'50 കോടി'യോ, അതോ തല മുണ്ഡനമോ?; കടമ്പ്രയാറിലെ മാലിന്യപ്രശ്നത്തിൽ സാബു ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുത്ത് പി ടി തോമസ്; 'കിറ്റക്സി'നുള്ള മറുപടി ചൊവ്വാഴ്ച; ബ്രഹ്മപുരം പ്ലാന്റും സീവേജ് മാലിന്യവും യഥാർത്ഥ പ്രശ്നമെന്ന് സർക്കാരും; പന്തയത്തിൽ ജയം ആർക്കെന്നറിയാൻ നാട്ടുകാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കിഴക്കമ്പലത്ത് പിടി തോമസും കിറ്റക്സും തമ്മിലെ പോരാട്ടം പുതിയ തലത്തിലേക്ക്. കിറ്റക്സ് കമ്പനിക്കെതിരെ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുമെന്ന് പി ടി തോമസ് അറിയിച്ചു. ആരോപണങ്ങൾക്ക് ഏഴ് ദിവസത്തിനകം തെളിവുമായിവന്നാൽ 50 കോടി രൂപ കൈമാറാമെന്ന ട്വന്റി ട്വന്റി പാർട്ടിയുടെ കോഓർഡിനേറ്ററുമായ കിറ്റക്സ് എംഡി സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് അറിയിച്ച പിടി തോമസ് മറുപടി വരുന്ന ചൊവ്വാഴ്ച നൽകുമെന്നും വ്യക്തമാക്കി.
വസ്തുതാപരമായി തന്നെ കമ്പനിക്ക് മറുപടി നൽകും. ഇത് വഴി ലഭിക്കുന്ന പാരിതോഷികം ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി ഉപയോഗിക്കുമെന്നും പിടി തോമസ് കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജൂൺ 1നാണ് കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനി രാസമാലിന്യങ്ങൾ ഒഴുക്കി കടമ്പ്രയാർ മലിനമാക്കുന്നുവെന്ന് പി ടി തോമസ് നിയമസഭയിൽ ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പെ തിരുപ്പൂരിൽ കോടതികൾ ഇടപെട്ട് അടപ്പിച്ച കിറ്റക്സിന്റെ പ്ലാന്റുകൾ കിഴക്കമ്പലത്ത് സ്ഥാപിച്ച് മാലിന്യം പുറന്തള്ളുന്നുവെന്നാണ് കടമ്പ്രയാർ ഒഴുകുന്ന തൃക്കാക്കരയിലെ എംഎൽഎ കൂടിയായ പി ടി തോമസ് ആരോപിച്ചത്.
തൃക്കാക്കര ഉൾപ്പടെ അഞ്ചു മണ്ഡലങ്ങളിലെ ജലാശയവുമായി ബന്ധപ്പെട്ടു കിടക്കുന്ന കടമ്പ്രയാർ വൻ തോതിൽ മലിനീകരിക്കപ്പെടുകയാണെന്നും ഇതിന് പിന്നിൽ കിറ്റക്സ് ആണെന്നുമായിരുന്നു പിടി തോമസിന്റെ ആരോപണം. കടമ്പ്രയാറിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി സഭയിൽ പി ടി തോമസ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനായി മറുപടിയായി അന്ന് പറഞ്ഞത്.
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ തോമസിന് കടുത്ത വെല്ലുവളി ഉയർത്തിയ ട്വന്റി ട്വന്റിയാണ്. ഇടതുപക്ഷത്തിന് വേണ്ടിയാണ് ട്വന്റി ട്വന്റി മ്തസരിച്ചതെന്ന ആരോപണം നേരത്തെ പിടി തോമസ് ഉന്നയിച്ചിരുന്നു. ഇതിനെ മറികടന്നായിരുന്നു പിടിയുടെ ജയം. ഇതിന് ശേഷമാണ് കടമ്പ്രയാർ മലീനികരണം പിടി ചർച്ചയാക്കിയത്. എന്നാൽ കിറ്റെക്സിനെതിരെ എംഎൽഎ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ ശുദ്ധ നുണയും അസംബന്ധവുമാണെന്നു തറപ്പിച്ചു പറഞ്ഞാണ് കിറ്റക് എംഡി സാബു വെല്ലുവിളിയുമായി രംഗത്തെത്തിയത്. ഏഴു ദിവസമാണ് സമയപരിധി. ഇതു തെളിയിക്കാൻ രേഖകളില്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറഞ്ഞ് തല മുണ്ഡനം ചെയ്ത് എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും എംഎൽഎയെ സാബു വെല്ലുവിളിച്ചിരുന്നു.
