Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യത്തു തഴച്ചു വളർന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷകരുടെ ഇടയിലെ ധാർമികച്യുതിയും എല്ലാം ചേർന്ന് കാര്യങ്ങൾ കൂടുതൽ വഷളാക്കി; പൊട്ടിത്തെറിച്ച് എയിഡഡ് കോളേജ് അദ്ധ്യാപിക! റിസർച്ച് സ്‌കോർ ചർച്ച തുടരുമ്പോഴും അദ്ധ്യാപന പരിചയത്തിൽ മൗനം; കണ്ണൂർ സർവ്വകലാശല നിയമന വിവാദം തുടുരമ്പോൾ

രാജ്യത്തു തഴച്ചു വളർന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷകരുടെ ഇടയിലെ ധാർമികച്യുതിയും എല്ലാം ചേർന്ന് കാര്യങ്ങൾ കൂടുതൽ വഷളാക്കി; പൊട്ടിത്തെറിച്ച് എയിഡഡ് കോളേജ് അദ്ധ്യാപിക! റിസർച്ച് സ്‌കോർ ചർച്ച തുടരുമ്പോഴും അദ്ധ്യാപന പരിചയത്തിൽ മൗനം; കണ്ണൂർ സർവ്വകലാശല നിയമന വിവാദം തുടുരമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആ ജോലി എനിക്ക് മാത്രം അർഹതപ്പെട്ടതാണെന്ന വാദവുമായി വീണ്ടും പ്രിയാ വർഗ്ഗീസ്. ആരെന്തു പറഞ്ഞാലും അത് കിട്ടിയേ തീരൂവെന്ന് കണ്ണൂർ വൈസ് ചാൻസലർക്ക് മേൽ സമ്മർദ്ദം ശക്തമാക്കുന്നതാണ് കേരള വർമ്മ കോളേജിലെ അദ്ധ്യാപികയും ഡെപ്യൂട്ടേഷനിൽ ഭാഷാ ഇൻസിറ്റിറ്റിയൂട്ടിൽ ജോലി നോക്കുകയും ചെയ്യുന്ന പ്രിയ. അദ്ധ്യാപന പരിയക്കുറവിലെ വാദങ്ങളെല്ലാം അപ്രസക്തമാക്കുന്ന വിധം റിസർച്ച് സ്‌കോറിലെ ചർച്ച സജീവമാക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷിന്റെ ഭാര്യയുടെ പുതിയ പോസ്റ്റ്. എയിഡഡ് കോളേജിലെ അദ്ധ്യാപികയാണ് പ്രിയ. ദേവസ്വം ബോർഡിലെ ഈ കോളേജിലെ നിയമനങ്ങൾ നടത്തുന്നത് പി എസ് സി എല്ല. അങ്ങനൊരു കോളേജിൽ ജോലി ചെയ്യുന്ന അദ്ധ്യാപികയാണ് പ്രിയ. രാജ്യത്തു തഴച്ചു വളർന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷകരുടെ ഇടയിലെ ധാർമികച്യുതിയും എല്ലാം ചേർന്ന് കാര്യങ്ങൾ കൂടുതൽ വഷളാക്കിയതാണ് പ്രശ്‌നങ്ങൾക്കും വിവാദങ്ങൾക്കും കാരണമെന്ന് പ്രിയ ഇന്നത്തെ പോസ്റ്റിൽ പറയുന്നു.

ഇതൊന്നും മനസ്സിലാക്കാതെ ഭാര്യമാരെ തിരുകി കയറ്റാൻ ഉള്ള സൂത്രം എന്നൊക്കെ വിപ്ലവവിടുവായത്തം പറയുന്നവരെക്കുറിച്ച് എന്ത് പറയട്ടെ ????. അല്ലെങ്കിലും ആകാശത്തിന് കീഴിൽ സകല വിഷയങ്ങളെക്കുറിച്ചും ഞാൻ ആധികാരികമായി അഭിപ്രായം പറയാം എന്ന് അവകാശപ്പെടുന്ന ചില പട്ടക്കാരെയും പ്രഭുക്കന്മാരെയും നായകരെയും ഒക്കെ ചുമന്ന് നടക്കാൻ ഇപ്പോഴും ഇവിടെ ആളുണ്ടെന്നതാണല്ലോ നമ്മുടെ സാംസ്‌കാരിക രംഗത്തെ ദുർഗന്ധത്തിന് പ്രധാന കാരണം-ഇതാണ് പ്രിയാ വർഗ്ഗീസിന്റെ പുതിയ പോസ്റ്റിലെ ആരോപണം. അദ്ധ്യാപന പരിചയക്കുറവിലെ വാദങ്ങളിൽ മിണ്ടാട്ടവുമില്ല. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിൽ ഇത് മറികടക്കാനാണ് നീക്കം. പ്രിയാ വർഗ്ഗീസിന്റെ വിഷയം ഗവർണ്ണറുടെ പരിഗണനയിലാണ്. ചാൻസലർ പരിശോധിക്കുന്ന വിഷയത്തിലാണ് പ്രിയാ വർഗ്ഗീസിന്റെ നിരന്തര പ്രതികരണങ്ങൾ.

എന്റെ ഫേസ് ബുക്ക് പോസ്റ്റിൽ സർവ്വകലാശാല റിസർച് സ്‌കോർ പരിശോധിച്ചിട്ടില്ല എന്ന് ഞാൻ പറഞ്ഞു എന്ന വ്യാഖ്യാനവുമായിട്ടാണ് ഇന്നലെ ചാനൽ അവതാരങ്ങൾ അടുത്ത കാർഡ് ഇറക്കിയത്. എന്റെ ളയ പോസ്റ്റ് വായിച്ചവർക്ക് അറിയാം ഞാൻ പറഞ്ഞത്, 651എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളിൽ ഇറക്കുമതി ചെയ്ത റിസർച്ച് സ്‌കോർ അവകാശവാദങ്ങൾ സർവ്വകലാശാല ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി അംഗീകരിച്ചു തന്നതല്ല എന്നാണ്. 'ആട് 'എന്നെഴുതിയാൽ 'പട്ടി ' എന്ന് വായിക്കുന്ന മാ. പ്ര കളോട് പറഞ്ഞിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. ചാനൽ അവതാരങ്ങളുടെ കപടഭാഷണങ്ങളും പാതി പറച്ചിലും വളച്ചൊടിച്ച് ഒട്ടിക്കലും കണ്ട് വിഷമിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണ് ഈ എഴുത്ത്-എന്നു പറഞ്ഞാണ് പ്രിയ കാര്യങ്ങൾ വിശദീകരിക്കുന്നത്.

അദ്ധ്യാപന പരിചയകുറവാണ് പ്രിയാ വർഗ്ഗീസിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ഫോറം പ്രധാനമായും ചർച്ചയാക്കുന്നത്. എന്നാൽ ഇതിൽ കാര്യമില്ലെന്ന് പറഞ്ഞ് പ്രിയ വിശദീകരണം നൽകുന്നുമില്ല. ഇതിനൊപ്പമാണ് റിസർച്ച് സ്‌കോറിലെ വാദങ്ങൾ തള്ളുന്നത്. പരിശോധിക്കാതെ കൂടുതൽ റിസർച്ച് സ്‌കോർ ഇട്ടെന്നാണ് വാദം. എന്നാൽ റിസർച്ച് സ്‌കോർ പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ പരിശോധിച്ചുവെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് അടുത്ത വിശദീകരണം പ്രിയാ വർഗ്ഗീസ് നടത്തുന്നത്.

