കുറ്റൂരിൽ നിന്ന് കുട്ടൂസൻ 30,000 രൂപയുമായി പരാതിക്കാരനായ സഖാവിന്റെ വീട്ടിൽ പറന്നെത്തിയത് ഇന്നലെ രാത്രിയോടെ; ജില്ലാ നേതൃത്വത്തിന്റെ അനുനയത്തിൽ കേസിനില്ലെന്ന് സമ്മതിച്ച് തട്ടിപ്പിനിരയായ കുടുംബം; ഇനി പി എസ് സി അംഗം റോഷൻ റോയി മാത്യു പൊലീസിൽ മൊഴി നൽകില്ല; കേസും പൊല്ലാപ്പുമാകാതെ എല്ലാം ഒതുക്കി തീർക്കാൻ മുൻകൈ എടുത്തത് പൊലീസും; പത്തനംതിട്ടയിലെ കുട്ടി സഖാവിന് രക്ഷിച്ചെടുത്തത് നാണക്കേട് ഒഴിവാക്കാൻ; തിരുവല്ലയിലെ നിയമനത്തിന് കൈക്കൂലി കേസിന് ക്ലൈമാക്സ്
എസ് രാജീവ്
തിരുവല്ല : ജോലി വാഗ്ദാനം ചെയ്ത് പി എസ് സി അംഗത്തിന്റെ പേരിൽ ഡി വൈ എഫ് ഐ ജില്ലാ നേതാവ് പണം തട്ടിയ സംഭവത്തിൽ വാങ്ങിയ പണം തിരികെ നൽകി പൊല്ലാപ്പിൽ നിന്നും തലയൂരി സി പി എം നേതൃത്വം. പി എസ് സി പരീക്ഷയും ഇന്റർവ്യൂവും മഴിഞ്ഞ ഉദ്യോഗാർത്ഥിയിൽ നിന്നും ആയുർവേദ നഴ്സിങ് ജോലി വേഗത്തിൽ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിയംഗവും ഡി വൈ എ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ കുട്ടി സഖാവ് തട്ടിയെടുത്ത പണമാണ് ബുധനാഴ്ച വൈകിട്ടോടെ തിരികെ നൽകി തടി തപ്പിയത്.
മറുനാടൻ മലയാളിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ന് മറ്റ് പത്രങ്ങളും വാർത്ത നൽകി. പരാതിക്കാര്യം പി എസ് സി അംഗം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ സിപിഎമ്മിനെ വെട്ടിലാക്കാൻ സാധ്യതയുള്ള പി എസ് എസിയുമായി ബന്ധപ്പെട്ട അഴിമതിയിൽ കേസ് ചർച്ചയാകുന്നത് സർക്കാരും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പരാതിയും മൊഴിയെടുക്കലും മറ്റും പ്രാഥമിക ഘട്ടത്തിൽ നടന്നെങ്കിലും കേസ് മാത്രം ചാർജ്ജ് ചെയ്തില്ല. കുട്ടി സഖാവിനെ രക്ഷിക്കാനായിരുന്നു. രണ്ട് ലക്ഷം രൂപയായിരുന്നു പി എസ് സി നിയമനത്തിനായി ആവശ്യപ്പെട്ടിരുന്നത്. പി എസ് സി ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് ലഭിക്കാനായിരുന്നു ഇത്. പാരതിക്കാരനും സിപിഎം അനുഭാവിയായിരുന്നു. അതുകൊണ്ട് തന്നെ ഉൾപാർട്ടി വിഷയമാക്കി മാറ്റി കേസ് എഴുതി തള്ളി.
പി എസ് സി നിയമനം ഉറപ്പിക്കാൻ ആവശ്യപ്പെട്ട രണ്ട് ലക്ഷത്തിൽ ആദ്യ ഗഡുവായ 30000 രൂപയാണ് ഒരു വർഷം മുമ്പ് നേതാവ് വാങ്ങിയെടുത്തത്. ബാക്കി തുക നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം നൽകണമെന്നായിരുന്നു കരാർ. ഡി വൈ എഫ് ഐ നേതാവ് കുട്ടൂസൻ എന്ന ഇടനിലക്കാരൻ വഴി പണം തട്ടിയ സംഭവം ബുധനാഴ്ച മറുനാടൻ ബുധനാഴ്ച വാർത്തയാക്കിയിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായതോടെയാണ് രായ്ക്ക് രാമാനം പണം തിരികെ നൽകി കുട്ടി നേതാവും ജില്ലാ നേതൃത്വവും വിവാദത്തിൽ നിന്നും തടിയൂരിയത്. പണം നൽകാൻ ഇടനില നിന്ന കുറ്റൂർ സ്വദേശി കുട്ടൂസൻ മുഖേനെയാണ് പണം തിരികെ നൽകിയത്.
ജോലി വാഗ്ദാനം ചെയ്ത് തന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന സംഭവമറിഞ്ഞ പി എസ് സി അംഗവും റാന്നി സ്വദേശിയുമായ റോഷൻ റോയി മാത്യു മൂന്നാഴ്ച മുമ്പാണ് സംഭവം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി
നൽകിയത്. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ അടുത്ത ദിവസം തന്നെ എസ് പി തിരുവല്ല സി ഐ യെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് പണം നൽകിയ തിരുവല്ല സി ഐ ഒരാഴ്ച മുമ്പ് പെരിങ്ങര സ്വദേശിയും ഉദ്യോഗാർത്ഥിയുടെ ഭർത്താവുമായ ദീപക്കിന്റെയും ഇടനിലക്കാരനായിരുന്ന കുട്ടൂസറെയും മൊഴിയെടുത്തതോടെയാണ് പണം തിരികെ നൽകി മുഖം രക്ഷിക്കാൻ കുട്ടി സഖാവും പാർട്ടി നേതൃത്വവും പരക്കം പാച്ചിൽ തുടങ്ങിയത്.
ഇതിന്റെ ഭാഗമായി പാർട്ടി അനുഭാവി കൂടിയായ ദീപക്കിനെ പരാതി നൽകുന്നതിൽ നിന്നും വിലക്കി. തുടർന്ന് കേസ് ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി പരാതിക്കാരനായ പി എസ് സി അംഗത്തിന്റെ മൊഴിയെടുക്കുന്നതിൽ കാലതാമസം വരുത്താൽ സി ഐ ക്ക് മേൽ സി പി എം നേതൃത്വം സമ്മർദം ചെലുത്തി കുട്ടി സഖാവിന് രക്ഷപെടാൻ പാർട്ടി പഴുതൊരുക്കി. ഇങ്ങനെയാണ് കോഴ വിവാദത്തിൽ നിന്നും കുട്ടി നേതാവും പാർട്ടിയും താൽക്കാലികമായി രക്ഷപെട്ടിരിക്കുന്നത്. മറുനാടൻ വാർത്തയുടെ ചുവട് പിടിച്ച് മറ്റ് ചില പത്രമാധ്യമങ്ങൾ കൂടി സംഭവം സംബന്ധിച്ച വാർത്ത ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു.
ഇതോടെ മറ്റ് ഇടനിലക്കാർ വഴിയും ആരോപണ വിധേയനായ ഡി വൈ എഫ് ഐ നേതാവ് പലരിൽ നിന്നും സമാന്നമായ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായ വാർത്തകളും പല ഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ട്. ഡിവൈഎഫ്ഐ നേതാവിനെതിരെ മൊഴിയും പരാതിയുമുണ്ടെങ്കിലും കേസെടുക്കാൻ പൊലീസിന് ഭയമായിരുന്നു്. കാരണം സിപിഎമ്മിന്റെ നിർദ്ദേശം മറികടന്ന് പ്രവർത്തിക്കുന്ന പൊലീസുകാർ സ്ഥലം മാറ്റം ഉറപ്പാണ്. ഒറ്റപ്പാലത്ത് സിപിഎം കൗൺസിലറുടെ മോഷണം കണ്ടെത്തിയ എസ് ഐയെ സ്ഥലം മാറ്റി. യൂണിവേഴ്സിറ്റി കോളേജിലെ ചോദ്യ പേപ്പർ കണ്ടെത്തിയ എസ് ഐയ്ക്കും സ്ഥലം മാറ്റം കിട്ടി. സിഒടി നസീറിന്റേയും ആന്തൂരിലേയും വിവാദങ്ങൾ അന്വേഷിച്ച ഉദ്യോഗസ്ഥരും പെട്ടു. അതുകൊണ്ട് തന്നെ പി എസ് സിയുടെ പേരിൽ പണം തട്ടിയ ഡി വൈ എഫ് ഐ നേതാവിനെ തൊടാൽ പണി കിട്ടുമെന്ന് പൊലീസിന് അറിയാം.
റാന്നി സ്വദേശിയും ഡി വൈ എഫ് ഐ ജില്ലാ നേതാവുമായിരുന്ന പി എസ് സി ബോർഡംഗം റോഷൻ റോയി മാത്യുവിന്റെ പേരിലാണ് ആയുർവേദ നഴ്സിങ് നിയമനത്തിന്റെ പേരിൽ ഡി വൈ എഫ് ഐ നേതാവ് പണം തട്ടിയത്. പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ഇന്റർവ്യൂ കഴിഞ്ഞ ഉദ്യോഗാർത്ഥിയിൽ നിന്നുമാണ് ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിയംഗവും ഡി വൈ എഫ് ഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ നേതാവ് പണം വാങ്ങിയ സംഭവമാണ് വിവാദത്തിലായത്. ഈ കേസാണ് ഒത്തുതീർപ്പിലാകുന്നത്.
ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം സി പി എം പ്രാദേശിക നേതൃത്വമടക്കമുള്ളവർ നടത്തുന്ന സമ്മർദ്ദമാണ് പരാതി നൽകുന്നതിൽ നിന്നും ദിപക്കിനെ പിന്തിരിപ്പിച്ചത്. സംഭവം പാർട്ടിക്കാകമാനം നാണക്കേടാകുമെന്ന സ്ഥിതിയിലെത്തിയതോടെയാണ് സി പി എം ജില്ലാ നേതൃത്വമടക്കമുള്ളവർ പണം തിരികെ നൽകി കേസ് ഒതുക്കിത്തീർക്കാൻ നെട്ടോട്ടമോടിയിരുന്നു. ഇത് വാർത്തയായതോടെ എങ്ങനേയും പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. ഈ വിവാദം പുറത്ത് അറിയാതിരിക്കാനും നീക്കമുണ്ടായിരുന്നു. പി എസ് എസിയിലെ റാങ്ക് ലിസ്റ്റ് വിവാദം യൂണിവേഴ്സിറ്റി കോളേജിലെ വിഷയങ്ങളോടെ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയം പൊതു സമൂഹത്തിൽ ചർച്ചയാക്കാൻ പി എസ് സിയും നിലവിൽ ആഗ്രഹിക്കുന്നില്ല.
Stories you may Like
- പിഎസ്സി അംഗം റോഷൻ റോയി മാത്യു തിങ്കളാഴ്ച വിരമിക്കും
- സാങ്കേതികത്വത്തിൽ കോപ്പിയടി നടത്തിയത് മൂന്ന് പരീക്ഷകളിൽ കൂടി
- കണ്ണൂരിൽ പൊലീസിനെതിരെ വെടിവെച്ച ഡോക്ടറുടെ മകൻ അറസ്റ്റിൽ
- ഉത്തർപ്രദേശിൽ ടീം യോഗിയിലേക്ക് ഒരു മലയാളി കൂടി
- സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി; മാത്യു കുഴൽനാടൻ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