Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺസ്റ്റബിൾ പരീക്ഷ തുടങ്ങിയപ്പോൾ മുതൽ ശിവരഞ്ജിത്തിന്റെ നമ്പരിലേക്ക് സന്ദേശങ്ങൾ പ്രവഹിച്ചു; പല ഫോൺ നമ്പറുകളിൽ നിന്നായി എത്തിയത് ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 ഉം സന്ദേശങ്ങൾ; പരീക്ഷസമയത്ത് കുത്തുകേസിലെ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെന്ന് തുറന്നു സമ്മതിച്ച് പിഎസ്‌സി ചെയർമാൻ; പരീക്ഷയിൽ ക്രമക്കേട് നടന്നെന്നും കുറ്റസമ്മതവും; കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷണത്തിൽ തെളിയട്ടെ എന്നും എം.കെ സക്കീർ

കോൺസ്റ്റബിൾ പരീക്ഷ തുടങ്ങിയപ്പോൾ മുതൽ ശിവരഞ്ജിത്തിന്റെ നമ്പരിലേക്ക് സന്ദേശങ്ങൾ പ്രവഹിച്ചു; പല ഫോൺ നമ്പറുകളിൽ നിന്നായി എത്തിയത് ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 ഉം സന്ദേശങ്ങൾ; പരീക്ഷസമയത്ത് കുത്തുകേസിലെ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെന്ന് തുറന്നു സമ്മതിച്ച് പിഎസ്‌സി ചെയർമാൻ; പരീക്ഷയിൽ ക്രമക്കേട് നടന്നെന്നും കുറ്റസമ്മതവും; കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷണത്തിൽ തെളിയട്ടെ എന്നും എം.കെ സക്കീർ

സുവർണ്ണ പി.എസ്

തിരുവനന്തപുരം: പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നെന്നു വാർത്താസമ്മേളനത്തിൽ വിശദമാക്കി പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ മൂന്ന് പേരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇവർ പി.എസ്.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ടതെന്ന് ചെയർമാൻ വ്യക്തമാക്കി. കുത്തുകേസിലെ പ്രതികൾക്ക് പിഎസ്‌സി പരീക്ഷ തുടങ്ങിയതിന് ശേഷമാണ് ഉത്തരങ്ങൾ എസ്എംഎസായി എത്തിയത്. കോൺസ്റ്റബിൾ പരീക്ഷയ്ക്കിടെ പ്രതികളുടെ ഫോണിൽ രണ്ട് മണിക്ക് ശേഷം 3.15 വരെ സന്ദേശങ്ങളെത്തി. പല ഫോൺ നമ്പറുകളിൽ നിന്നായി ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 സന്ദേശങ്ങളുമാണ് ലഭിച്ചത്. ഇവ അയച്ച ഫോൺ നമ്പരുകൾ ശേഖരിച്ചിട്ടുണ്ടെന്ന് എം കെ സക്കീർ അറിയിച്ചു.

7907508587, 9809 269076 എന്നീ നമ്പറിൽ നിന്നും 7736493940 എന്ന ശിവരഞ്ജിത്തിന്റെ നമ്പരിലേക്ക് സന്ദേശങ്ങൾ വന്നു. 9809555095 എന്ന പ്രണവിന്റെ നമ്പറിലേക്ക് 79 07936722, 9809 269076, 8589964981 എന്നീ നമ്പറുകളിൽ എസ്എംഎസ് വന്നുവെന്ന് പിഎസ്‌സി ചെയർമാൻ പറഞ്ഞു. പൊലീസിന് നൽകാൻ പിഎസ്‌സി നൽകിയ റിപ്പോർട്ടിൽ നിന്നുള്ള ഭാഗങ്ങളാണ് ചെയർമാൻ ഉദ്ധരിച്ചത്. പരീക്ഷസമയത്ത് ഇവർ മൂന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങൾ ഇവർക്ക് എസ്എംഎസായി ലഭിച്ചെന്നാണ് നിഗമനം. കേരള പൊലീസിന്റെ സൈബർ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്‌സി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയത്.

മൊബൈൽ ഇവർ വരാന്തയിൽ വെച്ചോ അകത്തുവെച്ചോ എന്ന കാര്യം പിഎസ്‌സിക്ക് അറിയില്ല. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ പ്രതികളുടെ മൊബൈൽ നമ്പരിലേക്ക് തുടരെത്തുടരെ സന്ദേശങ്ങൾ എത്തിയെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് പി.എസ്.സിയുടെ ചട്ടമനുസരിച്ച് ഇവരെ പരീക്ഷയിൽ അയോഗ്യരാക്കാൻ തീരുമാനിച്ചു. കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനോട് ശുപാർശ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ക്രമക്കേട് നടന്നോ എന്നുള്ള കാര്യം പൊലീസ് കണ്ടെത്തേണ്ടതാണ്.

പി.എസ്.സി പരീക്ഷകളിൽ യാതൊരു വിധ ക്രമക്കേടുകളും അനുവദിക്കില്ല. ഇപ്പോൾ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം അടക്കം അന്വേഷിക്കും. നേരത്തെയും ഫോൺ ഉപയോഗിച്ചുള്ള പരീക്ഷ എഴുതിയ സംഭവം പി.എസ്.സി കണ്ടെത്തുകയും ഈ ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാർ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും. 2018 ജൂൺ 22 ന് നടന്ന കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈൽ വിവരം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അന്വേഷണം പൂർത്തിയാകുന്നതുവരെ നിയമന ഉത്തരവ് അയക്കില്ലെന്നും പൊലീസ് കേസിന് ശുപാർശ ചെയ്‌തെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. പിഎസ്‌സിയുടെ പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് വിദഗ്ദ അന്വേഷണത്തിനു പിഎസ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന്റെ നടപടിക്രമങ്ങളാണ് ഈ കാര്യത്തിൽ പിന്തുടരുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് പിഎസ്‌സി നടത്തിയിട്ടുള്ളത്. 2018 ജൂൺ 22 ന് നടന്ന കോൺസ്റ്റബിൾ പരീക്ഷയുടെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ പിഎസ്‌സി തീരുമാനിച്ചു. പല നമ്പറുകളിൽ നിന്നും പ്രതികൾക്ക് എസ്എംഎസുകൾ വന്നിട്ടുണ്ട്. പരീക്ഷ നടന്ന ഒന്നേകാൽ മണിക്കൂറിനുള്ളിലാണ് സന്ദേശങ്ങൾ വന്നത്. മൂന്ന് പേരുടെയും ഒപ്പം പരീക്ഷ എഴുതിയ 22 പേരോളം ഉദ്യോഗാർത്ഥികളുടെയും ഇൻവിജിലേറ്റർമാരുടെയും പരീക്ഷാ ഉദ്യോഗസ്ഥരുടെയും മൊഴി പി.എസ്.സി ആഭ്യന്തര വിജിലൻസ് വിഭാഗം രേഖപ്പെടുത്തിയിരുന്നു.

പരീക്ഷയിൽ ക്രമക്കേടുകൾ നടന്നില്ലെന്നാണ് ഇവർ മൊഴി നൽകിയത്. തുടർന്നാണ് പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കാൻ പി.എസ്.സി തീരുമാനിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് പരീക്ഷ തുടങ്ങിയ ശേഷം പ്രതികളുടെ മൊബൈൽ നമ്പരിലേക്ക് തുടരെത്തുടരെ സന്ദേശങ്ങൾ എത്തിയെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് പി.എസ്.സിയുടെ ചട്ടമനുസരിച്ച് ഇവരെ പരീക്ഷയിൽ അയോഗ്യരാക്കാൻ തീരുമാനിച്ചു. കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനോട് ശുപാർശ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതിയ 22 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അവർ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് മൊഴി നൽകിയത്. പിഎസ്‌സി ചോദ്യപേപ്പർ ലീക്ക് ആയി എന്ന ആക്ഷേപം ഉയർന്നിട്ടില്ല. ഇൻവിജിലെറ്റർമാർ ക്രമക്കേട് കാട്ടി എന്നും ആരോപണം വന്നിട്ടില്ല-ചെയർമാൻ പറഞ്ഞു.

പിഎസ്‌സിക്ക് മേൽ സംശയം ഉണ്ടാക്കുന്ന ഒരു നടപടിക്കും പിഎസ്‌സി കൂട്ട് നിൽക്കില്ല. അതിനാണ് സമഗ്ര അന്വേഷണത്തിനു പൊലീസിനെ സമീപിക്കുന്നത്. ആരൊക്കെ ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. കണ്ടുപിടിക്കാൻ കഴിയുന്ന ക്രമക്കേടുകൾ മുഴുവൻ പിഎസ്‌സി തടയാറുണ്ട്. എല്ലാ ആരോപണങ്ങളും ഒഴിവാക്കും വിധമാണ് അന്വേഷണത്തിനു പിഎസ്‌സി തയ്യാറാകുന്നത്-ചെയർമാൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP