രണ്ട് തവണ അമിത വേഗതയിൽ മറികടന്ന് പോയ ബസ് ഞങ്ങളുടെ ദേഹത്ത് തട്ടി; അപകടകരമായ മരണപ്പാച്ചിൽ നടത്തിയത് ചോദ്യം ചെയ്തതിനാണ് തങ്ങളെ ബസ് ജീവനക്കാർ മർദ്ദിച്ചത്;ബസിലെ കണ്ടക്ടറും ക്ലീനറുമാണ് ആദ്യം ഓടിയെത്തി മർദ്ദിച്ചത്; പിന്നാലെ ബസ് ഡ്രൈവറും കൂടെ ചേർന്നു; ഡ്രൈവറാണ് ഹെൽമെറ്റ് ഉപയോഗിച്ച് ക്രൂരമായി അടിച്ചത്; പതിനഞ്ചു മിനിട്ടോളം മർദ്ദിച്ചു; ആവേ മരിയ ബസ് ജീവനക്കാരുടെ മർദ്ദനത്തിനിരായ യുവാക്കൾ മറുനാടനോട്
ആർ പീയൂഷ്
കോട്ടയം: രണ്ട് തവണ ബസ് അമിത വേഗതയിൽ തങ്ങളെ മറികടന്ന് പോയപ്പോൾ ബൈക്കിലും ശരീരത്തിലും തട്ടിയതായി കുറുപ്പുംന്തറയിൽ ആവേ മരി ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ യുവാക്കൾ മറുനാടനോട് പറഞ്ഞു. പുതുപ്പള്ളി സ്വദേശികളായ എബ്രഹാം ടീ പോളും സഹോദരൻ ബിബിൻ ഗീവർഗ്ഗീസ് മാത്യൂവുമാണ് ആവേ മരിയ ബസ് ജീവനക്കാരുടെ മർദ്ദനത്തിനിരായ യുവാക്കൾ.
മർദ്ദനമേറ്റ് അവശ നിലയാലായ യുവാക്കൾ ആശുപത്രി ചികിത്സ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ മറുനാടനോട് സംസാരിക്കുകയായിരുന്നു. മുട്ടിയറ ആശുപത്രിയുടെ തൊട്ടുമുൻപുവച്ച് ഒരു ബൈക്കിനെ ഓവർടേക്ക് ചെയ്ത ബസ് ബൈക്ക് ഓടിച്ചിരുന്ന എബ്രഹാം ടീ പോളിന്റെ തോളത്ത് തട്ടി. പിന്നീട് കുറുംപ്പുംന്തറക്ക് മുൻപള്ള വളവിൽ വച്ചും കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബസിന്റെ പിറക് വശം ഇവർ സഞ്ചരിച്ച ബൈക്കിന്റെ സൈഡ് മിററിൽ തട്ടി. ഇങ്ങനെ അപകടകരമായ മരണപ്പാച്ചിൽ നടത്തിയത് ചോദ്യം ചെയ്തതിനാണ് തങ്ങളെ ബസ് ജീവനക്കാർ മർദ്ദിച്ചതെന്ന് യുവാക്കൾ പറയുന്നു.
ബസിലെ കണ്ടക്ടറും ക്ലീനറുമാണ് ആദ്യം ഓടിയെത്തി മർദ്ദിച്ചത്. പിന്നാലെ ബസ് ഡ്രൈവറും കൂടെ ചേർന്നു. ഹെൽമെറ്റ് എടുത്ത് ബിബിന്റെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു ബസ് ജീവനക്കാർ ചെയ്തത്. ബിബിനെ ഒരാൾ പുറകിൽ നിന്നും അനങ്ങാതിരിക്കാൻ പിടിച്ചു കൊടുത്തു. ഡ്രൈവറാണ് ഹെൽമെറ്റ് ഉപയോഗിച്ച് ക്രൂരമായി അടിച്ചത്. എബ്രഹാമിനും തലയ്ക്ക് അടി കിട്ടി. പതിനഞ്ചു മിനിട്ടോളം മർദ്ദനം നടത്തിയ ശേഷം നാട്ടുകാർ ഇടപെട്ടതോടെയാണ് ജീവനക്കാർ പിന്മാറിയതെന്ന് യുവാക്കൾ പറയുന്നു. ബസിലെ ഡ്രൈവർ ഗുണ്ടാ പശ്ചാത്തലമുള്ള ആളായതിനാലാണ് തങ്ങൾ ഇടപെടാതിരുന്നതെന്നാണ് നാട്ടുകാർ പറഞ്ഞത്. അവിടെ കൂടി നിന്ന ആരോ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആവേ മരിയ ബസുകാരുടെ ഗുണ്ടായിസത്തിന്റെ ക്രൂരത പുറം ലോകം അറിഞ്ഞത്.
അമിത വേഗതയിൽ പാഞ്ഞപ്പോൾ തങ്ങളുടെ വണ്ടിയിലും ശരീരത്തിലും ബസ് തട്ടിയെന്നും വണ്ടിയുടെ അടിയിൽ പോകേണ്ടതാണെന്നും യുവാക്കൾ ഡ്രൈവറോട് പറയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാതെ ഡ്രൈവർ ചാടിയിറങ്ങി നിന്റെ ഒന്നും ദേഹത്ത് വണ്ടി കേറിയില്ലല്ലോടാ.... എന്ന് പറഞ്ഞ് കേട്ടാൽ അറയ്ക്കുന്ന തെറിയോടെ ബൈക്ക് ചവിട്ടി താഴെയിട്ടു. അപ്പോഴേക്കും ക്ലീനറും കണ്ടക്ടറും എത്തി അനിയൻ ബിബിനെ വട്ടം പിടിക്കുകയും കണ്ടക്ടർ ഹെൽമെറ്റ് എടുത്ത് മർദ്ദിക്കുകയുമായിരുന്നു എന്ന് എബ്രഹാം പറയുന്നു. മർദ്ദനശേഷം ഡ്രൈവർ ബൈക്കിന്റെ ഹെഡ്ലൈറ്റ് ചവിട്ടി തകർക്കുകയും റോഡിൽ കിടന്ന ബൈക്കിന്റെ സൈഡ് മിററിന്റെ മുകളിൽ കൂടി ബസ് എടുത്തു കൊണ്ട് പോകുകയുമായിരുന്നു എന്നും എബ്രഹാം പറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറുപ്പുംന്തറ പൊലീസ് സ്ഥലത്തെത്തി. യുവാക്കളെ ഓട്ടോയിൽ ആശുപത്രിയിലേക്ക് പറഞ്ഞു വിടാനാണ് അദ്യം ശ്രമിച്ചത്. എന്നാൽ തീരെ അവശരായതിനാൽ യുവാക്കളുടെ നിർബന്ധപ്രകാരം പൊലീസ് ജീപ്പിൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ആശുപത്രിയിൽ നിന്നും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വീട്ടിലേക്ക് പറഞ്ഞു അയച്ചെങ്കിലും അതിക്രൂരമായി മർദ്ദനമേറ്റ ബിബിൻ നിർത്താതെ ഛർദ്ദിച്ചു. ഇതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോദനയിൽ തലയ്ക്കുള്ളിൽ പൊട്ടലുണ്ട് എന്ന് കണ്ടെത്തി. വാരിയെല്ലിനും പരിക്കുപറ്റി. തുടർന്ന് അഞ്ച് ദിവസത്തേക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്നു. പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴാണ് പൊലീസ് ബസ് ഉടമയുടെയും ജീവനക്കാരുടെയും ഒപ്പമാണ് എന്ന് ഇവർ മനസ്സിലാക്കിയത്.
കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ചുണ്ടക്ക കൊടുത്ത് വഴുതനങ്ങ വാങ്ങിയതല്ലേ എന്നാണ് ഇവരോട് ചോദിച്ചത്. ബസുകാരുടെ ഭാഗത്ത് തെറ്റൊന്നുമില്ല, ബൈക്ക് യാത്രക്കാരാണ് ബസിന് മാർഗ്ഗ തടസം സൃഷ്ടിച്ചതെന്നാണ് എസ്.എച്ച്.ഒയുടെ വാദം. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതിലും പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ട്. ഇവർ പറഞ്ഞ മൊഴിയല്ല രേഖപ്പെടുത്തിയിരിക്കുന്നത്. പറയാത്ത പലകാര്യങ്ങളും മൊഴിയിൽ എഴുതി ചേർത്തിട്ടുണ്ട്. ഇതോടെ നീതി ലഭിക്കില്ല എന്ന് ഉറപ്പായതോടെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കടുത്തുരുത്തി എസ്.എച്ച.ഒയ്ക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.
അതേ സമയം ആവേ മരിയ ബസ് ജീവനക്കാർ പൊതു നിരത്തുകളിൽ ഗുണ്ടായിസമാണ് കാണിക്കുന്നത്. മത്സരയോട്ടവും മറ്റ് ബസുകളെ റോഡിൽ തടഞ്ഞിടുകയും പോർവിളിയും അസഭ്യം പറച്ചലുമൊക്കെയായി വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റിയ സംഭവത്തിൽ ബസ് ഉദ്യോഗസ്ഥർ തടഞ്ഞിടുകയും പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റ് കോളേജിന് സമീപം വച്ച് ഒരു സ്വകാര്യ ബസിനെ വട്ടം വച്ച് മാർഗ്ഗതടസമുണ്ടാക്കി കയ്യാങ്കളി നടത്തുകയും ചെയ്ത സംഭവവും വാർത്തയായിരുന്നു. ബസിലെ ഒട്ടുമിക്ക തൊഴിലാളികളും ഗുണ്ടാ പാശ്ചാത്തലമുള്ളവരാണ്.
നിർഭയ കേസിന് ശേഷം പൊതു ഗതാഗത സർവ്വീസുകളിലെ ജീവനക്കാർ ക്രിമിനൽ പാശ്ചാത്തലമില്ലാത്തവരായിരിക്കണം എന്ന് അതാത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പു വരുത്തണമെന്ന് കർശന നിർദ്ദേശമുള്ളതാണ്. എന്നാൽ ഇതൊന്നും ഇവിടെ ആരും ശ്രദ്ധിക്കാറു പോലുമില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