മഹാരാഷ്ട്രയിൽ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യത്ത് വൻ പ്രതിഷേധം; ഇവരെ വേട്ടയാടുന്നത് സനാതൻ സൻസ്തയ്ക്കെതിരെയുള്ള അന്വേഷണത്തിൽ നിന്നും ശ്രദ്ധതിരിക്കാനെന്നും ആരോപണം; പൊലീസ് ചട്ടം ലംഘിച്ചുവെന്ന് മനുഷ്യാവകാശ കമ്മീഷൻ പറയുമ്പോൾ വാറണ്ട് ഇല്ലാതെയാണ് റെയ്ഡും അറസ്റ്റും നടന്നതെന്ന് വരവര റാവുവിന്റെ കുടുംബം; മീ ടു അർബൻ നക്സൽസ് ഹാഷ്ടാഗോടു കൂടി സമൂഹ മാധ്യമത്തിൽ പ്രതിഷേധം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം ഇരമ്പുന്നു. ഇവരെ അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി മീ ടു അർബൻ നക്സൽസ് എന്ന ഹാഷ്ടാഗോടു കൂടി ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാധ്യമത്തിൽ പ്രതിഷേധം ഇരമ്പുകയാണ്. ഇതിനിടയിൽ ഇവരെ അറസ്റ്റ് ചെയ്തത് ഹിന്ദു സംഘടനയായ സനാതൻ സൻസ്തയ്ക്കെതിരെയുള്ള അന്വേഷമം വഴിതിരിച്ച് വിടാനാണെന്നും ആരോപണം ഉയർന്നിരുന്നു. റിട്ട. ജസ്റ്റിസ് ബി.ജി. കൊൽസെ പാട്ടീൽ, ഡോ. ബി.ആർ. അംബേദ്കറുടെ പേരക്കുട്ടിയും ദലിത് നേതാവുമായ പ്രകാശ് അംബേദ്കർ തുടങ്ങിയവരാണ് സംഭവത്തിൽ ആരോപണം ഉന്നയിച്ചത്.
വിപ്ലവ കവിയായ വരവര റാവു, മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവ്ലഖ(ഹരിയാന), അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ സുധ ഭരദ്വാജ്(ഹരിയാന), അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരുമായ വേനോൺ ഗൊൺസാലസ്(മുംബൈ), അരുൺ ഫെരേര എന്നിവരെയാണ് പല സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റു ചെയ്തത്. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയപക്ഷത്തു നിൽക്കുന്ന ഇവരുടെ അറസ്റ്റിനെത്തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നുവരുന്നത്.
രാജ്യത്ത് നിലനിൽക്കുന്ന 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'ക്കെതിരെ വിമർശിക്കുന്നവർക്ക് ഹിന്ദുത്വവാദികൾ നൽകുന്ന മറുപടി അറസ്റ്റ് ചെയ്യപ്പെട്ടവർ അർബൻ നക്സലുകൾ ആണെന്നുള്ളതാണ്. ഇനിയും അറസ്റ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള ബോളിവുഡ് സംവിധായകനും സംഘപരിവാർ പ്രചാരകനുമായ വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റിനെ തുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നത്. അർബൻ നക്സൽസ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്. ഇതിനു മറുപടിയായാണ് മീ ടൂ അർബൻ നക്സൽസ് എന്ന ഹാഷ്ടാഗ് രൂപം കൊണ്ടത്. അറസ്റ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റിൽ എന്നേയും ഉൾപ്പെടുത്തൂ എന്നും പ്രതിഷേധക്കാർ പറയുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെല്ലാവരും വലതുപക്ഷ സംഘപരിവാർ വിരുദ്ധരാണ്. വീടുകളിൽ റെയ്ഡ് നടത്തുകയും, വീട്ടുതടങ്കലിൽ വെയ്ക്കുകയും ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇതിനെതിരെ റോമിലാ ഥാപ്പർ, പ്രഭാത് പട്നായിക്, സതീഷ് ദേശ്പാണ്ഡെ തുടങ്ങിയ അക്കാദമിക് വിദഗ്ദ്ധർ കോടതിയെ സമീപിച്ചിരുന്നു.
സനാതൻ സൻസ്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ആരോപണം
മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടി ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തക്കെതിരെയുള്ള അന്വേഷണത്തിൽ നിന്ന് ജനശ്രദ്ധമാറ്റാനെന്ന് ആരോപണം. റിട്ട. ജസ്റ്റിസ് ബി.ജി. കൊൽസെ പാട്ടീൽ, ഡോ. ബി.ആർ. അംബേദ്കറുടെ പേരക്കുട്ടിയും ദലിത് നേതാവുമായ പ്രകാശ് അംബേദ്കർ തുടങ്ങിയവരാണ് പരസ്യമായി ആരോപണം ഉന്നയിച്ചത്. ഡോ. നരേന്ദ്ര ദാഭോൽക്കർ, ഗൗരി ലങ്കേഷ് കൊലപാതക കേസുകളിലും സ്ഫോടന ആസൂത്രണ കേസിലും സനാതൻ സൻസ്തയുമായി ബന്ധമുള്ളവരെയാണ് സിബിഐ, കർണാടക പൊലീസ്, മഹാരാഷ്ട്ര എ.ടി.എസ് എന്നീ ഏജൻസികൾ അറസ്റ്റുചെയ്തത്.
