രാവിലെ എട്ടുമണിക്കേ പമ്മി പമ്മി വന്ന് പഞ്ച് ചെയ്ത് ബാഗും കസേരയിൽ വച്ച് മുങ്ങും; നാട്ടുഭരണവും യൂണിയൻ ഭരണവുമൊക്കെ സ്മാർട്ടായി ഫിനിഷ് ചെയ്ത് വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റിൽ വന്ന് ഒരുഔട്ട് പഞ്ചിങ്ങും; ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി കർശനമാക്കിയ ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം ചില വിരുതന്മാർ അട്ടിമറിക്കുന്നത് ഇങ്ങനെ; ഒമ്പത് മണിക്ക് മുമ്പെത്തി പഞ്ച് ചെയ്ത് മുങ്ങുന്നവരെ സിസി ടിവിയിലൂടെ നോക്കി പിടിക്കാൻ ഉത്തരവിട്ട് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മെയ്യനങ്ങാതെ ശമ്പളം കൈപ്പറ്റുന്ന സർക്കാർ ജീവനക്കാരെ പണിയെടുപ്പിക്കാനുള്ള പിണറായി സർക്കാരിന്റെ എളിയ പരിപാടിയായിരുന്നു ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം. വൈകി എത്തി നേരത്തെ പോയാലും ഒന്നാം തീയതി കൃത്യമായി ശമ്പളം കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്ന കാലം പോയി. ഓരോ ഫയലും ഓരോ ജീവിതമാണെന്നൊക്കെ അധികാരത്തിലേറിയതിന്റെ ചൂടാറും മുമ്പേ മുഖ്യമന്ത്രി ജീവനക്കാരെ പ്രചോദിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജനുവരി മുതലാണ് സെക്രട്ടേറിയറ്റിൽ പഞ്ചിങ് കർശനമാക്കിയത്. പഞ്ച് ചെയ്യുന്നവർക്കേ ശമ്പളം കിട്ടുകയുള്ളു എന്നും വന്നു.
എന്നാൽ, പഴയമട്ടിൽ കാര്യങ്ങൾ പോകണമെന്ന് നിർബന്ധബുദ്ധിയുള്ള, യൂണിയൻ പിന്തുണയുള്ള ചില ജീവനക്കാർ പഞ്ചിങ് അട്ടിമറിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഇതിന് നൂതനമായ സമ്പ്രദായമാണ് ഇവർ നടപ്പാക്കി വരുന്നത്. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിൽ പ്രവേശിക്കുമ്പോഴും വൈകിട്ട് അഞ്ച് മണിക്ക് ഇറങ്ങുമ്പോഴുമാണ് പഞ്ച് ചെയ്യുന്നത്. എന്നാൽ, സെക്രട്ടേറിയറ്റിലെ ചില വിരുതന്മാർ അത് മറികടന്നുവെന്ന് മാത്രമല്ല, അധികജോലി ചെയ്തതായി വരുത്തുകയും ചെയ്യുന്നു. സംഗതി ഇങ്ങനെയാണ്: രാവിലെ എട്ട് മണിക്ക് എത്തി പഞ്ച് ചെയ്യും. പിന്നീട് മേശപ്പുറത്ത് ബാഗ് വച്ച് സ്ഥലം കാലിയാക്കും. യൂണിയൻ പ്രവർത്തനം അടക്കം മറ്റുകലാപരിപാടികൾ അനവധി. അദർ ഡ്യൂട്ടിയെല്ലാം കഴിഞ്ഞ് വൈകുന്നേരം അഞ്ചുമണിക്ക് കൃത്യമായി വന്ന് ഒരുപഞ്ചിങ് കൂടി. എല്ലാം ശുഭം.
രാവിലെ എട്ടുമണിക്ക് പഞ്ച് ചെയ്തതുകൊണ്ട് രണ്ടുമണിക്കൂർ അധികജോലി ചെയ്തതായി പഞ്ചിങ് രേഖകളിൽ രേഖപ്പെടുത്തുന്നു എന്ന സൗകര്യം ഇതോടെ വിരുതന്മാർക്ക് കൈവരുന്നു. പോരാത്തതിന് യൂണിയൻ പ്രവർത്തനങ്ങളിലും മറ്റും സജീവമായതുകൊണ്ട് നേതാക്കന്മാരുടെ പ്രീതിയും ഗ്യാരന്റി. ഇതിന് പുറമേ, അധിക ഡ്യൂട്ടി ചെയ്തതിന്റെ ആനുകൂല്യങ്ങൾ സർവീസ് കാലയളവിൽ തേടിയെത്തുകയും ചെയ്യുന്നു. ഇതോടെ മണ്ടരാവുന്നത് മര്യാദയ്ക്ക് രാവിലെ കൃത്യസമയത്ത് പഞ്ച് ചെയ്ത് കൃത്യമായി പണിയെടുത്ത് മടങ്ങുന്ന ജീവനക്കാരാണ്. ഇതിൽ പലർക്കും അമർഷമുണ്ട്. എന്നാൽ, യൂണിയൻ നേതാക്കളെ പേടിച്ച് ആരും ആ വഴി നടക്കാൻ ധൈര്യപ്പെടില്ല..അതായത് പരാതിപ്പെടില്ല.
ഇതെല്ലാം കണ്ടും കേട്ടുംമടുത്ത് പരാതികൾ ഏറിയതോടെ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ വിരുതന്മാരെ പൂട്ടാൻ പുതിയ ഉത്തരവിറക്കി. അതിങ്ങനെ:' സെക്രട്ടേറിയറ്റ് ജീവനക്കാർ രാവിലെ 9 മണിക്ക് മുമ്പ് ബയോമെട്രിക് സംവിധാനം മുഖേന ഹാജർ രേഖപ്പെടുത്തിയ ശേഷം പുറത്തുപോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇപ്രകാരം അതിരാവിലെ പഞ്ചിങ് രേഖപ്പെടുത്തി പുറത്തുപോകുന്ന ജീവനക്കാരെ സിസി ടിവി മുഖാന്തിരം കണ്ടെത്തി ഗുരുതര അച്ചടക്ക ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്ന വിവരം അറിയിക്കുന്നു'.
പഞ്ചിങ് നിർബന്ധമാക്കിയുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ് സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള ഇടപെടലായിരുന്നു. ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം ശമ്പളവുമായി ബന്ധിപ്പിക്കുന്നതിനാൽ വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളത്തിൽ കുറവുവരും. ഒരുമാസം മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം വൈകിയാൽ അത് ലീവായി പരിഗണിക്കും. രണ്ട് ലീവിൽ കൂടുതൽ എടുത്താലും ശമ്പളം കുറയും. മൂന്ന് മണിക്കൂറിനുള്ളിലാണ് വൈകുന്നതെങ്കിൽ അര ദിവസത്തെ ശമ്പളവും മൂന്ന് മണിക്കൂറിൽ കൂടുതലാണെങ്കിൽ ഒരു ദിവസത്തെ ശമ്പളവും പോവും. അനുമതിയോടെ മാസത്തിൽ രണ്ട് ലീവെടുക്കാം. രാവിലെ 10.15 മുതൽ 5.15 വരെയാണ് സെക്രട്ടേറിയറ്റിൽ പ്രവൃത്തിസമയം. ഡിസംബർ ആദ്യവാരമാണ് പഞ്ചിങ് നിർബന്ധമാക്കിയുള്ള സർക്കുലർ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയത്. പഞ്ചിങ് സമ്പ്രദായം നേരത്തേ മുതൽ നിലവിലുണ്ടെങ്കിലും അത് ശമ്പളവുമായി ബന്ധിപ്പിച്ചിരുന്നില്ല.ഉത്തരവ് പ്രകാരം പഞ്ചിങ് സംവിധാനം അണ്ടർ സെക്രട്ടറിമാർ മോണിറ്റർ ചെയ്യണം. സെക്രട്ടേറിയേറ്റിന്റെ സുരക്ഷ കണക്കിലെടുത്ത് ജീവനക്കാർ തിരിച്ചറിയൽ കാർഡുകൾ പുറത്തു കാണുന്ന രീതിയിൽ ധരിക്കണമെന്നും സർക്കുലറിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്താണ് സെക്രട്ടറിയേറ്റിലെ പഞ്ചിങ് സംവിധാനം കർക്കശമാക്കി നടപ്പിലാക്കാൻ ഇറങ്ങിയത്. കൃത്യസമയത്ത് എത്താൻ ജീവനക്കാർക്ക് സാധിക്കാതെ പോയതോടെ ഒന്നുകിൽ മുഴുവൻ ജീവനക്കാരുടെയും ശമ്പളത്തിൽ നിന്നും പിടിക്കേണ്ടി വരുമെന്ന സ്ഥിതിയിൽ എത്തിയതോടെ സർക്കാർ തന്നെ കടുംപിടുത്തത്തിൽ നിന്നും പിന്നോട്ടു പോയി. എന്തുകൊണ്ടാണ് സെക്രട്ടേറിയറ്റിൽ എത്താൻ വൈകുന്നതെന്ന് ചൂണ്ടിക്കാട്ടി മൂവായിരത്തോളം ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതോടെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി വെബ്സൈറ്റിൽ ഇട്ട നോട്ടിസ് ഒടുവിൽ പിൻവലിക്കേണ്ടിയും വന്നു. സർവത്ര ആശയക്കുഴപ്പമായ സാഹചര്യത്തിലാണു ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് നോട്ടിസ് പിൻവലിക്കുകയായിരുന്നു.
നേരത്തെ എത്തി പഞ്ച് ചെയ്ത് സ്ഥലം കാലിയാക്കുന്നവർ വഞ്ചിക്കുന്നത് സമയം നോക്കാതെ ആത്മാർഥമായി ജോലിചെയ്യുകയും രാത്രി വൈകി മടങ്ങുകയും ചെയ്യുന്ന ജീവനക്കാരെയാണ്. ഇതുതടയാനാണ് പൊതുഭരണ സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