ബംഗാളിലെ നക്സൽ ബാരിയിൽ തുടക്കമിട്ട പ്രസ്ഥാനം കേരളത്തിൽ തീർത്ത അലയൊലികൾ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുന്നതിൽ ചെന്നെത്തി; കേരളത്തിൽ ഭരണകൂടത്തിനെതേയുള്ള ആദ്യ നക്സലൈറ്റ് ആക്ഷൻ; തലശേരി പുൽപ്പള്ളി പൊലീസ് ആക്രമണങ്ങൾക്ക് അരനൂറ്റാണ്ട് തികയുന്നു; വസന്തത്തിന്റെ ഇടിമുഴക്കത്തിന്റെ ബാക്കിപത്രം തേടി കേരളം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളത്തിൽ ഭരണകൂടത്തിനെതിരേയുള്ള ആദ്യത്തെ നക്സലൈറ്റ് ആക്രമണം.വൻ പരാജയമായിരുന്നുവെങ്കിലും തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണം ചരിത്രത്താളുകളിൽ ഇടംപിടിക്കുമ്പോൾ നക്സൽ ബാരി വസന്തത്തിന്റെ ഇടിമുഴക്കമായാണ് അത് വിപ്ലവകാരികളുടെ മനസിൽ തങ്ങിനിൽക്കുക. പുലർച്ചെ തലശ്ശേരി സ്റ്റേഷൻ ആക്രമിച്ച്, ആയുധങ്ങൾ ശേഖരിച്ചു ചുരം കടന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ എംഎസ്പി ക്യാംപ് ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നെങ്കിലും വിജയം കാണാത്ത ഒരു ആക്രമണമായി മാറുകയായിരുന്നു ഇത്. പൊലീസിന്റെ സമയോചിതമായ ഇടപെടലും ചെറുത്തു നിൽപ്പും നക്സലൈറ്റുകളുടെ ആക്രമണത്തെ തോൽപ്പിക്കാൻ പ്രാപ്തമായിരുന്നു. ചരിത്രത്തിൽ ഇടംപിടിച്ച ആക്രമണങ്ങളായിരുന്നു ഇവയെങ്കിലും നക്സലൈറ്റുകൾക്ക് ഭരണകൂടത്തിന്മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയാതെ പോയതും ഈ പരാജയങ്ങളുടെ ഭാഗമായിട്ടായിരുന്നു.
ബംഗാളിലെ നക്സൽ ബാരിയെന്ന ഗ്രാമത്തിൽ ഉടലെടുത്ത നക്സൽബാരി കലാപത്തിന്റെ അലയൊലികൾ പിന്നീട് കണ്ണൂർ ജില്ലയിലേക്കും വ്യാപിക്കുകയായിരുന്നു. തലശേരി, പാപ്പിനിശേരി, കതിരൂർ, മാടായി, കരിങ്കൽകുഴി, പുന്നോൽ, വേങ്ങാട്, തില്ലങ്കേരി തുടങ്ങിയ സ്ഥലങ്ങളിൽ നിർണായക സ്വാധീനം ഉണ്ടായിരുന്ന സിപിഎം കേന്ദ്രങ്ങളിലെ ചെറുപ്പക്കാരാണ് നക്സൽബാരി കലാപത്തിൽ ആകൃഷ്ടരായത്. പുതുതലമുറയിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ സ്വാധീനിച്ചത് തലശേരി ബ്രണ്ണൻ കോളേജിലായിരുന്നു. അന്നത്തെ വിദ്യാർത്ഥികളായിരുന്ന ചൂരായി ചന്ദ്രൻ, ഇ ബാലകൃഷ്ണൻ, കോറോത്ത് ദാസൻ, കുഞ്ഞിരാമൻ എന്നിവരാണ് ആദ്യം നക്സൽ പ്രസ്ഥാനവുമായി സഹകരിക്കാൻ തുടങ്ങിയവർ.
