം നടത്താൻ സർക്കാർ പൊതുവിജ്ഞാപനം പുറത്തിറക്കിയത്. നിയമം, മാദ്ധ്യമപ്രവർത്തനം, മാനേജ്മെന്റ് ഉൾപ്പെടെയുള്ള ഏഴ് മേഖലകളിൽ അറിവും അനുഭവജ്ഞാനവും ആയിരുന്നു യോഗ്യതകൾ. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരുടെ എണ്ണം കൂടിയപ്പോൾ വെട്ടിലായത് സർക്കാരാണ്. മുൻകാലങ്ങളിൽ സർക്കാരിന്റെ നോമിനേഷനായിരുന്നു നടന്നിരുന്നത്. അപേക്ഷ ക്ഷണിച്ചതോടെ പല പ്രമുഖരും പട്ടികയിൽ നിന്ന് ഒഴിവായി എന്നാണ് സൂചന.
സംസ്ഥാന വിവരാവകാശ കമ്മീഷനിൽ പതിനായിരക്കണക്കിന് പരാതികൾ തീർപ്പാകാതെ കിടക്കുന്ന സാഹചര്യത്തിലാണ് ഒഴിവുള്ള നാലുസ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ തസ്തികയിലേക്ക് നിയമനം നടത്താൻ സർക്കാർ ശ്രമിച്ചത്. കെപിസിസി സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരെ കുത്തി നിറച്ച് നിയമനം നടത്താനായിരുന്നു നീക്കം. കമ്മീഷണർമാരുടെ നിയമനം പൊതുവിജ്ഞാപനത്തിലൂടെ സുതാര്യമായി നടത്തണമെന്നാണ് സുപ്രീംകോടതിയുടെ മാർഗനിർദ്ദേശം. ഈ സാഹചര്യത്തിൽ സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ആറാഴ്ചയ്ക്കകം വിജ്ഞാപനം പുറത്തിറക്കി നിയമനം നടത്താൻ ഹൈക്കോടതി ചീഫ് ജസ്ററീസ് അശോക് ഭൂഷൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവിറക്കി.
ഇതോടെയാണ് കമ്മീഷണർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ സർക്കാർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിയമം, സാമൂഹ്യസേവനം, മാദ്ധ്യമപ്രവർത്തനം, മാനേജ്മെന്റ്, ഭരണം, ഭരണനിർവ്വഹണം എന്നിവയിൽ അറിവും അനുഭവജ്ഞാനവും ഉള്ള സംസ്ഥാനത്തെ ഏത് പൗരനും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പൊതു ജീവിതത്തിൽ ഔന്നത്യമുള്ളയാളാകണം അപേക്ഷകൻ. എംപിമാർ, എംഎൽഎമാർ എന്നിവർക്ക് അപേക്ഷിക്കാനാകില്ല. അപേക്ഷകൻ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോട് ബന്ധപ്പെട്ടിരിക്കുവാനും പാടില്ല. ആദായകരമായ ഉദ്യോഗം വഹിക്കുന്നവർക്കും ബിസിനസ്സുകാർക്കും അപേക്ഷിക്കാൻ പടില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഡിസംബർ 15 നകം പൊതുഭരണസെക്രട്ടറിക്ക് അപേക്ഷ അയക്കാനായിരുന്നു നിർദ്ദശം. ഇങ്ങനെ കിട്ടിയ അപേക്ഷകളാണ് സർക്കാരിനെ വെട്ടിലാക്കിയത്.
വിവരാവകാശ പ്രവർത്തൻ ഡിബി ബിനുവും അടക്കമുള്ളവർ കമ്മീഷണർമാരാകാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിലെ കള്ളത്തരം സർക്കാർ തിരിച്ചറിയുകയാണ്. സാധാരണ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിസഭയിലെ ഒരു അംഗവും ചേർന്നാണ് വിവരാവകാശ കമ്മീഷണറെ ശുപാർശ ചെയ്യുക. ഇതിനാണ് കോടതി ഇടപെടലിലൂടെ മാറ്റം വന്നത്. അഭിമുഖ പരീക്ഷ നടത്തിയ അംഗത്തെ തെരഞ്ഞെടുക്കാനാണ് നിർദ്ദേശം. 300ലേറെ പേരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് അഭിമുഖം നടത്തുക അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് നാല് ഒഴിവുകൾക്കായി 12 പേരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയത്. ഭരണ നേതൃത്വത്തിന് വേണ്ടപ്പെട്ടവർമാത്രമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ ഷോർട്ട് ലിസ്റ്റ് എങ്ങനെ ഉണ്ടാക്കിയെന്നതും വിവാദങ്ങളിലേക്ക് പോകും.
ഇതിലെ മാനദണ്ഡം കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ എങ്കിൽ വലിയ നിയമപ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ കടക്കും. രാഷ്ട്രീയക്കാരെ തിരുകി കേറ്റുക അസാധ്യവുമാകും. അതിനാൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. അതിനിടെ വിവരാവകാശ കമ്മീഷണറാകാൻ ശ്രമിച്ച പലരും ഇതെല്ലാം മനസ്സിലാക്കി പിന്മാറി കഴിഞ്ഞു. മാദ്ധ്യമപ്രവർത്തകരായ എൻപി രാജേന്ദ്രനും സണ്ണിക്കുട്ടി എബ്രഹാമും വച്ചൂച്ചിറ മധുവും അജിത് കുമാറും പട്ടികയിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്. ഇതിലെ മറ്റ് പേരുകാരുടെ വിവരം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതി അഭിമുഖം നടത്തി ശുപാർശ ഗവർണ്ണർക്ക് കൈമാറണം. നിലവിലെ സാഹചര്യത്തിൽ 12 പേരുകൾ ഗവർണ്ണർക്ക് കൈമാറാനാണ് നീക്കം. അങ്ങനെ വന്നാൽ വിവരാവകാശ കമ്മീഷണറെ അന്തിമമായി കണ്ടെത്തുക ഗവർണ്ണർ പി സദാശിവമാകും.
