ജനാധിപത്യത്തിന്റെ വസന്തം പ്രതീക്ഷിച്ച് ഹോങ്കോങ് ജനത; സാമൂഹിക അസമത്വത്തിന് പരിഹാരം ആവശ്യപ്പെട്ട് മരണഭയമില്ലാതെ ചിലി; സമഗ്ര ഭരണപരിഷ്കരണത്തിനായി സമരത്തീയിൽ ലെബനനും; കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റത്തിനായി തെരുവിലിറങ്ങുന്ന വിപ്ലവകാരികളെ ചോരയിൽ മുക്കി ഭരണകൂടങ്ങളും; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത് അതി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ; അനുനയവും അടിച്ചമർത്തലുമായി സർക്കാരുകളും
മറുനാടൻ മലയാളി ബ്യൂറോ
ഹോങ്കോങ്ങിലും ചിലിയിലും ലബനനിലും ജനകീയ പ്രക്ഷോഭം കൊടുമ്പിരികൊള്ളുകയാണ്. ജനകീയ പ്രക്ഷോഭത്തെ ഇരുക്കു മുഷ്ടി കൊണ്ട് നേരിടാൻ ഭരണകൂടങ്ങൾ കൂടി തീരുമാനിച്ചതോടെ മൂന്ന് രാജ്യങ്ങളിലും സ്ഫോടകാത്മകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. സാമൂഹിക സാമ്പത്തിക മേഖലകളിലെ പ്രശ്നങ്ങളാണു ചിലിയിലെ പ്രക്ഷോഭങ്ങൾക്ക് ഇന്ധനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ജനങ്ങളുടെ കീശയിൽ കയ്യിടാനുള്ള നീക്കമാണു ലബനനെ സമരഭൂമിയാക്കിയത്. പൗരാവകാശവും സ്വയംഭരണാവകാശവും സംരക്ഷിക്കാനുള്ള സമരം 4 മാസമായി ഹോങ്കോങ് തെരുവുകളെ കലാപഭൂമിയാക്കുകയാണ്.
സമരക്കാരുടെ പ്രധാന ആവശ്യത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കിയിട്ടും കലാപം തുടരുന്ന ചിലിയിൽ അടിയന്തിരാവസ്ഥ നീട്ടിയത് അനിശ്ചിത കാലത്തേക്കാണ്. ലബനനിലും പ്രക്ഷോഭത്തിന് കാരണമായ നിലപാടുകൾ തിരുത്താൻ ഭരണകൂടം തയ്യാറായിരുന്നു. എന്നാൽ സമഗ്രമായ ഭരണ പരിഷ്കരണം എന്ന ആവശ്യം ഉയർത്തിയാണ് ലെബനൻ തെരുവുകളിൽ ഇപ്പോൾ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നത്. ജനാധിപത്യ അവകാശത്തിനായി പോരാടുന്ന ഹോങ്കോങ്ങ് ജനതയുടെ സമര വീര്യത്തേയും ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്താനാണ് ചൈനീസ് ഭരണകൂടം ശ്രമിക്കുന്നത്.
ജനാധിപത്യത്തിനായി മുറവിളികൂട്ടി ഹോങ്കോങ്ങ്
ബ്രിട്ടന്റെ മുൻകോളണിയുടെ മേൽ 22 വർഷമായി പരമാധികാരം വഹിക്കുന്ന ചൈനക്ക് വലിയ വെല്ലുവിളി ഉയർത്തുകയാണ് ഹോങ്കോങ് ജനത. ചൈനീസ് വൻകരയുടെ തെക്കു കിഴക്കെ തീരത്തു കിടക്കുന്ന ഹോങ്കോങ് 1997 ജൂലൈ ഒന്നിനായിരുന്നു ബ്രിട്ടനിൽനിന്നു ചൈനയ്ക്കു ലഭിച്ചത്. അതിനു മുൻപുള്ള ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്റെ കോളണിയായിരുന്നു ഈ 1106 ചതുരശ്ര കിലോമീറ്റർ പ്രദേശം. ആ സമയത്തു നിലവിലുണ്ടായിരുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകൾ 50 വർഷത്തേക്ക് (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നായിരുന്നു ബ്രിട്ടനും ചൈനയും തമ്മിലുണ്ടായ കരാറിലെ വ്യവസ്ഥ. ജനാധിപത്യത്തിലും നിമയവാഴ്ചയിലും സ്വതന്ത്ര നീതിന്യായ സംവിധാനത്തിലും അധിഷ്ഠിതമായ ആ വ്യവസ്ഥ ചൈന ലംഘിക്കുന്നുവെന്നാണ് സമരക്കാരുടെ ആക്ഷേപം.
ജനാധിപത്യാവകാശങ്ങൾക്കായി പോരാടുന്ന പ്രക്ഷോഭകരും പൊലീസ് തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാപഭൂമിയാകുകയാണ് ഹോങ്കോങ്. ചൈനീസ് ബാങ്കുകളും മെട്രോ സ്റ്റേഷനുകളും സമരക്കാർ ആക്രമിച്ചു. നൂറുകണക്കിനു കടകൾ തകർത്തു. കേസുകളിൽ പ്രതിചേർക്കപ്പെടുന്ന ഹോങ്കോങ് പൗരന്മാരെ വിചാരണ ചെയ്യാൻ ചൈനയിലേക്കു കൊണ്ടുപോകാനുള്ള കുറ്റവാളി കൈമാറ്റ ബിൽ ആണ് കഴിഞ്ഞ ജൂണിൽ ആരംഭിച്ച പ്രക്ഷോഭത്തിനു കാരണം. ഇതുവരെ വെടിവയ്പിൽ 2 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർക്കു പരുക്കേൽക്കുകയും ചെയ്തു. 2300 പേർ അറസ്റ്റിലായി.
ബ്രിട്ടനുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് 2047ൽ ഹോങ്കോങ് പൂർണമായും ചൈനയുടെ നിയന്ത്രണത്തിലാവും. 1977 മുതൽ നിലനിൽക്കുന്ന 'ഒരു രാജ്യം, രണ്ടു വ്യവസ്ഥകൾ' എന്ന സ്ഥിതി അവസാനിക്കും. അതുവരെ കാത്തുനിൽക്കാൻ ചൈനയ്ക്കു ക്ഷമയില്ലെന്നും ഇപ്പോൾ തന്നെ ഹോങ്കോങ്ങിനെ സ്വന്തം ചൊൽപ്പടിയിലാക്കാൻ അവർശ്രമിക്കുകയാണെന്നുമാണ് ആക്ഷേപം.
ഹോങ്കോങ്ങിലെ ഭരണാധികാരിയായ ചീഫ് എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്ന രീതി ഇതിന് ഉദാഹരണമായി പ്രക്ഷോഭകാരികൾ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യ രീതിയിലുള്ള സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ചൈന ഉറപ്പ് നൽകിയിരുന്നത്. പക്ഷേ, അവർ അതു ലംഘിക്കുകയും ചീഫ് എക്സിക്യൂട്ടീവിനെ ഒരു 1200 അംഗ സമിതി തിരഞ്ഞെടുക്കുന്ന രീതി നടപ്പാക്കുകയുംചെയ്തു. സമിതിയിലെ അംഗങ്ങളിൽ ബഹുഭൂരിപക്ഷവും ചൈനയെ അനുകൂലിക്കുന്നവരായതിനാൽ ചൈനയ്ക്ക് ഇഷ്ടമുള്ള ആൾക്കുമാത്രമേ ചീഫ് എക്സിക്യൂട്ടീവാകാൻ കഴിയൂ. ആ സ്ഥാനത്തേക്കു മൽസരിക്കുന്നവർ അതിന് അർഹരാണോയെന്ന് തീരുമാനിക്കാനും ഒരു സമിതിയുണ്ട്. അതിലെ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരവും ചൈനാനുകൂലികൾക്കു മുൻതൂക്കമുള്ള 1200 അംഗ സമിതിക്കാണ്. ജനാധിപത്യത്തിനുവേണ്ടി ശബദമുയർത്തിയതു കാരണം ചൈനയുടെ അപ്രീതി സമ്പാദിച്ച പലർക്കും അക്കാരണത്താൽ തന്നെ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം നിഷേധിക്കപ്പെട്ടു.
ഈ രീതി മാറണമെന്നും എല്ലാ വിധത്തിലും സുതാര്യവും സ്വതന്ത്രവും ജനാധിപത്യ രീതിയിലുള്ളതുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു. ഹോങ്കോങ്ങിൽ സ്വന്തം രാഷ്ട്രീയ വ്യവസ്ഥ നടപ്പാക്കാനുള്ള പ്ലാനിന്റെ ഭാഗമായി മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു, സ്കൂൾ സിലബസുകളിൽ മാറ്റം വരുത്തുന്നു, നീതിന്യായ വ്യവസ്ഥയിൽ ഇടപെടുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളും ചൈനയ്ക്കെതിരെ ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാൽ, പൊള്ളയായ ആരോപണങ്ങൾ എന്നു പറഞ്ഞു ചൈന ഇതെല്ലാം തള്ളിക്കളയുന്നു. ഹോങ്കോങ്ങിലെ കുഴപ്പങ്ങൾക്കു പിന്നിൽ അമേരിക്കയും ബ്രിട്ടനുമാണ് എന്ന നിലപാടാണ് ചൈനക്ക്.
സമരവീര്യം അടങ്ങാതെ ചിലി
മെട്രോ ട്രെയിൻ നിരക്കു വർധിപ്പിച്ചതാണു ചിലിയിൽ സമരത്തിനു തുടക്കമിട്ടത്. ചാർജ് വർധനയ്ക്കെതിരേ ഒക്ടോബർ ആറിന് ആദ്യം തെരുവിലിറങ്ങിയത് ഹൈസ്കൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ്. പിന്നീടത് ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ, നിരക്കുവർധന താൽക്കാലികമായി മാറ്റിവച്ചതായി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അസമത്വം, ഉയർന്ന ചികിത്സച്ചെലവ്, കുറഞ്ഞ പെൻഷൻ എന്നിവയുടെ പേരിൽ പുകഞ്ഞുകൊണ്ടിരുന്ന അമർഷമാണ് പ്രക്ഷോഭത്തിലൂടെ ആളിക്കത്തുന്നത്.
അക്രമം നിയന്ത്രിക്കാനാവാത്തതിനാലാണ് ബിൽ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്. മെട്രോ സർവീസുകളുടെ ചാർജ് വർധന പിൻവലിച്ചിട്ടും ചിലിയിൽ കലാപം തുടരുകയാണ്. ഏറ്റുമുട്ടലിലും തീവെപ്പിലുമായി പതിനൊന്നുപേർ മരിച്ചു. രാജ്യതലസ്ഥാനമായ സാന്തിയാഗോവിലും 16 മേഖലകളിലും സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്.
ഞായറാഴ്ച സാന്തിയാഗോയ്ക്ക് പുറത്ത് ഒരു വസ്ത്രനിർമ്മാണശാല കൊള്ളയടിച്ച അക്രമികൾ അവിടെ തീയിടുകയുംചെയ്തു. ഇവിടെ അഞ്ചുപേർ പൊള്ളലേറ്റ് മരിച്ചു. സാന്തിയാഗോയിൽ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ടും കൊള്ളയടിക്കുകയും തീവെക്കുകയുംചെയ്തു. ഇവിടെയും മൂന്നുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പൂർണമായും തടസ്സപ്പെട്ട ഗതാഗതം തിങ്കളാഴ്ചയും പുനരാരംഭിക്കാനായില്ല. വിമാനസർവീസുകളും മുടങ്ങി.
ദശാബ്ദത്തിനിടെ ചിലിയിലുണ്ടാവുന്ന വലിയ പ്രതിഷേധത്തെ യുദ്ധസമാനമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ആരെയും വകവെക്കാതെ അക്രമം മാത്രം ലക്ഷ്യമിട്ട് കൊടുംപകയോടെ പോരാടുന്ന ശക്തരായ സംഘങ്ങളോട് അധികൃതർക്ക് യുദ്ധംതന്നെ ചെയ്യേണ്ടിവന്നിരിക്കയാണെന്ന് പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര പറഞ്ഞു. ആയിരത്തിയഞ്ഞൂറിലധികംപേരെ അറസ്റ്റുചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധം നിയന്ത്രിക്കാൻ മേജർ ജനറൽ ജാവിയർ ഇറ്റുറികയുടെ നേതൃത്വത്തിൽ പ്രത്യേകസംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം പ്രസിഡന്റിന്റെ നേതൃത്വത്തിൽ സൈനികോദ്യോഗസ്ഥരും പൊലീസ് മേധാവികളും അടിയന്തരയോഗവും ചേർന്നു. അഗസ്റ്റൊ പിനോഷെയുടെ 1973-1990 കാലത്തെ ഏകാധിപത്യവാഴ്ചയ്ക്കുശേഷം ഇതാദ്യമായാണ് പ്രധാനവീഥികളിൽ ഇത്രയും പട്ടാളത്തെ വിന്യസിക്കുന്നത്.
മെട്രോസ്റ്റേഷനുകൾ തകർത്തും ബസുകൾക്ക് തീവെച്ചും കടകൾ കൊള്ളയടിച്ചും തെരുവുവാഴുന്ന അക്രമികളെ കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് അധികൃതർ നേരിടുന്നത്.
അതേസമയം, സാമൂഹിക അസമത്വമാണ് പ്രതിഷേധം അക്രമങ്ങളിൽ കലാശിക്കാൻ കാരണമെന്ന് നിരീക്ഷകർ പറയുന്നു. ആഭ്യന്തര ഉത്പാദനം ഈവർഷം 2.5 ശതമാനം വളർച്ച നേടിയെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം, പെൻഷൻ മേഖലകളിൽ നിലനിൽക്കുന്ന അസമത്വത്തിൽ ജനം നിരാശരാണ്. പലപ്രശ്നങ്ങൾക്കും അധികൃതർക്ക് പരിഹാരം നിർദേശിക്കാനാവുന്നില്ലെന്നും ചിലെ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റും പോളിറ്റിക്കൽ സയന്റിസ്റ്റുമായ ഒക്ടാവിയോ അവെൻഡനൊ പറഞ്ഞു.
സമഗ്ര പരിഷ്കരണം ആവശ്യപ്പെട്ട് ലബനൻ
നികുതി വർധനയ്ക്കും ഭരണാധികാരികളുടെ അഴിമതിക്കുമെതിരായ പ്രക്ഷോഭത്തിന്റെ മൂന്നാം ദിനം തലസ്ഥാനമായ ബെയ്റൂട്ടിലെ തെരുവിലെത്തിയത് പതിനായിരങ്ങൾ. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്മാറാത്ത സമരക്കാർ പാർലമെന്റ് മന്ദിരമുൾപ്പെടെ വളഞ്ഞു. കൊള്ളയടി, തീവയ്പ് എന്നിവയ്ക്ക് 70 പേർ അറസ്റ്റിലായതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു.
രാജ്യത്തെ ഭരണസംവിധാനത്തിൽ സമഗ്ര അഴിച്ചുപണിയാണു പ്രക്ഷോഭകരുടെ ആവശ്യം. സഖ്യസർക്കാരിനെ അട്ടിമറിക്കുമെന്ന ഭീഷണിയും ഇവർ മുഴക്കുന്നു. അതിനിടെ, ലബനീസ് ഫോഴ്സസ് പാർട്ടി ഭരണസഖ്യത്തിൽ നിന്നു പിന്മാറി. വാട്സാപ്, ഫേസ്ബുക്, ഫെയ്സ്ടൈം കോളുകൾക്കു നികുതി ഏർപ്പെടുത്തിയ തീരുമാനമാണു പ്രക്ഷോഭത്തിനു തിരികൊളുത്തിയത്. പിന്നാലെ തീരുമാനം പിൻവലിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണു ലബനൻ സർക്കാർ കൂടുതൽ നിയന്ത്രണം കൊണ്ടുവന്നത്. വാട്ട്സ്ആപ്പിനടക്കം നികുതിയും കൊണ്ടുവന്നു. ഏകദേശം 14 രൂപയായിരുന്നു വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കുള്ള നികുതി. അഴിമതി അവസാനിപ്പിച്ചിട്ടു നികുതികൂട്ടാമെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലൂടെയാണു പടർന്നത്. തുടർന്നു ജനം തെരുവിലിറങ്ങുകയായിരുന്നു.
ജനപ്രതിനിധികളുടെയും മുൻ പ്രതിനിധികളുടെയും ശമ്പളം പാതിയാക്കുമെന്നാണു സർക്കാരിന്റെ പ്രധാന വാഗ്ദാനം. മന്ത്രിമാർ, മുൻ പ്രസിഡന്റുമാർ അടക്കമുള്ളവരുടെ ശമ്പളം പകുതിയാകും. വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങൾ നിർത്തലാക്കും. വാർത്താ വിനിമയ മന്ത്രാലയവും നിർത്തലാക്കും. ടെലികമ്യൂണിക്കേഷനിൽ സ്വകാര്യവൽക്കരണം, പുതുതായി നികുതികൾ ഏർപ്പെടുത്തില്ല. ഭവന വായ്പയായി 1,133 കോടി രൂപ ചെലവിടും, ദരിദ്രർക്കു കൂടുതൽ സഹായം തുടങ്ങിയവയാണു ജനങ്ങളെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങൾ. തന്റെ നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്നാണു പ്രധാനമന്ത്രി ഹരീരിയുടെ മുന്നറിയിപ്പ്.
Stories you may Like
- മെസ്സിയെ കളിപ്പിച്ചില്ല രോഷാകുലരായി ഹോങ്കോങിലെ ആരാധകർ
- ലോകസൗന്ദര്യ കിരീടം ചൂടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്കോവ
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- ഗസ്സ യുദ്ധം ഒരു സെമി വേൾഡ് വാർ ആവുമോ?
- പന്തളത്തുകാരൻ ചിലിയിലെ ഏറ്റവും ഉയർന്ന് കൊടുമുടി കീഴടക്കി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്