ബൂർഷ്വാ മുതലാളിത്തവ്യവസ്ഥക്കെതിരേ ശക്തമായ പ്രക്ഷോഭമാണ് തലശേരി പുൽപ്പള്ളി സ്റ്റേഷൻ ആക്രമങ്ങൾക്കു പിന്നിലെ ചേതോവികാരം. മാവോ തത്വങ്ങളും ഇടത്തരം കൃഷിക്കാരുടേയും ആദിവാസികളുടേയും ഇടയിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു. കൊടുംവനങ്ങൾ ചുറ്റുമുണ്ടായിരുന്നതു കൊണ്ട് ഒളിക്കാനുള്ള സങ്കേതങ്ങളും സുലഭവമായി വനത്തിലുണ്ടായിരുന്നതിനാലാണ് നക്സലുകൾ തലശേരിക്കു പുറമേ ആക്രമണത്തിന് വയനാട് കൂടി തെരഞ്ഞെടുത്തത്. വർഗീസിന്റെ നേതൃത്വത്തിൽ നക്സൽ പ്രസ്ഥാനം ശക്തിപ്രാപിച്ചു കൊണ്ടിരുന്ന സമയത്താണ് തലശേരിയിലും പുൽപ്പള്ളിയിലും പൊലീസ് ആക്രമണം പ്ലാൻ ചെയ്തത്. വയനാട്ടിൽ വർഗീസിന്റെ നേതൃത്വത്തിൽ പ്രസ്ഥാനം മുന്നോട്ടു പോയപ്പോൾ തലശേരിയിൽ കെ പി നാരായണൻ, വി കെ ബാലൻ, പുന്നോൽ ബാലകൃഷ്ണൻ, കാന്തലോട്ട് കരുണൻ എന്നിവരായിരുന്നു സ്റ്റേഷൻ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവർ.
ആദ്യ നക്സലൈറ്റ് ആക്ഷൻ തലശേരി പൊലീസ് സ്റ്റേഷൻ ആക്രമിച്ചു കൊണ്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. 1968 നവംബർ 22-നു പുലർച്ചെ മൂന്നുമണിയോടെ കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ മുന്നൂറോളം നക്സൽ ഗറില്ലകൾ ആയുധവുമേന്തി നടത്തിയ പൊലീസ് സ്റ്റേഷൻ ആക്രമണം വിജയം കണ്ടില്ല. പൊലീസിന്റെ പക്കൽ നിന്നും ആയുധങ്ങൾ തട്ടിയെടുക്കണമെന്നായിരുന്നു പ്രധാന ഉദ്ദേശം. അതു നടന്നില്ല. നക്സലൈറ്റുകൾ നടത്തിയ ആക്രമണത്തിന് അതേ നാണയത്തിൽ പൊലീസ് തിരിച്ചടിച്ചതോടെ അക്രമികൾക്ക് തിരിഞ്ഞോടേണ്ടി വന്നു. പൊലീസ് നടത്തിയ വെടിവയ്പിൽ ആക്രമണത്തിന് മുമ്പന്തിയിലുണ്ടായിരുന്ന വേലയുധൻ വെടിയേറ്റു മരിച്ചു. അതേടെ ആക്രമണം ഉപേക്ഷിച്ച് പിന്തിരിഞ്ഞോടുകയായിരുന്നു നക്സലൈറ്റുകൾ. അതോടെ നേതാക്കന്മാരും പിൻവലിഞ്ഞു. പൊലീസിന#
പൊലീസ് വെടിവയ്പിൽ ആദ്യമായി കൊല്ലപ്പെടുന്ന നക്സലൈറ്റാണ് കോയിപ്പിള്ളി വേലായുധൻ എന്നാണ് ചരിത്രം. പൊലീസ് വെടിവച്ചു കൊന്ന നക്സൽ വർഗീസിനും മുമ്പേ രക്ഷസാക്ഷിയാകേണ്ടി വന്നയാളാണ് വേലായുധൻ എന്ന് പറയപ്പെടുന്നു. തലശേരി പൊലീസ് ആക്രമണത്തിനൊപ്പം തന്നെ പുൽപ്പള്ളി സ്റ്റേഷനും ആക്രമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. പുൽപ്പള്ളി ആക്ഷൻ പ്ലാൻ തയാറാക്കാൻ വർഗീസിനൊപ്പം തേറ്റമല കൃഷ്ണൻകുട്ടി, അജിത, ഫിലിപ്പ് എം പ്രസാദ് തുടങ്ങിയവരുണ്ടായിരുന്നു. തലശേരിയിലെ ആക്രമണത്തിന് കുന്നിക്കൽ നാരായണൻ പോയപ്പോൾ ഭാര്യ മന്ദാകിനിയും മകൾ അജിതയും പുൽപ്പള്ളി ആക്രമണത്തിന് പ്രവർത്തകരെ സജ്ജമാക്കാൻ പുറപ്പെട്ടു.
