ശമ്പളവും പഞ്ചിങും ബന്ധിപ്പിച്ച പരിഷ്കാരം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നതോടെ ജോലിക്കെത്തിയ അനേകം പേരുടെ ശമ്പളം വരെ നഷ്ടപ്പെട്ടേക്കും; പഞ്ചിങ് കാര്യമായി എടുക്കാതിരിക്കുന്നവരുടെ അറ്റൻഡൻസ് ആബ്സന്റ് ആയി മാറും; ഇനി ട്രെയിൻ വൈകിയാൽ പോലും ശമ്പളം കുറയും; ഉമ്മൻ ചാണ്ടിക്കെതിരെ കൊടി പിടിത്തം തൊഴിലാക്കിയ നേതാക്കൾക്ക് പിണറായിയെ വെല്ലുവിളിക്കാൻ പേടി; പിണറായിയുടെ കാർക്കശ്യത്തിന് മുമ്പിൽ ഇനിയെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ സമയത്തിന് വന്ന് ജോലി ചെയ്യട്ടേ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓരോ ഫയലിലും ഉള്ളത് ഓരോ ജീവനുകൾ-മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ് ഇവ. അതുകൊണ്ട് കൊണ്ട് തന്നെ ഫയൽ നീക്കം കാര്യക്ഷ്മമായി നടക്കണം. സർക്കാർ ഓഫീസുകൾ മാതൃകാ പ്രവർത്തന കേന്ദ്രങ്ങളാകണമെന്നും വ്യക്തമാക്കി. ഇതിന് വേണ്ടി കൂടിയാണ് സർക്കാർ ഓഫീസുകളിൽ പഞ്ചിങ് കൊണ്ട് വന്നത്. കൃത്യസമയത്ത് ജീവനക്കാരെത്തുന്ന ഇടമായി ഓഫീസുകളെ മാറ്റാനായിരുന്നു നീക്കം. സെക്രട്ടറിയേറ്റിൽ തന്നെ ഇത് നടപ്പാക്കി. എങ്കിലും വലിയ മാറ്റമൊന്നും ഇത് മൂലമുണ്ടായില്ല. വൈകിയെത്തിയാൽ ശമ്പളം മുഴുവനായി കിട്ടും. അതുകൊണ്ട് തന്നെ താമസിച്ചെത്തി പഞ്ചിങ് ചെയ്താൽ കുഴപ്പമില്ലെന്ന അവസ്ഥയുണ്ടായി. ഇതിന് മാറ്റം വരുത്തുകയാണ് പിണറായി സർക്കാർ.
പഞ്ചിങ് സംവിധാനം കർശനമാക്കുന്നതിന്റെ ഭാഗമായി ശമ്പള അക്കൗണ്ടിനെ പഞ്ചിങ് റിപ്പോർട്ടുമായി ബന്ധിപ്പിച്ച് പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങി. ജോലിക്ക് താമസിച്ചുവരുന്നവരുടെയും നേരത്തെ പോകുന്നവരുടേയും ശമ്പളം അക്കൗണ്ടിൽനിന്ന് കുറയും. ജോലിക്ക് വൈകി വരുന്ന ജീവനക്കാർക്ക് താക്കീത് നൽകി ഉത്തരവുകൾ ഇറങ്ങിയിരുന്നെങ്കിലും പഞ്ചിങ് സംവിധാനത്തെ ശമ്പളവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ശമ്പളത്തിൽ കുറവ് വന്നില്ല. വൈകിവരുന്ന ജീവനക്കാർ മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ഹാജർ പുസ്തകത്തിൽ ക്രമീകരണങ്ങൾ വരുത്തുകയായിരുന്നു പതിവ്. ജീവനക്കാർ പരസ്പരം സഹായിച്ചപ്പോൾ പിഞ്ചിംഗിലെ സർക്കാരിന്റെ ഉദ്ദേശ ശുദ്ധി തന്നെ പൊളിഞ്ഞു. ഇത് മനസ്സിലാക്കിയാണ് പിണറായിയുടെ ഇടപെടൽ. സാലറി ചലഞ്ച് കാലത്തെ അതിനിർണ്ണായക നീക്കം. പൊതുഭരണവകുപ്പിന്റെ ഉത്തരവോടെ ഇനി വൈകിയെത്തിയാൽ ശമ്പളം കിട്ടാത്ത അവസ്ഥയുണ്ടാവുകയാണ്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സെക്രട്ടേറിയറ്റിൽ കൃത്യസമയത്തു ജോലിക്കെത്താത്ത ജീവനക്കാർക്ക് ഇനി ശമ്പളം പോകും. ജോലിക്കു താമസിച്ചുവരുന്നവരുടെയും നേരത്തേ പോകുന്നവരുടേയും ശമ്പളത്തിൽനിന്നു പണം പോകും. ഈ തീരുമാനത്തിൽ ജീവനക്കാർക്ക് കടുത്ത നിരാശയാണ്. എന്നാൽ പിണറായിയ്ക്കെതിരെ പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് ജീവനക്കാരുടെ സംഘടനകൾക്ക് അറിയാം. സമരത്തിന് പോയാൽ നടപടിയും എടുക്കും. ഇടതുപക്ഷ അനുകൂല സംഘടനകൾക്ക് ശബ്ദിക്കാൻ പോലും ആകുന്നില്ല. സാലറി ചലഞ്ചിനായി യൂണിയൻ നേതാക്കൾ ഓടി നടന്ന് പൈസ പിടിക്കലാണ്. ഇതിനിടെ ഇറങ്ങിയ ഉത്തരവ് സംഘടനകൾക്ക് ഇരുട്ടടിയാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സ്ഥിരം സമരവേദിയായിരുന്നു സെക്രട്ടറിയേറ്റ്. എന്നിട്ടും ഇപ്പോൾ ആർക്കും പ്രതിഷേധങ്ങളൊന്നുമില്ല.
സെക്രട്ടേറിയറ്റ് അടക്കമുള്ള പല ഓഫിസുകളിലും കഴിഞ്ഞ സർക്കാറിന്റെ കാലത്തുതന്നെ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ജീവനക്കാരുടെ ശമ്പളവിതരണ സംവിധാനമായ സ്പാർക്കുമായി ബന്ധപ്പെടുത്താത്തതു കാരണം ഉദ്യോഗസ്ഥർ അത് കാര്യമായി എടുത്തിരുന്നില്ല. ആദ്യമായി ഈ വർഷം ജനുവരി മുതൽ സെക്രട്ടേറിയറ്റിലെ പഞ്ചിങ് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. അതിനായി വ്യക്തമായ മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പിണറായി സർക്കാരിന്റെ ഇടപെടൽ.
സെക്രട്ടറിയേറ്റ് ജീവനക്കാരിൽ വലിയൊരു വിഭാഗം ട്രെയിനിലാണ് ഓഫീസിലെത്തുന്നത്. പലപ്പോഴും ട്രെയിൻ താമസിക്കുന്നതും വൈകിയെത്തലിന് കാരണമാകുമായിരുന്നു. പഞ്ചിംഗും സാലറിയും ബന്ധപ്പിക്കുന്നതോടെ ഇത്തരം വൈകിയെത്തലുകളും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കും. എട്ടു മണിക്കൂർ ജോലിക്ക് എല്ലാ സർക്കാർ ഓഫീസിലും ആളുണ്ടെന്ന് ഉറപ്പിക്കാനാണ് പുതിയ ക്രമീകരണം. എത്ര പറഞ്ഞാലും കേൾക്കാത്ത സർക്കാർ ജീവനക്കാരെ നിലയ്ക്ക് നിർത്താൻ കൂടിയാണ് ഈ ഇടപെടൽ. ജീവനക്കാരുടെ ഉള്ളിൽ അതൃപ്തി പുകയുമ്പോഴും സർക്കാർ ഓഫീസുകളിലെത്തുന്നവർക്ക് ആശ്വാസവും പ്രതീക്ഷയുമാണ് പുതിയ തീരുമാനം.
2018 ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള ഹാജർ പ്രശ്നങ്ങൾ അടുത്ത മാസം പതിനഞ്ചിനകം സ്പാർക്ക് സംവിധാനത്തിലൂടെ ക്രമീകരിക്കാനാണ് നൽകിയ നിർദ്ദേശം. ശമ്പളം പിടിക്കില്ലെന്ന ധാരണയിൽ സ്ഥിരമായി വൈകി എത്തുകയും അവധി എടുത്തു തീർക്കുകയും ചെയ്ത ജീവനക്കാർക്കാണ് പണി കിട്ടുന്നത്. രേഖകൾ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണിവർ. ആവശ്യത്തിന് ലീവുള്ള എന്നാൽ ഹാജർ കൃത്യമല്ലാത്ത ജീവനക്കാർക്ക് ശമ്പളം നഷ്ടപ്പെടാതിരിക്കാൻ പകരം അവധികൾ സമർപ്പിക്കേണ്ടിവരും. ജനുവരി മുതലുള്ള അവധി ജീവനക്കാർ സമർപ്പിക്കുമ്പോൾ സർക്കാരിന് അത് സാമ്പത്തികമായി നേട്ടമാണ്. പലർക്കും ദിവസങ്ങളുടെ ശമ്പളം നഷ്ടമാകും. ഇനി ഈ വർഷം അവധിയെടുക്കാൻ ഇല്ലാത്ത അവസ്ഥയും വരും. വൈകിയെത്തിയാൽ പോലും സാമ്പത്തികമായി ജീവനക്കാരെ ഇത് തളർത്തും.
സർക്കാർ ജീവനക്കാരുടെ ശമ്പള ബിൽ തയാറാകുന്നത് മുൻ മാസം 16 മുതൽ ആ മാസം 15 വരെയുള്ള ഹാജർനിലയുടെ അടിസ്ഥാനത്തിലാണ്. രാവിലെ 10.15 മുതൽ വൈകിട്ട് 5.15വരെയാണ് ജോലി സമയം. ജോലിക്ക് ഹാജരാകാൻ രാവിലെ 10.20 വരെ ഇളവ് നൽകിയിട്ടുണ്ട്. ഒരുമാസം 150 മിനിറ്റാണ് ഇത്തരത്തിൽ പരമാവധി ഇളവ്. വർഷത്തിൽ 20 കാഷ്വൽ ലീവും 33 കമ്മ്യൂട്ടഡ് ലീവുമാണ് (സറണ്ടർ ചെയ്യാൻ കഴിയുന്ന ആർജിത അവധി) ജീവനക്കാർക്കുള്ളത്. കമ്മ്യൂട്ടഡ് ലീവിൽ 30 എണ്ണം സറണ്ടർ ചെയ്തു പണം വാങ്ങാം. വിരമിക്കുന്ന സമയം അവധി ബാക്കിയുള്ള ഉദ്യോഗസ്ഥർക്ക് 300 ലീവ് വരെ സറണ്ടർ ചെയ്യാം. ഇതിനു പുറമേ 10 ദിവസത്തെ ഏൺഡ് ലീവും ജീവനക്കാർക്കുണ്ട്. അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ പകരം അവധിയും ലഭിക്കും.
ജീവനക്കാർ ഹാജർ ക്രമീകരിച്ചില്ലെങ്കിൽ ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം നഷ്ടമാകുമെന്ന് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിൽ പറയുന്നു. ഹാജർനില ഉറപ്പുവരുത്തേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണ്. ശമ്പളബിൽ തയാറാക്കുന്ന ഉദ്യോഗസ്ഥർ ഹാജരില്ലാത്ത ജീവനക്കാർക്ക് അറിയിപ്പ് നൽകണം. അറിയിപ്പ് ലഭിച്ച് മൂന്നു ദിവസത്തിനകം അവധി ക്രമീകരിക്കുന്നതിന് ജീവനക്കാരൻ അപേക്ഷ നൽകണം. ബന്ധപ്പെട്ട നോഡൽ ഓഫിസർ ശമ്പള ബിൽ തയാറാക്കുന്ന 22, 23 തീയതികൾക്കുള്ളിൽ അപേക്ഷയിൽ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതായത് താമസിച്ചെത്തുന്ന ദിവസമെല്ലാം അവധിയായി മാറും. ജീവനക്കാരുടെ കൈയിലെ അവധി തീർന്നാൽ പിന്നെ അത് ശമ്പളമില്ലാത്ത അവധിയായി മാറും. ഇതിലൂടെ ശതകോടികളുടെ നേട്ടം സർക്കാർ ഖജനാവിനുണ്ടാകും.
അതിനിടെ സെക്രട്ടറിയേറ്റിന് പുറത്തും ഈ സംവിധാനം ഉടൻ നടപ്പാക്കും. സർക്കാർ, അർധസർക്കാർ, സ്വയംഭരണ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ഡിസംബർ 31നകം ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ഇത് ശമ്പള വിതരണ സോഫ്റ്റ്വെയറായ 'സ്പാർക്കു'മായി ബന്ധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം വകുപ്പ് തലവനും സെക്രട്ടറിക്കുമാണെന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വാസ് സിൻഹയുടെ ഉത്തരവിൽ പറയുന്നു.
ബയോമെട്രിക് ഫിംഗർപ്രിന്റ് അറ്റൻഡൻസ് മാനേജ്മന്റെ് സിസ്റ്റം (പഞ്ചിങ്) കഴിഞ്ഞ ജനുവരി ഒന്നുമുതൽ സെക്രട്ടേറിയറ്റിൽ നടപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ബയോമെട്രിക് പഞ്ചിങ് സിസ്റ്റം ഹാജർ 'സ്പാർക്കു'മായി ബന്ധിപ്പിക്കുന്നത്. സ്പാർക്ക് വഴി ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒക്ടോബർ ഒന്നികം ബയോമെട്രിക് പഞ്ചിങ് നടപ്പാക്കി ഹാജർ 'സ്പാർക്കു'മായി ബന്ധിപ്പിക്കണമെന്നാണ് ഉത്തരവ്.
'സ്പാർക്കി'ൽ ജീവനക്കാരുടെ അവധി, ഔദ്യോഗിക യാത്ര, കോമ്പൻസേറ്ററി ഓഫ്, ഷിഫ്റ്റ് തുടങ്ങി എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്നതിന് പ്രത്യേക മൊഡ്യൂൾ വികസിപ്പിച്ചു. പുതുതായി സ്ഥാപിക്കുന്ന പഞ്ചിങ് മെഷീൻ ആധാറുമായി ബന്ധപ്പെടുത്താൻ കഴിയുന്ന തരത്തിലാണ്. നിലവിലുള്ള മെഷീൻ 'സ്പാർക്കു'മായി ബന്ധപ്പെടുത്താൻ സാധിക്കില്ലെങ്കിൽ പുതിയ മെഷീൻ സ്ഥാപിക്കണമെന്നാണ് ഉത്തരവ്.
Stories you may Like
- സെക്രട്ടേറിയറ്റിൽ ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കി
- സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള എല്ലാ ആശുപത്രികളിലും ബയോമെട്രിക് പഞ്ചിങ്
- കഷ്ടപ്പാട് സന്ദർശകർക്ക് മാത്രം; സെക്രട്ടറിയേറ്റിൽ എല്ലാം പഴയപടി തുടരും
- യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി
- രണ്ടാം പിണറായി സർക്കാരിന്റെ വാർഷികത്തിൽ കുറ്റപത്രവുമായി പ്രതിപക്ഷം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്