ജനരോഷത്തിന് മുന്നിൽ പിണറായി സർക്കാർ മുട്ടുമടക്കി; ആയുർവേദവും ഹോമിയോയും ഒന്നും അലോപ്പതിക്ക് മുന്നിൽ റാൻ മൂളി നിൽക്കേണ്ട; സാംക്രമിക രോഗങ്ങൾ ആയുഷിനും ചികിത്സിക്കാം; സർട്ടിഫിക്കറ്റിനും അലോപ്പതിക്കാരുടെ പിന്നാലെ ഓടേണ്ട; പൊതുജനാരോഗ്യ ബിൽ പാസാക്കിയത് വിവാദ വ്യവസ്ഥകൾ ഒഴിവാക്കി

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വെറും മൂന്ന് മിനിറ്റേ വേണ്ടി വന്നുള്ളു പാസാക്കാൻ. 150 മണിക്കൂറിലേറെ ചർച്ച നടത്തിയെന്ന് ആരോഗ്യമന്ത്രി അവകാശപ്പെട്ട സുപ്രധാനമായ പൊതുജനാരോഗ്യ ബില്ലിന്റെ ഗതി ഇങ്ങനെയായിരുന്നു. എട്ടുദിവസത്തെ സഭാ നടപടികൾ 31 മിനിറ്റിൽ പൂർത്തിയാക്കിയപ്പോൾ അതിൽ അദ്ഭുതമില്ല. സുപ്രധാനമായ ബി്ൽ നിയമമാക്കും മുമ്പ് നിയമസഭയിൽ വിശദമായ ചർച്ച വേണ്ടിയിരുന്നു. വിശേഷിച്ചും ചില വ്യവസ്ഥകൾ വിവാദമായ പശ്ചാത്തലത്തിൽ. ആരോഗ്യമന്ത്രി ഇതിന് പഴിക്കുന്നത് പ്രതിപക്ഷ പ്രതിഷേധത്തെയാണ്. എന്തായാലും ആയുഷ് വിഭാഗത്തിന്റെ ആശങ്കകൾ പരിഹരിച്ചുകൊണ്ടാണ് പൊതുജനാരോഗ്യ ബിൽ പാസാക്കിയിരിക്കുന്നത്.
ആയുഷിന് ആശ്വാസം
പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച് വലിയ പ്രതിഷേധം ഉയർന്നത് രോഗമുക്തി സർട്ടിഫിക്കറ്റ് സംബന്ധിച്ച തർക്കമായിരുന്നു. പകർച്ചവ്യാധികളുടെ ചികിത്സക്കും, സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം അലോപ്പതി ഡോക്ടർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയാണ് സെലക്ട് കമ്മറ്റിക്ക് വിട്ട ബില്ല് തയ്യാറാക്കിയിരുന്നത്. ചെങ്കണ്ണും ചിക്കൻ പോക്സും ഉൾപ്പടെ മുപ്പതോളം രോഗങ്ങളുടെ ചികിത്സയിൽ ആയുഷിനെ വിലക്കുന്ന ബില്ലിന് എതിരെ ആയുർവേദ -ഹോമിയോ ഡോക്ടർമാരുടെ സംഘടനകൾ ശക്തമായ എതിർപ്പാണ് ഉയർത്തിയത്.
സെലക്ട് കമ്മിറ്റിയിൽ ഉണ്ടായിരുന്ന അഞ്ചു പ്രതിപക്ഷ അംഗങ്ങളും ഇതിൽ വിയോജന കുറിപ്പെഴുതി. ഇതോടെയാണ് ഈ വിവാദമായ നിർദ്ദേശം ഒഴിവാക്കി രജിസ്ട്രേഡ് ആരോഗ്യപ്രവർത്തകർക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് നിയമത്തിൽ ഉൾപ്പെടുത്തിയത്. അവരവരുടെ ഇഷ്ടപ്രകാരമുള്ള ഏത് ചികിത്സാരീതിയും സ്വീകരിക്കാം. അത് അംഗീകൃത ചികിത്സയും രജിസ്ട്രേഡ് ആരോഗ്യപ്രവർത്തകരും ആയിരിക്കണം എന്ന് ഉറപ്പാക്കണം എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. അതായത് രോഗ മുക്തി സർട്ടിഫിക്കറ്റ് ഇനി ആയുഷ് വിഭാഗങ്ങൾക്കും നൽകാം.