വെല്ലുവളി പിടി ഏറ്റെടുത്തെങ്കിലും അത്ര എളുപ്പമാകില്ല തൃക്കാക്കര എംഎൽഎയ്ക്ക് ഈ വെല്ലുവളി. സീവേജ് മാലിന്യവും ഖര മാലിന്യവും ബ്രഹ്മപുരം പ്ലാന്റിൽ നിന്നുള്ള മാലിന്യവുമാണ് പുഴയെ മലിനപ്പെടുത്തുന്നത് എന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചിട്ടുണ്ട്. കിറ്റക്സിനും സാബു ജേക്കബിനും ക്ലീൻ ചിറ്റ് നൽകുന്നതാണ് ഈ നിലപാട് വിശദീകരണം. നദിയിൽനിന്ന് എല്ലാ മാസവും സാംപിൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. വെള്ളത്തിലെ ഓക്സിജൻ അളവ് കുറവായി കാണുന്നുണ്ട്. അപകടകാരിയായ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായും കാണുന്നു.
സമീപത്തെ ഫ്ളാറ്റ് സമുച്ചയങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നു. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിൽ ഇടവിട്ട് പരിശോധന നടത്തി വരുന്നു. ഈ വിഷയം ഉയർത്തിയ അംഗം ഒരു പ്രത്യേക കമ്പനിക്കെതിരെ ആരോപണം ഉയർത്തുന്നതിനു പ്രത്യേക കാരണമുണ്ടാകാം. നിയമലംഘനം ഉണ്ടോ എന്ന് പരിശോധിക്കാം എന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
ഈ സാഹചര്യത്തിൽ കൂടിയാണ് പിടി തോമസിനെ കിറ്റക്സ് ഗ്രൂപ്പ് വെല്ലുവിളിച്ചത്. കിറ്റെക്സിന് തിരുപ്പൂരിൽ ഒരു ബ്ലീച്ചിങ്, ഡൈയിങ് യൂണിറ്റ് ഉണ്ടായിട്ടില്ല, ഇപ്പോഴുമില്ല. മറിച്ചു തെളിയിച്ചാൽ 10 കോടി. തിരുപ്പൂരിൽ 150 യൂണിറ്റുകൾ പൂട്ടിച്ച് മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും പുറപ്പെടുവിച്ച ഉത്തരവ് കാണിച്ചാൽ 10 കോടിയും നൽകും. തിരുപ്പൂരിൽ കിറ്റെക്സിനുണ്ടായിരുന്നെന്നു പറയുന്ന യൂണിറ്റുകൾ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നതിന്റെ ഏതെങ്കിലും രേഖകൾ ഹാജരാക്കിയാലും പത്തു കോടി തോമസിന് കൊടുക്കും. വടക്കേ ഇന്ത്യയിലെ കമ്പനികളുടെ ലോബികൾ വന്നു തിരിച്ചു പോകുന്നതിന്റെ എന്തെങ്കിലും രേഖകൾ. നികുതി രേഖകളായാലും മതി. 10 കോടി. കിറ്റെക്സിൽ നിന്നുള്ള ഏതെങ്കിലും രാസവസ്തു കടമ്പ്രയാറിനെ മലിനമാക്കുന്നെന്നു ജലം പരിശോധിച്ചു തെളിയിക്കാനായാലും 10 കോടി.-ഇങ്ങനെ പോകുന്ന വെല്ലുവളി.
കടമ്പ്രയാറിനെ മലിനീകരിക്കുന്നത് കിറ്റെക്സ് അല്ലെന്നാണ് സാബു എം. ജേക്കബിന്റെ മറുപടി. സംശയമുള്ളവർക്ക്, കിറ്റെക്സ് കമ്പനിയുള്ള പ്രദേശത്തിനു താഴെയും മുകളിലുമുള്ള പുഴയിലെ വെള്ളം പരിശോധിക്കാം. ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം കെമിക്കലിനെ കെമിക്കൽകൊണ്ടാണ് ട്രീറ്റു ചെയ്യുന്നത്. ഇതിന് ഇന്ത്യയിലും ചൈനയിലുമെല്ലാം അനുമതിയുണ്ട്. പക്ഷേ യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് അംഗീകരിക്കില്ല. ഈ രാജ്യങ്ങളിലേക്കാണ് കിറ്റെക്സിന്റെ വസ്ത്ര കയറ്റുമതി. അവർ നിർദ്ദേശിച്ചിട്ടുള്ള സാങ്കേതിക വിദ്യയും മാനദണ്ഡവുമാണ് കിറ്റെക്സ് ഉപയോഗിക്കുന്നത്. ബയോളജിക്കൽ പ്ലാന്റാണ് അവരുടെ നിർദ്ദേശം.
അതു പ്രകാരം കിറ്റെക്സിലെ കെമിക്കലിനെ ട്രീറ്റു ചെയ്യുന്നത് ബാക്ടീരിയയെ ഉപയോഗിച്ചാണ്. ഇതിന്റെ ഫലം, മാലിന്യമായി വരുന്നത് നിർജീവ ബാക്ടീരിയകളാണ്. ഇത് ഓർഗാനിക് വളമായി ഉപയോഗിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ മുന്തിരിത്തോട്ടങ്ങളിൽ ഇവ ഉണക്കിപ്പൊടിച്ച് വളമായി ഉപയോഗപ്പെടുത്തും. കിറ്റെക്സ് ഇവ ബ്രഹ്മപുരത്തു തള്ളുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ഓരോ വർഷവും 40, 50 ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ് കിറ്റെക്സ്. ഇന്ത്യയിൽ അംഗീകരിച്ചിട്ടുള്ള കെമിക്കൽ ഓക്സിജൻ ഡിമാൻഡ് (സിഒഡി) 250 ആണ്. ഇവ ഏതെങ്കിലും ജലാശയങ്ങളിലേക്കു വിടാം. അമേരിക്കയിൽ ഇത് 100 ആണെങ്കിൽ സ്വിസ് സ്റ്റാൻഡേർഡ് പ്രകാരം 50 സിഒഡി മാത്രമേ പാടുള്ളൂ. കിറ്റെക്സിന്റേത് ഇത് 50 നു താഴെയാണ്. സാധാരണ, തെളിഞ്ഞ ഒരു ജലാശയത്തിൽ പരിശോധിച്ചാൽ സിഒഡി 50 നു മുകളിലായിരിക്കും. അത്രയ്ക്കു ശുദ്ധമാക്കിയാണ് കിറ്റെക്സ് വെള്ളം പുറം തള്ളുന്നത്. സ്വിസ് മാനദണ്ഡം പാലിച്ചാണ് കമ്പനി മുന്നോട്ടു പോകുന്നത്. ഇതിനുള്ള സാങ്കേതിക വിദ്യ ഇറ്റലിയിൽനിന്നും ജർമനിയിൽനിന്നും ഇറക്കുമതി ചെയ്തിരിക്കുകയാണ്. കമ്പനിയുടെ ആളുകൾ തന്നെയാണ് ഇവ പ്രവർത്തിപ്പിക്കുന്നതും.
ഒരു ചെറിയ വർക് ഷോപ് തുടങ്ങണമെങ്കിൽ പോലും മലിനീകരണ നിയന്ത്രണ ബോഡിന്റെ അനുമതി വേണമെന്നിരിക്കെ ഇത്ര വർഷങ്ങളായി പ്രവർത്തിക്കുന്ന കിറ്റെക്സിന് ഇവയൊന്നും ഇല്ലെന്നു പറഞ്ഞാൽ അത് അറിവില്ലായ്മയാണ്. പബ്ലിക് ലിസ്റ്റഡ് കമ്പനി എന്ന നിലയിൽ കിറ്റെക്സിന്റെ മറ്റ് ബിസിനസ് വിവരങ്ങളും ഓഹരി ഉടമകളെ അറിയിക്കേണ്ടതുണ്ട്. കഴിഞ്ഞ 26 വർഷങ്ങളിലെ ബാലൻസ് ഷീറ്റെടുത്തു നോക്കിയാൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തമാകും. ഈ കഴിഞ്ഞ 26 വർഷങ്ങൾ ഇല്ലാതിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. എംഎൽഎ ആരോപിക്കുന്നതു പോലെ മറ്റ് ഒരു കമ്പനികൾക്കും വേണ്ടി കിറ്റെക്സ് ഡൈയിങ് ജോലികൾ ചെയ്യുന്നില്ല. അവശ്യഘട്ടങ്ങളിൽ കമ്പനി തിരുപ്പൂരിലെ കമ്പനികളിൽ പോയി പ്രോസസ് ചെയ്യാറുണ്ട്. അവിടെ തയ്യൽ ജോലികൾ ചെയ്യിക്കാറുമുണ്ട്.-മനോരമയോട് സാബു ജേക്കബ് പറയുന്നു.
10 മുതൽ 24 വരെ മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങൾക്കായി കിറ്റെക്സിൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾ 100 ശതമാനം അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുകയാണ്. ഇവയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണുള്ളത്. കുഞ്ഞുങ്ങൾ ഈ വസ്ത്രങ്ങൾ വായിൽ വയ്ക്കാം, ബട്ടണുകൾ വിഴുങ്ങാം. ഇതിന്റെയെല്ലാം അപകട സാധ്യതകൾ ഒഴിവാക്കിയാണ് വസ്ത്രങ്ങൾ നിർമ്മിക്കുന്നത്. രാസവസ്തുക്കളടങ്ങിയ നിറം ഉപയോഗിച്ചാൽ ഒരുപക്ഷേ അത് കുഞ്ഞുങ്ങളുടെ ഉമിനീരുമായി പ്രതിപ്രവർത്തിച്ച് അവരുടെ മരണത്തിനു പോലും ഇടയാക്കിയേക്കാം. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്ത ഓർഗാനിക് ഡൈകളും കെമിക്കലുകളുമാണ് ഉപയോഗിക്കുന്നത്. ഇവിടെയുള്ള വെള്ളം മാത്രമാണ് ഉൽപാദനത്തിന് ഉപയോഗിക്കുന്നത്. ഗ്ലോബൽ ഓർഗാനിക് ടെക്സ്റ്റൈൽസിന്റെ സർട്ടിഫിക്കേഷനുള്ള ഡൈകളാണ് ഉപയോഗിക്കുന്നത്. ഇത് നേരിട്ട് ശരീരത്തിൽ എത്തിയാൽ പോലും അപകടമുണ്ടാക്കുന്നതല്ല. അതുകൊണ്ടാണ് കമ്പനിയുടെ ഭാഗത്തുനിന്നു കടമ്പ്രയാറിനു യാതൊരു മലിനീകരണവും സംഭവിക്കുന്നില്ല എന്നു പറയുന്നത്.
ഇറ്റാലിയൻ സാങ്കേതിക വിദ്യയാണ് ജലശുദ്ധീകരണത്തിന് കമ്പനി ഉപയോഗപ്പെടുത്തുന്നത്. സിംഗപ്പൂരിൽ സർക്കാർ നടത്തുന്ന നിവാട്ടർ എന്ന കുടിവെള്ള കമ്പനിയുണ്ട്. മലിനജലം ശുദ്ധീകരിച്ചാണ് ബോട്ടിലിലാക്കുന്നത്. ഹോട്ടലുകളിലും വീടുകളിലും നിന്നുള്ള വെള്ളമാണ് ശുദ്ധീകരിക്കുന്നത്. സൈന്യം അടക്കമുള്ള സർക്കാർ സംവിധാനങ്ങളിലും മറ്റും ഈ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദ്ദേശം. ഇതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗപ്പെടുത്തുന്നത്. വെള്ളം എത്ര മലിനമാണെങ്കിലും അതിനെ ട്രീറ്റ് ചെയ്ത് ഏതു സ്റ്റാൻഡേർഡിലേക്കും എത്തിക്കാവുന്നതാണ്.
കിറ്റെക്സിൽ ബാക്കിയാവുന്ന ഈ വെള്ളം 25 ഏക്കർ വരുന്ന ഭൂമിയിലെ കൃഷിക്കാണ് ഉപയോഗപ്പെടുത്തുന്നത്. വാഴയും ഫലവൃക്ഷങ്ങളുമെല്ലാം അവിടെ കൃഷി ചെയ്യുന്നുണ്ട്. മഴക്കാലത്തു മാത്രമേ വെള്ളം പുറത്തേക്കു കളയേണ്ടതുള്ളൂ.ഒരു നാലാംഘട്ട മെഷീൻ സ്ഥാപിച്ചാൽ വെള്ളത്തെ 97.5 ശതമാനം ഉപയോഗയോഗ്യമാക്കും. അക്കാര്യവും കമ്പനി ആലോചിക്കുന്നുണ്ട്. ഒക്ടോബർനവംബർ മാസങ്ങളിൽ വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി വെള്ളം ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്നും സാബു എം. ജേക്കബ് പറയുന്നു.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ട്വന്റി 20
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്