11 നഴ്സുമാരെ പിരിച്ചുവിട്ട് ആദ്യം തുടക്കമിട്ടത് തലസ്ഥാനത്തെ എസ്കെ ആശുപത്രി; ജീവനക്കാരുടെ ശമ്പളം മൂന്നിലൊന്നായി വെട്ടിക്കുറച്ച് ബേബി മെമോറിയൽ ആശുപത്രി; കടുംവെട്ടുമായി ആസ്റ്റർ മെഡിസിറ്റി; മൂന്നിൽ രണ്ടു ഭാഗം മാത്രം ശമ്പളമെന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി; പകുതി ശമ്പളം മാത്രമെന്ന് കെ.പി.യോഹന്നാന്റെ ബിലീവേഴ്സ് ചർച്ചും; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിലക്കിയിട്ടും കൊറോണ കാലത്ത് ജീവനക്കാരെ പാഠം പഠിപ്പിക്കാൻ സ്വകാര്യ ആശുപത്രികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയുടെ മറവിൽ ഡോക്ടർമാരുടെയും നഴ്സ്മാരുടെയും ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികൾ. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കുകയും അധികമുണ്ടെന്നു തോന്നുന്ന ജീവനക്കാരെ പിരിച്ചു വിടാനുമാണ് ആശുപത്രി മാനേജ്മെന്റുകളുടെ കൂട്ടായ ശ്രമം. എല്ലാ ജീവനക്കാർക്കും ശമ്പളം നൽകണമെന്നും ആരെയും പിരിച്ചുവിടാൻ പാടില്ലെന്നുമാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങളിൽ പ്രധാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികൾ നേഴ്സുമാർക്ക് ശമ്പളം കൊടുക്കാതിരിക്കുകയോ പിരിച്ചുവിടൽപോലുള്ള നടപടികൾ എടുക്കാനോ പാടില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ലോക്ഡൗണിന്റെ പേരിൽ ആശുപത്രികളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടാൽ സർക്കാർ ഇടപെടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പറഞ്ഞത്. തലസ്ഥാനത്ത് എസ്കെ ആശുപത്രിയിൽ പതിനൊന്നു നേഴ്സുമാരെ പിരിച്ചുവിട്ടതായി പരാതി വന്നതോടെയാണ് ഈ കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരണം നടത്തിയത്. പിരിച്ചുവിടൽ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കേന്ദ്ര-കേരള നിർദ്ദേശങ്ങൾ ചീന്തിയെറിഞ്ഞ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സാലറി വെട്ടിക്കുറക്കാനും ജീവനക്കാരെ പിരിച്ചു വിടാനും ഒരുങ്ങുകയാണ്.
സംസ്ഥാനത്തെ 90 ശതമാനം സ്വകാര്യ ആശുപത്രികളും സർക്കാർ നിർദ്ദേശത്തിന് പുല്ലു വില കൽപ്പിച്ച് ജീവനക്കാരെ ഒഴിവാക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനും ഒരുങ്ങുകയാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ദൂരവ്യാപകമായ ദോഷങ്ങൾ ഉണ്ടാക്കുന്ന നീക്കത്തിനാണ് ആശുപത്രി മാനേജ്മെന്റുകൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്തെ എസ്കെ ആശുപത്രിയിലെ 11 നഴ്സുമാരോട് ഈ മാസം മുതൽ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് ആശുപത്രി മാനേജ്മന്റ് അറിയിച്ചിട്ടുണ്ട്. കൊറോണ കാരണം അവധിയിലുള്ള ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറക്കുമെന്നും അറിയിപ്പുണ്ട്. കേന്ദ്ര-സംസ്ഥാന നിർദ്ദേശങ്ങൾ അപ്പാടെ ലംഘിക്കുകയാണ് ഈ നടപടി വഴി എസ്കെ ആശുപത്രി.