നേരത്തെ ആയുഷിനെ തഴഞ്ഞ്, അലോപ്പതി വിഭാഗത്തിന് പ്രാമുഖ്യം നൽകുന്ന പരാമർശങ്ങളും വ്യവസ്ഥകളുമായിരുന്നു കരട് ബില്ലിലുണ്ടായിരുന്നത്. മാർച്ച് 13ന് ചേർന്ന അവസാന സെലക്ട് കമ്മിറ്റി യോഗം ആയുഷിനുമേൽ അലോപ്പതിക്ക് അധികാരം നൽകുന്ന വിവാദ നിർദ്ദേശങ്ങൾ ഒഴിവാക്കുകയായിരുന്നു.
അലോപ്പതി-ആയുഷ് പോര്
ബില്ലിൽ ആയുഷിനെ ഒഴിവാക്കണമെന്ന് അലോപ്പതി ഡോക്ടർമാരുടെ സംഘടനകൾ സർക്കാരിന് കത്ത് നൽകിയിരുന്നു. അതേസമയം, ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സംഘടനകൾ സെലക്ട് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ മുഴുവൻ എംഎൽഎ മാരെയും കണ്ട് ബില്ലിന്റെ എല്ലാ വശങ്ങളും ബോദ്ധ്യപ്പെടുത്തി. ഓരോ ത്രിതല പഞ്ചായത്തിലെയും സാംക്രമിക, അസാംക്രമിക രോഗങ്ങളും പ്രതിരോധവും ചികിത്സയും ചർച്ച ചെയ്തു പദ്ധതികൾ തയ്യാറാക്കുന്നതിൽ തങ്ങളെ പങ്കാളികളാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ആയുഷിനു കീഴിൽ ആയുർവേദം, ഹോമിയോ, യുനാനി, സിദ്ധ, നാച്ചുറോപ്പതി, അക്യുപങ്ചർ, സുജോക്ക് എന്നിവയാണ് ഉള്ളത്. സർക്കാരിന്റെ ആയുഷ് സ്ഥാപനങ്ങൾ തന്നെ 2500 എണ്ണമള്ളപ്പോൾ ബില്ലിലെ മുൻ വ്യവസ്ഥകൾ ന്യായമായിരുന്നു എന്നുപറയുക വയ്യ. കരട് ബിൽ പ്രകാരം 25 സാംക്രമിക രോഗങ്ങളുടെയും 11 ജീവിത ശൈലീരോഗങ്ങളുടെും ചികിത്സയ്ക്കുള്ള നിയമപരമായ അവകാശം അലോപ്പതിക്ക് മാത്രമായിരുന്നു. പകർച്ച വ്യാധി മാറിയെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം അലോപ്പതി ഡോക്ടർമാർക്ക് മാത്രമായിരുന്നു. പകർച്ച വ്യാധികളിൽ സംസ്ഥാന അധികാരി പ്രഖ്യാപിക്കുന്ന പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ അലോപ്പതിക്കാർക്ക് മാത്രമായിരുന്നു.സാംക്രമിക രോഗങ്ങൾ കണ്ടെത്തിയാൽ അലോപ്പതി വിഭാഗത്തിന് റിപ്പോർട്ട് ചെയ്ത് കൈമാറണമെന്നുമുണ്ടായിരുന്നു.
ഇത് കടുത്ത വിവേചനമാണ് എന്നായിരുന്നു ആയുഷ് വിഭാഗങ്ങളുടെ എതിർപ്പിന് കാരണം. സർക്കാർ അംഗീകരിച്ച ചികിത്സാരീതികളെ അവഗണിക്കുന്നത് ശരിയല്ലെന്നും ചികിത്സിക്കാനും രോഗം ഭേദമായവർക്ക് സർട്ടിഫിക്കറ്റ് നൽകാനുമുള്ള അധികാരം നിഷേധിക്കരുതെന്നുമാണ് ആയുഷ് വിഭാഗങ്ങൾ ആവശ്യപ്പെട്ടത്. ബില്ലിൽ തുല്യപരിഗണന ഉറപ്പാക്കണമെന്നും ഒരു തരം ചികിത്സ മാത്രം അടിച്ചേൽപ്പിക്കുന്നത് സ്വേച്ഛാധിപത്യമാണെന്നും അവർ വാദിച്ചു. എന്തായാലും അവ,ാനത്തെ സെലക്ട് കമ്മിറ്റിയോഗം വിവാദ വ്യവസ്ഥകൾ ഒഴിവാക്കാൻ തീരുമാനിച്ചു. ഇതോടെ, ഏത് വ്യക്തിക്കും ഏത് അംഗീകൃത ചികിത്സ രീതിയും സ്വീകരിക്കാം. ചികിത്സിക്കുന്ന ഡോക്ടർക്കുതന്നെ രോഗമുക്തി സർട്ടിഫിക്കറ്റും നൽകാമെന്ന് ബില്ലിലുണ്ട്.
പൊതുവായി നിയമത്തിൽ പറയുന്നത്
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് പൊതുവായ നിയമം ഇല്ലെന്നിരിക്കെ ഈ പ്രശ്നം പരിഹരിക്കാനാണ് ബിൽ രൂപപ്പെടുത്താൻ സർക്കാർ മുന്നോട്ടുവന്നത്. കോവിഡ്, നിപ തുടങ്ങി മഹാമാരികളെ നേരിട്ടപ്പോൾ ഏകീകൃത നിയമം ഇല്ലാത്തത് തിരിച്ചടിയായിരുന്നു.
2021 ൽ ഓർഡിനൻസായി കൊണ്ടുവന്നതാണ് പൊതുജനാരോഗ്യ നിയമം. സംസ്ഥാനത്ത് 1955ലെ ട്രാവൻകൂർ കൊച്ചിൻ ആക്ടും 1939ലെ മദ്രാസ് ഹോസ്പിറ്റൽ ആക്ടുമാണുണ്ടായിരുന്നത്. ഇവ രണ്ടും ഉൾപ്പെടുന്ന ഏകീകൃത നിയമം വേണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് 2021 ഫെബ്രുവരിയിൽ ഓർഡിനൻസ് പുറപ്പെടുവിച്ചത്. സമഗ്രഭേദഗതിയാണ് സെലക്ട് കമ്മിറ്റി നിർദ്ദേശിച്ചത്. എന്നാൽ, ഇതൊന്നും ചർച്ച ചെയ്യാതെയാണ് ബിൽ പാസാക്കിയത്. ബില്ലിൽ ഗവർണർ ഒപ്പിടുന്നതോടെ 2023ലെ പൊതുജനാരോഗ്യ നിയമം നിലവിൽവരും
പകർച്ച വ്യാധികൾ തടയുന്നതിനും ചികിത്സയ്ക്കുമുള്ള മാർഗങ്ങൾ, കാലാവസ്ഥ വ്യതിയാനം, മനുഷ്യമൃഗസമ്പർക്കം, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പൊതുജനാരോഗ്യ സമിതികൾ, എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ബില്ലിൽ ഉള്ളത്. ആരോഗ്യമന്ത്രി വീണ ജോർജ് ചെയർപേഴ്സണായ 16 അംഗ സെലക്ട് കമ്മറ്റി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി ആറ് യോഗങ്ങൾ ചേരുകയും പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യരംഗത്തെ വിവിധ സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്തു. ഇവ വിശദമായി ചർച്ച ചെയ്താണ് ബില്ലിന്റെ കരട് തയ്യാറാക്കിയത്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീ ലിംഗത്തിൽ ഒരു നിയമം തയ്യാറാക്കി എന്ന പ്രത്യേകതയും കേരള പൊതുജനാരോഗ്യ ബില്ലിനുണ്ട്. സാധാരണ പുരുഷലിംഗത്തിൽ അഭിസംബോധന ചെയ്യുകയും അതിൽ സ്ത്രീലിംഗം കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന് കണക്കാക്കുകയും ആണ് ചെയ്തിരുന്നത്.
Stories you may Like
- പൊതുജനാരോഗ്യ ബില്ലിന് എതിരെ ആയുർവേദ ഡോക്ടർമാർ
- ചൈനീസ് കുത്തക തകർക്കാൻ ആയുർവേദവുമായി മോദി സർക്കാർ
- പിണറായിയുടെ പുതിയ ആരോഗ്യ ബില്ല് സകലർക്കും പണിയാകും..
- അട്ടപ്പാടിയിൽ ആശുപത്രി: ഈ വർഷം 97.77 കോടിയുടെ വികസന പദ്ധതികൾ
- ഭക്ഷ്യസുരക്ഷാ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആയുഷ് ബിരുദധാരികൾക്ക് 'വിലക്ക്' ഏർപ്പെടുത്തുന്നു
- TODAY
- LAST WEEK
- LAST MONTH
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- നമ്മുടെ വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ വേണമെന്ന് പറഞ്ഞാൽ റിലയൻസ് കണക്ഷൻ തരില്ലേ? ബി എസ് എൻ എൽ തരില്ലേ? ബി എസ് എൻ എല്ലിന്റെ നെറ്റ് 250 രൂപക്കും കെ ഫോൺ വഴിയുള്ള ബി എസ് എൻ എല്ലിന്റെ കണക്ഷൻ 350 രൂപയ്ക്കും വീട്ടിൽ ലഭിക്കും! കെ ഫോൺ ലോകത്തിന് മാതൃക എന്നത് ബഡായി! ഐ ടി വിദഗ്ധൻ ജോസഫ് സി മാത്യു മറുനാടനോട്
- ആറു വയസുകാരി മകളെ പിതാവ് വെട്ടിക്കൊന്നത് മദ്യലഹരിയിൽ; അമ്മയുടെ മാതാപിതാക്കളെ കാണാൻ നക്ഷത്ര വാശിപിടിച്ചത് പ്രകോപനമായി; മകളെ മഴുകൊണ്ട് വെട്ടി കൊലപാതകം; സോഫയിൽ ഒരുവശം ചരിഞ്ഞുകിടക്കുന്ന ചേതനയറ്റ കുഞ്ഞു ശരീരം കണ്ട് വാവിട്ടു നിലവിളിച്ചു സ്ത്രീകൾ; പുന്നമൂട് ഗ്രാമത്തിന് കണ്ണീരായി നക്ഷത്ര മോൾ
- ദാമ്പത്യത്തിലെ തകർച്ചയിൽ പിടിച്ചു നിന്നത് വീവേവ്സ് വില്ലേജ് തുടങ്ങി; എംബിഎക്കാരിയെ തകർക്കാൻ കഞ്ചാവ് കേസിലെ ഗൂഢാലോചന; പ്രതിസന്ധികളെല്ലാം മറുനാടനോട് തുറന്ന് പറഞ്ഞതോടെ കിട്ടിയത് കൈയടി; ബിഗ് ബോസിൽ തിളങ്ങുമ്പോഴും ശത്രുക്കൾ പിറകെ; ശോഭാ വിശ്വനാഥിനെ തകർക്കാൻ സൈബർ ബുള്ളിയിങ് വ്യാപകം; അവസാന അഞ്ചിൽ ആരെല്ലാം?
- പല്ലു പൊടിഞ്ഞ നടനാരെന്ന് ടിനിം ടോം വെളിപ്പെടുത്തണം; ഒരിക്കൽ പോലും ലഹരി ഉപയോഗിക്കാത്തവരെ വേട്ടയാടുന്ന നടപടി അംഗീകരിക്കില്ല; എക്സൈസ് നീക്കത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന; ഈരാറ്റുപേട്ടയിലേത് ഒന്നും കിട്ടാത്ത റെയ്ഡ്; ആഞ്ഞടിച്ച് ഫെഫ്ക; 'കളി' എന്ന സിനിമാ സംവിധായകനെ ചതിച്ചത് ആര്? നജിം കോയയോട് കാട്ടിയത് ക്രൂരത
- തരൂരിനെ നേതൃത്വം ഏൽപ്പിക്കാൻ ഉമ്മൻ ചാണ്ടി; വിശ്വപൗരനെന്ന ഖ്യാതിയുള്ള നേതാവിനെ എ ഗ്രൂപ്പിലെത്തിക്കാനുള്ള ചരടുവലികൾക്ക് പിന്നിൽ എംകെ രാഘവൻ; ഹൈക്കമാണ്ട് ഗ്രൂപ്പിനെ നേരിടാൻ വിട്ടുവീഴ്ചകൾക്ക് ചെന്നിത്തലയും തയ്യാർ; കോൺഗ്രസിനുള്ളിൽ പുതിയ സമവാക്യങ്ങളിൽ ചർച്ച; യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നിർണ്ണായകമാകും; ശശി തരൂരിൽ 'അധികാര' പ്രതീക്ഷകൾ
- ശല്യം സഹിക്കാതെ ആദ്യ ഭാര്യയുടെ ആത്മഹത്യ; മകളെ കൊണ്ടു നടന്ന് പൊന്നരിച്ചിട്ടും കാട്ടിയത് ക്രൂരത; പൊലീസ് ഉദ്യോഗസ്ഥയുമായുള്ള രണ്ടാം വിവാഹ ശ്രമം പൊളിഞ്ഞത് മാനസിക നില തകർത്തു; അമ്മയുടെ വീട്ടിൽ പോകണമെന്ന കുട്ടിയുടെ ശാഠ്യം പൊട്ടിത്തെറിയായി; ശ്രീമഹേഷിന്റെ ക്രൂരതയിൽ ഞെട്ടി പുന്നമൂട്; നക്ഷത്ര നൊമ്പരപ്പെടുത്തുന്ന ഓർമ്മ
- പ്രമുഖ രാഷ്ട്രീയനേതാ ദമ്പതികളുടെ മകനെ കൊണ്ട് സ്ഥിരമായി എന്നെ തെറിവിളിപ്പിച്ചുവെന്ന ആരോപണവുമായി എത്തുന്നത് ഇന്ദു മേനോൻ; ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയ പക്ഷത്തുള്ള യൂണിയൻ തന്നെ എന്നെ ഉപദ്രവിക്കുന്ന അവസ്ഥ ഇനിയും എന്തിനുണ്ടാക്കണം ! എഴുത്തുകാരി ഉയർത്തുന്നത് വ്യാജ സർട്ടിഫിക്കറ്റിന്റെ അവശ്വസനീയ കഥ
- പിണറായി - മോദി സംഭാഷണം മിമിക്രിയാക്കി കയ്യടി നേടിയ അതുല്യ കലാകാരൻ; 'വിക്രം' സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി; കാറപകടത്തിൽ മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത് മുഖത്ത്; ഒമ്പതു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ പൂർത്തിയായി; ബിനു അടിമാലിയുടെ ആരോഗ്യനിലയിലും പുരോഗതി
- ആറു വയസുകാരിയായ മകളെ പിതാവ് ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ച്; ബഹളം കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ; പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തി ആക്രമിച്ചു; സമീപവാസികളെയും മഴു കാട്ടി ഭീഷണിപ്പെടുത്തി; മാവേലിക്കരയെ നടുക്കി അരുംകൊല
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്