ഗൗരി ലങ്കേഷ് കേസിൽ കർണാടക പൊലീസ് നടത്തിയ അറസ്റ്റും കണ്ടെത്തിയ തെളിവുകളുമാണ് ദാഭോൽക്കർ കേസിലും സ്ഫോടന ആസൂത്രണ കേസിലും അറസ്റ്റുകൾക്ക് വഴിവെച്ചത്. സ്ഫോടന ആസൂത്രണ കേസിലെ അറസ്റ്റ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് പുണെയിൽ ദലിതരും സവർണരും ഏറ്റുമുട്ടിയ ഭീമ-കൊറേഗാവ് സംഘർഷ കേസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അഞ്ച് മനുഷ്യാവകാശ പ്രവർത്തകർ അറസ്റ്റിലാകുന്നത്. സ്ഫോടനക്കേസിൽ എ.ടി.എസ് അറസ്റ്റ് ചെയ്തവരിൽ അവിനാഷ് പവാർ, സുധാൻവ ഗോന്തലേക്കർ എന്നിവർ ഭിടെ ഗുരുജി എന്നറിയപ്പെടുന്ന തീവ്ര ഹിന്ദുത്വ നേതാവ് സമ്പാജി ഭിഡെയുടെ അനുയായികളാണ്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച് ചൊവ്വാഴ്ച മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റുചെയ്തതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ദലിത്, സവർണ സംഘർഷത്തിന് പ്രകോപിപ്പിച്ചതായി ആദ്യം ആരോപിക്കപ്പെട്ടത് സമ്പാജി ഭിഡെയും മറ്റൊരു ഹിന്ദുത്വ നേതാവ് മിലിന്ദ് എക്ബോട്ടെയുമാണെന്നാണ് നേരത്തേ ഐ.ജി നൻഗ്രെ പാട്ടീൽ സർക്കാറിന് നൽകിയ റിപ്പോർട്ടും മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ ആദ്യം നൽകിയ സത്യവാങ്മൂലവുമെന്ന് ജസ്റ്റിസ് കൊൽസെ പാട്ടീൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പിന്നീട് പുണെ സംഘർഷത്തിനുപിന്നിൽ മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് കേസ് അട്ടിമറിക്കുകയായിരുന്നു.
എൽഗാർ പരിഷത്തിൽ 300ഓളം ദലിത്, ഇടത്, മറാത്ത, മുസ്ലിം സംഘടനകളാണ് പങ്കെടുത്തത്. എൽഗാർ പരിഷത്തിലെ പ്രകോപനമാണ് സംഘർഷത്തിന് വഴിവെച്ചതെന്നാണ് പൊലീസ് കേസ്. ഇത് തീവ്രഹിന്ദുത്വ സംഘടനകൾക്ക് എതിരെയുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്നും ജസ്റ്റിസ് കൊൽസെ പാട്ടീൽ ആരോപിച്ചു.
അറസ്റ്റിലായ ആളുകൾ നേതാക്കളെ വധിക്കാനും പദ്ധതിയിട്ടെന്നും പൊലീസ്
ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തെലുഗ് കവി വരവര റാവു, അഭിഭാഷകരും ആക്ടിവിസ്റ്റുകളുമായ വെർണൻ ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവർ നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളാണെന്ന് കോടതിയിൽ പുണെ പൊലീസ്. മാവോവാദി ബന്ധം ആരോപിച്ച് അഞ്ചുപേരെയാണ് ചൊവ്വാഴ്ച പൊലീസ് ഹൈദരാബാദ്, ഡൽഹി, ഫരീദാബാദ്, മുംബൈ എന്നിവിടങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ അറസ്റ്റിലായ പത്രപ്രവർത്തകൻ ഗൗതം നവ്ലഖ, ഫരീദാബാദിൽ അറസ്റ്റിലായ അഭിഭാഷക സുധ ഭരദ്വാജ് എന്നിവരുടെ ട്രാൻസിറ്റ് റിമാൻഡ് യഥാക്രമം ഡൽഹി ഹൈക്കോടതിയും പഞ്ചാബ്-ഹരിയാന കോടതിയും തടഞ്ഞതിനെ തുടർന്ന് പുണെക്ക് എത്തിക്കാൻ കഴിഞ്ഞില്ല.
