പരീക്ഷാ ക്രമക്കേടിൽ പി.എസ്.സിയുടെ വിശ്വാസ്യത തകർന്നിട്ടില്ല; 2003ലും 2010 ലും എൽഡിസി, എസ്ഐ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടുണ്ട്; മുമ്പുണ്ടായിരുന്ന ചെയർമാന്റെ ഭാഗത്തുനിന്ന് വീഴ്ച്ച വന്ന സംഭവത്തിൽ രണ്ട് തരത്തിൽ നടപടി എടുക്കാനുള്ള നിർദ്ദേശം മുമ്പിൽ വന്നിരുന്നു; യൂണിവേഴ്സിറ്റി കുത്തു കേസിലെ പ്രതികൾ പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ എത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത പ്രധാനപ്പെട്ടതാണെന്നും അത് ദുർബലപ്പെടുത്തരുതെന്നും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുണിവേഴ്സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികൾ പിഎസ് സി കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച സംഭവത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തുവന്നത്. ഇക്കാര്യത്തിൽ പി.എസ്.സിയെ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്.സിയുടെ വിശ്വാസ്യതയാണ് പ്രധാനം. അത് തകർക്കരുത് എന്നതാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയത്.
മുമ്പുണ്ടായിരുന്ന ഒരു ചെയർമാന്റെ ഭാഗത്തുനിന്ന് വീഴ്ച വന്ന സംഭവത്തിൽ അദ്ദേഹത്തിനെതിരെ രണ്ട് തരത്തിൽ നടപടി എടുക്കാനുള്ള നിർദ്ദേശം എന്റെ മുമ്പിൽ വന്നിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. അന്ന് അദ്ദേഹം കോൺഗ്രസ് നേതാവായാണ് അറിയപ്പെട്ടിരുന്നത്. വിജിലൻസിന് വിടുക അല്ലെങ്കിൽ വകുപ്പുതല അന്വേഷണം നടത്തുക എന്നീ നിർദ്ദേശങ്ങളാണ് അദ്ദേഹത്തിന് എതിരെ വന്നത്. വകുപ്പുതല അന്വേഷണമാണ് നല്ലത് എന്ന നിലപാടാണ് താൻ സ്വീകരിച്ചത്. പി.എസ്.സിയുടെ വിശ്വാസ്യത പരിഗണിച്ചായിരുന്നു അത്. ആ സ്ഥാപനത്തോടുള്ള സമീപനത്തിന്റെ ഭാഗമായിരുന്നു അത്. അന്വേഷണം പിന്നീട് കൃത്യമായി നടക്കുകയും ചെയ്തു. വിശ്വാസ്യത തകർക്കുന്ന നിലപാട് സ്വീകരിക്കാൻ പാടില്ല- പിണറായി പറഞ്ഞു.
ഇരുനൂറോളം പരീക്ഷകൾ ഒരു വർഷം നടത്തുകയും ഒരുകോടിയിലധികം അപേക്ഷ കൈകാര്യം ചെയ്യുകയും ചെയ്യുന്ന വലിയൊരു സ്ഥാപനമാണ് നമ്മുടെ പി.എസ്.സി. കേരളം ചെറിയ സംസ്ഥാനമാണെങ്കിലും ഇത്രയധികം അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഒരു പി.എസ്.സിയും മറ്റൊരു സംസ്ഥാനത്തുമില്ല. പി.എസ്.സിക്ക് പരീക്ഷാ നടത്തിപ്പിന് വ്യക്തമായ നടപടിക്രമങ്ങളും ചടങ്ങളും ഉണ്ട്. ഇവിടെ പി.എസ്.സിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല ഉയർന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഒരു പരീക്ഷയിൽ ചില വ്യക്തികൾക്ക് അസാധാരണമായ ചില നേട്ടങ്ങൾ ഉണ്ടായി എന്ന ആക്ഷേപം ഉയർന്നപ്പോൾ പി.എസ്.സി അതിന്റെ ആഭ്യന്തര അന്വേഷണ സംവിധാനം ഉപയോഗിച്ചു. അവർ അതിന്റെ നടപടികൾ ആരംഭിച്ചു. ആക്ഷേപം ഉയർന്ന് 15 ദിവസത്തിനകം അവരുടെ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി. എന്താണോ നടന്നത് അതവർ കണ്ടെത്തി. പല രീതിയിൽ അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപം ഉയർന്നത്. 15-07-2019 ന് ഈ കാര്യം പി.എസ്.സി പരിഗണിക്കുകയുണ്ടായി. അതിലാണ് ഇപ്പോൾ നടപടിയുണ്ടായത്. ചില വ്യക്തികൾ തെറ്റായ മാർഗത്തിലൂടെ ഉത്തരമെഴുതിയോ എന്നതാണ് ഉയർന്നു വന്നിട്ടുള്ള വിഷയം. അതിന്റെ ഭാഗമായി ആ വ്യക്തികളെ അയോഗ്യരാക്കിയിരിക്കുന്നു. പി.എസ്.സിയുടെ മാത്രമല്ല രാജ്യത്തെ ഏതെങ്കിലും ഔദ്യോഗിക റിക്രൂട്ടിങ് ഏജൻസികളുടെ പരീക്ഷ എഴുതരുത് എന്ന തീരുമാനമാണ് പിന്നീട് സ്വീകരിച്ചത്.
2003ൽ ലക്ഷക്കണക്കിന് ആളുകൾ എഴുതിയ എൽ.ഡി.സി പരീക്ഷയിൽ ക്രമക്കേട് കണ്ടപ്പോൾ ആ പരീക്ഷ റദ്ദാക്കേണ്ടി വന്നിരുന്നു. അന്ന് തെളിഞ്ഞത് ചോദ്യക്കടലാസ് ചോർന്നുവെന്നതായിരുന്നു. പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് സംവിധാനമാണ് ആദ്യം ഇത് അന്വേഷിച്ചത്. പിന്നീട് പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന് പരീക്ഷ റദ്ദാക്കുന്ന നടപടിയും സ്വീകരിച്ചു. 2010 ൽ എസ്ഐ പരീക്ഷ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതൊന്നും ഏതെങ്കിലും ബാഹ്യസമ്മർദ്ദങ്ങളുടെ ഭാഗമായിട്ടല്ല.
പരീക്ഷകൾ കുറ്റമറ്റരീതിയിൽ നടത്തണമെന്ന നിർബന്ധം പി.എസ്.സിക്കുണ്ട്. വിശ്വാസ്യത നിലനിർത്തുന്നതിന് അതിനകത്തുതന്നെ സംവിധാനങ്ങളുണ്ട്. അതുപയോഗിച്ചാണ് അവർ ഇക്കാര്യങ്ങൾ നടത്തുന്നത്. നിലവിലെ പ്രശ്നത്തിൽ പി.എസ്.സിയിലെ വിജിലൻസ് വിഭാഗത്തിന് ലഭ്യമായ തെളിവുകളും വിവരങ്ങളും തുടരന്വേഷണത്തിനായി പൊലീസിന് കൈമാറുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമക്കേടിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കും.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സി സ്വന്തം നിലയ്ക്കാണ് ഇത്രയും കാര്യങ്ങൾ ചെയ്തിട്ടുള്ളത്. പൊലീസ് കേസ് വരുമ്പോൾ സ്വാഭാവികമായും പി.എസ്.സി തന്നെയാണ് പരാതിക്കാരായി വരുന്നത്. പരീക്ഷാ ക്രമക്കേട് നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഉന്നയിച്ചതും പി.എസ്.സിയാണ്. പി.എസ്.സിയുടെ വിശ്വാസ്യത കളങ്കപ്പെട്ടിട്ടില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കുറ്റവാളികൾ ആരായാലും അവർക്കെതിരെ കർശന നടപടി ഉണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പി എസ് സി പരീക്ഷാ തട്ടിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. പരീക്ഷ എഴുതുമ്പോൾ പ്രണവിന്റെ നമ്പരിലേക്ക് വന്ന സന്ദേശങ്ങളിൽ ഒന്ന് പൊലീസുകാരന്റെത്. സുഹൃത്തും അയൽവാസിയുമായി ഗോകുലിന്റെ ഫോണിൽ നമ്പരിൽ നിന്നാണ് സന്ദേശമെത്തിയത്. എ ആർ ക്യാമ്പിലെ കോൺസ്റ്റബിളാണ് ഗോകുൽ. പുതിയൊരു നമ്പർ എടുത്താണ് സന്ദേശം അയച്ചത്. ഈ നമ്പർ എടുക്കാനായി തന്റെ യഥാർത്ഥ നമ്പർ കടയിൽ നൽകിയിരുന്നു. ഇതാണ് പൊലീസുകാരനിലേക്ക് അന്വേഷണം എത്തിയത്. ഇതോടെ എസ് എം എസ് വഴിയാണ് പരീക്ഷയിൽ ക്രമക്കേട് നടന്നതെന്ന് വ്യക്തമാകുകയാണ്.
പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടിൽ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലൻസാണ് കണ്ടെത്തിയത്. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുൽ. 2017-ലാണ് ഇയാൾ പൊലീസിൽ ജോലിയിൽ പ്രവേശിച്ചത്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈൽ ഫോണിൽനിന്നാണ് പ്രണവിന് സന്ദേശങ്ങൾ ലഭിച്ചതെന്നാണ് വിജിലൻസ് സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈൽ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങൾ വന്നെന്നാണ് സൈബർ പൊലീസിന്റെ കണ്ടെത്തൽ. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതിയാണ് എസ്.എഫ്.ഐ.യിൽനിന്നു പുറത്താക്കപ്പെട്ട ശിവരഞ്ജിത്. പ്രണവ് ഇതേ കോളേജിലെ എസ്.എഫ്.ഐ. മുൻ നേതാവും.
പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവർക്ക് എസ്.എം.എസ്. കിട്ടിയത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പറുകളിൽനിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളിൽനിന്ന് 78 മെസേജും കിട്ടി. ആകെ നാലു നമ്പറുകളിൽനിന്നാണ് എസ്.എം.എസ്. വന്നത്. ഇതിൽ ഒരു നമ്പറിൽനിന്നുതന്നെ രണ്ടുപേർക്കും സന്ദേശം വന്നിട്ടുണ്ട്. ഇവ ഉത്തരങ്ങളായിരിക്കുമെന്നാണു സംശയം. അതിനാൽ, ഈ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സി. പൊലീസിനോട് ആവശ്യപ്പെട്ടത്. ഈ അന്വേഷണമാണ് ഗോകുലിലേക്ക് എത്തിയത്. ഇതോടെ ക്രമക്കേട് തെളിയുകയാണ്. പ്രണവിന്റെ സുഹൃത്താണ് ഗോകുൽ. ഇയാൾ 2017 ലാണ് വിജിലൻസ് സംഘം പൊലീസ് ജോലിയിൽ പ്രവേശിച്ചത്.
യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുമായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ ഇവർ പ്രതികളായതോടെയാണ് പി.എസ്.സി. പരീക്ഷയെ സംബന്ധിച്ചും സംശയങ്ങളുയർന്നത്. തുടർന്ന് പി.എസ്.സി. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പരീക്ഷയിൽ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചിരുന്നു. മൂന്നുപേർക്കും ഒരേ കോഡിലുള്ള, അതായത് 'സി' കോഡ് ചോദ്യക്കടലാസാണ് ലഭിച്ചത്. മൂന്നുപേർക്കും കിട്ടിയത് ഒരേക്രമത്തിലുള്ള ചോദ്യപേപ്പർ. ഇത് യാദൃച്ഛികമാണെന്നാണു പി.എസ്.സി.യുടെ വിശദീകരണം. ഒരേ കോഡിലുള്ള ചോദ്യം ലഭിക്കുന്നത് ഉത്തരം പകർത്തൽ എളുപ്പമാക്കും. പരീക്ഷാകേന്ദ്രത്തിലെ ഒരു ക്ലാസിൽ 20 പേരാണ് ഉണ്ടാകുക. ഒരു ബെഞ്ചിൽ രണ്ടുപേർ. എ, ബി, സി, ഡി കോഡുകളിലാണ് ചോദ്യക്കടലാസുകൾ തയ്യാറാക്കുന്നത്.
അടുത്തിരിക്കുന്നവർക്ക് വ്യത്യസ്ത കോഡിലുള്ള ചോദ്യക്കടലാസായിരിക്കും കിട്ടുക. നൂറു ചോദ്യങ്ങൾ നാലുകോഡുകളിലും ഒന്നായിരിക്കുമെങ്കിലും ക്രമത്തിൽ വ്യത്യാസമുണ്ടാകും. പ്രതികളുടെ മൂവരുടെയും ഒ.എം.ആർ. ഉത്തരക്കടലാസുകൾ പി.എസ്.സി. പരിശോധിച്ചപ്പോൾ തെറ്റുകൾക്കും സമാനതയുണ്ടെന്നു കണ്ടെത്തി. ശിവരഞ്ജിത്ത് 78.33 മാർക്കോടെ ഒന്നാം റാങ്കും പ്രണവ് 78 മാർക്കോടെ രണ്ടാം റാങ്കും നസീം 65.33 മാർക്കോടെ 28-ാം റാങ്കും നേടി. ഇതിന് കാരണം ഇവരുടെ ഫോണുകളിലേക്ക് പരീക്ഷാസമയത്ത് വന്നത് 100 കണക്കിന് എസ്.എം.എസുകളാണ്.
മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യംചോർത്തിയ സംഭവം 2010-ലെ എസ്ഐ ട്രെയിനി പരീക്ഷയിലും. പരീക്ഷാകേന്ദ്രങ്ങളുടെ ചുമതലയുണ്ടായിരുന്ന പി.എസ്.സി. ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. 2010 ഒക്ടോബർ 12-ന് നടന്ന എസ്ഐ പരീക്ഷയ്ക്ക് കൊല്ലം ചവറ ശങ്കരമംഗലം ഗവ.എച്ച്.എസ്.എസ്., ക്രേവൻ എൽ.എം.എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പരീക്ഷാർഥികൾ ബ്ലൂടൂത്ത് ഉപയോഗിച്ച് ഉത്തരം എഴുതിയത്. ഇതിനെക്കുറിച്ച് പി.എസ്.സി. ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കുകയും നാല് ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകൾ അസാധുവാക്കുകയും ചെയ്തു. അതിലും ഭീകരമാണ് ഇപ്പോൾ നടന്ന തട്ടിപ്പ്.
Stories you may Like
- ബോക്സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2
- കാറ്റ് ഉത്തരവിൽ ഹൈക്കോടതി ഇടപെടുന്നില്ല; അന്തിമ തീരുമാനം നിർണ്ണായകമാകും
- ഖജനാവ് കാലിയെങ്കിലും പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിക്കാൻ നീക്കം
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- കേരളം അന്ന് വായിച്ചറിഞ്ഞ ആ വാർത്തയെക്കുറിച്ച് ജയചന്ദ്രൻ ഇലങ്കത്ത്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്