ഡിങ്കശാപം ഒഴിഞ്ഞു! ബാങ്കോക്കിൽ കുടുങ്ങിയ ദിലീപ് ചിത്രം പ്രൊഫ.ഡിങ്കന്റെ അണിയറ പ്രവർത്തകരെ നാട്ടിലെത്തിച്ചു; സംവിധായകനും ഛായാഗ്രാഹകനും അടക്കമുള്ളവർ ഹോട്ടൽ മുറിയിൽ തങ്ങേണ്ടി വന്നത് പണം കടം വാങ്ങിയവരുടെ കൈയിൽ പാസ്പോർട്ട് പെട്ടതോടെ; പ്രതിസന്ധി പരിഹരിച്ചുവെന്നും ചിത്രം വീണ്ടും ട്രാക്കിലേക്കെന്നും നിർമ്മാതാവ് സനൽ തോട്ടം മറുനാടൻ മലയാളിയോട്; അടുത്ത ഷെഡ്യൂൾ അടുത്തമാസമാദ്യമെന്നും സനൽ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ദിലീപ് ചിത്രമായ പ്രൊഫ.ഡിങ്കൻ നേരിട്ട പ്രതിസന്ധി പരിഹരിച്ചു. ചിത്രം വീണ്ടും ട്രാക്കിലേക്കെത്തിയെന്ന് നിർമ്മാതാവ് അറിയിച്ചു. ചില പ്രശ്നങ്ങൾ മൂലം ഷൂട്ടിങ് തീർന്നിട്ടും ബാങ്കോക്കിലെ ഹോട്ടലിൽ തങ്ങേണ്ടിവന്ന ചിത്രത്തിന്റെ സംവിധായകനും ഛായാഗ്രാഹകനുമടക്കമുള്ള അണിയറ പ്രവർത്തകരെ താൻ നേരിട്ടെത്തി നാട്ടിലെത്തിച്ചെന്നും അടുത്തമാസം ആദ്യം അവസാന ഷെഡ്യൂൾ ആരംഭിക്കുമെന്നും നിർമ്മാതാവ് സനൽ തോട്ടം മറുനാടൻ മലയാളിയോട് പറഞ്ഞു.
'ഇനി ഷൂട്ടിംഗിനായി ഉപയോഗിച്ച കുറച്ച് സാധനങ്ങൾ മാത്രമേ നാട്ടിലെത്തിക്കാനുള്ളു. ഇത് കാർഗോ സർവ്വീസ് വഴി നാട്ടിലെത്തിക്കുന്നതിന് ഏർപ്പാട് ചെയ്തിട്ടാണ് ഞാൻ അവിടെ നിന്നും വിമാനം കയറിയത് ഇന്ന് ഉച്ചയ്ക്കാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുന്നതിനുള്ള കൂടിയാലോചനകളിലാണ്. അടുത്തമാസം ആദ്യം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ' സനൽ പറഞ്ഞു.
അഞ്ച് ഷെഡ്യൂളിൽ ചിത്രം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യ ഷെഡ്യൂൾ തിരുവനന്തപുരത്തും 2-3 ഷെഡ്യൂളുകൾ കൊച്ചിയിലുമായി പൂർത്തിയായിരുന്നു. നാലാമത്തെ ഷെഡ്യൂളാണ് ബാക്കോക്കിൽ പ്ലാൻ ചെയ്തിരുന്നത്. 20-22 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ പ്ലാൻ ചെയ്തിരുന്നത്. ഇത് 40-ൽപ്പരം ദിവസം നീണ്ട് പ്പോയതുകൊണ്ടാണ് താൽകാലികമായിട്ടാണെങ്കിലും കുറച്ചുപേർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടത്. ഇപ്പോൾ എല്ലാം പരിഹരിച്ചിട്ടുണ്ട്. ഇതോടെ ചിത്രത്തെക്കുറിച്ചുയർന്ന കിംവന്തികൾക്കും ഊഹാപോഹങ്ങൾക്കും അടിസ്ഥാനമില്ലാതായെന്നും സനൽ കൂട്ടിച്ചേർത്തു.