ഇനി നിങ്ങൾ തന്നെ വെല്ല വിളിച്ച , നിങ്ങളുടെയും ' സർവകലാശാല പറഞ്ഞ ' രണ്ടാം റാങ്ക് കാരന്റെയും ഓൺലൈൻ ഇന്റർവ്യൂ വീഡിയോ വിവരാവകാശ പ്രകാരം വാങ്ങിച്ചു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യും എന്ന് പറയുന്നത് കേട്ടു ..അത് എളുപ്പത്തിൽ ലഭിക്കാൻ അധികാരം ഒക്കെ ഉള്ള നിങ്ങളുടെ സഹായം അവർ അഭ്യർത്ഥിച്ചിരുന്നു .. അതും കൂടി പുറത്തു വരട്ടെ ..എന്നിട്ടു തീരുമാനിക്കാം .. മൊത്തത്തിൽ നിങ്ങൾക്ക് ഇതിനു യോഗ്യത ഇല്ല എന്ന് ബോധ്യമാവുക ആണെങ്കിൽ , സുപ്രീം കോടതി വരെ പോയിട്ടു ആണെങ്കിലും , അർഹത ഉള്ളവന് നീതി വാങ്ങിച്ചു കൊടുക്കാൻ ഞാൻ തന്നെ മുന്നിട്ടിറങ്ങും ... പാർട്ടിയുടെ ചെറ്റത്തരങ്ങൾക്കു കുട പിടിക്കാൻ കഴിയില്ല-ഇതാണ് പ്രിയാ വർഗീസിന്റെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്.

പ്രിയാവർഗ്ഗീസിന്റെ പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

എന്റെ ഫേസ് ബുക്ക് പോസ്റ്റിൽ സർവ്വകലാശാല റിസർച് സ്‌കോർ പരിശോധിച്ചിട്ടില്ല എന്ന് ഞാൻ പറഞ്ഞു എന്ന വ്യാഖ്യാനവുമായിട്ടാണ് ഇന്നലെ ചാനൽ അവതാരങ്ങൾ അടുത്ത കാർഡ് ഇറക്കിയത്. എന്റെ fb പോസ്റ്റ് വായിച്ചവർക്ക് അറിയാം ഞാൻ പറഞ്ഞത്, 651എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളിൽ ഇറക്കുമതി ചെയ്ത റിസർച്ച് സ്‌കോർ അവകാശവാദങ്ങൾ സർവ്വകലാശാല ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി അംഗീകരിച്ചു തന്നതല്ല എന്നാണ്. 'ആട് 'എന്നെഴുതിയാൽ 'പട്ടി ' എന്ന് വായിക്കുന്ന മാ. പ്ര കളോട് പറഞ്ഞിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. ചാനൽ അവതാരങ്ങളുടെ കപടഭാഷണങ്ങളും പാതി പറച്ചിലും വളച്ചൊടിച്ച് ഒട്ടിക്കലും കണ്ട് വിഷമിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണ് ഈ എഴുത്ത്.