തലശേരി ആക്രമണത്തിന് രണ്ടു ദിവസത്തിനു ശേഷം മദ്രാസ് പൊലീസ് ക്യാമ്പായ പുൽപ്പള്ളി സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. പുൽപ്പള്ളി ദേവസ്വം ബോർഡ് 7000 കുടുംബങ്ങളെ കുടിയിറക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഈ അക്രമം. അന്നത്തെ സായുധ ആക്രമത്തിൽ സ്ഥലത്തെ ഒരു സബ് ഇൻസ്പെക്ടറും രണ്ടു പൊലീസുകാരും ഒരു വയർലസ് ഓപ്പറേറ്ററും മരിച്ചു. പിന്നീട് ആ ഗ്രൂപ്പ് രണ്ടു ഭൂഉടമകളെ ആക്രമിച്ചു വധിക്കുകയും അവരുടെ സ്റ്റോക്കിലുണ്ടായിരുന്ന നെല്ലും ഗോതമ്പും പാവങ്ങൾക്ക് വിതരണം ചെയ്യുകയുമുണ്ടായി. അതിനുശേഷം അക്രമികൾ വയനാട്ടിലെ കൊടുംവനത്തിൽ പോയി ഒളിച്ചു. എന്നാൽ പൊലീസിന്റെ സൂക്ഷ്മമായ അന്വേഷണത്തിൽ അവരെയെല്ലാം പിടികൂടി. വർഗീസ് ഒരു പൊലീസുകാരന്റെ വെടിയേറ്റ് മരിച്ചു. കിസാൻ തൊമ്മൻ ഒരു ബോംമ്പു പൊട്ടലിൽ മരിക്കുകയും ചെയ്തു.
തലശേരി ആക്രമണം പരാജയപ്പെട്ടതും കിസാൻ തൊമ്മന്റെ മരണവും മരം കോച്ചുന്ന തണുപ്പിൽ പിടിച്ചുനിൽക്കാൻ കഴിയാത്തതുമെല്ലാം പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഘത്തിന്റെ വീര്യം കെടുത്തുന്നതായിരുന്നു. പതുക്കെ പതുക്കെ സംഘത്തിന്റെ അംഗബലം കുറയാൻ തുടങ്ങി. നിരാശരായവരെ പിരിഞ്ഞുപോകാൻ വർഗീസ് അനുവദിക്കുകയും ചെയ്തു. പിന്നീട് പല ഒളിത്താവളങ്ങളിൽ വർഗീസ് താമസിച്ചുവെങ്കിലും അവസാനം പൊലീസ് പിടികൂടി കൊല്ലുകയായിരുന്നു.
തലശ്ശേരിപുൽപ്പള്ളി ആക്രമണ കേസുകളിൽ പ്രതിചേർക്കപ്പെട്ട മന്ദാകിനി നാരായണന് 1969 ജനുവരിയിലും അജിതയ്ക്ക് ഏപ്രിൽ 16നും ജാമ്യം ലഭിച്ചു. ഹൈക്കോടതി ഉത്തരവു പ്രകാരമാണ് അജിതയ്ക്കു ജാമ്യം ലഭിച്ചത്. കുന്നിക്കൽ നാരായണൻ, കെ.പി. നാരായണൻ തുടങ്ങിയ നേതാക്കളെല്ലാം അപ്പോഴും ജയിലിൽ തന്നെയായിരുന്നു.
എന്നാൽ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ പലയിടങ്ങളിലായി ചിതറിപ്പോയതിനാൽ പ്രസ്ഥാനത്തിന് ചുക്കാൻ പിടിക്കാൻ ആക്രമണങ്ങൾക്ക് മുൻനിരയിൽ തന്നെയുണ്ടായിരുന്ന ബാലുശേരി അപ്പു തീരുമാനിക്കുകയായിരുന്നു. അപ്പുവിന്റെ നേതൃത്വത്തിൽ ഒരു രഹസ്യയോഗം വിളിച്ച്ു ചേർത്തു. ജാമ്യം നേടിയ അജിതയ്ക്കും മന്ദാകിനിക്കുമൊപ്പം വർഗീസ്, എ വാസു, വെളത്തൂവൽ സ്റ്റീഫൻ, സേതുരത്നം, രാവുണ്ണി തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. വർഗീസ് ഒളിത്താവളത്തിൽ നിന്നാണ് യോഗത്തിന് എത്തിയത്. എന്നാൽ ഈ യോഗത്തിൽ തീരുമാനം ഉണ്ടാകാതെ തല്ലിപ്പിരിയുകയായിരുന്നു.
തലശേരി പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് അരനൂറ്റാണ്ട് തികയുമ്പോൾ അതിഭീകരമായ പൊലീസ് മർദനത്തെ തുടർന്ന് ജീവിക്കുന്ന രക്തസാക്ഷികളായി ഇപ്പോഴുമുണ്ട്. ചിലരാകട്ടെ സജീവരാഷ്ട്രീയത്തോട് വിടപറയുകയും ചെയ്തു. ചിലരിൽ ഇന്നും നക്സൽ ബാരി കലാപം ഇടിമുഴക്കമായി മനസിൽ അവശേഷിക്കുന്നുണ്ട്. വിജയം കാണാതെ പോയ നക്സലൈറ്റ് ആക്രമണങ്ങളായിരുന്നുവെങ്കിലും അത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴി വച്ചത്. കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവായിരുന്ന വർഗീസിനെ കൊന്ന് പ്രസ്ഥാനത്തിന് തടയിടാൻ പൊലീസ് ശ്രമിച്ചുവെങ്കിലും അജിതയും ഗ്രോവ് വാസുവും ഫിലിപ് എം പ്രസാദുമെല്ലാം വീണ്ടും വർഷങ്ങളോളം പ്രസ്ഥാനത്തിനായി നിലകൊണ്ടു. മാവോയുടെ തത്വസംഹിതകളിൽ ആകർഷിതരായി കേരളത്തിൽ വിപ്ലവത്തിന് തുടക്കമിട്ടവരിൽ പലരും ഇന്ന് പുരോഗമനവാദികളായി മാറിക്കഴിഞ്ഞുവെന്നത് കാലത്തിന്റെ മറ്റൊരു വികൃതി മാത്രം.
Stories you may Like
- കർഷകന്റെ ആത്മഹത്യ; പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ. ഡി അന്വേഷണം
- സൈനികനെ ക്രൂരമായി തല്ലിച്ചതച്ചു, കാലൊടിച്ചു; പൊലീസുകാർക്കെതിരെ പരാതി
- പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്ത് ഇഡി
- പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
- മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്