ആശുപത്രികളിലെ ജീവനക്കാർ കാലാകാലങ്ങളിലായി നേടിയെടുത്ത എല്ലാ ആനുകൂല്യങ്ങളും അവസാനിപ്പിക്കാനാണ് കൊറോണ കാലത്ത് സ്വകാര്യ ആശുപത്രികളുടെ ശ്രമം. മാർച്ചിലെ ശമ്പളം പിടിക്കാനും ചില ആശുപത്രികൾ തീരുമാനമെടുത്തിട്ടുണ്ട്. ഏപ്രിലിൽ ജോലിയുണ്ടാകുമോ, ജോലി ചെയ്താൽ തന്നെ ശമ്പളം ലഭ്യമാകുമോ എന്ന ആശങ്കയാണ് ഡോക്ടർമാരും നഴ്സുമാരും മറ്റു ആശുപത്രി ജീവനക്കാരും നേരിടുന്നത്. മാർച്ച് മാസത്തെ ശമ്പളത്തിൽ പതിനഞ്ചു ദിവസത്തെ ശമ്പളം മാത്രം ഉടനടി നൽകാം എന്നാണ് ചില ആശുപത്രികളും ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ പറയുന്നത്. ബേബി മെമോറിയൽ ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി, തിരുവല്ല ബിലീവേഴ്സ് ചർച്ച് തുടങ്ങിയ പ്രമുഖ സ്വകാര്യ ആശുപത്രികൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ച് സർക്കുലർ തന്നെ ഇറക്കിക്കഴിഞ്ഞു. ശമ്പളത്തിന്റെ മുന്നിൽ രണ്ടു ഭാഗം നിങ്ങളുടെ അക്കൗണ്ടിൽ വരും. ബാക്കിയുള്ള ശമ്പളം രണ്ടു മാസത്തവണകൾ ആയി നൽകും. .ഈ പ്രതിസന്ധി തീരും വരെ കാര്യങ്ങൾ ഈ രീതിയിലാകും എന്നാണ് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ പറയുന്നത്.
ആശുപത്രികളിൽ രോഗികൾ കുറഞ്ഞു. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, സപ്പോർട്ട് സ്റ്റാഫ് എന്നിവരിൽ പലരെയും വീട്ടിലിരുത്തെണ്ട അവസ്ഥയാണ്. പ്രതിമാസ വരുമാനത്തിന്റെ അമ്പത് ശതമാനത്തിലധികവും ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ചെലവിടുകയാണ്. അതുകൊണ്ട് തന്നെ പല നടപടികളും ഇതിന്റെ ഭാഗമായി വരും എന്ന മുന്നറിയിപ്പാണ് ആസ്റ്റർ മെഡിസിറ്റി ജീവനക്കാർക്ക് നൽകുന്ന മുന്നറിയിപ്പ്.
കോഴിക്കോടെ ബേബി മെമോറിയൽ ആശുപത്രി ജീവനക്കാർക്ക് നൽകാൻ പോകുന്ന ശമ്പളം ഇപ്പോൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് മാസത്തെ ശമ്പളത്തിൽ പതിനായിരം രൂപയിൽ താഴെ വാങ്ങുന്നവർക്ക് മുഴുവൻ ശമ്പളവും നൽകും. ഇരുപതിനായിരം വരെയുള്ളവർക്ക്നൽകാൻ പോകുന്നത് വെറും പതിനായിരം. മുപ്പതിനായിരം വരെ ശമ്പളം ഉള്ളവർക്ക് 16000 രൂപ മാത്രം. അമ്പതിനായിരം വരെ ശമ്പളമുള്ളവർക്ക് 21000 രൂപ മാത്രം. അമ്പതിനായിരത്തിനു മുകളിൽ ഉള്ളവർക്ക് വെറും മുപ്പതിനായിരം രൂപ മാത്രം. ഇതാണ് ബേബി മെമോറിയൽ പ്രഖ്യാപിച്ച ശമ്പളം. ഈ തുക മാത്രമേ ഈ മാസം ഇവർക്ക് ലഭിക്കൂ. മറ്റു മാസങ്ങളിൽ ഇതിന്റെ ഗഡുക്കൾ ലഭിക്കും. എന്നാണ് മാനെജ്മെന്റ് അറിയിപ്പ്. കുറവ് ശമ്പളം ഉള്ളവർക്ക് നിശ്ചിത വേതനം നൽകും. മറ്റുള്ള മുഴുവൻ ജീവനക്കാരും പകുതി ശമ്പളം ത്യജിക്കേണ്ടി വരും എന്നാണ് കെ.പി.യോഹന്നാന്റെ ബിലീവേഴ്സ് ചർച്ച് ആശുപത്രി ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.
ആശുപത്രി ഉടമകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ മാർച്ച് 25 നു തന്നെ ഈ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കൊറോണ കാലത്ത് പുറത്തിറങ്ങി നടക്കാൻ തന്നെ വിലക്കുകൾ ഉള്ളപ്പോഴാണ് കെപിഎച്ച്എ ഭാരവാഹികൾ ഒരുമിച്ച് കൂടി തീരുമാനമെടുത്തത്. ഇതിന്റെ മിനുട്സ് തന്നെ മറുനാടന് ലഭ്യമായിട്ടുണ്ട്. മാനദണ്ഡമനുസരിച്ച് ശമ്പളം കണക്കാക്കണം. ഫണ്ട് ലഭ്യതയനുസരിച്ച് തീരുമാനം കൈക്കൊള്ളണം. ആവശ്യത്തിനു മാത്രം ജീവനക്കാരെ നിലനിർത്തുക. ഉള്ള സ്റ്റാഫുകൾക്ക് ശമ്പളം ഒന്നിച്ച് നൽകാൻ കഴിഞ്ഞില്ലെങ്കിൽ തവണകൾ ആയി നൽകുക. ഡോക്ടർമാരുടെ നിയമനകാര്യത്തിൽ ഓരോ ആശുപത്രികളും അതാത് ഡോക്ടർമാരുമായി സംസാരിക്കുക. അതിന്റെ അടിസ്ഥാനത്തിൽ ശമ്പളം തീരുമാനിച്ച് നൽകുക. ആശുപത്രികൾ നേരിടുന്ന പ്രശ്നങ്ങളും ആശങ്കകളും ഉയർത്തിക്കാട്ടി സർക്കാരിനു മെമോറാണ്ടം സമർപ്പിക്കുക എന്നിവയാണ് കെപിഎച്ച്എ കൈക്കൊണ്ട തീരുമാനം. കെപിഎച്ച്എ ആശുപത്രികളെ സഹായിക്കുന്ന തീരുമാനം എടുത്തിരിക്കവേ ഏവരെയും കടത്തിവെട്ടി മാനേജ്മെന്റുകൾ സ്വന്തം തീരുമാനം വേറെ നടപ്പിലാക്കുകയാണ്.
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് കണക്ക് തീർക്കാൻ എന്ന രീതിയിലാണ് കൊറോണ കാലം ഇവർ ഉപയോഗിക്കുന്നത്. ഇതുവരെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ വഴി വന്ന ലാഭം കൊണ്ട് തിന്നു കൊഴുത്ത ആശുപത്രി മാനേജ്മെന്റുകൾ ഒരു പ്രതിസന്ധിയുടെ കാലത്ത് ജീവനക്കാരെ കറിവേപ്പില പോലെ വലിച്ചെറിയാനാണ് ശ്രമം നടത്തുന്നത്. കൊറോണ ലോക്ക് ഡൗൺ വന്ന ശേഷം വാഹന സൗകര്യം ആശുപത്രി അധികൃതർ ലഭ്യമാക്കുന്നില്ല. ജീവനക്കാർ സ്വന്തം വാഹനങ്ങൾ ഉപയോഗിച്ചാണ് ഡ്യൂട്ടിക്ക് എത്തുന്നത്.
എല്ലാമറിഞ്ഞിട്ടും പ്രതികാര ബുദ്ധിയോടെയുള്ള തീരുമാനത്തിനാണ് കൊറോണ ക്രൈസിസ് പറഞ്ഞു സ്വകാര്യ ആശുപത്രി അധികൃതർ ഒരുങ്ങുന്നത്. ജീവനക്കാർക്ക് ദിവസവേതനം തീരുമാനിച്ച് ഡ്യൂട്ടിക്ക് വരുന്ന ദിവസം അതുമാത്രം നൽകാനും ആശുപത്രികൾക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. കൊറോണ പ്രതിസന്ധിയിൽ ജീവനക്കാരെ പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ പാടില്ലെന്നാണ് കേന്ദ്ര-കേരള സർക്കാർ എടുത്ത തീരുമാനങ്ങളിൽ പ്രധാനം.
കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം എല്ലാ സംസ്ഥാനങ്ങൾക്കും അയക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതിനായിരം രൂപ ശമ്പളം ലഭിക്കുന്നവർക്ക് പിഎഫ്, ഇഎസ്ഐ അടക്കമുള്ള വിഹിതം പിടിച്ച് ചെറിയ തുക മാത്രമാണ് ആശുപത്രി ജീവനക്കാരുടെ കയ്യിൽ വരുന്നത്. ഈ ശമ്പളത്തിൽ നിന്നും കട്ട് പ്രഖ്യാപിക്കുമ്പോൾ എങ്ങിനെ ജീവിതം കഴിയും എന്നാണ് ജീവനക്കാർ ഉയർത്തുന്ന ചോദ്യം. നിയമങ്ങൾ അനുസരിക്കാതെ സ്വന്തം നിലയിൽ തീരുമാനം എടുത്ത് നടപ്പിലാക്കാൻ സ്വകാര്യ ആശുപത്രികൾക്ക് ആര് അനുവാദം നൽകി എന്നും ചോദ്യം ഉയരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്