1. സർവ്വകലാശാലാ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ആറു പേരുടെയും 75പോയിന്റ് വരെയുള്ള അവകാശവാദങ്ങൾ പരിശോധിച്ചിട്ടുണ്ട്. 2018 യു. ജി. സി റെഗുലേഷൻ പ്രകാരം അതേ ചെയ്യേണ്ടതുമുള്ളൂ.
2. പരിശോധിച്ച പ്രബന്ധങ്ങൾ ഇന്റർവ്യൂ ബോർഡ് അംഗങ്ങൾക്ക് അയച്ചു കൊടുത്തിട്ടും ഉണ്ട്. അഭിമുഖ പരീക്ഷയിൽ എന്നോട് അവ സംബന്ധിച്ച ചോദ്യങ്ങൾ ചിലർ ചോദിച്ചതിന്റെ കൂടി വെളിച്ചത്തിൽ ആണ് ഞാൻ ഇതു പറയുന്നത്.
3. എന്നാൽ 75നു മുകളിൽ അവകാശപ്പെട്ട സ്‌കോർന്റെ കാര്യത്തിൽ അത് ഉണ്ടായിട്ടില്ല എന്നാണ് ഞാൻ ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞത്.
4. ഒരു സെനറ്റ് മാഷ് ചാനലിൽ വന്നിരുന്നു തള്ളിമറിക്കുന്നത് കേട്ടു ഇന്റർവ്യൂമാർക്ക് നിർണയത്തിലെ റിസർച്ച്,പബ്ലിക്കേഷൻ എന്നീ കോമ്പോണനന്റ്‌സ് മേൽപ്പറഞ്ഞ സ്‌കോർ അവകാശവാദങ്ങളെ മുൻനിർത്തിയാണ് ഇടേണ്ടത് എന്ന്! ഈ മഹാന് എത്ര ഇന്റർവ്യൂ ബോർഡുകളിൽ വിഷയവിദഗ്ധനായി ഇരുന്ന പരിചയം ഉണ്ടെന്ന് ചാനൽ ചിങ്കങ്ങൾ ഒന്നും ഇയാളോട് ചോദിക്കും എന്ന് നമുക്ക് മോഹിക്കാൻ വയ്യല്ലോ. ഈ സെനറ്റ് ഏമാൻ പറയുന്ന പോലെ ആണെങ്കിൽ ഈ രണ്ടു ഘടകങ്ങൾക്ക് മാർക്കിടാൻ അഞ്ചെട്ടു പേരെ യൂണിവേഴ്‌സിറ്റി ടി. എ &ഡി. എ കൊടുത്തു കൊണ്ടുവരേണ്ട കാര്യമുണ്ടോ? നേരിട്ട് ഈ അവകാശവാദത്തിന്റെ ശതമാനക്കണ
ക്ക് എടുത്തു വെച്ച് അങ്ങ് മാർക്ക് കൊടുത്താൽ പോരെ? ഈ മഹാനൊക്കെ നാളെ വലതുപക്ഷ സർക്കാർ വന്നാൽ വി. സി ആവുകയും ചെയ്യും പരീക്ഷാ വിഭാഗത്തിൽ മൊത്തം കമ്പ്യൂട്ടർ മാത്രം മതി എന്നും അദ്ധ്യാപകർക്ക് പകരം ക്ലാസ്സ് വീഡിയോകൾ പിള്ളേർക്ക് നല്ല കാശ് വാങ്ങി വിറ്റ് സർവ്വകലാശാലക്ക് ലാഭമുണ്ടാക്കാം എന്ന് തീരുമാനിക്കുകയും ചെയ്യും. അത്രക്കുണ്ട് പരീക്ഷാ പ്രക്രിയയെക്കുറിച്ചും ബോധന ശാസ്ത്രത്തെക്കുറിച്ചും ഒക്കെ ധാരണ. ശിവനെ കാപ്പാത്ത് ????
5. റിസർച്ചും പബ്ലിക്കേഷനും ഒക്കെ പരിശോധിക്കാൻ എന്തിനാ ഒരു അഭിമുഖപരീക്ഷ? അവിടെയാണ് ഈ റിസർച്ച് സ്‌കോർ അവകാശവാദങ്ങളെ കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കേണ്ടതിന്റെ ആവശ്യകത.2016റെഗുലേഷൻ മുതൽക്കാണ് പി. എച്. ഡി പ്രബന്ധം സമർപ്പിക്കുന്നതിന് മുൻപ് ഒരു പ്രസിദ്ധീകരണമെങ്കിലും വേണം തുടർന്ന്, അസി. പ്രൊഫസർ, അസോ. പ്രൊഫസർ, പ്രൊഫസർ തസ്തികളിലേക്കുള്ള എല്ലാ പ്രൊമോഷനുകൾക്കും /നിയമനങ്ങൾക്കും നിശ്ചിത എണ്ണം പ്രബന്ധങ്ങൾ വേണമെന്നും ഉള്ള നിഷ്‌കർഷ വരുന്നത്. യു. ജി. സി ചില നല്ല ഉദ്ദേശങ്ങളോടെ കൊണ്ടുവന്ന ഈ റെഗുലേഷൻ 'പ്രിഡേറ്ററി ജേർണലുകളുടെ കൊള്ളക്കും കാപട്യത്തിനും കൂടി കളമൊരുക്കി.

