മേസ്തിരിപ്പണിയുടെ ഇടവേളയിൽ അവർ ചോദിക്കുന്നു- ഞങ്ങൾ കൂലിപ്പണിക്കാരായതു കൊണ്ടാണോ മോളെ ഒഴിവാക്കിയത്? മെഡൽ കിട്ടില്ലെന്നുറപ്പില്ലാത്ത അനേകം പേരെ കുത്തി നിറച്ചിട്ടും എന്തുകൊണ്ട് സ്വാഭാവികമായി യോഗ്യത നേടിയ ചിത്ര മാത്രം ഒഴിവാക്കപ്പെട്ടു? കേരളത്തിന്റെ ഈ ചോദ്യത്തിന് അഞ്ജുവും ഉഷയും മറുപടി പറയുമോ?
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: മെഡൽ പ്രതീക്ഷയുള്ളവർ മാത്രമാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാവുകയുള്ളൂ. ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏഷ്യൻ ജേത്രിയും മലയാളിയുമായ പി.യു. ചിത്രക്ക് ടീമിൽ ഇടമില്ല. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയവർക്കെല്ലാം നേരിട്ട് ലോക ചാമ്പ്യൻഷിപ്പ് യോഗ്യത സ്വന്തമാണെന്നിരിക്കെയാണ് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ 24 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സ്കൂൾ മീറ്റുകൽലൂടെ സ്വർണം വാരിക്കൂട്ടിയശേഷം ഇപ്പോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒന്നാമതെത്തിയ പാലക്കാട് മുണ്ടൂരിന്റെ സ്വന്തം പുത്രി പി.യു. ചിത്രയെ ഒഴിവാക്കിയത്. ഇത് വിവാദമായതോടെയാണ് മെഡൽ പ്രതീക്ഷയില്ലെന്ന വാദവുമായി ഫെഡറേഷൻ എത്തിയത്.
അതായത് എല്ലാ വർഷവും ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർക്കെല്ലാം മെഡൽ കിട്ടാറുണ്ടെന്ന് വേണം ഫെഡറേഷന്റെ വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാൻ. പക്ഷേ ചരിത്രം അതല്ല. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് മാത്രമേ ഇതുവരെ മെഡൽ നേടിയിട്ടുള്ളൂ. ബാക്കിയെല്ലാവരും മത്സര പരിചയത്തിനായി പോയവർ. എന്നിട്ടും ചിത്രയെ ഒഴിവാക്കി. സെലക്ഷൻ കമ്മറ്റിയിൽ പിടി ഉഷയും അഞ്ജുവും സെലക്ഷൻ സമിതിയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചിത്രയെ ഒഴിവാക്കിയതിൽ ഇവരും മറുപടി പറയേണ്ടതുണ്ട്.
കേരളമാകെ പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെ കാര്യങ്ങൾ തിരിക്ക് മാധ്യമ പ്രവർത്തകർ മുണ്ടൂരിലെ ചിത്രയുടെ വീട്ടിലുമെത്തി. ചിത്രയുടെ വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മ വസന്തകുമാരിയും പണിക്കുപോയിരിക്കയായിരുന്നു. തലപ്പൊറ്റയിലെ ഒരു വീടിന്റെ കെട്ടുപണിയിലായിരുന്നു ഇരുവരും. അവിടേയും മാധ്യമങ്ങളെത്തി. അവർ അച്ഛനും അമ്മയോടും കാര്യങ്ങൾ തിരിക്ക്. അപ്പോൾ അവർ പങ്കുവച്ചത് വേദനയായിരുന്നു.
ഞങ്ങൾ പാവപ്പെട്ടവരാണ്. കൂലിപ്പണിക്കാരാണ്. അതുകൊണ്ടാവാം മോളെ തഴഞ്ഞത്. സങ്കടമുണ്ട്. പക്ഷേ ആരോടുപറയാൻ.... ചിത്രയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു. രാവിലെ മോൾ വിളിച്ചിരുന്നു. അവൾക്ക് സങ്കടമുണ്ട്. കരേയണ്ടന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. കഴിവില്ലാത്തതിനാലാണെങ്കിൽ അതുപറയാം. ഇന്ത്യയ്ക്ക് സ്വർണം വാങ്ങിക്കൊടുത്തതല്ലേ... അതെന്താ ഓർക്കാത്തത്... ഈ അച്ഛന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ല. പണിക്കുപോയില്ലെങ്കിൽ വീട് പട്ടിണിയിലാകും. എല്ലാത്തരം കൂലിപ്പണിയും ചെയ്യും ഇവർ. രാവിലെ നാലുമണിക്ക് എണീറ്റ് മോൾക്ക് ഭക്ഷണമുണ്ടാക്കി ആറുമണിയാകുമ്പോഴേക്കും വിടണം. സ്കൂൾമൈതാനത്ത് ഓടാൻപോകുന്ന കുട്ടി അതുവഴി കോളേജിലുംപോയി വൈകീട്ടാണ് മടങ്ങിയെത്തുക. കഷ്ടപ്പെട്ട് വളർത്തിയതാ. അവൾ ലോകമീറ്റിൽ മെഡൽ നേടുമെന്ന് സ്വപ്നംകണ്ടതാണ് ഈ നാട്ടുകാർ. ആർക്കുവേണ്ടിയാ അവളെ ഒഴിവാക്കിയത്? ഉണ്ണിക്കൃഷ്ണൻ വിതുമ്പിക്കൊണ്ടാണ് ചോദിച്ചത്.
ചിത്രയെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാണ്. ഏഷ്യന്മീറ്റിൽ സ്വർണംനേടിയപ്പോൾ ആഹ്ളാദിച്ച മുണ്ടൂർഗ്രാമം ഇപ്പോൾ മ്ളാനമാണ്. ചിത്രയുടെ ഓരോനേട്ടത്തിലും കൈപിടിച്ച് ഈ നാടുണ്ടായിരുന്നു. ഇപ്പോൾ വേദനയിലും ഇവർ കൂടെയുണ്ട്. കായികാധ്യാപകൻ എൻ.എസ്. സിജിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. എന്നാൽ ഈ കേസ് ജയിച്ചാലും മീറ്റിൽ പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്. കാരണം ചാമ്പ്യൻഷിപ്പിൽ പേരു നൽകാനുള്ള അവസാന സമയം കഴിഞ്ഞു. ഇനി ലോക കായിക തർക്ക പരിഹാര കോടതി മാത്രമാണ് ചിത്രയ്ക്ക് മുന്നിലുള്ള സാധ്യത. വിചിത്ര ന്യായം പറഞ്ഞാണ് ചിത്രയെ ഒഴിവാക്കിയതെന്നാതാണ് വസ്തുത.
ഫെഡറേഷൻ കപ്പിൽ ഭുവനേശ്വറിൽ വനിതകളുടെ 1500 മീറ്ററിൽ പി.യു. ചിത്രയുടെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയതാണ്. മത്സരത്തിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന ചിത്ര ഒരുഘട്ടത്തിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് വരെ പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ മത്സരം അവസാന ലാപ്പിലേയ്ക്ക് കടന്നതോടെ തന്റെ കാലുകളിൽ ഒളിപ്പിച്ചുവച്ച കുതിരശക്തി പുറത്തെടുത്ത് കുതിച്ചു. ചൈനയുടെ ജെങ് മിൻ അടക്കം തന്നെക്കാൾ മുതിർന്ന ഏഷ്യൻ താരങ്ങളെ അട്ടിമറിച്ച് 1500 മീറ്ററിൽ സ്വർണം നേടിയ ചിത്രയുടെ പ്രകടനത്തെ അന്ന് എല്ലാവരും വാനോളം പുകഴ്ത്തുകയും ചെയ്തു. 4:17.92 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ചിത്ര ഏഷ്യൻ മീറ്റിൽ ഒന്നാമതെത്തിയത്. കരിയറിലെ ചിത്രയുടെ മികച്ച പ്രകടനമായിരുന്നു അത്. എന്നാൽ അതിനുശേഷം ഗുണ്ടൂരിൽ നടന്ന ദേശീയ സീനിയർ മീറ്റിൽ ചിത്രക്ക് രണ്ടാം സ്ഥാനമേ ലഭിച്ചുള്ളു. ഇതിന്റെ അടിസ്ഥാനത്തിൽ ചിത്ര മികച്ച ഫോമിലല്ലെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണനേട്ടത്തോടെ ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചിത്രക്ക് യോഗ്യതയും സ്വന്തമായി. എന്നാൽ സ്ഥിരത പുലർത്തുന്നില്ല എന്ന മുടന്തൻ ന്യായം പറഞ്ഞാണ് ചിത്രയെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചിത്രക്ക് അവസരം നൽകിയിരുന്നെങ്കിൽ വലിയൊരു മത്സര പരിചയമെങ്കിലും കിട്ടിയേനെ. അതും ഇല്ലാതാക്കിയിരിക്കുകയാണ് ടീം തെരഞ്ഞെടുപ്പിലൂടെ അത്ലറ്റിക്സ് ഫെഡറേഷൻ. ഒളിമ്പ്യന്മാരായ പി.ടി. ഉഷയും അഞ്ജു ബോബി ജോർജ്ജുമൊക്കെ രാജ്യത്തെ കായികരംഗത്തെ വളർത്താനുള്ള പദ്ധതിയുടെ മുകളിലിരിക്കുമ്പോഴാണ് ഇല്ലായ്മകളുടെയും പട്ടിണിയുടെയും നടുവിൽ നിന്ന് കഠിനാദ്ധ്വാനത്തിലൂടെ വളർന്ന് ട്രാക്കുകൾ കീഴടക്കി ആദ്യം സാഫ് ഗെയിംസിലും പിന്നീട് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും പൊന്നണിഞ്ഞ ചിത്രക്ക് ഈ അവഗണന നേരിടേണ്ടിവന്നത്.
ലോക റാങ്കിങ്ങിൽ ചിത്രയുടെ പ്രകടനം 200-ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡൽ നേടാൻ സാധ്യതയില്ലെന്നുമാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനും സെലക്ടർമാരും വാദിക്കുന്നത്. എന്നാൽ 5000, 10000 മീറ്ററുകളിൽ ഓടുന്ന ജി. ലക്ഷ്മണോ? ലോക നിലവാരത്തിൽ ആദ്യ നൂറിൽപ്പോലും ലക്ഷ്മൺ ഉൾപ്പെടുന്നില്ല. അതുപോലെതന്നെയാണ് മറ്റു പലരുടെയും കാര്യം.
ചിത്രത്തിന് കടപ്പാട് മാതൃഭൂമി
Stories you may Like
- നടി ശോഭനക്ക് പിന്നാലെ ചിത്രയും 'ചാണക സംഘിണി'യാവുമ്പോൾ!
- ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല
- കെ എസ് ചിത്രയുടേത് അസാധാരണ അതിജീവനം
- ചിത്രയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്ന് ജി വേണുഗോപാൽ
- ചിത്രക്കെതിരായ സൈബർ ആക്രമണം: കേസെടുക്കണമെന്നും ആവശ്യം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