നഴ്സിങ് സൂപ്രണ്ടിനെക്കൊണ്ട് വാഷ്ബേസിനും ശുചിമുറിയും വൃത്തിയാക്കിയ ആരോഗ്യവകുപ്പ് ഡയറക്ടർ സരിതയ്ക്കെതിരെ ആരോഗ്യവകുപ്പിൽ പ്രതിഷേധ ജ്വാല; സംഭവത്തിൽ ആരോഗ്യവൃത്തങ്ങളിലും ഞെട്ടൽ; ആരോഗ്യവകുപ്പ് ഡയറക്ടർ മാപ്പ് പറയണമെന്ന് നഴ്സസ് അസോസിയേഷൻ; ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധ യോഗങ്ങൾക്ക് നഴ്സസ് അസോസിയേഷന്റെ ആഹ്വാനം; പ്രതികരിക്കാതെ ആരോഗ്യവകുപ്പ് ഡയറക്ടർ
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടിനെക്കൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ വാഷ്ബേസിനും ശുചിമുറിയും വൃത്തിയാക്കിയ സംഭവം വൻ പൊട്ടിത്തെറിയിലേക്ക്. ഡോ. ആർ.എൽ.സരിതയുടെ അമിതാധികാര പ്രവണയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നു കേരളാ ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ യോഗങ്ങൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികൾക്ക് മുന്നിലും പ്രതിഷേധം നടത്താനാണ് നഴ്സസ് അസോസിയേഷൻ ആഹ്വാനം ചെയ്തിരിക്കുന്നത്. സരിതയുടെ നടപടി ആരോഗ്യവൃത്തങ്ങളിലും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. രാജവാഴ്ച കാലത്ത് പോലും ഉണ്ടാകാത്ത നടപടിയാണ് സരിത കൈക്കൊണ്ടത് എന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരെ ഉയരുന്ന ആരോപണം.
തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലത്ത് പോലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാ എന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ ഈ സംഭവത്തെക്കുറിച്ച് മറുനാടനോട് പ്രതികരിക്കുമ്പോൾ ചരിത്രപരമായ അടരുകൾ കൂടി ഈ പ്രതികരണത്തെ ബാലപ്പെടുത്തുന്നുണ്ട്. രാജവാഴ്ച കാലത്ത് നിർമ്മിച്ച വിവിധ കെട്ടിടങ്ങളിലാണ് ഫോർട്ട് ആശുപത്രി കുടികൊള്ളുന്നത്. പുതിയ ബ്ലോക്ക് വന്നെങ്കിലും പല കെട്ടിടങ്ങളും രണ്ടു സെഞ്ച്വറികൾ പഴക്കമുള്ളതാണ്. വാഷ്ബെയ്സിൻ നഴ്സിങ് സൂപ്രണ്ടിനെക്കൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ കഴുകിക്കുമ്പോഴും ശുചിമുറി നിർബന്ധപൂർവം കഴുകിക്കുമ്പോഴും ആരോഗ്യവകുപ്പ് ഡയരക്ടർക്ക് ബോധ്യമുണ്ട്. ക്ലീനിങ് സ്റ്റാഫ് പോയിട്ടും നഴ്സിങ് സ്റ്റാഫ് പോലും ആവശ്യത്തിനു ഇല്ലാത്ത ആശുപത്രിയാണ് തിരുവനന്തപുരം ഫോർട്ട് ആശുപത്രി എന്ന്. കാരണം വിവിധ വിഭാഗങ്ങളിൽ സ്റ്റാഫുകൾ ഇല്ലാത്ത അവസ്ഥ ആശുപത്രി അധികൃതർ രേഖാമൂലം തന്നെ ഹെൽത്ത് ഡയറക്ടർ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവർക്ക് അറിയാവുന്നതും ആണ് സ്റ്റാഫുകൾ ഇല്ലാ എന്ന കാര്യം.
പത്ത് ക്ലീനിങ് സ്റ്റാഫ് ഉണ്ടായിരുന്ന ഇടത്ത് നിലവിൽ അഞ്ചു പേർ മാത്രമേയുള്ളൂ. അവർക്കൊണ്ട് കഴിയാവുന്നത് പോലെ ഇവർ ക്ലീൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. പിന്നെ വലിയ വൃത്തിഹീനമായ അവസ്ഥയില്ല. രണ്ടാമത് നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടവുമാണ്. വൃത്തിയാക്കാവുന്നതിനു പരിധിയുണ്ട്.ചിലപ്പോൾ രണ്ടു ക്ലീനിങ് സ്റ്റാഫ് മാത്രമേയുണ്ടാകൂ. അവരെ മെറ്റെർണിറ്റി വിഭാഗത്തിൽ പോസ്റ്റ് ചെയ്യണം. ഡെന്റൽ സെക്ഷനിൽ പോസ്റ്റ് ചെയ്യണം. ലാബിൽ പോസ്റ്റ് ചെയ്യണം. ഓപ്പറേഷൻ തിയേറ്ററിൽ പോസ്റ്റ് ചെയ്യണം. രണ്ടു വാർഡുകൾ ഉണ്ട്. അവിടെ പോസ്റ്റ് ചെയ്യണം. വനിതാ വാർഡ് ഉണ്ട്. അവിടെയ്ക്ക് നിയോഗിക്കണം. സ്റ്റോറിൽ വിടണം. എങ്ങിനെ ഈ രണ്ടു പേരെക്കൊണ്ട് ജോലികൾ ചെയ്യിക്കും. റിപ്പോർട്ട് ചെയ്തിട്ട് ആറുമാസത്തിലേറെയായി. തലപ്പത്ത് ഇരിക്കുന്നത് ഇതേ ഹെൽത്ത് ഡയരക്ടർ ആണ്. സ്റ്റാഫ് നഴ്സ് ഉണ്ടോ? അതും ഇല്ല. രോഗികൾ ആണെങ്കിൽ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ഹെൽത്ത് ഡയരക്ടർ വന്നപ്പോൾ പറഞ്ഞു.
എന്നിട്ടും രാവിലെ തന്നെ വന്നു ജോലി തുടങ്ങിയ നഴ്സിങ് സുപ്രണ്ടിനെ വിളിച്ച് വരുത്തിയാണ് വാഷ്ബെയിസിനും ശുചിമുറിയും നിർബന്ധപൂർവം ക്ലീൻ ചെയ്യിപ്പിച്ചത്. ഹെൽത്ത് ഡയരക്ടർ സരിത ഏകാധിപത്യ പ്രവണത എപ്പോഴും പ്രകടിപ്പിക്കുന്ന സ്ത്രീയാണ് എന്ന് അവർക്കെതിരെ മുൻപേ തന്നെ പരാതിയുണ്ട്. ഈ പരാതി സാധൂകരിക്കുന്ന നടപടികളാണ് ഹെൽത്ത് ഡയരക്ടർ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴും സംഭവിച്ചത്. 'സംസ്ഥാനത്ത് ഉടനീളം പ്രതിഷേധത്തിനു ഞങ്ങൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാദേവി മറുനാടനോട് പ്രതികരിച്ചു. ഈ സംഭവത്തിന്റെ പേരിൽ ആരോഗ്യവകുപ്പ് ഡയരക്ടർ മാപ്പ് പറയണം. ഡോക്ടർ സരിതയുടെ മാപ്പിൽ കുറയാത്തതൊന്നും ഞങ്ങൾക്ക് സ്വീകാര്യമല്ല. ഒരു ആരോഗ്യവകുപ്പ് ഡയറക്ടറും ഒരു കാലത്തും ചെയ്യാത്ത നടപടികൾ ആണ് ഇപ്പോഴത്തെ ഡയറക്ടർ ഡോക്ടർ സരിതയുടെ ഭാഗത്ത് നിന്നുണ്ടായത്. ആശുപത്രികൾ നന്നാക്കാൻ ശ്രമിക്കുന്നത് ഇങ്ങിനെയാണോ? ചെയ്യിപ്പിക്കേണ്ട ജോലികൾ അവർക്ക് പറയാം. ഇവിടുത്തെ ആളുകളെക്കൊണ്ട് അത് ചെയ്യിപ്പിക്കാം. പക്ഷെ കേട്ടുകേൾവി പോലും ഇല്ലാത്ത നടപടിയാണ്. വളരെ മോശം കാര്യം. ഒരു ആരോഗ്യവകുപ്പ് ഡയരക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ കഴിയാത്ത കാര്യം. അവർ മാപ്പ് പറയട്ടെ-ഉഷാദേവി പറയുന്നു.
