Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ മഴയിൽ പകുതി കൊണ്ടു പോയി; എന്നിട്ടും തീരത്ത് നിന്ന് മാറ്റാതെ തർക്കിച്ച് സമയം കളഞ്ഞ് ദേവസ്വം ബോർഡും വനം വകുപ്പും; ഒരു വർഷത്തെ തർക്കം കണ്ട് എങ്കിൽ രണ്ട് കൂട്ടരും എടുക്കേണ്ടെന്ന് തീരുമാനിച്ച് പ്രകൃതി; പ്രളയകാലത്ത് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപ വില വരുന്ന മണൽ മുഴുവൻ ഒഴുകി പോയി; സർക്കാരിന്റെ പിടിപ്പുകേടിന് ഈ പ്രളയകാലത്തെ മറ്റൊരു ഉദാഹരണം

ആദ്യ മഴയിൽ പകുതി കൊണ്ടു പോയി; എന്നിട്ടും തീരത്ത് നിന്ന് മാറ്റാതെ തർക്കിച്ച് സമയം കളഞ്ഞ് ദേവസ്വം ബോർഡും വനം വകുപ്പും; ഒരു വർഷത്തെ തർക്കം കണ്ട് എങ്കിൽ രണ്ട് കൂട്ടരും എടുക്കേണ്ടെന്ന് തീരുമാനിച്ച് പ്രകൃതി; പ്രളയകാലത്ത് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപ വില വരുന്ന മണൽ മുഴുവൻ ഒഴുകി പോയി; സർക്കാരിന്റെ പിടിപ്പുകേടിന് ഈ പ്രളയകാലത്തെ മറ്റൊരു ഉദാഹരണം

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: യുവതി പ്രവേശനത്തിലെ വിവാദങ്ങൾക്ക് തൊട്ട് മുമ്പായിരുന്നു പ്രളയം. പമ്പ അന്ന് കരവിഞ്ഞൊഴുകി. ഇതിന് പിന്നാലെ തീരത്ത് അടിഞ്ഞത് കോടിക്കണക്കിന് രൂപയുടെ മണലായിരുന്നു. ദേവസ്വം ബോർഡിന് വരമായി കിട്ടിയ പ്രസാദം. എന്നാൽ ഈ മണ്ണ് എങ്ങനെ ഉപയോഗിക്കാമെന്നതിനെ പറ്റി ആരും ചിന്തിച്ചില്ല. സുപ്രീംകോടതിയുടെ വിധി നടപ്പാക്കി നവോത്ഥാനം എത്തിക്കാനായിരുന്നു ശ്രമം. ഇതിനിടെയിൽ കോടികൾ വില മതിക്കുന്ന മണ്ണ് അവിടെ അങ്ങനെ കിടന്നു. യുവതി പ്രവേശനത്തെ പോലെ രണ്ടഭിപ്രായം ഇവിടേയും എത്തി. ഇതിലും ധൈര്യസമേതം തീരുമാനം എടുക്കാൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല.

അങ്ങനെ ഒരു മാസം മുമ്പ് വീണ്ടും മഴ എത്തി. പമ്പയിൽ ജലനിരപ്പ് ഉയർന്നു. അന്ന് അവിടെ ഉണ്ടായിരുന്ന മണ്ണിന്റെ പകുതി പമ്പ തിരികെ എടുത്തു. എന്നിട്ടും ബാക്കിയുള്ള മണ്ണിൽ തീരുമാനം വൈകി. ഇത്തവണ എത്തിയത് വമ്പൻ പേമാരി. പ്രളയജലം ഇറങ്ങിക്കഴിഞ്ഞപ്പോൾ പമ്പാ ത്രിവേണിയിൽ മണൽ കാണാനില്ല. നദി മുഴുവൻ ഒഴുക്കിക്കൊണ്ടുപോയി. കഴിഞ്ഞ പ്രളയം ടൺ കണക്കിനു മണലാണ് സമ്മാനിച്ചത്. കഴിഞ്ഞ തീർത്ഥാടനത്തിനു മുന്നോടിയി ഒട്ടേറെ യന്ത്രങ്ങളുടെ സഹായത്തോടെ 40 ദിവസം നീണ്ട പരിശ്രമത്തിലാണ് ഇതുമുഴുവൻ നദിയുടെ തീരത്ത് വാരിക്കൂട്ടിയത്. ഇതെല്ലാം വെറുതെയായി.

അങ്ങനെ ഒഴുകിയെത്തിയ ഭാഗ്യവും 'ദൈവം' എടുത്തു. പമ്പാനദിയിൽ ശേഖരിച്ചിട്ട മണൽ എടുക്കുന്നതിനെ ചൊല്ലി വനം വകുപ്പും ദേവസ്വം ബോർഡും തമ്മിലെ തർക്കത്തിന് ഇനി പ്രസക്തിയില്ല. ഈ മണൽ എല്ലാം പമ്പ തന്നെ തിരിച്ചെടുക്കുകയാണ്. മന്ത്രിമാർ ഇടപെട്ടിട്ടും തീരാത്ത മണൽ തർക്കത്തിനു വിരാമമിട്ട് ലക്ഷക്കണക്കിനു രൂപയുടെ മണൽ പമ്പാനദിയിൽ ഒലിച്ചു പോയി. മഴ വന്നാൽ മണൽ പോകുമെന്ന് ഏവർക്കും അറിയാമായിരുന്നു. എന്നിട്ടും രണ്ട് കൂട്ടരും തർക്കിച്ചു കൊണ്ടിരുന്നു. ്അവസാനം പ്രകൃതിക്ക് തന്നെ എല്ലാം മടുത്തു. അങ്ങനെ തർക്കവും തീർന്നു.

കഴിഞ്ഞ പ്രളയത്തിലാണ് പമ്പാ ത്രിവേണിയിൽ മണൽ ഒഴുകി എത്തിയത്. തീർത്ഥാടനത്തിനായി ഇവ നീക്കം ചെയ്ത് ത്രിവേണിക്കും ചെറിയാനവട്ടത്തിനും മധ്യേ നദിയുടെ പലഭാഗത്തായി കൂട്ടിയിട്ടു. കുറച്ചു മണൽ ചക്കുപാലം പാർക്കിങ് ഗ്രൗണ്ടിലും നിക്ഷേപിച്ചു. ശബരിമല വികസന പ്രവർത്തനങ്ങൾക്കായി ഇതിൽ 20,000 ഘനഅടി മണൽ ദേവസ്വം ബോർഡിന് സൗജന്യമായി നൽകാൻ സർക്കാർ ഉത്തരവ് ഇറക്കി. പമ്പാനദിയിൽ നിന്നു ദേവസ്വം ബോർഡ് മണൽ ശേഖരിച്ചു തുടങ്ങിയപ്പോൾ വനംവകുപ്പ് തടസവുമായി എത്തി. ചക്കുപാലത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽ എടുത്താൽ മതിയെന്ന് വനം വകുപ്പും ചെളി നിറഞ്ഞത് ആയതിനാൽ അതുവേണ്ടന്ന് ദേവസ്വം ബോർഡും നിലപാട് സ്വീകരിച്ചു. ഇതോടെ തർക്കം പുതിയ തലത്തിലെത്തി.

ഇതേ തുടർന്നു വനം, ദേവസ്വം മന്ത്രിമാർ ഇടപെട്ട് യോഗം വിളിച്ചു. പമ്പാനദിയിൽ എവിടെ നിന്നു വേണമെങ്കിലും ദേവസ്വം ബോർഡിന് മണൽ സംഭരിക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. പക്ഷേ വനം വകുപ്പ് പാസ് നൽകാഞ്ഞതിനാൽ സംഭരണം നടന്നില്ല. മഴയും വെള്ളപ്പൊക്കവും ഉണ്ടായാൽ മണൽ ഒലിച്ചുപോകുമെന്ന മുന്നറിയിപ്പും അവഗണിച്ചു. ശക്തമായ മഴയിൽ പമ്പ, കക്കി, ഞുണങ്ങാർ എന്നീ നദികളിലെ ജലനിരപ്പ് ഉയരുകയും മണൽ ഒലിച്ചുപോകുകയും ചെയ്തു. അങ്ങനെ പമ്പ കൊണ്ടിട്ടത് പമ്പ തന്നെ കൊണ്ടു പോവുകയാണ്. പമ്പയിൽ നിന്ന് നീക്കം ചെയ്ത മണ്ണ് പാർക്കിങ് ഗ്രൗണ്ടിലാണ് നി ക്ഷേപിച്ചിരുന്നത്. ഈ മണലും ഒഴുകി ത്രിവേണി ഭാഗത്ത് വന്ന് നദിയിൽ പതിച്ചു.

കെട്ടിടങ്ങളുടെ ഒരുനിലയും 2 പാലങ്ങളും പൂർണമായും മൂടിയാണ് കഴിഞ്ഞ തവണ മണൽ വന്നടിഞ്ഞത്. ആനത്തോട്, പമ്പ ഡാമുകൾ തുറന്നു വിട്ടപ്പോൾ അതിന്റെ അടിത്തട്ടിൽ ഉണ്ടായിരുന്ന മണൽ മുഴുവൻ ഒഴുകി വന്നാണ് ഇവിടെ അടിഞ്ഞത്. ത്രിവേണിക്ക് മുകളിൽ കക്കിയാറിന്റെ തീരത്തും പഴയ ത്രിവേണി പാർക്കിങ് മേഖലയിലും പാലത്തിനു താഴെയും ആറാട്ട്കടവിനും അതിനു താഴെയുമായാണ് വാരി കൂട്ടിയിട്ടിരുന്നത്.ഇത്തവണ ആദ്യത്തെ വെള്ളപ്പൊക്കത്തിൽ ഇതിൽ കുറെ പോയി. രണ്ടാമത് അതിനേക്കാൾ വലിയ വെള്ളം വന്നപ്പോൾ ബാക്കി ഉണ്ടായിരുന്ന മണ്ണ് മാത്രമല്ല തീരം കൂടി ഇടിച്ചു തകർത്താണ് ഒഴുക്കി കൊണ്ടുപോയത്.

കഴിഞ്ഞ വർഷം മണൽ ഒഴുകി എത്തി കെട്ടിടത്തിന്റെ ഒരുനിലയെക്കാൾ ഉയരത്തിൽ അടിഞ്ഞു കൂടി. ഇത്തവണ കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിനു ശേഷം സംഭരിച്ചിരുന്ന മണൽ മുഴുവൻ ഒഴുക്കി കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP