രാജ്ഭവന് മുമ്പിൽ അമിത വേഗതയിൽ എത്തി ഡിവൈഡർ ഇടിച്ചു തകർത്തത് ശ്രീപത്മനാഭ ബിൽഡേഴ്സ് ആൻഡ് ഡെവലപേഴ്സ് ഉടമയുടെ ബിഎംഡബ്ല്യൂ; ആഡംബര കാറിന്റെ നമ്പർ പ്ലേറ്റ് ചുരണ്ടി മാറ്റിയത് പിവൈ-1-സിടി-9311 എന്ന നമ്പർ; തിരുവനന്തപുരത്തെ രാജവീഥിയിൽ ഇന്നലെയുണ്ടായത് അമിത വേഗതയുടെ അപകടം; മുൻ ടയർ പൊട്ടി നിയന്ത്രണം വിട്ടപ്പോൾ ഡിവൈഡറിൽ തട്ടി നിന്നതിനാൽ ദുരന്തം ഒഴിവായി; ബിൽഡർ സുനിൽകുമാറിനെതിരെ കേസെടുത്ത് പൊലീസ്
എം മനോജ് കുമാർ
തിരുവനന്തപുരം: ഇന്നലെ രാജ്ഭവന് മുന്നിൽ അപകടത്തിൽപ്പെട്ട ബിഎംഡബ്ല്യുകാർ ശ്രീപത്മനാഭ ബിൽഡേഴ്സ് ആൻഡ് ഡെവലപേഴ്സ് ഉടമ എം.സുനിൽകുമാറിന്റെത്. ഇന്നലെ രാത്രി 11.30 നാണ് രാജ്ഭവന് മുന്നിൽ സുനിൽകുമാറിന്റെ പിവൈ-1-സിടി-9311 ബിഎംഡബ്ല്യു കാർ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽപ്പെട്ടയുടൻ തന്നെ കാറിന്റെ നമ്പർ പ്ലേറ്റ് സുനിൽകുമാർ മാറ്റിയിരുന്നു. നമ്പർ ആരും കണ്ടു പിടിക്കാതിരിക്കാൻ വേണ്ടി സുനിൽകുമാർ ചെയ്ത മുൻകരുതലായിരുന്നു ഇത്. ഇതോടെ സംഭവം വിവാദമാവുകയും ചെയ്തു.
അപകടം നടന്നയുടൻ തന്നെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അപകടകരമായ ഡ്രൈവിങ് നടത്തി അപകടം വരുത്തിവെച്ചതിന്റെ പേരിൽ സുനിൽകുമാറിനെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടം നടക്കുമ്പോൾ കാർ അമിത വേഗതയിലായിരുന്നുവെന്നാണ് സൂചന. അതുകൊണ്ട് തന്നെ അമിതവേഗത്തിൽ ഓടിച്ച് അപകടം വരുത്തിവെച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്.
വാഹനം അമിതവേഗത്തിലായിരുന്നതുകാരണം മുൻ ടയർ പൊട്ടിയ ശേഷം കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതേ രാജപാതയിൽ തന്നെയാണ് തലസ്ഥാനത്തിനു പ്രിയംകരനായ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ ജീവൻ തന്റെ ആഡംബരകാറിൽ ശ്രീറാം വെങ്കിട്ടരാമൻ കോർത്തെടുത്തത്. മദ്യപാർട്ടി കഴിഞ്ഞു അർദ്ധ രാത്രി പെൺസുഹൃത്ത് വഫയെയും കൂട്ടിയുള്ള ശ്രീറാമിന്റെ അതിവേഗതയിലുള്ള വരവാണ് ബഷീറിനു ജീവൻ നഷ്ടമാക്കിയത്. കിംസ് ആശുപത്രിയിൽ പോയി ബ്ലഡ് പ്യൂരിഫൈ ചെയ്ത ശേഷം മാത്രമാണ് പൊലീസ് ശ്രീറാമിന്റെ രക്ത പരിശോധന നടത്തിയത്.
അതുകൊണ്ട് തന്നെ അമിതമായി മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തി എന്ന കുറ്റത്തിൽ നിന്നും ശ്രീറാമിന് രക്ഷപ്പെടാൻ കഴിഞ്ഞു. അതിനു ശേഷവും മദ്യപിച്ച് വാഹനം ഓടിച്ച് ഈ രാജപാതയിൽ പലരും അപകടം വരുത്തിവെച്ചിട്ടുണ്ട്. ശ്രീറാം അപകടം മുന്നിൽ നിൽക്കുന്നതിനാൽ പൊലീസ് കാര്യക്ഷമമായി സുനിൽ കുമാർ അപകടത്തിൽ ഇടപെട്ടിട്ടുണ്ട്. നമ്പറിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലാത്തതിനാൽ നമ്പർ പ്ലേറ്റ് പ്രശ്നത്തിൽ സുനിൽകുമാറിനെതിരെ കേസ് ചാർജ് ചെയ്യേണ്ട ആവശ്യമില്ലെന്നും പക്ഷെ അമിതവേഗത്തിൽ അശ്രദ്ധമായി ഓടിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്നും സിഐ സന്തോഷ് കുമാർ മറുനാടനോട് പറഞ്ഞു.
