അഞ്ച് ദിവസം മിണ്ടാതിരുന്ന പാക്കിസ്ഥാൻ പുൽവാമ ഭീകരാക്രമണത്തെ അപലപിക്കാതെ ഒടുവിൽ തെളിവ് ചോദിച്ച് രംഗത്ത്; പാർലമെന്റ് ആക്രമണം മുതൽ പത്താൻകോട്ടു വരെ നൽകിയ തെളിവുകൾ എവിടെയെന്ന് ചോദിച്ച് ഇന്ത്യ; തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നീക്കം എന്ന ആരോപണത്തെ ഖണ്ഡിച്ചത് ഇന്ത്യൻ ജനാധിപത്യത്തെ മനസിലാക്കാൻ പാക്കിസ്ഥാൻ ഒരിക്കൽ കൂടി ജനിക്കണമെന്ന് തിരിച്ചടിച്ച്; ഇമ്രാൻ ഖാന്റെ മുടന്തൻ ന്യായങ്ങളും ഭീഷണിയും തള്ളി നെഞ്ചുറപ്പോടെ ഇന്ത്യ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ പാക് ഭീകരനെയും കൂട്ടാളിയെയും സൈന്യം വധിച്ചിരുന്നു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത അനുയായി കമ്രാൻ എന്ന ഖാസി റഷീദിനെയും കൂട്ടാളി ഹിലാൽ അഹമ്മദിനെയുമാണ് തിങ്കളാഴ്ച 12 മണിക്കൂറോളം നീണ്ട എറ്റുമുട്ടലിൽ വധിച്ചത്. പാക് പൗരനാണ് കമ്രാൻ. കമ്രാന്റെ ഗോഡ് ഫാദർ പാക് സൈനികരുടെ കാവലിൽ ചികിൽസയിലാണ്. ഇന്ത്യയെ തകർക്കാൻ മസൂദ് അസ്ഹർ നൽകിയ ആഹ്വാനത്തിന്റെ ശബ്ദ സന്ദേശവും സൈന്യത്തിന് കിട്ടിക്കഴിഞ്ഞു. എന്നിട്ടും പാക്കിസ്ഥാന് തെളിവ് വേണം. മുടന്തൻ ന്യായങ്ങളുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എത്തുകയാണ്. പുൽവാമയിൽ അക്രമം നടന്ന് ദിവസങ്ങൾ മിണ്ടാതിരുന്ന ശേഷമുള്ള ഇടപെടൽ.പാക്കിസ്ഥാൻ ദീർഘകാലമായി ഭീകരസംഘടനകളുടെ താവളമാണെന്ന വസ്തുത അംഗീകരിക്കാൻ ഇമ്രാൻ തയാറല്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തത് അറിഞ്ഞില്ലെന്ന മട്ടിലാണ്, തക്കതായ തെളിവു തന്നാൽ നടപടിയെടുക്കാമെന്ന ഇമ്രാന്റെ നിലപാട്.
പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ നൽകാമെങ്കിൽ നടപടിയെടുക്കാമെന്നും ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചർച്ചയ്ക്കു തയാറാണെന്നും പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പറയുന്നു ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെയും തലവൻ മസൂദ് അസ്ഹറിന്റെയും താവളം പാക്കിസ്ഥാനാണെന്നതു തന്നെ അനിഷേധ്യ തെളിവാണെന്ന് ഇന്ത്യ ഇതിന് മറുപടിയും നൽകി. അക്രമവും ഭീകരവാദവുമില്ലാത്ത അന്തരീക്ഷത്തിൽ ചർച്ചയാവാമെന്നും ഇന്ത്യ വ്യക്തമാക്കി. ആക്രമണത്തിന് ഇന്ത്യ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും യുദ്ധം തുടങ്ങാൻ എളുപ്പവും അവസാനിപ്പിക്കാൻ പ്രയാസവുമാണെന്നും ഇമ്രാൻ പറഞ്ഞു. പുൽവാമ ചാവേർ സ്ഫോടനം നടന്ന് 5 ദിവസത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ പക്ഷേ, ഭീകരാക്രമണത്തെ അപലപിക്കാൻ പാക്ക് പ്രധാനമന്ത്രി തയാറായില്ല. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനത്തിന്റെയും നിക്ഷേപക സമ്മേളനത്തിന്റെയും തിരക്കിലായിരുന്നുവെന്നതാണു പ്രതികരണം വൈകിയതെന്നാണ് ഇതിനുള്ള വിശദീകരണം. ഭീകരാക്രമണവുമായി ബന്ധമില്ലെന്നു വാദിക്കുന്നതു പാക്കിസ്ഥാന്റെ പതിവുരീതിയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
മുംബൈ ഭീകരാക്രമണത്തെക്കുറിച്ചു തെളിവു നൽകി 10 വർഷം കഴിഞ്ഞിട്ടും അന്വേഷണം പുരോഗമിച്ചിട്ടില്ല. പത്താൻകോട്ട് വ്യോമത്താവള ആക്രമണക്കേസിലും പുരോഗതിയില്ല. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണം വ്യാജമാണ്. ഇന്ത്യയുടെ ജനാധിപത്യം ലോകത്തിനു മാതൃകയാണെന്നും അതു പാക്കിസ്ഥാന് ഒരിക്കലും മനസിലാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഒഴിഞ്ഞുമാറലും ന്യായീകരണവും വെല്ലുവിളിയും ചേർന്നതാണ് പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രതികരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ന്യായവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയ ഇന്ത്യ, യുദ്ധത്തിനുള്ള വെല്ലുവിളിയോടു പ്രതികരിക്കാൻ തയാറായില്ല. കശ്മീരിലെ സ്ഥിതിയെക്കുറിച്ച് ഇമ്രാൻ ഉന്നയിച്ച വിമർശനത്തോടും ഇന്ത്യ പ്രതികരിച്ചില്ല. പാക്കിസ്ഥാനും ഭീകരവാദത്തിന്റെ വലിയ ഇരയാണെന്നതിന്റെ കണക്കു നിരത്താനാണ് ഇമ്രാൻ ശ്രമിക്കുന്നത്. ഇന്ത്യയുടേത് തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നീക്കം എന്ന ഇമ്രാന്റെ ആരോപണത്തെ ഖണ്ഡിച്ചത് ഇന്ത്യൻ ജനാധിപത്യം മനസിലാക്കാൻ പാക്കിസ്ഥാൻ ഒരിക്കൽ കൂടി ജനിക്കണമെന്ന് തിരിച്ചടിച്ചാണ്.
ഒരുവശത്തു ഭീകരാക്രമണവും മറുവശത്തു ചർച്ചയുമെന്നതു നടപ്പുള്ള കാര്യമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. സമാധാനത്തിന്റെ അന്തരീക്ഷത്തിൽ മാത്രം മതി ചർച്ച. അതായത്, ഭീകരസംഘടനകളെ നിർവീര്യമാക്കാൻ പാക്കിസ്ഥാൻ തയാറാകുംവരെ ചർച്ചയിലേക്കു മടങ്ങില്ലെന്നതാണ് ഇന്ത്യൻ നിലപാട്. അടിച്ചാൽ തിരിച്ചടിക്കുമെന്ന വെല്ലുവിളി പാക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ പതിവില്ലാത്ത ശൈലിയാണ്. ആ രാജ്യത്തെ സൈനിക നേതൃത്വമാണു കടുത്ത വാക്കുകൾ പ്രയോഗിക്കാറുള്ളത്. വെല്ലുവിളിയോട് ഇന്ത്യ പരസ്യമായി പ്രതികരിക്കില്ല. എന്നാൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ട് പോലും ഇന്ത്യയോട് തിരിച്ചടിക്കാൻ പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല. കാർഗിലിലേയും മറ്റും തോൽവിയുടെ പാഠമാണ് ഇതിന് കാരണം. കശ്മീരിൽ തോക്കെടുക്കുന്നവരെ തുടച്ചുനീക്കുമെന്ന് ഭീകരർക്ക് സൈന്യത്തിന്റെ അന്ത്യശാസനം പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും സൈന്യം വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം കശ്മീരിലെ ജയ്ഷെ മുഹമ്മദ് നേതൃത്വത്തെ വധിച്ചുവെന്നും സൈന്യം അറിയിച്ചു.
ജമ്മു കശ്മീരിൽ ഭീകരെ ഇല്ലാതാക്കാനുള്ള വൻനീക്കവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുന്നതാണ് സൈന്യവും സിആർപിഎഫും ജമ്മുകശ്മീർ പൊലീസും നടത്തിയ സംയുക്ത വാർത്താസമ്മേളനം. പുൽവാമ ആക്രമണം നടന്ന് നൂറ് മണിക്കൂറിനുള്ളിൽ ജയ്ഷ് ഭീകരരായ കമ്രാൻ, ഫർഹാദ്, ഹിലാൽ അഹമ്മദ് എന്നിവരെയാണ് ഏറ്റുമുട്ടിലിൽ വധിച്ചത്. ഇവരിൽ രണ്ടുപേർ പാക്കിസ്ഥാനികളും ഒരാൾ കശ്മീരിയുമാണെന്ന് സൈന്യം വ്യക്തമാക്കി. പുൽവാമ ആക്രമണത്തിന് പിന്നിൽ പാക് സൈന്യവും പാക് ചാരസംഘടനയായ െഎ.എസ് ഐയുമാണെന്ന് സൈന്യം പറഞ്ഞു. കശ്മീരിലെ യുവാക്കൾ ഭീകരസംഘടനകളിൽ ചേരുന്നത് സമീപകാലത്ത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 58 ജയ്ഷെ ഭീകരരെയും ഈവർഷം ഇതുവരെ 12 ഭീകരരെയും കൊലപ്പെടുത്തി. ആയുധംവച്ച് കീഴടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസാന അവസരമാണിത്. സൈന്യം അന്തശാസന നൽകി. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഇമ്രാൻ എത്തിയതും. പുൽവാമ സ്ഫോടനത്തിൽ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവകൾ ഇന്ത്യ യുഎന്നിന് അടക്കം നൽകുമെന്നാണ് സൂചന.
Stories you may Like
- പുൽവാമ പരാമർശത്തിലൂടെ ആന്റോ ആന്റണി അവഹേളിച്ചത് ഇന്ത്യൻ സൈനികരെ
- വിവാദ പരാമർശവുമായി ആന്റോ ആന്റണി എംപി
- 'പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞിട്ടില്ല': ആന്റോ ആന്റണി
- 'രക്തച്ചൊരിച്ചിലിന്റെ രാത്രി'യിൽ സംഭവിച്ചത് വെളിപ്പെടുത്തി അജയ് ബിസാരിയ
- മസൂദ് അസറിന്റെ അടുത്ത അനുയായി ദാവൂദ് മാലിക്ക് കൊല്ലപ്പെട്ടു
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