ഇക്കുറി സരിതയ്ക്ക് ഇരയായത് നഴ്സിങ് സൂപ്രണ്ട് സുരജ കുമാരിയാണെന്ന് മാത്രം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രിയാണിത്. അമിതാധികാരം പ്രയോഗിക്കാൻ കഴിയുന്ന ഇടമല്ല. വിവിധ വിഭാഗങ്ങളിൽ സ്റ്റാഫുകൾ ഇല്ല. ജോലിയും കൂടുതൽ. ഉള്ളവർക്ക് ലീവ് എടുക്കാൻ കഴിയാത്ത അവസ്ഥയും. എങ്ങിനെയെങ്കിലും ആശുപത്രി ഓടിച്ച് പോകാനുള്ള പെടാപ്പാടിൽ പായുമ്പോഴാണ് ആരോഗ്യവകുപ്പ് ഡയരക്ടർ എത്തി ആളാകാൻ ശ്രമിക്കുന്നത്-ആശുപത്രി വൃത്തങ്ങൾ മരുനാടനോട് പ്രതികരിച്ചു. നഴ്സിങ് സൂപ്രണ്ടിനെക്കൊണ്ട് വാഷ്ബേസിനും ശുചിമുറിയും വൃത്തിയാക്കിയ ഈ ആരോഗ്യവകുപ്പ് ഡയറക്ടർ ശുചീകരണ തൊഴിലാളിയെക്കൊണ്ട് ഇഞ്ചക്ഷൻ നൽകാൻ നിർബന്ധിക്കുമോ? രോഗികൾക്ക് മരുന്ന് കൊടുക്കാൻ നിർബന്ധിക്കുമോ? ഓരോരുത്തർക്ക് ഓരോ ജോലി പറഞ്ഞിട്ടുണ്ട്. അതിൽ മാറ്റം വരുത്താൻ ഹെൽത്ത് ഡയറക്ടർക്ക് എന്തധികാരം-ആശുപത്രി വൃത്തങ്ങൾ ചോദിക്കുന്നു.
ശുചീകരണ തൊഴിലാളികൾ അവിടെ കാഴ്ചക്കാരായിരിക്കെ നഴ്സിങ് സൂപ്രണ്ടിനെക്കൊണ്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ വാഷ്ബേസിനും ശുചിമുറിയും വൃത്തിയാക്കിക്കുമ്പോൾ ജീവനക്കാരുടെ ആത്മബലം തന്നെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ തകർക്കുന്നത്. ഇതുവരെ നിങ്ങളെ ഭരിച്ച ആളല്ലേ? ഞാനിവരെക്കൊണ്ട് എല്ലാം കഴുകിക്കാൻ പോവുകയാണ് നിങ്ങൾ കണ്ടോളൂ എന്ന ധ്വനി ആരോഗ്യവകുപ്പ് ഡയറക്ടർ സരിതയുടെ വാക്കുകളിലും പ്രവർത്തികളിലും മുഴച്ചു നിന്നിരുന്നു എന്നാണ് ഹെൽത്ത് ഡയരക്ടറുടെ പ്രവർത്തി കണ്ടുനിന്നവർ മറുനാടനോട് പറഞ്ഞത്. ഞങ്ങൾ ഇത്രയും കാലം ഈ ആശുപത്രിയോട് കാണിച്ച ആത്മാർത്ഥ എന്തിനു വേണ്ടിയാണ് എന്നാണ് ഇപ്പോൾ ഞങ്ങൾക്ക് തന്നെ തോന്നുന്നത്. ആശുപത്രി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. ഹെൽത്ത് ഡയരക്ടർക്ക് കഴിയുമോ എല്ലാ ദിവസവും ഇവിടെ വന്നു കാര്യങ്ങൾ വന്നു ചെയ്യാൻ. ഇവിടെ ഞങ്ങളാണ് കാര്യങ്ങൾ ചെയ്യുന്നത്. അവരുടെ മേൽനോട്ടം കൊണ്ടൊന്നുമല്ല ചെയ്യുന്നത്. ഞങ്ങളുടെ ആത്മാർഥത കൊണ്ടാണ്. ഈ ആത്മാർത്ഥതയാണ് ഹെൽത്ത് ഡയറക്ടർ ചോദ്യം ചെയ്തത്-ആശുപത്രി വൃത്തങ്ങൾ പറയുന്നു.
ആശുപത്രിയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വേണ്ടി എത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചെയ്തികൾ ആശുപത്രിയിൽ നിലവിലുള്ള സംവിധാനങ്ങൾ തകർക്കാനേ കഴിഞ്ഞിട്ടുള്ളൂ. പകരം ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞതുമില്ല. ഒരുതരം പകപോക്കൽ ആണ് ഡയരക്ടർ നടത്തിയത്. അതുകൊണ്ട് തന്നെയാണ് സർക്കാർ നഴ്സസ് അസോസിയേഷൻ കടുത്ത പ്രതിഷേധം ഡയരക്ടറുടെ ചെയ്തികളിൽ പ്രദർശിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറോടുള്ള പ്രതിഷേധം ഇന്നത്തെ പ്രതിഷേധംകൊണ്ട് അവസാനിപ്പിക്കാൻ സാധ്യതയില്ലാ എന്നാണ് ലഭിക്കുന്ന സൂചനകൾ. മാപ്പ് ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്