മുഖ്യ വിവരാവകാശ കമ്മീഷണർ സിബി മാത്യൂസിനെ കൂടാതെ മറ്റ് അഞ്ച് അംഗ കമ്മീഷൻ അംഗങ്ങൾ കൂടി അടങ്ങുന്നതാണ് കമ്മീഷൻ. എന്നാൽ സിബി മാത്യൂസിന് പരുറമെ ഒരംഗം മാത്രമാണ് ഇപ്പോഴുള്ളത്. സോണി തെങ്ങമം, കെ.നടരാജൻ, സിഎസ് ശശികുമാർ, ഡോ.കുര്യാസ് കുമ്പളക്കുഴി, എ.എൻ.ഗുണവർദ്ധനൻ എന്നിവരായിരുന്നു മറ്റ് കമ്മീഷൻ അംഗങ്ങൾ. ഇതിൽ ഡോ.കുര്യാസ് കുമ്പളക്കുഴി മാർച്ചിലും, എം.എൻ. ഗുണവർദ്ധനൻ ഏപ്രിലിലും സോണി തെങ്ങമം ഓഗസ്റ്റിലും വിരമിച്ചിരുന്നു. കെ.നടരാജൻ രണ്ടുവർഷമായി സസ്പെൻഷനിലാണ്. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലുമാണ്. നിലവിൽ മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷൻ അംഗം സി.എസ്.ശശികുമാറുമാണ് കമ്മീഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
മുഖ്യ വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസിന് ഈ വർഷം ഏപ്രിൽ വരെയേ കാലവധിയുള്ളൂ. എന്നാൽ ഈ സമയമാകുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും. അതുകൊണ്ട് തന്നെ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുകയുമില്ല. ഈ സാഹചര്യത്തിൽ സിബി മാത്യൂസിനെ രാജിവയ്പ്പിച്ച് പുതിയ ആളെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കാനും ശ്രമിച്ചിരുന്നു. വിജിലൻസ് ഡിജിപിയായിരുന്ന വിൻസൺ എം പോളിന് വേണ്ടിയായിരുന്നു അത്. എന്നാൽ ബാർ കോഴയിൽ വിജിലൻസ് അന്വേഷണ വിവാദങ്ങളോടെ തൽക്കാലം ഇത് വേണ്ടെന്ന് വച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിലെത്തിയാൽ വിവരാവകാശ കമ്മീഷണറായി നിലവിലെ ചീഫ് സെക്രട്ടറി ജിജി തോംസണെ നിയമിക്കുമെന്നാണ് സൂചന. അതിനുള്ള ചർച്ചകൾ അണിയറയിൽ സജീവമാണ്. എന്നാൽ ഇടതു പക്ഷം അധികാരത്തിലെത്തിയാൽ കാര്യങ്ങൾ മാറി മറിയും.
വിവരാവകാശ അപേക്ഷകളുമായി ബന്ധപ്പെട്ട അപ്പീലുകളും പരാതികളും പരിഹരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം കമ്മീഷനുണ്ട്. ഏതെങ്കിലും വിവരാവകാശ അപേക്ഷയിൽ വ്യക്തത വന്നില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പിലെ വിവരാവകാശ ചുമതലയുള്ള ഉദ്യോഗസ്ഥനുമുമ്പാകെ അപ്പീൽ നൽകാം. അവിടെയും പരിഹരിക്കപ്പെട്ടില്ലെങ്കിൽ രണ്ടാമത്തെ അപ്പീൽ പരിഗണിച്ച് നടപടിയെടുക്കേണ്ടത് വിവരാവകാശ കമ്മീഷന്റെ ചുമതലയാണ്. വിവരാവകാശ അപേക്ഷകൾ മാനദണ്ഡങ്ങൾ ലംഘിച്ച് നിരസിക്കുകയോ മറുപടി നൽകാതിരിക്കുകയോ ചെയ്താൽ വിവരാവകാശ കമ്മീഷൻ മുമ്പാകെ പരാതി നൽകാം. ഇത്തരം അപ്പീലുകളിലും പരാതികളിലും ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്തി പരിശോധിക്കുകയും ഇരുപക്ഷത്തിന്റെയും വാദം കേട്ട് പരിഹാരമുണ്ടാക്കുകയും ചെയ്യേണ്ട ചുമതല കമ്മീഷനാണ്.
എന്നാൽ കമ്മീഷനിലെ അംഗബലം കേവലം രണ്ടായി ചുരുങ്ങിയതോടെ അപ്പീലുകളും പരാതികളും കമ്മീഷനിൽ കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ കമ്മീഷൻ അംഗങ്ങളുടെ നിയമനം ഇനിയും വൈകിക്കൊണ്ട് പോകാൻ സർക്കാരിന് കഴിയാത്ത സ്ഥിതിയാണുള്ളത്.
Stories you may Like
- ഫാ.മാത്യൂസ് വാഴക്കുന്നത്തിന് എതിരെ കർശന നടപടിക്ക് സമ്മർദ്ദം
- 'ഡാഷ് മോൻ' വിളി; ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി
- ടൈംഡ് ഔട്ട് വിവാദത്തിൽ തെളിവ് പുറത്തുവിട്ട് ഏയ്ഞ്ചലോ മാത്യൂസ്
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് ഓർത്തഡോക്സ് സഭാധ്യക്ഷൻ വിശദീകരണം തേടി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്