വെള്ളയമ്പലം-രാജ്ഭവൻ-കവടിയാർ രാജ പാത അപകടക്കെണിയോരുക്കുകയാണ്. പരന്നു കിടക്കുന്ന ഈ റോഡ് തന്നെയാണ് എത്രയോ ആളുകളുടെ ജീവൻ അപഹരിച്ചത്. തലസ്ഥാന നഗരിയിലെ സമ്പന്നരുടെ മക്കൾക്ക് ബൈക്ക് റെയ്സിനും കാർ റെയ്സിനുമുള്ള ഇടമാണ് ഈ രാജപാത. രാജ് ഭവൻ ഉള്ളതിനാൽ അതീവ സുരക്ഷാ മേഖലകൂടിയാണിത്. പക്ഷെ വാഹനങ്ങൾ കുതിച്ചു പായുകയാണ് ഈ റോഡിൽ. ഈ രാജവീഥിയിൽ എത്രയോ ക്യാമറകളുണ്ട്.
അപകടം നടക്കുമ്പോൾ എന്തുകൊണ്ട് ആ സ്ഥലത്തെ ക്യാമറകൾ കണ്ണടയ്ക്കുന്നു എന്നതും കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തേണ്ട ആവശ്യം വരുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ ബഷീറിന്റെ ജീവൻ എടുത്തുകൊണ്ട് കുതിച്ചു പാഞ്ഞതും അമിതവേഗതയിലായിരുന്നു. പല ക്യാമറകളും ഈ അപകട സമയത്ത് കണ്ണടച്ചിരുന്നു. പക്ഷെ മോട്ടോർ വാഹനവകുപ്പ് ശ്രീറാമിന്റെ കാർ അമിതവേഗതയിലായിരുന്നു എന്ന് കണ്ടെത്തുക തന്നെ ചെയ്തിരുന്നു. ഇതോടെയാണ് നിയമക്കുരുക്കിലേക്ക് ശ്രീറാം അകപ്പെട്ടത് തന്നെ.
ഈയിടെയാണ് വെള്ളയമ്പലം റോഡിൽ രണ്ടു ജീവനുകൾ പൊലിഞ്ഞത്. ബൈക്ക്-കാർ ഉൾപ്പെട്ട ഈ അപകടത്തിൽ ക്യാമറകൾ ഉണ്ടായിരുന്നിട്ടു കൂടി എങ്ങിനെ അപകടം സംഭവിച്ചു എന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. ശാസ്തമംഗലത്ത് രണ്ടുപേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ വാഹനാപകടത്തിനു കാരണമായെന്ന് കരുതുന്ന കാർ മ്യൂസിയം പൊലീസ് കണ്ടെത്തി. എന്നാൽ, വാഹനം തട്ടിയിട്ടില്ലെന്നതിൽ ഉടമ ഉറച്ചുനിൽക്കുന്നതിനാൽ ഇതിന്റെ ശാസ്ത്രീയ പരിശോധനകൂടി നടത്തിയതിനുശേഷം തുടർ നടപടികളിലേക്കു കടക്കാനാണ് പൊലീസ് തീരുമാനം.
രാജ്ഭവൻ ക്ലറിക്കൽ അസിസ്റ്റന്റ് സനാതനന്റേതാണ് ചാരനിറത്തിലുള്ള സെൻ എസ്റ്റിലോ കാറെന്ന് പൊലീസ് അറിയിച്ചു. ആർ.ടി. ഓഫിസിൽനിന്നു ലഭിച്ച കാറുകളുടെ വിവരങ്ങളും സി.സി.ടി.വി. ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലുമാണ് വാഹനം കണ്ടെത്തിയത്. ക്വാർട്ടേഴ്സിൽ ഒതുക്കിയിട്ടിരുന്ന കാർ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ വാഹനം തട്ടിയതിന്റെ അടയാളങ്ങളില്ല. കാർ അപകടത്തിൽപ്പെട്ടിട്ടില്ലെന്നും ബൈക്ക് യാത്രക്കാരനെയോ, കാൽനടയാത്രക്കാരനെയോ തട്ടിയിട്ടില്ലെന്നും ഉടമ അറിയിച്ചതായി പൊലീസ് പറഞ്ഞു.
വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ ഡിസംബർ 29-ന് രാത്രി ഒൻപതിനു നടന്ന അപകടത്തിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയസ് കോളേജിലെ നാലാംവർഷ നിയമവിദ്യാർത്ഥി ആദിത്യ ബി.മനോജ് (22), ഊബർ ഈറ്റ്സ് ഭക്ഷണവിതരണക്കാരനായ അബ്ദുൽ റഹീം (44) എന്നിവരാണ് മരിച്ചത്. ആദിത്യ ബൈക്കിൽനിന്നു തെറിച്ചുവീണും അബ്ദുൽറഹീം റോഡ് മുറിച്ചുകടക്കുമ്പോഴുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട സ്പോർട്സ് ബൈക്ക് രണ്ടുതവണ ഫൊറൻസിക് വിദഗ്ധരെക്കൊണ്ട് പൊലീസ് പരിശോധിപ്പിച്ചിരുന്നു.
എന്നിട്ടും എങ്ങിനെ രണ്ടു ജീവനുകൾ പൊലിഞ്ഞു എന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. ഈ അപകടം മുന്നിൽ നിൽക്കെയാണ് സുനിൽകുമാറിന്റെ ബിഎംഡബ്ല്യു കാർ കൂടി രാജ് ഭവന് മുന്നിൽ അമിതവേഗത്തിൽ വന്നു അപകടം സൃഷ്ടിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