വൻ സുരക്ഷയോടെയാണ് വരവര റാവു, ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവരെ പുണെ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. ഇവരുടെ റിമാൻഡിനായി വാദം നടക്കുന്നതിനിടെയാണ് പുണെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേരെയും പൊലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നത് തടഞ്ഞ് സുപ്രീംകോടതി ഉത്തരവ് വന്നത്. അവരവരുടെ വീടുകളിൽ തടവിൽ പാർപ്പിക്കാനാണ് ഉത്തരവ്. ഇത് പുണെ പൊലീസിനും മഹാരാഷ്ട്ര സർക്കാറിനും കനത്ത തിരിച്ചടിയായി. മൂന്നുപേരും മാവോവാദികളാണെന്നും നിലവിലെ ഭരണകൂടത്തോട് അസഹിഷ്ണുത ഉള്ളവരാണെന്നും പ്രമുഖ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടെന്നുമാണ് പുണെ സെഷൻസ് ജഡ്ജി കെ.ഡി. വധാനെക്ക് മുന്നിൽ പ്രോസിക്യൂഷൻ അറിയിച്ചത്.
വരവര റാവുവും നേരത്തേ അറസ്റ്റിലായ ഇന്ത്യൻ അസോസിയേഷൻ ഓഫ് പീപ്പിൾസ് ലോയേഴ്സിന്റെ സുരേന്ദ്ര ഗാഡ്ലിങ്ങും തമ്മിൽ ഇത് ചർച്ച ചെയ്ത ഇ-മെയിൽ കണ്ടെത്തിയതായി പ്രോസിക്യൂഷൻ അവകാശപ്പെട്ടു. നേപ്പാളിൽനിന്നും കശ്മീരിൽനിന്നും ഇവർക്ക് സഹായം എത്തിയതായും പൊലീസ് ആരോപിച്ചു. പൊലീസ് നടപടിയെ മഹാരാഷ്ട്ര സർക്കാർ ന്യായീകരിച്ചു. തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്നും ഭരണം പിടിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ആഭ്യന്തര സഹമന്ത്രി ദീപക് കസാർകർ പറഞ്ഞു.
പൊലീസ് ചട്ടം ലംഘിച്ചുവെന്ന് മനുഷ്യാവകാശ കമ്മീഷൻ. വാറണ്ട് ഇല്ലാതെയാണ് അറസ്റ്റെന്ന് വരവര റാവുവിന്റെ കുടുംബം
മഹാരാഷ്ട്രയിൽ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നടപടിക്രമം പാലിച്ചില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാരിനും സംസ്ഥാന പൊലീസിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. അടുത്ത നാല് ആഴ്ച്ചകള്ക്കം ചീഫ് സെക്രട്ടറിയും ഡിജിപിയും കമ്മീഷന് മുൻപാകെ വസ്തുതാ റിപ്പോർട്ട് സമർപ്പിക്കണം. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഗൗതം നവ്ലഖയുടെ ട്രാൻസിറ്റ് റിമാൻഡ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്ത വിവരവും കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്നാൽ പ്രാദേശിക സാക്ഷി ഇല്ലാതയൊണ് നവ്ലഖയുടെ ട്രാൻസിറ്റ് റിമാൻഡ് പുണേ പൊലീസ് സമ്പാദിച്ചതെന്നും ആരോപണമുണ്ട്.
ഇതിനിടെയാണ് പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് അറിയിച്ച് കവി വരവരറാവുവിന്റെ കുടുംബം രംഗത്തെത്തിയത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന് പുറമേ മക്കളുടെ വീട്ടിൽ റെയ്ഡും നടന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് വാറണ്ടോ പരിശോധനാ വാറണ്ടോ ഇല്ലാതെയാണ് എത്തിയതെന്നും കുടുംബാംഗങ്ങൾ പറയുന്നു. മാവോ ബന്ധം ആരോപിച്ച് ഹൈദരാബാദിൽ നിന്നും ചൊവ്വാഴ്ച്ചയാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് മക്കളുടെ വീട്ടിൽ റെയ്ഡ് നടന്നത്. ഇക്കാര്യത്തിലും ഇവർ നിയപരമായല്ല നടപടി സ്വീകരിച്ചതെന്നും പരിശോധനയ്ക്ക് ശേഷം പൊലീസ് കാണിച്ച രേഖ മറാഠി ഭാഷയിലുള്ളതായിരുന്നുവെന്നും റാവുവിന്റെ ബന്ധുക്കൾ പറയുന്നു. യഥാർഥ കേസ് ഭീമ- കൊറേഗാവ് സംഘർഷമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടന്ന കേസിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- വനപാലകർക്കെതിരെ വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീയാണ്?
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്