ബാങ്കോക്കിലെ ചിത്രീകരണത്തിനിടെയുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ വൈകുന്നതുമൂലം ചിത്രത്തിന്റെ പിന്നണി പ്രവർത്തകരുടെ മടങ്ങിവരവിന് തടസ്സം നേരിട്ട വിവരം കഴിഞ്ഞദിവസം മറുനാടൻ പുറത്തുവിട്ടിരുന്നു. ഹെലികോപ്റ്റർ പ്രയോജനപ്പെടുത്തി ഏതാനും രംഗങ്ങൾ കൂടി ചിത്രീകരിക്കാനുണ്ടെന്നും ബന്ധപ്പെട്ട അധികൃതരുടെ അനുമതി ലഭിക്കാത്തതിലാണ് ബാങ്കോക്കിൽ തങ്ങുന്നതെന്നുമായിരുന്ന ഈ ഘട്ടത്തിൽ ഹോട്ടലിൽ കഴിഞ്ഞിരുന്ന ഛായാഗ്രാഹകൻ കെ പി നമ്പ്യാതിരിയും സംവിധായകൻ രാമചന്ദ്രബാബുവും പ്രതികരിച്ചത്.
വിവരമറിഞ്ഞ് വാടാസാപ്പ് വഴി ബന്ധപ്പെട്ടപ്പോഴാണ് ഇവർ ഇത്തരത്തിൽ മറുനാടനോട് പ്രതികരിച്ചത്. തൊട്ടുപിന്നാലെ നിർമ്മാതാവ് സനൽതോട്ടവുമായി ഈ ലേഖകൻ ബന്ധപ്പെടുകയും ചില പ്രശ്നങ്ങൾ ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുമായിരുന്നു.
ബാങ്കോക്കിന്റെ ആകാശദൃശ്യങ്ങൾ ചിത്രത്തിന് ആവശ്യമാണ്. ഇത് ചിത്രീകരിക്കാൻ ഹെലികോപ്റ്റർ ഉപയോഗിക്കണം ഇതിന് ഇവിടുത്ത ഏവിയേഷൻ ഡിപ്പാർമെന്റ് അനുമതി നൽകുന്ന മുറയ്ക്ക് അവിടെ എത്തി ഇത് ചിത്രീകരിക്കുന്നതാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും സനൽ അറിയിച്ചു.
കോടതിയിൽ നിന്ന് ജാമ്യ വ്യവസ്ഥയിൽ ഇളവ് വാങ്ങിയാണ് ദിലീപ് ബാങ്കോക്കിൽ പോയത്. ഷൂട്ടിങ് തുടങ്ങിയപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. ദിലീപ് പലവിധത്തിൽ സഹായങ്ങൾ ചെയ്താണ് ഷൂട്ടിങ് മുമ്പോട്ട് കൊണ്ടു പോയത്. പ്രൊഫസർ ഡിങ്കൻ വൻ വിജയമാകുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. ഷൂട്ടിങ് പൂർത്തിയായപ്പോഴാണ് ബാങ്കോക്കിൽ ഉണ്ടായ മറ്റ് കടങ്ങളെ കുറിച്ച് എല്ലാവരും അറിയുന്നത്. ഇതിനിടെ തന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവുകൾ ചൂണ്ടിക്കാട്ടി ദിലീപ് കൊച്ചിയിലേക്ക് മടങ്ങി. കൂടുതൽ സമയം അവിടെ നിൽക്കാൻ ദിലീപിന് നിയമപരമായ പ്രശ്നങ്ങളുണ്ട്. ഇതോടെയാണ് സംവിധായകൻ രാമചന്ദ്രബാബുവും മറ്റും ബാങ്കോക്കിൽ ഒറ്റപ്പെട്ടത്. വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടുകയും ചെയ്തു. ഇതോടെയാണ് സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞതും.
ഡിങ്കൻ തുടങ്ങിയത് മുതൽ പ്രശ്നമാണ്. ആദ്യ ഷെഡ്യൂളിന് പിന്നാലെയാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഇതോടെ സിനിമ നടക്കുമോ എന്ന് പോലും സംശയമായി. രാമലീല വിജയിച്ചതോടെ വീണ്ടും പ്രതീക്ഷയായി. രാമചന്ദ്രബാബുവും ടീമും തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി ഡിങ്കനുമായി മുന്നോട്ട് പോയി. കമാരസംഭവത്തിന് ശേഷം അഭിനയിക്കാൻ ദിലീപും തയ്യാറായി. വിദേശ ഷൂട്ടിംഗിന് കോടതിയുടെ സമ്മതം കിട്ടിയപ്പോൾ രാമചന്ദ്രബാബു പ്രതീക്ഷയിലായി. ബാങ്കോക്കിൽ സംഘട്ടനവും മറ്റും ഷൂട്ട് ചെയ്തു. ത്രിഡി സിനിമ വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയും വന്നു. ഇതിനിടെയാണ് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നത്.
ഈ സാഹചര്യത്തിലാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷനും മറ്റും സജീവ ഇടപെടൽ നടത്തുന്നത്. ഫെഫ്കയും പ്രശ്നത്തിൽ ഇടപെട്ടു. ദിലീപിനെ നായകനാക്കി തുടങ്ങിയ പ്രൊഫ. ഡിങ്കൻ എന്ന സിനിമ അനൗൺസ് ചെയ്തതിന് ശേഷം ഡിങ്കവികാരം വ്രണപ്പെട്ടു എന്നു പറഞ്ഞ് പലരും തെരുവിൽ ഇറങ്ങിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ദിലീപ് നടിയെ ആക്രമിച്ച കേസിൽ അകത്താകുകയും ചെയ്തു. ഇതോടെ അവതാളത്തിലായ സിനിമ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഷൂട്ടിങ് തുടങ്ങിയിരുന്നു. ഇതിന് ശേഷം ആലപ്പുഴയിലെ ഷെഡ്യൂൾ പൂർത്തിയാക്കി വിദേശത്ത് അടക്കം ചിത്രീകരണം തുടങ്ങുകയായിരുന്നു. പ്രൊഫ. ഡിങ്കന്റെ സംവിധായകനും ഛായാഗ്രാഹകനുമടക്കം പത്തോളം സാങ്കേതിക പ്രവർത്തകരാണ് ഷൂട്ട് തീർന്നിട്ടും നാട്ടിലെത്താനാവാതെ ബാങ്കോക്കിൽ ഹോട്ടലിൽ കുടുങ്ങിയത്. ചിത്രീകരണത്തിനിടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ വൈകുന്നതാണ് പ്രശ്നകാരണം.
20-24 ദിവസത്തെ ചിത്രീകരണം ലക്ഷ്യമിട്ടാണ് ഷൂട്ടിങ് സംഘം ബാങ്കോക്കിലേക്ക് തിരിച്ചതെന്നും 44 ദിവസത്തോളം ഷൂട്ടിങ് നീണ്ടുപോയതിനെ തുടർന്നുള്ള ചില പ്രശ്നങ്ങളാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നാണ് അറിയുന്നത്. ഡിങ്കന്റെ അവസാന ഷെഡ്യൂളാണ് ബാങ്കോങ്കിൽ നടക്കുന്നത്. ഷൂട്ടിംഗിനാവശ്യമായ സാധനസാമഗ്രികൾ എത്തിക്കുന്നതിനുണ്ടായ കാലതാമസവും ചിത്രീകരണം നീളുന്നതിന് കാരണമായെന്നാണ് നിർമ്മാതാവ് പറയുന്നത്. അതിസാഹസിക മാജിക് രംഗങ്ങൾ അടക്കം പ്രൊഫ. ഡിങ്കന് വേണ്ടി ചിത്രീകരിക്കേണ്ടി വന്നിരുന്നു. ഇതിനായി ഹെലികോപ്ടർ അടക്കം ഉപയോഗിച്ചിരുന്നു. ഹെലികോപ്റ്റർ പ്രയോജനപ്പെടുത്തി ഏതാനും രംഗങ്ങൾകൂടി ചിത്രീകരിക്കാനുണ്ടെന്നും ബന്ധപ്പെട്ട അധികൃതരുടെ അനുമതി ലഭിക്കാത്തതിലാണ് ബാങ്കോക്കിൽ വൈകുന്നതെന്നുമായിരുന്നു ഹോട്ടലിൽ കഴിയുന്ന ഛായാഗ്രാഹകൻ കെ പി നമ്പ്യാതിരിയുടെയും സംവിധായകൻ രാമചന്ദ്രബാവിന്റെയും പ്രതികരണം. എന്നാൽ സാമ്പത്തികമാണ് വിഷയമെന്നാണ് മറുനാടന്റെ അന്വേഷണം വ്യക്തമാക്കിയത്.