രാജ്യത്തു തഴച്ചു വളർന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷകരുടെ ഇടയിലെ ധാർമികച്യുതിയും എല്ലാം ചേർന്ന് കാര്യങ്ങൾ കൂടുതൽ വഷളാക്കി. നിങ്ങളുടെ പ്രൊമോഷൻ വർഷം മുൻകൂട്ടി പറഞ്ഞു പൈസ ഏല്പിച്ചാൽ പ്രസിദ്ധീകരണങ്ങളും സെമിനാർ അവതരണങ്ങളും എന്തിന് അവാർഡ് ഉൾപ്പടെ റെഡിയാക്കി തരുന്ന സ്വകാര്യ കൺസൽട്ടൻസികൾ രംഗത്ത് വന്നു. ഇതിന്റെ ഇരകളായത് യഥാർത്ഥമായി പണിയെടുത്ത പാവം ഗവേഷകരായിരുന്നു. അവർ കഷ്ടപ്പെട്ട് ഒരു വർഷം അധ്വാനിച്ച് ഒരു ഗവേഷണപ്രബന്ധവുമായി പോകുമ്പോൾ കൺസൽറ്റൻസി വക 10എണ്ണവുമായി ചില അവതാരങ്ങൾ വരും. മണ്ണും ചാരി നിന്നവൻ..... എന്നൊക്കെ പറയും പോലെ അങ്ങ് കൊണ്ടുപോകും.

ഗവേഷണ വിദ്യാർത്ഥികളുടെ അധ്വാനത്തിന്റെ പങ്ക് ഉളുപ്പില്ലാതെ ചൂഷണം ചെയ്യുന്ന ഗൈഡുമാരും ലേഖന സമാഹരണം എന്ന പേരിൽ സ്‌കോർ കൂട്ടുന്ന പരസ്പര സഹായ സഹകരണ സംഘങ്ങളും ഒക്കെയായി വ്യാജന്മാരുടെ പെരുപ്പം വല്ലാതെ കൂടിയപ്പോഴാണ് 2018 റെഗുലേഷനിൽ യു. ജി. സി പറഞ്ഞത് നിങ്ങൾ അധികം പെരുപ്പിച്ചുകൊണ്ടിങ്ങു വരണ്ട ഒരു മിനിമം ലെവലിൽ ഒക്കെ മതി എന്ന്. റിസർച് സ്‌കോർ ചുരുക്കപ്പട്ടിക തയ്യാർ ചെയ്യാൻ മാത്രം പരിഗണിച്ചാൽ മതി.

റാങ്ക് പട്ടിക അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം മതി എന്ന യു. ജി. സി റെഗുലേഷൻ വരാനുണ്ടായ ചരിത്ര പശ്ചാത്തലം ഇതാണ്. ഇതൊന്നും മനസ്സിലാക്കാതെ ഭാര്യമാരെ തിരുകി കയറ്റാൻ ഉള്ള സൂത്രം എന്നൊക്കെ വിപ്ലവവിടുവായത്തം പറയുന്നവരെക്കുറിച്ച് എന്ത് പറയട്ടെ ????. അല്ലെങ്കിലും ആകാശത്തിന് കീഴിൽ സകല വിഷയങ്ങളെക്കുറിച്ചും ഞാൻ ആധികാരികമായി അഭിപ്രായം പറയാം എന്ന് അവകാശപ്പെടുന്ന ചില പട്ടക്കാരെയും പ്രഭുക്കന്മാരെയും നായകരെയും ഒക്കെ ചുമന്ന് നടക്കാൻ ഇപ്പോഴും ഇവിടെ ആളുണ്ടെന്നതാണല്ലോ നമ്മുടെ സാംസ്‌കാരിക രംഗത്തെ ദുർഗന്ധത്തിന് പ്രധാന കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP