വീട്ടിലേക്കുള്ള വളവു തിരിയുന്നതിന് മുമ്പ് പാഞ്ഞുവന്ന ആ ഓമ്നി വാനാണ് എന്റെ ജീവിതം മാറ്റി മറിച്ചത്; മുറിവേറ്റ കൈ കാണിക്കാൻ പറയുന്നവരോടും ഇപ്പോൾ നോ പറയും; വെട്ടിമാറ്റിയ കൈയുടെ ചലനശേഷി ഒട്ടുമുക്കാലും വീണ്ടു കിട്ടി.; മകന്റെയും മകളുടെയും വിവാഹമെന്ന സ്വപ്നം നിറവേറ്റിക്കഴിഞ്ഞപ്പോഴാണ് എഴുതാൻ തീരുമാനിച്ചത്; തൊടുപുഴയിൽ പോപ്പുലർ ഫ്രണ്ടുകാർ കൈവെട്ടി മാറ്റിയ പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ ഉടൻ പുറത്തിറങ്ങും; മറുനാടനോട് മനസുതുറന്ന് ജോസഫ്
പ്രകാശ് ചന്ദ്രശേഖർ
തൊടുപുഴ: മലയാളികളെ ഞെട്ടിച്ച ആ സംഭവം നടന്നിട്ട് ഒമ്പത് വർഷം തികയാൻ രണ്ടുമാസം അവശേഷിക്കുന്നു. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ ടി.ജെ.ജോസഫിനെ മതനിന്ദ ആരോപിച്ച് ഏഴംഗസംഘം കാർ തടഞ്ഞാക്രമിച്ച് വലതുകൈ വെട്ടിയെറിഞ്ഞത്. വർഷങ്ങൾ പിന്നിടുമ്പോൾ ആ സംഭവങ്ങളെ തിരിഞ്ഞുനോക്കുകയാണ് ജോസഫ്. പ്രൊഫസറുടെ ആത്മകഥ വൈകാതെ ഡിസി ബുക്സ് പുറത്തിറക്കും.
വീടിനു സമീപത്തെ നിർമല മാതാ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് കാറിൽ കുടുംബസമേതം മടങ്ങുമ്പോഴായിരുന്നു അക്രമം. വാനിലെത്തിയ ഏഴംഗ സംഘം കാർ തടഞ്ഞ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രൊഫസറെ വലിച്ചിറക്കി കൈകളിലും കാലുകളിലും വെട്ടുകയായിരുന്നു.
2010 മാർച്ച് 23 നാണ് ജോസഫിന്റെ ജീവിതത്തെ മാറ്റി മറിച്ച ആ ചോദ്യപേപ്പർ വിവാദം ഉണ്ടായത്. തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബി കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്പർ ചോദ്യം. ആവശ്യമായ ചിഹ്നങ്ങൾ ചേർക്കാനുള്ള ഈ ചോദ്യം വിവാദമായി. ചോദ്യ പേപ്പർ തയ്യാറാക്കിയ ജോസഫിനെ കോളേജധികൃതർ സസ്പെൻഡ് ചെയ്തു. തൊടുപുഴ പൊലീസ് കേസെടുത്തു. പ്രൊഫ. ജോസഫ് ഒളിവിൽ പോയി. പിന്നീട് ഡിവൈ.എസ്പി.ക്കു മുന്നിൽ പ്രൊഫ. ജോസഫ് കീഴടങ്ങി. കുറ്റപത്രം തയ്യാറാക്കിയതിന് പിന്നാലെയാണ് ഒരുസംഘം സ്വയം അവരുടേതായ നീതി നടപ്പാക്കാനിറങ്ങിയത്.
ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യം രൂപപ്പെടുത്തുമ്പോൾ ഉണ്ടായ ചിന്തകൾ, വ്യഥകൾ, മാനസിക സംഘർഷങ്ങൾ ആശയ സംഘട്ടനങ്ങൾ തുടങ്ങിയവയിൽ നിന്നാണ് തുടക്കം. ഇവിടെ നിന്നും പിന്നീടുള്ള നാൾവഴികൾ അണുവിട വിടാതെ കൂട്ടിച്ചേർത്തിട്ടുണ്ട്.കുംടുംബ ജീവിതവും കുട്ടിക്കാല അനുഭവങ്ങളുമെല്ലാം ഓരോ അദ്ധ്യായങ്ങളായിട്ടാണ് ഉൾക്കോള്ളിച്ചിട്ടുള്ളത്. രചന അവസാന ഘട്ടത്തിലാണ്. താമസിയാതെ ഡി സി ബുക്സ് പുറത്തിറക്കും.
മതഭ്രാന്തന്മാരുടെ ആക്രമണത്തിനിരയായ പ്രൊ.ജോസഫ് പണിപ്പുരയിലുള്ള തന്റെ ആത്മകഥാ രചനയെക്കുറിച്ച് മറുനാടനോട് മനസ്സുതുറന്നത് ഇങ്ങിനെ. ആക്രമണത്തെത്തുടർന്ന് തന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും നേർകാഴ്ചയായിരിക്കും ആത്മകഥയിലെ ഹൈലൈറ്റ് എന്ന് പ്രൊ.ജോസഫ് വ്യക്തമാക്കി. മകന്റെയും മകളുടെയും വിവാഹമായിരുന്നു ജീവിതത്തിലെ വലിയ സ്വപ്നം. ഇതുകഴിഞ്ഞപ്പോഴാണ് ആത്മകഥാ രചനയെക്കുറിച്ച് ചിന്തിക്കുന്നത്. എഴുത്ത് തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ചിന്തിച്ച്, വളരെ ആലോചിച്ച് ഒന്നും വിട്ടുപോകാതെ സമയമെടുത്താണ് രചന. കഷ്ടി രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ പുസ്തകം പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.
മത നിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിമാറ്റിയ കൈയുടെ ചലനശേഷി ഒട്ടുമുക്കാലും വീണ്ടു കിട്ടി. ഇപ്പോൾ ഞാൻ അവശനാണെന്ന് കാണുന്നവർ വിശ്വസിക്കില്ല. അതുതന്നെയാണ് എന്റെ വിജയം. ആരും അവശനായി എന്നേ കാണരുതെന്ന ചിന്താഗതിക്കാരനാണ് ഞാൻ. മുറിവേറ്റ കൈ കാണിക്കാൻ പറയുന്നവരോടും ഇപ്പോൾ നോ പറയും.അദ്ദേഹം പറഞ്ഞു. ആശയങ്ങൾകൊണ്ട് പൊരുതി തോൽക്കുന്നവരാണ് അക്രമം വളർത്തി വിജയം കൊയ്യാൻ ഇറങ്ങുന്നത്. ഇത്തരക്കാർ ആരായാലും അവർ തീവ്രവാദികൾ തന്നെ മാറ്റമില്ല, അദ്ദേഹം തുടർന്ന് പറഞ്ഞു.
താലിബാൻ മോഡൽ ആക്രമണമെന്നായിരുന്നു ജോസഫിന്റെ കൈവെട്ടിമാറ്റിയ സംഭവം പരക്കെ ചർച്ച ചെയ്യപ്പെട്ടത്. പ്രൊഫ. ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിലെ ഒരു ചോദ്യമാണ് വിവാദമായത്. ഗദ്യ ഭാഗത്തിന് ഉചിതമായ ചിഹ്നങ്ങൾ ചേർത്തെഴുതുക എന്ന ചോദ്യത്തിൽ നൽകിയ സംഭാഷണത്തിൽ 'മുഹമ്മദ്' എന്ന പേര് ഉപയോഗിച്ചതാണ് കേരളം ഞെട്ടിച്ച ആ സംഭവത്തിലേക്ക് എത്തിയത്.
'മുഹമ്മദ് പടച്ചോനേ പടച്ചോനേ ദൈവം എന്താടാ നായിന്റെ മോനേ മുഹമ്മദ് ഒരു അയില അതു മുറിച്ചാൽ എത്ര കഷ്ണമാണ്. ദൈവം മൂന്ന് കഷ്ണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ'എന്നതായിരുന്നു ഗദ്യഭാഗം. ഈ സംഭാഷണത്തിലെ മുഹമ്മദ് എന്ന പേര് പ്രവാചകനെ അവഹേളിക്കാൻ ഉപയോഗിച്ചതാണെന്ന ആരോപണമാണ് പിന്നീടുയർന്നത്. ചില മുസ്ലിം സംഘടനകൾ തൊടുപുഴയിൽ പ്രതിഷേധം സംഘടിപ്പിക്കുകയും അദ്ധ്യാപകനെതിരെ നടപടിയാവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള കോളേജ് ടി ജെ ജോസഫിനെതിരെ നടപടിയെടുത്തു. ഇങ്ങനെയൊരു സംഭവമുണ്ടായതിൽ കോളേജ് അധികൃതർ മാപ്പുപറയുകയും ചെയ്തു.
തുടർന്ന് ജോസഫിനെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസ് വന്നതിനാൽ ഒളിവിൽപ്പോയ പ്രൊഫ. ജോസഫ് 2010 ഏപ്രിൽ ഒന്നിന് പൈനാവിൽ പിടിയിലായി. തുടർന്ന് ജാമ്യത്തിലിറങ്ങിയ ജോസഫിനു നേരെ എന്നും ഭീഷണി ഉയർന്നിരുന്നു. ചോദ്യ പേപ്പറിലെ വിവാദഭാഗം പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ' എന്ന ലേഖനത്തിലെ സംഭാഷണശകലമാണെന്നു ജോസഫ് വിശദീകരിച്ചിരുന്നു. ഈ ലേഖനത്തിലെ ഭ്രാന്തനെന്ന കഥാപാത്രത്തിന് 'മുഹമ്മദ്' എന്ന പേര് നൽകുക മാത്രമാണ് താൻ ചെയ്തതെന്ന് ജോസഫ് പിന്നീട് വിശദീകരിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ടതിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തിലാണ് പി.ടി.കുഞ്ഞുമുഹമ്മദിന്റെ ലേഖനമുള്ളത്.
ദൈവമായും ഭ്രാന്തനായും വരുന്നത് ഒരേ കഥാപാത്രം തന്നെയാണ്. അതായത് ചോദ്യവും ഉത്തരവും പറയുന്നത് ഒരാൾ തന്നെ. ഈ ഭാഗത്തിൽ ഭ്രാന്തന് ഒരു പേര് കൊടുത്തു എന്നതിന്റെ പേരിലാണ് പൈശാചിക ആക്രമണത്തിന് ജോസഫിന് ഇരയാകേണ്ടി വന്നത്. ഭ്രാന്തൻ എന്ന കഥാപാത്രത്തിന് ഒരു പേര് നൽകുന്നതാണുചിതമെന്ന ചിന്തയിലാണ് മുഹമ്മദ് എന്നു പേരിട്ടത്. ദൈവത്തെ 'പടച്ചോനെ' എന്നു സംബോധന ചെയ്യുന്നത് ഇസ്ലാം മതത്തിൽ പെട്ടവരായതിനാൽ ആ മതത്തിൽപ്പെട്ട ഒരാളുടെ പേരാവട്ടെയെന്ന് കരുതി. പി.ടി.കുഞ്ഞുമുഹമ്മദ് എഴുതിയതിനാൽ അദ്ദേഹത്തിന്റെ പേരിലെ മുഹമ്മദ് എന്നത് മാത്രമെടുത്ത് കഥാപാത്രത്തിനിടുകയായിരുന്നു. മുഹമ്മദ് എന്നെഴുതിയാൽ പ്രവാചകനായ മുഹമ്മദ് നബിയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കാമെന്ന ചിന്തയേ ഉണ്ടായിരുന്നില്ലെന്നും പ്രൊഫ. ജോസഫ് ആശുപത്രിക്കിടക്കയിൽ നിന്നും മാധ്യമങ്ങൾക്കായി എഴുതിയ കത്തിൽ വിശദീകരിച്ചിരുന്നു.
സംഭവ സമയം ജോസഫിനൊപ്പം സഹോദരി സിസ്റ്റർ മേരിസ്റ്റെല്ലയും ഉണ്ടായിരുന്നു. ന്യൂസിലൻഡിൽ കോളേജ് അദ്ധ്യാപികയായ സിസ്റ്റർ രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ആക്രമണത്തിൽ ഇവർക്കും പരിക്കേറ്റിരുന്നു. ഞായറാഴ്ച രാവിലെ 7.45നു പള്ളിയിൽനിന്ന് വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. അമ്മയും സഹോദരിയും ജോസഫിനൊപ്പം ഉണ്ടായിരുന്നു. കാറിൽ വീട്ടിലേക്കുള്ള വളവുതിരിയുന്നതിന് തൊട്ടുമുൻപേ ഒരു ഒമ്നി വാൻ പാഞ്ഞെത്തി, വഴിയിൽ വട്ടമിട്ട് തടസ്സം സൃഷ്ടിച്ചു. വലിയൊരു സംഘം ചാടിയിറങ്ങി. കാറിന്റെ അരികിലേക്ക് ഓടിയെത്തി ഡ്രൈവർ സീറ്റിൽ നിന്നും ജോസഫിനെ പിടിച്ചിറക്കി. ചില്ല് പൊട്ടിച്ചാണ് അവർ ഡോർ തുറന്നത്. പിന്നീട് ഒരു വെട്ടുകത്തി ജോസഫിന്റെ വലതുകൈയ്ക്ക് നേർക്ക് ഉയർന്നുതാഴുകായിരുന്നു. അലർച്ചയോടെ അടുത്തേക്ക് ഓടിച്ചെല്ലാൻ നോക്കിയ സഹോദരിയെ ഒരാൾ കഴുത്തിനുപിടിച്ച് മതിലിനോട് ചേർത്തുനിർത്തി.
ഇതിനിടെ, അക്രമികളിൽ ചിലർ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജോസഫിന്റെ കൈയിൽ അവർ തുടരെത്തുടരെ വെട്ടി. 86 വയസ്സുള്ള അമ്മയെയും അവർ ബലമായി പിടിച്ചുവച്ചിരിക്കുകയായിരുന്നു. പിടിയിലും വലിയിലും സഹോദരിയുടെയും അമ്മയുടെയും ദേഹത്തു വെട്ടുകത്തികൊണ്ട് മുറിവേറ്റു. എല്ലാം തീർത്ത് അക്രമികൾ മടങ്ങിയത് പത്തുമിനിട്ടിനുള്ളിലാണ്. നിലവിളികേട്ട് ജോസഫിന്റെ ഭാര്യ സലോമിയും മകൻ മിഥുനും ഓടിയെത്തി. ജോസഫ് ചോരയിൽ കുളിച്ചിരുന്നു.
കൈപ്പത്തി അറ്റുപോയത് ആ തിരക്കിൽ ശ്രദ്ധിച്ചില്ല. അതേ കാറിൽത്തന്നെയാണ് ജോസഫിനെ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിലേക്കുള്ള യാത്രയിൽ മുഴുവൻ കൈ ഉയർത്തി വച്ചിരിക്കുകയായിരുന്നു. പിന്നാലെ മുറിഞ്ഞുപോയ കൈപ്പത്തി കവറിലിട്ട് പൊലീസുമെത്തി.വെട്ടിമാറ്റപ്പെട്ട വലതു കൈപ്പത്തി മണിക്കൂറുകൾ നീണ്ട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു.വ്യായാമവും ചികിത്സയും കൊണ്ട് ചലന ശേഷി ഏറെക്കുറെ തിരിച്ചുകിട്ടി. ഈ സംഭവത്തിന് മുൻപും മൂന്നുതവണ ജോസഫിനുനേരെ ആക്രമണശ്രമമുണ്ടായിട്ടുണ്ട്. 2010 മെയ് 27ന് വേളാങ്കണ്ണിയിൽ പോകാൻ ഒരുങ്ങിനിൽക്കുമ്പോഴും വീട്ടിൽ ജോസഫിനെ തിരക്കി ആളുകൾ വന്നു. അന്നു ജോസഫ് വീട്ടിലുണ്ടായിരുന്നില്ല.
2014 മാർച്ചിൽ ദുരിതങ്ങൾക്കിടയിൽ സാന്ത്വനവും ധൈര്യവുമേകി തനിക്കൊപ്പമുണ്ടായിരുന്ന ഭാര്യ സലോമിയെയും ജോസഫിന് നഷ്ടമായി.
കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയിൽ മനംനൊന്താണു സലോമി ജീവിതം അവസാനിപ്പിച്ചത് എന്ന ആരോപണം ശക്തമായിയിരുന്നു. തുടർന്ന് ഇതേവർഷം മാർച്ച് 28-ന് കോളേജ് അധികൃതർ അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുത്തു. ഇതേ വർഷം മാർച്ച് 31 നാണ് ഇദ്ദേഹം സർവ്വീസിൽ നിന്നും വിരമിക്കുകയും ചെയ്തു. കൈവെട്ട് സംഭവം പ്രൊഫ:ജോസഫിന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. ഈ സംഭവത്തിന്റെ മുമ്പും പിന്നീടും തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളുടെ നേർക്കാഴ്ചയാവും ആത്മകഥയെന്നാണ് ഇദ്ദേഹത്തിന്റെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്