അഭിവന്ദ്യ റാങ്ക് ലിസ്റ്റ് നിര്യാതനായിരിക്കുന്നു; ദുഃഖിതരായി മൂവായിരത്തോളം ഗതികെട്ടവർ; സഞ്ചയനം-എൽഡിഎഫ് വരും എല്ലാം ശരിയാക്കും;സിവിൽ എക്സ്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ ചരമക്കുറിപ്പ് പോസ്റ്റ് ചെയ്ത് പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ; ഒരു വർഷ കാലാവധിയുള്ള ലിസ്റ്റിൽ നിന്ന് നിയമനം നടന്നത് പത്ത് ശതമാനം മാത്രം; ഒരു പിഎസ് സി ലിസ്റ്റ് കൂടി കാലഹരണപ്പെടുമ്പോൾ നിയമന നിരാശയിൽ ഉദ്യോഗാർത്ഥികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ കാരണം രണ്ടു മാസം കൂടി നീട്ടിക്കിട്ടിയ സിവിൽ എക്സ്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റ് ഇന്നു കാലഹരണപ്പെടുമ്പോൾ നിരാശരായി ലിസ്റ്റിൽ ഉൾപ്പെട്ട മൂവായിരത്തിലധികം ഉദ്യോഗാർത്ഥികൾ. ഏപ്രിൽ എട്ടിന് കാലാവധി കഴിയുന്ന റാങ്ക് ലിസ്റ്റ് ആണ് കൊറോണ കാരണം രണ്ടു മാസം കൂടി നീട്ടി നൽകിയത്. എന്നിട്ടും ഉദ്യോഗാർത്ഥികൾക്ക് ഒരു ഗുണവും ലഭിച്ചില്ല. ഒരു വർഷ കാലാവധിയുള്ള ലിസ്റ്റിൽ നിന്നും പത്ത് ശതമാനം നിയമനങ്ങൾ മാത്രം നടന്നിരിക്കെ ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി ലിസ്റ്റിന്റെ കാലവധി കഴിയുകയുമാണ്.
വെറും ഒരു വർഷം മാത്രം കാലവധി വന്നതാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വിനയായത്. മൂന്നു വർഷ കാലാവധിയാണ് ഇതിനു മുൻപ് വന്ന റാങ്ക് ലിസ്റ്റിനുണ്ടായിരുന്നത്. ഇത് മാറ്റിയാണ് ഒരു വർഷം മാത്രം കാലാവധി നൽകിയത്. ലിസ്റ്റിൽ നിന്ന് നടന്നതാകട്ടെ വെറും പത്ത് ശതമാനം മാത്രം നിയമനങ്ങളും. എക്സൈസ് വകുപ്പിൽ കേസ് കാരണം പ്രമോഷനുകൾ തത്ക്കാലം നടക്കുന്നില്ല. ഒട്ടനവധി ഒഴിവുകളും നിലനിൽക്കുന്നുണ്ട്. ജോലിഭാരമനുസരിച്ച് ഇപ്പോൾ എക്സൈസിന് അയ്യായിരത്തിലധികം ജിവനക്കാർ വേണം. നിലവിലുള്ളത് മൂവായിരത്തോളം പേർ മാത്രം. ഇത്രയും ഒഴിവുകൾ നിലനിൽക്കുമ്പോൾ തന്നെയാണ് എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലഹരണപ്പെടുന്നത്.
ലോക്ക് ഡൗൺ മൂലം പി.എസ്.സിയിൽ തന്നെ ജീവനക്കാർക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. .ഒഴിവുകൾ യഥാവിധി റിപ്പോർട്ടും ചെയ്യപ്പെട്ടില്ല. ഇതു രണ്ടും ഉദ്യോഗാർത്ഥികൾക്ക് ഒരേസമയം തിരിച്ചടിയായി. നിലവിലെ ലിസ്റ്റിൽ ഉൾപ്പെട്ടവർ മിക്കവരും ഏജ് ഓവറാണ്. അതിനാൽ ലിസ്റ്റിൽ ഉള്ള പലർക്കും ഇനിയൊരു പിഎസ്സി പരീക്ഷ എഴുതാനുള്ള അവസരവും ലഭിക്കുന്നില്ല. വെറും നാമമാത്രമായ നിയമനങ്ങളാണ് ഈ ലിസ്റ്റിൽ നിന്നും വന്നത്. പുതിയ ലിസ്റ്റ് വരും വരെയെങ്കിലും കാലാവധി നീട്ടി നൽകണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും ഇതും നടന്നിട്ടില്ല.
ലിസ്റ്റ് നീട്ടുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയെങ്കിലും ആ ഉറപ്പും പാഴാകുകയായിരുന്നു. വെറും സിവിൽ എക്സൈസ് ഓഫീസർ പോലുള്ള ഒരു റാങ്ക് ലിസ്റ്റിനു വെറും ഒരു വർഷം മാത്രം കാലാവധി നൽകുന്നതിലെ വൈരുധ്യം മുഴച്ച് നിൽക്കുമ്പോൾ തന്നെയാണ് ലിസ്റ്റിന്റെ കാലാവധി ഇന്നു തീരുന്നത്. ഒന്നേകാൽ കോടി രൂപയോളം ചെലവിട്ടാണ് ഈ പരീക്ഷ പിഎസ് സി നടത്തിയിരിക്കുന്നത്. നിയമനങ്ങളോ വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ജയിൽ വകുപ്പിലെ അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റുകൾക്ക് ഇപ്പോഴും മൂന്നു വർഷ കാലാവധിയുണ്ട്.
എക്സൈസ് റാങ്ക് ലിസ്റ്റ് ഇന്നു കാലാവധി അവസാനിക്കുമ്പോൾ ചരമ അറിയിപ്പാണ് ഉദ്യോഗാർത്ഥികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ അഭിവന്ദ്യ റാങ്ക് ലിസ്റ്റ് സിവിൽ എക്സൈസ് ഓഫീസർ നിലവിൽ ജനസംഖ്യാ ആനുപാതികമായി അയ്യായിരം ഉദ്യോഗസ്ഥരുടെ കുറവ് നേരിടുന്ന സാഹചര്യത്തിൽ സർക്കാരിന്റെ അനാസ്ഥ കാരണം ജൂൺ 19 നു നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു-എന്ന് ദുഃഖിതനായ മകൻ.
നിയമനം കിട്ടാത്ത പത്താം റാങ്ക്കാരൻ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മൂവായിരത്തോളം ഗതികെട്ട യുവാക്കൾ. മറ്റു ബന്ധുമിത്രാധികൾ. സഞ്ചയനം-എൽഡിഎഫ് വരും എല്ലാം ശരിയാക്കും. മരണവിവരം യഥാസമയം അറിയാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ വരുന്ന ഇലക്ഷന് അറിഞ്ഞോളും എന്നാണ് ചരമ അറിയിപ്പായി ഉദ്യോഗാർത്ഥികൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വർഷ ലിസ്റ്റിൽ നിന്നും വെറും പത്ത് ശതമാനം മാത്രം നിയമങ്ങൾ എന്നതാണ് ഉദ്യോഗാർത്ഥികളെ ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ ലിസ്റ്റിൽ ഉൾപ്പെട്ട മിക്കവർക്കും നിയമനവും ലഭിച്ചില്ല.
എക്സൈസ് വകുപ്പിലെ അപ്രഖ്യാപിത നിയമന നിരോധനം ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി. എക്സൈസ് വകുപ്പിലെ റാങ്ക് ലിസ്റ്റിലെ കാലാവധി തീരാനിരിക്കെ തന്നെ നിയമനത്തിനു സർക്കാർ തലത്തിൽ നടപടി വന്നിരുന്നില്ല. റാങ്ക് ലിസ്റ്റിൽ നിന്നും കാര്യമായ നിയമനങ്ങൾ നടന്നതുമില്ല. ലോക്ക് ഡൗൺ വന്നില്ലെങ്കിൽ കാലാവധി ഈ ഏപ്രിൽ ഏഴിന് അവസാനിക്കേണ്ടതായിരുന്നു. ലോക്ക് ഡൗൺ കാരണമാണ് ഇന്നുവരെ നീട്ടി നൽകിയത്. പക്ഷെ കനത്ത നിരാശയാണ് ഉദ്യോഗാർത്ഥികൾക്ക് വന്നത്.
2016-ൽ നോട്ടിഫിക്കേഷൻ വന്നതുമുതലുള്ള ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പാണ് ഇപ്പോൾ വൃഥാവിലാകുന്ന അവസ്ഥ വന്നിരിക്കുന്നത്. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 3500 ഓളം പേരാണ്. എന്നാൽ ഇതുവരെ നിയമനം നടന്നത് 300 ഓളം പേർക്കും. ജൂണിൽ ഈ ലിസ്റ്റിൽ നിന്ന് എത്രപേർക്ക് നിയമനം ലഭിക്കുമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ഒരു വർഷ കാലാവധിയുള്ള റാങ്ക് ലിസ്റ്റാണ് ഇത്. ഇത് ഏപ്രിൽ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ ലോക്ക് ഡൗൺ കാരണം ജൂൺ വരെ നീട്ടിയിട്ടുണ്ട്. മുൻപ് മൂന്നു വർഷ കാലാവധിയാണ് റാങ്ക് ലിസ്റ്റിനുണ്ടായിരുന്നത്. പക്ഷെ ഈ റാങ്ക് ലിസ്റ്റിനു ഒരു വർഷമാണ് കാലാവധി വെച്ചത്. ഈ ലിസ്റ്റ് രണ്ടു വർഷമായി നീട്ടണമെന്ന് പിഎസ്സി തന്നെ സർക്കാരിനു ശുപാർശ നൽകിയെങ്കിലും ഇതുവരെ തീർപ്പും വന്നില്ല. ഇതാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചത്.
എക്സൈസ് വകുപ്പിൽ ആൾ ക്ഷാമം രൂക്ഷമാണെങ്കിലും നിയമനത്തിനു സർക്കാർ തലത്തിൽ നടപടിയില്ല. സംസ്ഥാനത്ത് വ്യാജ വാറ്റും സ്പിരിറ്റ് കടത്തും മയക്കുമരുന്ന് കടത്തും വ്യാപകമാണ്. ആൾ ക്ഷാമം കാരണമുള്ള പ്രശ്നങ്ങൾ വകുപ്പ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി വന്നിട്ടില്ല. ഓരോ ജില്ലയിലും കുറഞ്ഞത് 150 മുതൽ 200 പേരുടെ വരെ കുറവാണ് വകുപ്പ് നേരിടുന്നത്. എന്നിട്ടും നിയമനത്തിനു സർക്കാർ നടപടിയില്ല. നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ 300 പേരെ മാത്രമേ എടുത്തിട്ടുള്ളൂ.
ഈ ലിസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 55പേരെയാണ് ജില്ലയിൽ നിന്നും നിയമനം നൽകിയത്. ഏറ്റവും കുറവ് നിയമനം കാസർകോട്ടും. ഒൻപത് പേരെയാണ് ഇവിടെ നിയമനം നടത്തിയത്. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 20 പേർക്കു പോലും നിയമനം ലഭിച്ചിട്ടില്ല. ആൾക്ഷാമം എക്സൈസിൽ രൂക്ഷമായി തുടരവേ തന്നെയാണ് നിയമനകാര്യത്തിൽ സർക്കാർ പുലർത്തുന്ന ഈ അലംഭാവം ദൃശ്യമാകുന്നത്. പുതിയ തസ്തികയും നിയമനവും ഇല്ലാത്ത അവസ്ഥയിലാണ് എക്സൈസ് വകുപ്പിന്റെ മുന്നോട്ടുള്ള പോക്ക്. 2008നു ശേഷം വകുപ്പിലുള്ളവർക്ക് പ്രമോഷൻ തന്നെ ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതുമായി കണ്ണൂർ ജില്ലയിലേ സീനിയോറിറ്റി തർക്കവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാലാണ് പ്രമോഷൻ നിലച്ചിരിക്കുന്നത്.
1968ലെ സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും എക്സൈസ് മുന്നോട്ടു പോകുന്നത്. സ്റ്റാഫ് പാറ്റെൺ പരിഷ്ക്കരിക്കണമെന്ന് വകുപ്പിൽ നിന്ന് നിരന്തരം ആവശ്യം ഉയർന്നെങ്കിലും ഇതിലും അവഗണന തന്നെയാണ് വന്നത്. സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ ഉദ്യോഗാർഥികളെ നിയമിച്ച് പ്രതിസന്ധിക്കു പരിഹാരം കാണണമെന്ന ആവശ്യം വകുപ്പ് ഉയർത്തിയെങ്കിലും സർക്കാർ ചെവികൊണ്ടിട്ടില്ല. അബ്കാരി കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ മാറ്റമുണ്ടായിട്ടില്ല. എന്നിട്ടും എണ്ണം കൂട്ടാനുള്ള ഒരു നടപടിയും വന്നിട്ടില്ല. ഋഷിരാജ് സിങ് എക്സൈസ് കമ്മിഷണർ ആയിരിക്കെ 800 സിവിൽ എക്സൈസ് ഓഫീസർമാരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഈ കാര്യത്തിൽ തുടർനടപടികൾ വന്നില്ല.
അറുനൂറു സിവിൽ എക്സൈസ് ഓഫീസർമാരും 200 വനിതാ ഓഫീസർമാരെയും അടിയന്തിരമായി ആവശ്യമുണ്ടെന്നാണ് ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരുന്നത്. ക്രൈം വിഭാഗം പ്രത്യേകമാക്കാനും സിങ് നിർദ്ദേശിച്ചിരുന്നു. സ്കൂൾ കോളേജുകളിൽ ബോധവത്ക്കരണം നടത്തണമെങ്കിൽ അതിനും ജീവനക്കാർ വേണം. 600 സിവിൽ എക്സൈസ് ഓഫീസർമാരും 200 വനിതാ ഓഫീസർമാരും വേണമെന്നാണ് സിങ് ആവശ്യപ്പെട്ടത്. ഈ കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനു എഴുതുകയും ചെയ്തിരുന്നു.പക്ഷെ ഒരു നടപടിയും വന്നില്ല. ഇപ്പോൾ നിയമനത്തിനായുള്ള ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പും അവസാനിക്കുകയാണ്.
Stories you may Like
- ബോക്സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2
- പി എസ് സിയുടെ കോപ്പിയടി മറുനാടൻ പുറത്തുകൊണ്ടുവന്നതോടെ പരീക്ഷ റദ്ദാക്കി
- കാറ്റ് ഉത്തരവിൽ ഹൈക്കോടതി ഇടപെടുന്നില്ല; അന്തിമ തീരുമാനം നിർണ്ണായകമാകും
- ഖജനാവ് കാലിയെങ്കിലും പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിക്കാൻ നീക്കം
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്