Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എജിയുടെ നിയമോപദശത്തിൽ വിസിക്ക് കേസൊഴിവാക്കാം; പ്രിയാ വർഗ്ഗീസിനെ കണ്ണൂരിൽ നിയമിക്കണമെന്ന സമ്മർദ്ദം ശക്തം; ലക്ഷ്യം ഭാഷാ ഇൻസിറ്റിറ്റിയൂട്ടിലെ ഡയറക്ടർ പദവി; ഫാക്കൽറ്റി ഡെവലപ്‌മെന്റും അക്കാദമിക ഡപ്യൂട്ടേഷനും അദ്ധ്യാപന പരിചയമെന്നത് വിചിത്ര വാദം; ഗവർണ്ണറെ വെല്ലുവിളിക്കാൻ കണ്ണൂർ സർവ്വകലാശാല

എജിയുടെ നിയമോപദശത്തിൽ വിസിക്ക് കേസൊഴിവാക്കാം; പ്രിയാ വർഗ്ഗീസിനെ കണ്ണൂരിൽ നിയമിക്കണമെന്ന സമ്മർദ്ദം ശക്തം; ലക്ഷ്യം ഭാഷാ ഇൻസിറ്റിറ്റിയൂട്ടിലെ ഡയറക്ടർ പദവി; ഫാക്കൽറ്റി ഡെവലപ്‌മെന്റും അക്കാദമിക ഡപ്യൂട്ടേഷനും അദ്ധ്യാപന പരിചയമെന്നത് വിചിത്ര വാദം; ഗവർണ്ണറെ വെല്ലുവിളിക്കാൻ കണ്ണൂർ സർവ്വകലാശാല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിൽ വൈസ് ചാൻസലർ പലവിധ സംശയത്തിലാണ്. ഇതിനിടെ നിയമന ഉത്തരവ് നൽകാൻ സമ്മർദ്ദവും ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ. അതുകൊണ്ട് തന്നെ നിയമനം കൊടുത്തില്ലെങ്കിൽ അതിന് പിന്നിൽ മറ്റു ചില ആക്ഷേപങ്ങൾ ഉയരും. ഈ സാഹചര്യത്തിൽ പുതിയ വിശദീകരണവുമായി സർവകലാശാല എത്തുകയാണ്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ കണ്ണൂർ സർവ്വകലാശാലയുടെ പുതിയ വാദങ്ങൾ ഗവർണ്ണറോടുള്ള വെല്ലുവിളി കൂടിയാണ്.

ഫാക്കൽറ്റി ഡെവലപ്മെന്റിനായി ചെലവഴിച്ചതും അക്കാദമിക തസ്തികകളിൽ ഡപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കാം. ഇതുസംബന്ധിച്ച് സ്റ്റാൻഡിങ് കൗൺസിൽ, അഡ്വക്കേറ്റ് ജനറൽ എന്നിവരിൽനിന്നു നിയമോപദേശം ലഭിച്ചിട്ടുണ്ട്. റിസർച്ച് സ്‌കോർ കൂടിയതുകൊണ്ട് മാത്രം ഉദ്യോഗാർഥി തിരഞ്ഞെടുക്കപ്പെടണമെന്നില്ലെന്നു കണ്ണൂർ സർവകലാശാല വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ യുജിസിയിൽ നിന്ന് വേണം സർവ്വകലാശാല ഉപദേശം തേടാൻ. അതുണ്ടായിട്ടില്ലെന്നതാണ് നിർണ്ണായകം. സ്റ്റാൻഡിങ് കൗൺസിലിൽ് സിപിഎം ആധിപത്യമാണ്. അഡ്വക്കേറ്റ് ജനറലിനെ നിയമിച്ചത് പിണറായിയും. യുജിസിയാണ് ഈ വിഷയത്തിൽ നിലപാട് എടുക്കേണ്ടത്.

പ്രിയ വർഗീസിനെക്കാൾ റിസർച്ച് സ്‌കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ലെന്നും സർവകലാശാല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പ്രിയയ്ക്ക് മതിയായ അദ്ധ്യാപക പ്രവർത്തി പരിചയമില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം റിസർച്ച് സ്‌കോറും പുറത്തുവന്നതിനു പിന്നാലെയാണു സർവകലാശാലയുടെ വിശദീകരണം. 156 സ്‌കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ 651 റിസർച്ച് സ്‌കോർ പോയിന്റുള്ള ചങ്ങനാശ്ശേരി എസ്ബി കോളജ് അദ്ധ്യാപകൻ ജോസഫ് സ്‌കറിയയ്ക്ക് രണ്ടാം റാങ്കും 645 സ്‌കോർ പോയിന്റുള്ള മലയാളം സർവകലാശാല അദ്ധ്യാപകൻ സി.ഗണേശിനു മൂന്നാം റാങ്കുമാണ് നൽകിയത്. അസോഷ്യേറ്റ് പ്രഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാണ് ഉണ്ടായിരുന്നത്. ആറു പേരെയും അഭിമുഖത്തിനു ക്ഷണിച്ചിരുന്നു.

പ്രിയ വർഗീസിന് അഭിമുഖത്തിനു 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചപ്പോൾ 15 വർഷത്തെ അദ്ധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് 30 മാർക്കും സി.ഗണേശിന് 28 മാർക്കുമാണ് നൽകിയത്. സിലക്ഷൻ കമ്മിറ്റി തയാറാക്കിയ മൂന്നു പേരുടെ റാങ്ക് പട്ടികയാണ് സർവകലാശാല സിൻഡിക്കറ്റ് അംഗീകരിച്ചത്. അസോഷ്യേറ്റ് പ്രഫസർ നിയമനം സംബന്ധിച്ച വിവാദങ്ങൾ ഉയർന്നതിനിടെ സിപിഎം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യയായ ഡോ. പ്രിയ വർഗീസിനു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി.ഡയറക്ടർ എന്ന നിലയിൽ ഒരു വർഷം കൂടി ഡപ്യൂട്ടേഷൻ നീട്ടി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു.

തൃശൂർ കേരളവർമ കോളജിൽ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറായ പ്രിയയ്ക്ക് കഴിഞ്ഞ ജൂലൈ 7 മുതൽ പ്രാബല്യത്തോടെയാണ് ഡപ്യൂട്ടേഷൻ നീട്ടി നൽകിയത്. കണ്ണൂരിൽ പ്രമോഷനോടെ നിയമനം കിട്ടിയാൽ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറാകാനുള്ള സാധ്യത പ്രിയയ്ക്ക് തെളിയും. ഇതിന് വേണ്ടിയാണ് പുതിയ നീക്കങ്ങളെന്ന ആരോപണവും ശക്തമാണ്. വിഷയത്തിൽ ഗവർണ്ണർക്ക് മുമ്പിൽ പരാതിയും ഉണ്ട്. ഇതിൽ ഗവർണ്ണർ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. ചാൻസലർ പദവിയിൽ നിന്ന് ഗവർണ്ണറെ മാറ്റാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിന് കാരണവും പ്രിയ വർഗ്ഗീസിന്റെ നിയമനം പ്രശ്‌നമില്ലാതെ നടത്താനാണെന്ന വാദവും ശക്തമാണ്.

കണ്ണൂർ സർവകലാശാലയിൽ മലയാളം വകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയ വർഗീസിനെ നിയമിക്കില്ലെന്ന സൂചന പുറത്തു വന്നിരുന്നു. നിയമിച്ചാൽ അതിനെതിരെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നടപടിയും എടുക്കും. ഭാവിയിൽ വിജിലൻസ് കേസിൽ പ്രതിയാകാൻ കണ്ണൂർ സർവ്വകലാശാലയിൽ ആർക്കും താൽപ്പര്യവുമില്ല. ഇതിനിടെയാണ് പുതിയ സമ്മർദ്ദവുമായി സിപിഎം എത്തുന്നത്. നിയമോപദേശങ്ങൾ ചൂണ്ടിക്കാട്ടി പ്രിയയെ എടുത്താൽ വിസിക്ക് നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാമെന്ന വാദമാണ് സിപിഎം ഉയർത്തുന്നത്.

കണ്ണൂരിലെ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ പ്രിയയ്ക്കു നിയമനം നൽകാൻ ജൂൺ 27ന് സിൻഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, ഒന്നര മാസമായിട്ടും നിയമന ഉത്തരവ് അയച്ചിട്ടില്ല. നവംബർ 18നു വിസിയുടെ അധ്യക്ഷതയിലുള്ള സിലക്ഷൻ കമ്മിറ്റി ഇന്റർവ്യൂ നടത്തി റാങ്ക് പട്ടിക തയാറാക്കിയതാണ്. വിവാദങ്ങളെ തുടർന്ന് സർവകലാശാല നിയമോപദേശം തേടി. ഒടുവിൽ, 8 മാസത്തിനു ശേഷമാണു നിയമനം സിൻഡിക്കറ്റ് അംഗീകരിച്ചത്. എന്നാൽ നിയമന ഉത്തരവ് ഇനിയും നൽകിയിട്ടില്ല. നിയമന ഉത്തരവ് നൽകിയാൽ മാത്രമേ നിയമനത്തെ കോടതിയിൽ ചോദ്യം ചെയ്യാനാകൂ. ഈ സാഹചര്യത്തിലാണ് ഈ വൈകിക്കൽ.

നിയമനത്തിനെതിരെ ആരെങ്കിലും കോടതിയിൽ പോകുന്നുണ്ടോയെന്നു കാത്തിരിക്കുകയാണു സർവകലാശാലയെന്നാണു വിവരം. സിൻഡിക്കറ്റ് അംഗീകരിച്ച ശേഷം എത്ര ദിവസത്തിനകം നിയമന ഉത്തരവ് അയയ്ക്കണമെന്നു നിബന്ധനയില്ല. എന്നാൽ, ഉത്തരവു ലഭിച്ച് 45 ദിവസത്തിനകം ജോലിയിൽ ചേർന്നിരിക്കണം. പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ സർവകലാശാലയുടെ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് വിവരാവകാശരേഖ പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP