ബാർ മുതലാളിമാരോട് 'ഒന്നും' ചോദിക്കാനാകുന്നില്ല; കേരള യാത്രകൾക്ക് പുതു വഴി തേടി രാഷ്ട്രീയ നേതൃത്വങ്ങൾ; തെക്ക്-വടക്ക് യാത്രകളുടെ വിജയത്തിനായുള്ള പണപ്പിരിവിന് ആശ്രയം പാറമട-പച്ചമണ്ണു ലോബി; സർക്കാർ പുറമ്പോക്കു വരെ കുഴിച്ചെടുത്ത് ലാഭമുണ്ടാക്കി പാറമട ലോബിയും
പത്തനംതിട്ട: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടു മാത്രം മുന്നിൽ കണ്ട് തെക്കു-വടക്ക് യാത്രയ്ക്ക് ഇറങ്ങിയിരിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ 'യാത്രാപ്പടി' വഹിക്കാൻ ഇക്കുറി ബാർ മുതലാളിമാരില്ല. എന്തായാലും സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് യാത്ര നടത്താത്ത നമ്മുടെ നേതാക്കന്മാരെ ഇത്തവണ സ്പോൺസർ ചെയ്യുന്നത് പാറമട-പച്ചമണ്ണ് ലോബി.
യാത്ര നയിക്കുന്ന ആദർശ ധീരന്മാർക്ക് ഇക്കാര്യം അറിയാമെങ്കിലും കണ്ണടച്ച് പാലു കുടിക്കുകയാണ്. യാത്ര വിജയിപ്പിക്കാൻ ഒരോ രാഷ്ട്രീയനേതൃത്വവും അതത് ജില്ലാ കമ്മറ്റികൾക്കും നിയോജകമണ്ഡലം കമ്മറ്റികൾക്കും ടാർജറ്റ് നൽകിയിട്ടുണ്ട്. മുമ്പൊക്കെ ഇതൊന്നും അറിയേണ്ട കാര്യമില്ലായിരുന്നു. ബാറുകാർ അക്ഷയപാത്രമായിരുന്നു. ഇക്കുറി ആദർശധീരന്മാർ തമ്മിലടിച്ച് ബാറുകൾ ഇല്ലാതാക്കി. ബിയർ പാർലറുകാരുടെ അടുത്ത് പിച്ചച്ചട്ടിയുമായി ചെന്നാൽ വായിലിരിക്കുന്നത് കേൾക്കേണ്ടിയും വരും. ഈ സാഹചര്യത്തിൽ പ്രാദേശിക നേതാക്കന്മാർ കണ്ട എളുപ്പവഴിയാണ് അനധികൃതമായും നിയമപരമായും പ്രവർത്തിക്കുന്ന പാറമടക്കാരിൽ നിന്നും പണം കുഴിച്ചെടുക്കുക എന്നത്.
കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ യാത്ര പാതി വഴയിലെത്തി കഴിഞ്ഞു. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനും യാത്രയിലാണ്. സിപിഎമ്മിനായി പിണറായി വിജയനും കേരള യാത്ര തുടങ്ങുന്നു. മുസ്ലിം ലീഗിന് കുഞ്ഞാലിക്കുട്ടിയും സിപിഐയ്ക്ക് കാനം രാജശേഖരനും യാത്ര നടത്തുന്നു. ചെറുകക്ഷിയായ എൻസിപിയും ഉണർത്തുപാട്ടുമായെത്തും. ഈ യാത്രകൾക്കെല്ലാം ദിവസേന ലക്ഷങ്ങളാണ് ചെലവ് വരുന്നത്. മുൻകാലത്ത് ബാർ മുതലാളി മാരായിരുന്നു പ്രതീക്ഷ. ഇതടഞ്ഞതോടെയാണ് പുതിയ വരുമാന സ്രോതസ് കണ്ടെത്തിയത്. ബാറുടമകളിൽ പ്രധാനികൾക്കൊന്നും പാറമട ഇല്ലെന്നതും ഇതിന് കാരണമായി. റിയൽ എസ്റ്റേറ്റ് മാഫിയയും ഫണ്ട് ശേഖരണത്തിനായി സഹായിക്കുന്നുണ്ട്.
എന്നാൽ കസ്തൂരി രംഗൻ റിപ്പോർ്ട്ടിന്റെ ആശങ്കയിൽ നിൽക്കുന്ന പാറമട ലോബിയാണ് എല്ലാവരേയും സഹായിക്കുന്നത്. യാത്ര കഴിയുമ്പോൾ തെരഞ്ഞെടുപ്പ് എത്തും. ഇതിനുള്ള ഫണ്ടിനും പാറമടകൾ തന്നെയാകും രാഷ്ട്രീയ പാർട്ടികളുടെ ആശ്രയം. കരിങ്കൽ/ചെങ്കൽ അടക്കം 4070 ക്വാറികളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ എത്തി മൂന്ന് വർഷത്തിനുള്ളിൽ 2146 ക്വാറികൾക്ക് അനുമതി നൽകിയതായും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചിരുന്നു. നിലവിൽ 1500-ൽ പരം കരിങ്കൽ ക്വാറികൾ സംസ്ഥാനത്ത് സജീവമായി നിലനിൽക്കുന്നുവെന്നാണ് ക്വാറി ഓണേഴ്സ് അസോസിയേഷൻ സൂചിപ്പിക്കുന്നത്. ചെങ്കൽ ക്വാറികളുടെ എണ്ണം 1500-ൽ അധികം വരുമെന്ന് രേഖകൾ വ്യക്തമാക്കുന്നു.
പരിസ്ഥിതി അനുമതിയില്ലാത്ത ക്വാറികൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകരുതെന്ന സുപ്രീം കോടതി വിധി നിലവിൽ വന്നെങ്കിലൂം സംസ്ഥാന സർക്കാർ അത് പാലിക്കാൻ തയ്യാറാകാതിരുന്നത് ഏറെ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു. നിലവിൽ നൂറിൽ താഴെ ക്വാറികൾക്ക് മാത്രമാണ് പരിസ്ഥിതി അനുമതിയുള്ളത്. ഈ കണക്ക് മറച്ചു വച്ച് വെറും 591 ക്വാറികൾ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നത്. തിരുവനന്തപുരം-6, കൊല്ലം-57, പത്തനംതിട്ട-39, കോട്ടയം 50, ഇടുക്കി -21, എരണാകുളം-73, തൃശൂർ-42, പാലക്കാട്-97, മലപ്പുറം-58, കോഴിക്കോട്-48, വയനാട്-54, കണ്ണൂർ-39, കാസർഗോട്-7 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കണക്ക്.
2011 മെയ് മാസത്തിനുശേഷം റദ്ദാക്കപ്പെട്ട ക്വാറികളുടെ കണക്കും അനുമതി നൽകിയ ക്വാറികളുടെ കണക്കും തമ്മിൽ യാതൊരു പൊരുത്തവും ഇല്ല. 2011 മേയിൽ തിരുവനന്തപുരം ജില്ലയിൽ 156 ക്വാറികളാണുണ്ടായിരുന്നത്. അനുമതി റദ്ദാക്കിയത് 5 എണ്ണത്തിന്റെ മാത്രമെന്ന് മന്ത്രി പറയുന്നു. എന്നിട്ടും നിലവിലുള്ളത് വെറും ആറ് ക്വാറികൾ മാത്രം. കൊല്ലം ജില്ലയിൽ ആകെ ഉണ്ടായിരുന്നത് 73 ക്വാറികൾ മാത്രം. എന്നാൽ 99 ക്വാറികളുടെ അനുമതി റദ്ദാക്കി. നിലവിലുള്ളത് 57 എണ്ണം. പൊരുത്തപ്പെടാത്ത ഈ കണക്കിന് പിന്നിലെ കളി ദുരൂഹത ഉണർത്തുന്നു. പത്തനംതിട്ടയിൽ 146 ക്വാറികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നെണ്ണത്തിന്റെ അനുമതി റദ്ദുചെയ്തു. നിലവിൽ 39 ക്വാറികൾ മാത്രമെ പ്രവർത്തിക്കുന്നുള്ളൂവത്രെ. കോട്ടയത്ത് 240 ക്വാറികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് 50 എണ്ണം മാത്രം. 116 ക്വാറികളുടെ അനുമതി റദ്ദുചെയ്തുവെന്ന് പറയുമ്പോൾ കണക്കിലെ പൊരുത്തക്കേട് കൂടുതൽ വ്യക്തമാകുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്വാറികൾ പ്രവർത്തിച്ചിരുന്നത് എറണാകുളം ജില്ലയിലാണ്. 280 ക്വാറികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 73 എണ്ണം മാത്രമെ പ്രവർത്തിക്കുന്നുള്ളൂവെന്നാണ് പറയുന്നത്. 105 ക്വാറികളുടെ അനുമതിയാണ് ജില്ലയിൽ റദ്ദുചെയ്തിട്ടുള്ളത്. ഇടുക്കിയിൽ 87 ക്വാറികൾ ഉണ്ടായിരുന്നത് ഇപ്പോൾ 21 ആയി കുറഞ്ഞു. 2011 ന് ശേഷം വയനാട്ടിൽ റദ്ദാക്കപ്പെട്ട ക്വാറികളുടെ കണക്ക് വ്യക്തമാക്കപ്പെട്ടിട്ടില്ല. 114 ക്വാറികൾ പ്രവർത്തിച്ചിരുന്ന ഇവിടെ നിലവിൽ 54 എണ്ണം മാത്രമെ ഉള്ളൂവെന്നാണ് പറയപ്പെടുന്നത്. കാസർഗോഡിൽ 142 ക്വാറികൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ അത് ഏഴായി ചുരുങ്ങിയെന്ന് കണക്കിൽ വ്യക്തമാകുന്നു. ഇവിടെ വെറും രണ്ടെണ്ണത്തിന്റെ അനുമതിയാണ് റദ്ദാക്കിയിട്ടുള്ളത്.
കണ്ണൂരിൽ നാലുവർഷം മുമ്പുണ്ടായിരുന്ന 39 ക്വാറികളും ഇപ്പോഴൂം നിലനിൽക്കുന്നു. അതോടൊപ്പം ഇവിടെ 149 ക്വാറികൾ റദ്ദാക്കിയെന്നും പറയുന്നു. ഈ കണക്കിലെ കളികൾ തന്നെയാണ് സംഭാവനയായി 'യാത്ര'ക്കാരുടെ പോക്കറ്റിലേക്ക് വൻ തുക എത്തിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽ വരുമെന്ന് അറിയാത്തതിനാൽ ചോദിക്കുന്ന പണം കൊടുക്കേണ്ട ഗതികേടിലാണ് ക്വാറി ഉടമകൾ. ഇതുകൊണ്ട് മാത്രം തീരുന്നില്ല. ഇനി തെരഞ്ഞെടുപ്പാണ് വരുന്നത്. അന്നും ചോദിക്കുന്ന പണം കൊടുക്കേണ്ടി വരും.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്വാറികളിൽ ഭൂരിഭാഗവും സർക്കാർ പുറമ്പോക്ക് കൈയേറി പൊട്ടിക്കുന്നുണ്ട്. അതിനൊന്നും റോയൽറ്റിയും നൽകുന്നില്ല. ഇതു കാരണം സർക്കാരിന് കോടികളുടെ റവന്യൂ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