തന്റെ മരണത്തെക്കുറിച്ച് ചില സൂചനകൾ തരാൻ ബാലുച്ചേട്ടൻ തന്നെ ശ്രമിക്കുന്നില്ലേ? ആദ്യം സ്വർണ്ണക്കള്ളക്കടത്തുകേസ് എവിടെനിന്നോ പൊങ്ങിവന്നു... ഇപ്പോൾ വീണ്ടും അതുപോലെ ഒരു അപകടം... മരണം, മൊഴിമാറ്റം, വാഹനത്തിന്റെ വേഗത, പരുക്കുകളുടെ സ്വഭാവം, പൊലീസിന്റെ അമിതാവേശവും അലംഭാവവും.... അങ്ങനെ കൃത്യമായി താരതമ്യം ചെയ്യാവുന്ന ഒരുപാടുണ്ട് ചർച്ചയാവാനും പുറത്തുവരാനും: ബഷീറിന്റെ അപകടവുമായി ബാലഭാസ്കറിന്റെ മരണത്തെ കൂട്ടിയോജിച്ച് ബന്ധുവിന്റെ പോസ്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകൾ വീണ്ടും ചർച്ചയാക്കി ബന്ധുവായ പ്രിയാ വേണുഗോപാൽ. ബാലഭാസ്കറിന്റെ മരണത്തിലെ വിവാദം ചർച്ചയായത് പ്രിയയുടെ പോസ്റ്റുകളിലൂടെയാണ്. ഇപ്പോൾ പരോക്ഷമായി മാധ്യമ പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ചർച്ചയാക്കുകയാണ് പ്രിയ. തന്റെ മരണത്തെക്കുറിച്ച് ചില സൂചനകൾ തരാൻ ബാലുച്ചേട്ടൻ തന്നെ ശ്രമിക്കുന്നില്ലേ?-എന്ന ചോദ്യത്തോടെയാണ് തുടക്കം.
തന്റെ മരണത്തെക്കുറിച്ച് ചില സൂചനകൾ തരാൻ ബാലുച്ചേട്ടൻ തന്നെ ശ്രമിക്കുന്നില്ലേ? ആദ്യം സ്വർണ്ണക്കള്ളക്കടത്തുകേസ് എവിടെനിന്നോ പൊങ്ങിവന്നു... ഇപ്പോൾ വീണ്ടും അതുപോലെ ഒരു അപകടം, മരണം, തിരുത്തലുകൾ വേണ്ട FIR, മൊഴിമാറ്റം, വാഹനത്തിന്റെ വേഗത, ഇടിയുടെ ആഘാതം, പരുക്കുകളുടെ സ്വഭാവം, പൊലീസിന്റെ അമിതാവേശവും അലംഭാവവും.... അങ്ങനെ കൃത്യമായി താരതമ്യം ചെയ്യാവുന്ന തരത്തിൽ നമുക്ക് മുന്നിലുണ്ട്.. ഒരുപാടുണ്ട് ചർച്ചയാവാനും പുറത്തുവരാനും... #Justice4Balabhaskar അതിനുള്ള ഒരു വേദിയാവട്ടെ..-ഇങ്ങനെയാണ് പ്രിയാ വേണുഗോപാൽ കുറിക്കുന്നത്. മാധ്യമ പ്രവർത്തകനായ ബഷീറിനെ കാറിടിച്ച് കൊന്നത് ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമനാണ്. മദ്യലഹരിയിലായിരുന്നു ഡ്രൈവിങ്. കൂടെയുണ്ടായിരുന്നത് വഫാ ഫിറോസും. അബുദാബിയിൽ താമസിച്ചിരുന്ന വഫയുടെ ബന്ധങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വർണ്ണക്കടത്ത് അന്വേഷിച്ച കേന്ദ്ര റവന്യൂ ഇന്റലിജൻസും വഫയുടെ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ് ചില സൂചനകളുമായി പ്രിയാ വേണുഗോപാലിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകളും തെളിവ് നശീകരണവും പല ഘട്ടത്തിലും കുടുംബം ചർച്ചയാക്കിയിരുന്നു. എന്നാൽ ഇതൊന്നും മാധ്യമങ്ങൾ വേണ്ട ശ്രദ്ധ കൊടുത്തില്ല. പകരം പൊലീസിന്റെ ഭാഷ്യത്തിന് അനുസരിച്ച് അപകടമെന്ന പോലെ റിപ്പോർട്ട് ചെയ്തു. എന്നാൽ മാധ്യമ പ്രവർത്തകനായ ബഷീറിനെ കാറിടിച്ച് കൊന്നപ്പോൾ ശ്രീറാം വെങ്കിട്ടരാമന്റെ മദ്യപാനം പോലും പുറത്തു കൊണ്ടു വന്നത് മാധ്യമങ്ങളാണ്. ഇത്തരത്തിലൊരു വേദനയാണ് പ്രിയ പങ്കുവയ്ക്കുന്നതെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ സ്വർണ്ണക്കടത്തു കേസ് അന്വേഷിക്കുന്നവർ വിഷയം ഏറ്റെടുത്തതാണ് പ്രിയയെ പോലുള്ളവർക്ക് പ്രതീക്ഷ നൽകുന്നത്. സ്വർണ്ണക്കടത്തിൽ ഡിആർഡിഎ കൃത്യമായ അന്വേഷണം നടത്തി. ഇതോടെയാണ് ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് ബാബുവും ജിഷ്ണുവും അടക്കമുള്ളവർ പിടിയിലായത്. തുടർന്ന് ബാലഭാസ്കറിന്റെ അപകടവും ചർച്ചയായി.
എന്നാൽ പൊലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചില്ല. പകരം ബാലഭാസ്കറിന്റെ കാറപകടത്തെ ദുരൂഹതകളില്ലാത്ത അപകടമാക്കി മാറ്റി. ഡ്രൈവർ അർജുൻ താനല്ല ബാലഭാസ്കറാണ് വണ്ടി ഓടിച്ചതെന്ന് പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് കണ്ടെത്തിയിട്ടും ദുരൂഹതയിലേക്ക് അന്വേഷണം നീണ്ടില്ല. ഇതിനിടെയാണ് വഫയും ശ്രീറാമും കുടുങ്ങുന്നത്. വഫയുടെ നിരന്തരമുള്ള ഗൾഫ് യാത്രകളാണ് ഡിആർഡിഎ സംശയത്തോടെ അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. എങ്കിലും അന്വേഷണത്തിൽ പ്രതീക്ഷ കാണുകയാണ് ബാലഭാസ്കറിന്റെ മാതൃസഹോദരി പുത്രിയായ പ്രിയ.
ബഷീറിനെ മദ്യപിച്ച് ശ്രീറാം കാറോടിച്ച് കൊല്ലുമ്പോൾ കൂടെയുണ്ടായിരുന്ന വഫാ ഫാത്തിമയാണ്. മോഡലായ വഫയുടെ വിദേശബന്ധത്തെ കുറിച്ചും ഉന്നതബന്ധവുമാണ് ഡിആർഡിഎ അന്വേഷിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിദേശയാത്രകളുടെ രേഖകൾ ശേഖരിച്ചു. സ്വർണ്ണക്കടത്തിനെ കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് വഫയുടെ യാത്രകളും പരിശോധിക്കുന്നത്. അസ്വാഭാവികമായ തെളിവുകൾ കിട്ടിയാൽ അന്വേഷണം ശക്തമാക്കാനാണ് തീരുമാനം. വഫ ഫിറോസിനെക്കുറിച്ചു പൊലീസും അന്വേഷണം തുടങ്ങി. വർഷങ്ങളായി ഗൾഫിലായിരുന്ന ഇവർക്ക് കേരളത്തിനകത്തും പുറത്തുമുള്ള ഐ.എ.എസുകാരുമായി അടുത്ത ബന്ധമുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വഫയുടെ വിദേശവാസം, മോഡലിങ് രംഗത്തെ സംഭാവന തുടങ്ങി എല്ലാവിവരങ്ങളും പൊലീസ് ശേഖരിച്ചുതുടങ്ങി. തലസ്ഥാനത്ത് കവടിയാറിൽ ഐ.എ.എസുകാരുടെ ക്ലബ്ബിൽ ആഘോഷത്തിനു ശേഷം ശ്രീറാമിനെ തിരികെ വിടാനായിരുന്നു വഫ എത്തിയത്. രാത്രി പന്ത്രണ്ടരയോടെയാണു ശ്രീറാമിനെ കയറ്റാനായി താമസസ്ഥലത്തുനിന്നു വഫാ കാറിൽ പുറപ്പെട്ടത്. ഇതു സംബന്ധിച്ച സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിൽ നിന്ന് വഫയുടെ മൊഴി ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കാർ കൊണ്ടുവരാനായി ശ്രീറാം വിളിച്ചിട്ടാണു പോയതെന്നായിരുന്നു വഫ പൊലീസിനോടു പറഞ്ഞത്. കവടിയാർ വിവേകാനന്ദ പാർക്കിൽ വച്ചാണു ശ്രീറാം കാറിൽ കയറിയത്. കവടിയാറിലെ കഫെ കോഫി ഡേയുടെ മുന്നിൽ കാർ നിർത്തിച്ചു. തുടർന്നു കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അമിതവേഗത്തിൽ വാഹനമോടിച്ച് ശ്രീറാം അപകടം ഉണ്ടാക്കുകയുമായിരുന്നെന്നാണു വഫയുടെ മൊഴി.
എന്നാൽ പൊലീസിനു മൊഴി നൽകുമ്പോൾ വഫയാണു വാഹനമോടിച്ചെതന്നു ശ്രീറാം പറഞ്ഞു. തന്നോട് അങ്ങനെ പറയാനും നിർദ്ദേശിച്ചു. ആദ്യം അങ്ങനെ പറഞ്ഞ വഫ പിന്നീട് ഇതു മാറ്റി. ശ്രീറാംതന്നെയാണു വാഹനമോടിച്ചതെന്നു സമ്മതിക്കുകയായിരുന്നു. ദേവികുളം സബ് കലക്ടർ ആയിരുന്ന സമയം ശ്രീറാമിനോടുള്ള ആരാധന ഫേസ്ബുക്കുവഴി സൗഹൃദത്തിലേക്കെത്തിച്ചെന്നാണു നാവായിക്കുളം സ്വദേശിയായ വഫയുടെ മൊഴി. പട്ടം മരപ്പാലത്താണ് ഇപ്പോൾ താമസം. നിരന്തരം മെസേജുകൾ അയച്ചാണു സൗഹൃദം വളർന്നതെന്നുമായിരുന്നു ഇവർ നൽകിയ മൊഴി. ശ്രീറാമിനെ കൂടാതെ വഫയ്ക്ക് നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായി ഉറ്റബന്ധമുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അടുത്തിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ യുവ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ഇവരാണ് സഹായം ചെയ്തതെന്നാണ് പ്രചരണം. അങ്ങനെ സർവ്വത്ര ദുരൂഹതകൾ നിറയുന്നു. ഇതിനിടെയാണ് പ്രിയാ വേണുഗോപാലും തന്റെ ഭാഗവുമായെത്തുന്നത്.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