ദിലീപ് മജീഷ്യന്റെ വേഷത്തിൽ എത്തുന്ന സിനിമ ത്രീഡി ചിത്രമായാണ് ഒരുക്കുന്നത്. കോടതിയിൽ നിന്ന് പ്രത്യേകാനുമതി നേടിയാണ് ഒന്നര മാസത്തിലേറേ നീളുന്ന ഷൂട്ടിംഗിനായി ദിലീപ് ബാങ്കോക്കിൽ എത്തിയത്. പ്രൊഫ. ഡിങ്കൻ സംവിധാനം ചെയ്യുന്നത് കെ രാമചന്ദ്രബാബുവാണ്. റാഫിയാണ് തിരക്കഥ നിർവഹിക്കുന്നത്. ബാങ്കോക്ക് ഷെഡ്യൂളിൽ കെച്ച കെംബഡിക്കെ ഒരുക്കുന്ന വൻ ആക്ഷൻ രംഗങ്ങളും ചിത്രീകരിച്ചു. ഇതിനെല്ലാം വേണ്ട സംവിധാനങ്ങൾ ഒരുക്കലാണ് ചിത്രീകരണം നീണ്ടുപോകാൻ ഇടയാക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. നമിതാ പ്രമോദാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, ശ്രിന്ദ അർഹാൻ, റാഫി, കൊച്ചു പ്രേമൻ, കൈലാസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ശങ്കർ ചിത്രം 2.0 യ്ക്കു പിന്നിൽ പ്രവർത്തിച്ച സംഘമാണ് ഡിങ്കന്റെ ത്രീഡി ചുമതല ഏറ്റെടുക്കുന്നത്.
3ഡിയിൽ തന്നെ ഷൂട്ട് ചെയ്ത റിലീസ് ചെയ്ത് റിലീസ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് നേരത്തേ ഷൂട്ടിങ് ആരംഭിച്ച ചിത്രം ദിലീപിന്റെ ജയിൽ വാസത്തെ തുടർന്ന് മുന്നോട്ടുപോകാനാകാതെ പ്രതിസന്ധിയിലാകുകയായിരുന്നു. എന്നാൽ ആദ്യം ചിത്രീകരിച്ച രംഗങ്ങൾ ഒഴിവാക്കി വീണ്ടും ചിത്രീകരണം നടത്തുകയാണ് പിന്നീട് ചെയ്തത്. വിചാരിച്ച പെർഫെക്ഷനിൽ ആ രംഗങ്ങൾ എത്താത്തതും തിരക്കഥയിലെ മാറ്റവുമെല്ലാം ഇതിന് കാരണമായി. ന്യൂ ടിവിയുടെ ബാനറിലാണ് സനൽ തോട്ടം സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഒരു മാജിക്കിലൂടെ ലോകത്തെ തന്നെ അമ്പരപ്പിക്കാൻ ശ്രമിക്കുന്ന ഒരു മജീഷ്യന്റെ ശ്രമം പരാജയപ്പെടുന്നതും അത് ജനങ്ങളെ ബാധിക്കുന്നതും അതിനെ മറികടക്കാൻ മജീഷ്യൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്