അറിയാതെയെങ്കിലും പ്രൊഫ. ടി ജെ ജോസഫിന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരനായതിന് മാപ്പ്; സംഭവത്തെ ആദ്യം നിഷേധിക്കുകയും പിന്നെ ഒപ്പം നിൽക്കുയും ചെയ്ത പി ടി കുഞ്ഞുമുഹമ്മദ് പരസ്യമായി മാപ്പ് പറഞ്ഞത് 'അറ്റുപോയ ഓർമ്മകളുടെ' പ്രകാശന വേദിയിൽ; തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ പേരില്ലാ വ്യക്തിക്ക് രചയിതാവിന്റെ പേരിട്ട മലയാളം അദ്ധ്യാപകൻ വേട്ടയാടപ്പെട്ടതിന്റെ ചുരുളഴിയുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ചോദ്യ പേപ്പറിൽ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉൾപ്പെടുത്തി എന്നാരോപിച്ച് പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി ഒരു സംഘം എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിമാറ്റിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് എഴുത്തുകാരൻ പി ടി കുഞ്ഞുമുഹമ്മദ്. പ്രൊഫ. ടി.ജെ ജോസഫിന്റെ അവസ്ഥയ്ക്ക് അറിയാതെയാണെങ്കിലും കാരണക്കാരനായതിനാണ് എഴുത്തുകാരൻ പി.ടി കുഞ്ഞുമുഹമ്മദ് പരസ്യമായി മാപ്പുപറഞ്ഞത്. ടി.ജെ ജോസഫിന്റെ ആത്മകഥയായ അറ്റുപോയ ഓർമകൾ തൃശ്ശൂരിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, പ്രൊഫ. ടി.ജെ ജോസഫ് എന്നിവർ പങ്കെടുത്തു.
2010 ജൂലൈ 4നാണ് മൂവാറ്റുപുഴ നിർമല കോളേജിനടുത്തുവച്ച് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. ന്യൂമാൻ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റർ മലയാളം ഇന്റേർണൽ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറിൽ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉൾപ്പെടുത്തി എന്നാരോപിച്ച് ജോസഫിന്റെ കൈപ്പത്തി ഒരു സംഘംഎസ്.ഡി.പി.ഐ പ്രവർത്തകർ ചേർന്ന് വെട്ടിമാറ്റുകയായിരുന്നു.
മുഹമ്മദ് എന്ന വ്യക്തിയും ദൈവവും തമ്മിൽ നടത്തുന്ന സംഭാഷണ ശകലമായിരുന്നു ആ ചോദ്യം. അതിന് അടിസ്ഥാനമാക്കിയത് സിനിമ സംവിധായകനായ പി ടി കുഞ്ഞുമുഹമ്മദിന്റെ കഥയും. കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്നാണ് ഈ ഭാഗം ജോസഫ് എടുക്കുന്നത്. കഥയിലെ പേരില്ലാ വ്യക്തി ദൈവത്തോട് ചോദിക്കുന്ന ചോദ്യങ്ങളായിരുന്നു അത്. ജോസഫാകട്ടെ പേരില്ലാ വ്യക്തിക്ക് പി ടി കുഞ്ഞുമുഹമ്മദിന്റെ പേരിൽ നിന്നുമുള്ള മുഹമ്മദിനെ എടുത്ത് പേരിട്ടു. ഇത് പ്രവാചക നിന്ദയായി ആരോപിക്കപ്പെട്ടു.വിവാദമായി. കേസായി. ജോസഫ് അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള കോളെജ് ജോസഫിനെ സസ്പെൻഡ് ചെയ്തു. കഠിനമായ ജീവിതാനുഭവങ്ങളിലൂടെ അദ്ദേഹം കടന്നു പോയി. ഭാര്യ ആത്മഹത്യ ചെയ്തു. 2013-ൽ കോടതി അദ്ദേഹത്തെ വെറുതെവിട്ടു. പക്ഷേ, അപ്പോഴേക്കും ജീവിതവും കൈവിട്ട് പോയിരുന്നു. അദ്ദേഹത്തിന്റെ കൈവെട്ടിയ കേസിൽ 2015-ൽ 13 പേരെ കോടതി ശിക്ഷിക്കുകയും ചെയ്തു. വി എസ് അച്യുതാനന്ദൻ സർക്കാർ ഭരിക്കുമ്പോഴാണ് ചോദ്യ പേപ്പർ വിവാദവും കൈവെട്ടുമുണ്ടായത്.
അദ്ദേഹത്തിന്റെ കഷ്ടാനുഭവങ്ങളേയും അതിലേക്ക് നയിച്ച സംഭവങ്ങളേയും അദ്ദേഹം അത് നേരിട്ടതിനേയും കുറിച്ചുള്ള ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകം ഇപ്പോൾ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മറ്റും അദ്ദേഹം പറഞ്ഞ് തുടങ്ങി. തനിക്ക് ജീവിതത്തിലുണ്ടായത് ഒരു അദ്ധ്യാപകനും വ്യക്തിക്കും ഉണ്ടാകാത്ത അനുഭവങ്ങളും പ്രതിസന്ധികളുമാണെന്ന് ജോസഫ് പറയുന്നു. അതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത്. തന്റെ കഥ ഒരുവിധം എല്ലാവർക്കും അറിയാം. പത്രങ്ങളിലൊക്കെ സംഭവങ്ങളായി അത് വന്നു. പക്ഷേ, അത് തങ്ങൾ എങ്ങനെ അനുഭവിച്ചുവെന്നും അത് തരണം ചെയ്തുവെന്നും ആ സമയത്തെ മാനസികാവസ്ഥയുമൊന്നും വാർത്തകൾ വന്നില്ല അദ്ദേഹം പറയുന്നു.
സംഭവങ്ങൾ മാത്രമല്ലേ റിപ്പോർട്ട് ചെയ്യപ്പെടുകയുള്ളൂ അദ്ദേഹം ചോദിക്കുന്നു. അത് എങ്ങനെയാണ് താൻ അനുഭവിച്ചത്. അത് അഭിമുഖീകരിച്ചത്. തന്റെ മനസ്സ് എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്നൊക്കെയാണ് അദ്ദേഹം പുസ്തകത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കുന്നത്.അത് ആളുകളെ അറിയിക്കേണ്ടിയിരുന്നുവെന്ന് ജോസഫ് പറയുന്നു. മേലിൽ ഇങ്ങനെയാന്നും ആവർത്തിക്കാതിരിക്കാനും സംഭവിച്ചാൽ എങ്ങനെ തരണം ചെയ്യാനുള്ള ആത്മവീര്യം ഉണ്ടാകാനും പകച്ച് പോകാതിരിക്കാനുമൊക്കെയുള്ള സന്ദേശമുണ്ട് അതിൽ. അദ്ദേഹം വിശദീകരിച്ചു.
തന്റെ അനുഭവങ്ങൾ മാത്രമാണ് ഇതെന്ന് പറയാൻ പറ്റില്ല. കേരളത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗം കൂടിയാണിത്. പ്രത്യേകിച്ച് സാംസ്കാരിക ചരിത്രത്തിന്റെ. അദ്ദേഹം കൂട്ടിച്ചേർത്തു.ഈ ചരിത്രം നമുക്ക് ഒരു അനുഭവമാണ്. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഉണ്ടായത് മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാതിരിക്കുന്നതിനാണ്. എന്തുകൊണ്ട് പുസ്തകം എഴുതിയെന്ന് അദ്ദേഹം വിശദീകരിച്ചു.
പലരുടേയും ഉത്തരവാദിത്വമില്ലായ്മ കൊണ്ടും അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വിവേകത്തോടെ കാര്യങ്ങൾ ചെയ്യാതിരുന്നതുകൊണ്ടും വന്നിട്ടുള്ള അനർത്ഥങ്ങൾ ധാരാളം ഇതിനകത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഉണ്ടായ വീഴ്ചകൾ വീണ്ടും ആവർത്തിക്കാതിരിക്കാനും ആളുകൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
കോളെജ് മാനേജ്മെന്റ്, പ്രിൻസിപ്പൽ, സഭ, പൊലീസ് ഉദ്യോഗസ്ഥർ, കളക്ടർ, മന്ത്രിമാർ അങ്ങനെ എല്ലാവർക്കും വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അവർക്കെല്ലാം തെറ്റ് പറ്റിയിട്ടുണ്ട്. കാര്യങ്ങൾ വിവേചിച്ചറിയാതെ ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടിട്ട് അവർ എടുത്ത് ചാടി.
പ്രത്യേക താൽപര്യങ്ങൾ മുൻ നിർത്തി പ്രവർത്തിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. അവരെ തിരുത്താനല്ല. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഓരോരോ വിഷയങ്ങളിലും മനുഷ്യരെ അപകടപ്പെടുത്തുന്ന രീതിയിൽ ചെയ്യരുത്. അവർ വിവേകത്തോടെ പെരുമാറേണ്ട ആവശ്യമുണ്ട്. അതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത്.
വിവാദ സമയത്ത് താൻ പറഞ്ഞത് കേൾക്കാൻ ആരും തയ്യാറായില്ലെന്ന് ജോസഫ് പറയുന്നു. പൊലീസ് ചോദ്യം ചെയ്ത സമയത്ത് എല്ലാം വിശദീകരിച്ചതാണ്. എന്നാൽ മാധ്യമങ്ങൾ ഒന്നും അത് പ്രസിദ്ധീകരിച്ചില്ല. പൊലീസ് എന്നെ അറസ്റ്റ് ചെയ്ത സമയത്ത് ഇടുക്കി എസ് പിയുടെ മുമ്പാകെ ഈ ചോദ്യപേപ്പറിന്റെ വാസ്തവം വിവരിച്ചതാണ്. അത് മനസ്സിലാക്കി തന്നെ വിടേണ്ടതാണ്. പക്ഷേ, അവർ അത് ചെയ്യാതെ സർക്കാർ പറഞ്ഞത് കേട്ടു. കേസിനാസ്പദമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കുകയായിരുന്നു.താൻ പറയുന്നതിനൊന്നും വിലയില്ലെന്നായി അദ്ദേഹം ഓർമ്മിച്ചു. ഒരു കൂട്ടം ആളുകൾ മുറവിളി കൂട്ടിയപ്പോൾ ആ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി ഭരണപക്ഷത്ത് നിന്നുള്ള ഒരു നടപടിയായിരുന്നു അത്.
ജോസഫ് മാഷ് ഇടതുകൈ കൊണ്ട് എഴുതിത്ത്ത്ത്തീർത്ത അഞ്ഞൂറോളം പേജുള്ള ആത്മകഥ 'അറ്റുപോകത്ത ഓർമ്മകൾ' കേരളത്തിൽ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. ഡി സി ബുക്സിന്റെ മിക്ക ഷോറൂമിലും ഇപ്പോൾ പുസ്തകം കിട്ടാത്ത അവസ്ഥയാണ്. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശാരീരികമായ പീഡനത്തേക്കാൾ ഭീകരമായിരുന്നു, സഭയുടെ അപവാദം പ്രചരണവും ഒറ്റപ്പെടുത്തലുമെന്ന് ജോസഫ് മാഷ് എഴുതുന്നുണ്ട്. കോളജിൽനിന്ന് പിരിച്ചുവിട്ട കാലത്ത് കത്തോലിക്ക സഭയിലെ ഒരു പറ്റം വൈദികർ തനിക്കെതിരെ വ്യാപകമായ തോതിൽ വ്യാജ പ്രചരണങ്ങളും സ്വഭാവഹത്യയും നടത്തി. തനിക്ക് അനുകൂലമായി പത്രമാസികകളിൽ ലേഖനം എഴുതിയവരെ തിരഞ്ഞുപിടിച്ച് ആക്ഷേപിച്ചിരുന്നു.
സഭേതര പത്രമാസികകളിൽ തനിക്ക് അനുകൂലമായി എഴുതിയ ക്രിസ്തീയ നാമധാരികളെ കോതമംഗലം മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു. സ്വാതികനും വയോധികനുമായ ഫാ. എ. അടപ്പൂരിനെപോലും കത്തോലിക്ക വൈദികരും മെത്രാന്മാരുടെ ശിങ്കിടികളും തെറിവിളിയിൽ നിന്ന് ഒഴിവാക്കിയില്ലെന്ന് ടി.ജെ ജോസഫ് എഴുതുന്നു. താൻ ഭാര്യാമർദകനാണെന്നും, അമ്മയെ നോക്കാത്തവനാണെന്നുമൊക്കെ കന്യാസ്ത്രീകളും വൈദികരും വിശ്വാസികൾക്കിടയിൽ വ്യാപകമായ തോതിൽ അപവാദ പ്രചരണം നടത്തി. കത്തോലിക്ക സഭയുടെ സംഘടിത ശക്തി ഉപയോഗിച്ച് നിസ്സഹായനായ ഒരു മനുഷ്യനെ എങ്ങനെയെല്ലാം വേട്ടയാടാമെന്ന് വിവരിക്കുന്ന ഒരു ചരിത്ര പുസ്തകം കൂടിയാണ് ടി ജെ ജോസഫിന്റെ ആത്മകഥ.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്