പുത്തുമലയും കവളപ്പാറയും ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കുവാൻ ബ്രിട്ടൻ മുന്നിൽ നിൽക്കും; കാലാവസ്ഥാ പ്രവചനത്തിൽ ഇന്ത്യക്കു കൈ കൊടുക്കാനുള്ള തീരുമാനം കേരളത്തിനും ദുരന്തഭീതി ഒഴിവാക്കാൻ സഹായകമാകും; ഇരു രാജ്യങ്ങളും ഒന്നിക്കുമ്പോൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് പ്രളയ ബാധിതർ തന്നെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ മൺസൂൺ ദുരന്തത്തെ ലോക ശാസ്ത്ര സമൂഹം വേദനയുടെയും ഒപ്പം ഭയാശങ്കകളോടെയുമാണ് കാണുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം നേടിയ മുന്നേറ്റം ഇത്തരം ദുരന്തങ്ങളെ മുൻകൂട്ടി കണ്ടു തടയുന്നതിൽ പരാജയമാകുന്നത് ലോക രാഷ്ട്രങ്ങൾ സ്വന്തം പരാജയമായി കൂടി വീക്ഷിക്കുകയാണ്. അടുത്ത കാലത്തു ഇന്ത്യയിൽ വീശിയടിച്ച ഗജ ചുഴലിക്കാറ്റിനെ മുൻകൂട്ടി കണ്ടു ആവശ്യമായ മുൻകരുതൽ എടുക്കാൻ ഇന്ത്യക്കൊപ്പം ലോക രാഷ്ട്രങ്ങളും കൃത്യമായ കാലാവസ്ഥ പ്രവചനം നൽകിയതുകൊണ്ടാണ് സാധ്യമായത്.
എന്നാൽ ഇത്തവണ മൺസൂൺ ശക്തിയായി പെയ്യും എന്ന പതിവ് മുന്നറിയിപ്പ് നൽകിയ ശാസ്ത്ര സാങ്കേതിക വിഭാഗങ്ങൾക്ക് ഒരു പ്രദേശത്തു മാത്രം ശക്തിയായി പെയ്തിറങ്ങുന്ന മഴയെ മുൻകൂട്ടി കാണുന്നതിൽ പരാജയം സംഭവിച്ചുവെന്നതാണ് യാഥാർഥ്യം. എന്നാൽ ഈ അത്ഭുത പ്രതിഭാസം പൊടുന്നനെ രൂപം കൊള്ളുക ആയിരുന്നു എന്നാണ് പിന്നീട് കുസാറ്റ് ശാസ്ത്ര സാങ്കേതിക സർവകലാശാല റഡാർ വിഭാഗം മേധാവി അടക്കമുള്ളവർ പ്രതികരിച്ചത്. ഇത്തരം ഒരു കാലാവസ്ഥ മാറ്റം മുൻകൂട്ടി പറയുക അസാധ്യമായിരുന്നു എന്ന മട്ടിലാണ് ഉത്തരവാദിത്തപ്പെട്ട നിരീക്ഷണ ഏജൻസികൾ പറഞ്ഞു ഒഴിയാൻ ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ തേടി സഹായ ഹസ്തം എത്തുന്നത്. എങ്ങനെ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയാം എന്നാണ് ഇപ്പോൾ ഈ ഏജൻസികൾ നിരീക്ഷിക്കുന്നത്. അടുത്ത മൺസൂൺ സീസണിൽ കേരളം ഹോട്ട് സ്പോട്ട് ആയി വിദേശ കാലാവസ്ഥ വിഭാഗങ്ങൾ അടക്കം ഉള്ളവർ ശ്രദ്ധ നൽകും എന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്.
തുടർച്ചയായി രണ്ടു വർഷം പേമാരി പെയ്തിറങ്ങാൻ കാരണമായ കാലാവസ്ഥ മാറ്റം കേരളത്തിന്റെ അന്തരീക്ഷത്തിൽ രൂപം കൊള്ളാൻ കാരണമായ സാഹചര്യവും ഈ ഏജൻസികൾ നിരീക്ഷണ വിധേയമാക്കും. ഇതനുസരിച്ചു മുൻകരുതലും കലാവസ്ഥ വ്യതിയാനം ശക്തി പ്രാപിക്കുന്നത് തടയാൻ ഉള്ള മാർഗങ്ങൾ കേരളം സ്വീകരിക്കാൻ ആവശ്യമായ സാങ്കേതിക ഉപദേശങ്ങളും ലോക കാലാവസ്ഥ വിഭാഗങ്ങൾ കൈമാറും എന്ന സൂചനയാണ് ബ്രിട്ടൻ നൽകുന്നത്.
ഏറ്റവും കുറ്റമറ്റ രീതിയിൽ കാലാവസ്ഥ പ്രവചനം നടത്തുന്ന ബ്രിട്ടീഷ് മെറ്റ് ഓഫിസും ഇന്ത്യൻ മിനിസ്ട്രി ഓഫ് എർത്ത് സയൻസും ചേർന്നാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. വെതർ ആൻഡ് ക്ലൈമറ്റ് സയൻസ് ഫോർ സർവീസ് പാർട്ണർഷിപ്പ് ആണ് പഠനം ക്രോഡീകരിക്കുന്നത്. ഈ മൺസൂൺ ഇന്ത്യയിലെ ഒരു ബില്യൺ ആളുകളെ ഇതിനകം ബാധിച്ചു കഴിഞ്ഞതായാണ് ഈ ഏജൻസിയുടെ കണ്ടെത്തൽ. കേരളത്തിൽ മാത്രം ഈ വർഷം നൂറിലേറെ പേരുടെ മരണവും കഴിഞ്ഞ വർഷം 400 ലേറെ മരണവും സംഭവിച്ച സാഹചര്യത്തിൽ അത്യന്തം ഗൗരവം നിറഞ്ഞ സമീപനമാണ് അന്താരാഷ്ട്ര ഏജൻസികൾ നൽകുന്നത്.
ആവശ്യമായ മുൻകരുതൽ നടപടി അടക്കമുള്ള മാർഗനിർദേശങ്ങൾ ഇതേതുടർന്ന് കേരളത്തിന് ലഭ്യമാക്കാൻ ഉള്ള സാഹചര്യമാണ് ഈ ഏജൻസികൾ ഒരുക്കുന്നത്. ഇതിനായി കേരളം കേന്ദ്ര സർക്കാരുമായി കൈകോർത്തു നീങ്ങേണ്ടി വരും. ആവശ്യമായ എല്ലാ നിർദേശവും സമയാസമയം നൽകുവാൻ ശ്രമിക്കുന്നുണ്ട് എന്നാണ് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കുന്നത്.
നടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തം ഇതോടെ കേരള സർക്കാരിൽ നിക്ഷിപ്തമാകുകയാണ്. മറ്റു രംഗങ്ങളിലെ പോലെ നിഷ്ക്രിയത്വ സമീപനം കാലാവസ്ഥ മുന്നറിയിപ്പുകളിൽ കേരളം തുടർന്നാൽ ഭാവിയിൽ വൻദുരന്തം കാണേണ്ടി വരുമെന്ന സൂചനയും കാലാവസ്ഥ ഏജൻസികൾ നൽകുന്നുണ്ട്. ഓരോ വർഷവും ലഭിക്കുന്ന മഴയുടെ 80 ശതമാനം ലഭിക്കുന്ന മൺസൂൺ കാലം ഉദാസീന സമീപനത്തോടെ സ്വീകരിച്ചാൽ ദുരന്തം കേരളത്തെ വീണ്ടും കാത്തിരിക്കുന്നു എന്ന മുന്നറിയിപ്പാണ് സംയുക്ത പഠനം നൽകുന്ന മുന്നറിയിപ്പ്.
കേരളത്തിൽ ഇപ്പോൾ ഉയരുന്ന മേഘ വിസ്ഫോടന തിയറിയെ പോലും സംശയത്തോടെയാണ് അന്താരാഷ്ട്ര ഏജൻസികൾ നോക്കുന്നത്. സ്വന്തം വീഴ്ച മറക്കാൻ ഉള്ള ശ്രമമാണോ ഇതെന്നും അന്താരാഷ്ട്ര ഏജൻസികൾ സംശയിക്കുന്നു. കൃത്യമായ കാലാവസ്ഥ പഠന റിപ്പോർട്ടുകൾ നൽകാൻ ഇന്ത്യൻ ഏജൻസികളെ സഹായിക്കുകയാണ് ബ്രിട്ടീഷ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രഥമ ദൗത്യം. പ്രധാനമായും മൺസൂൺ കാലത്തു എങ്ങനെ ദുരന്ത വ്യാപ്തി കുറയ്ക്കാൻ സഹായിക്കാം എന്ന പഠനത്തിന് ഇക്കഴിഞ്ഞ രണ്ടു പ്രളയ കാലവും പഠന വിഷയമാകും.
ഇത്തരം ദുരന്തങ്ങൾ ഒരു പ്രദേശത്തിന്റെ മാത്രം വേദനയല്ലെന്നും ലോകം മുഴുവൻ ഇതിനു വ്യാപ്തി ഉണ്ടെന്നുമാണ് നിരീക്ഷണ ഏജൻസികളുടെ വ്യാഖ്യാനം. ഇത്തരം ദുരന്തങ്ങളെ ഒരു വെല്ലുവിളി ആയി സ്വീകരിക്കാൻ ലോകം തയ്യാറെടുക്കുകയാണ്. ലോക സുരക്ഷാ, ദുരന്തത്തിന്റെ ആഴം കുറയ്ക്കൽ, സാമ്പത്തിക സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കൽ എന്നിവയ്ക്കും ദുരന്തങ്ങളെ തടയേണ്ടത് ലോകത്തിന്റെ തന്നെ നിലനിൽപ്പിനു ആവശ്യമാണ് എന്ന തിരിച്ചറിവിലാണ് ശാസ്ത്ര സാങ്കേതിക സഹകരണത്തിന് ഇന്ത്യയും ബ്രിട്ടനും കൈകോർക്കുന്നത്.
ഇന്ത്യ അടുത്തകാലത്ത് വിക്ഷേപിച്ച കാലാവസ്ഥ ഉപഗ്രഹങ്ങളെ കൂടുതൽ പ്രയോജനപ്പെടുത്താൻ ബ്രിട്ടന്റെ സഹായം ഉപകരിച്ചേക്കും. കഴിഞ്ഞ അമ്പതു വർഷത്തിനിടയ്ക്കു ഏഷ്യ വൻകര 5000 വൻ ദുരന്തങ്ങളെ കണ്ടു കഴിഞ്ഞു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു ഉയർന്ന നിരക്കാണിത്. ഈ ദുരന്തങ്ങളിൽ ഏറെയും കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണെന്നും ഗൗരവമർഹിക്കുന്നു. ഭാവിയിൽ മഴ ശക്തിയായി പെയ്യുന്ന സമയവും സ്ഥലവും പ്രവചിക്കുക എന്ന വെല്ലുവിളി ആകും കാലാവസ്ഥ ഏജൻസികൾ ഏറ്റെടുക്കുക.
മഴ പെയ്യുന്ന കൃത്യമായ സമയവും സ്ഥലവും പ്രവചിക്കുവാൻ കഴിഞ്ഞാൽ കേരളം പോലെയുള്ള സംസ്ഥാനത്തിന് വളരെ അധികം ഗുണം ചെയ്യും. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ജലസ്രോതസ്സുകൾ ഉപകാര പ്രദമായ രീതിയിൽ കൈകാര്യം ചെയ്യുവാനും കാലാവസ്ഥാ പ്രവചനം വളരെയേറെ ഗുണം ചെയ്യും. 2002ലും കഴിഞ്ഞ വർഷവും ലഭിച്ച മഴ ഇതിന് ഉദാഹരണമാണ്. സാധാരണ ലഭിക്കുന്ന മഴയുടെ പകുതി മാത്രമാണ് 2002ൽ ലഭിച്ചത് എന്നാൽ കഴിഞ്ഞ വർഷം വെള്ളപ്പൊക്കവും പേമാരിയും അടക്കം ഉണ്ടായി. ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ മുൻകൂട്ടി നിർണയിക്കുവാൻ കഴിഞ്ഞാൽ വെള്ളപ്പൊക്കത്തേയും വരൾച്ചയേയും നേരിടാൻ കർഷകർക്ക് നേരത്തെ തന്നെ തയ്യാറെടുക്കുവാൻ സാധിക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