Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനേഴുകാരിയുമായി പണ്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ലെന്ന് ആണയിട്ട് ആൻഡ്രൂ രാജകുമാരൻ; വിർജിനിയ മാത്രമല്ല മറ്റ് പലരുമായും 'ഡ്യൂക് ഓഫ് യോർക്' ബന്ധപ്പെട്ടിരുന്നു എന്നതിന് ഇതിലും കൂടുതൽ തെളിവ് വേണോ എന്ന് സോഷ്യൽ മീഡിയ; ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാമത്തെ കിരീടാവകാശിയുടെ കാമകേളികൾ പുറംലോകം അറിയുമ്പോഴും എല്ലാം നിഷേധിച്ച് ബക്കിങ്ഹാം കൊട്ടാരം

പതിനേഴുകാരിയുമായി പണ്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ലെന്ന് ആണയിട്ട് ആൻഡ്രൂ രാജകുമാരൻ; വിർജിനിയ മാത്രമല്ല മറ്റ് പലരുമായും 'ഡ്യൂക് ഓഫ് യോർക്' ബന്ധപ്പെട്ടിരുന്നു എന്നതിന് ഇതിലും കൂടുതൽ തെളിവ് വേണോ എന്ന് സോഷ്യൽ മീഡിയ; ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാമത്തെ കിരീടാവകാശിയുടെ കാമകേളികൾ പുറംലോകം അറിയുമ്പോഴും എല്ലാം നിഷേധിച്ച് ബക്കിങ്ഹാം കൊട്ടാരം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പതിനേഴുകാരിയായ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ രാജകുമാരൻ. അതേസമയം, ആരോപണം ഉന്നയിച്ച യുവതി ഉൾപ്പെടെ നിരവധി സത്രീകളും ഒത്തുള്ള രാജകുമാരന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡ്യൂക് ഓഫ് യോർക്കായ ആൻഡ്രൂ രാജകുമാരൻ ബിബിസിക്ക് നൽകിയ അഭിമുഖത്തിലും വിർജിനിയ റോബർട്ട്‌സ് എന്ന യുവതി ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂ, രാജകുടുംബത്തിലെ അഞ്ചാമത്തെ കിരീടാവകാശിയാണ്. ആരോപണം പുറത്തുവന്നതോടെ രാജകുടുംബം ആവർത്തിച്ച് നിഷേധക്കുറിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

2001ൽ തനിക്ക് 17 വയസ്സ് പ്രായമുള്ളപ്പോൾ ആൻഡ്രൂ രാജകുമാരൻ താനുമായി ലൈംഗിക വേഴ്ച് നടത്തി എന്നായിരുന്നു വിർജിനിയ റോബർട്ട്‌സിന്റെ വെളിപ്പെടുത്തൽ. ലണ്ടനിലും ന്യൂയോർക്കിലും കരീബിയൻ ദ്വീപുകളിലും വിവിധ പാർട്ടികളിൽ വെച്ച് രാജകുമാരനോടൊപ്പം സെക്സിലേർപ്പെടാൻ നിർബന്ധിച്ചുവെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ലൈംഗികാവശ്യങ്ങൾക്ക് പെൺകുട്ടികളെ കടത്തിയ കേസിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത വ്യവസായി ജെഫ്രി എപ്സ്റ്റെയനാണ് രാജകുമാരനുമായി തന്നെ അടുപ്പിച്ചതെന്നും വിർജിനിയ ആരോപിച്ചിരുന്നു. 2001ൽ സംഭവം നടക്കുമ്പോൾ വിർജിനിയക്ക് പതിനേഴ് വയസായിരുന്നു. എന്നാൽ അത്തരമൊരു ബന്ധം ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് ആൻഡ്ര്യൂ രാജകുമാരൻ അഭിമുഖത്തിൽ ആവർത്തിച്ച് പറഞ്ഞു.

വിർജിനിയ റോബർട്ട്സ് എന്ന മുപ്പതത്തഞ്ചുകാരിയുമായി താൻ ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും അവരെ തനിക്ക് ഒർമ്മയില്ലെന്നും ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തിൽ ഡ്യൂക് ഓഫ് യോർക് വ്യക്തമാക്കി. അതേസമയം, തനിക്ക് ഒന്നും അറിയില്ലെന്ന ആൻഡ്ര്യൂ രാജകുമാരന്റെ അഭിമുഖത്തിലെ പരാമർശത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴയാണ്. പരാതിക്കാരിയായ വിർജിനിയ റോബർട്ട്സിനൊപ്പവും കൂടതെ വിവിധ പാർട്ടികളിലായ നിരവധി അന്യ സ്ത്രീകളുമായും ബന്ധം സൂക്ഷിക്കുന്ന ആൻഡ്ര്യൂ രാജകുമാരന്റെ വഴിവിട്ട ജീവിതം തുറന്നുകാട്ടുന്ന ചിത്രങ്ങൾ പുറത്തുവിട്ടാണ് ട്രോളുകളിറങ്ങിയത്.

അമേരിക്കയിലെ ഫ്ളോറിഡയിൽ 18 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാണ്. എന്നാൽ ഡ്യൂക് ഓഫ് യോർക് ആൻഡ്ര്യൂ രാജകുമാരനെതിരെയുള്ള ആരോപണം ബക്കിങ്ഹാം കൊട്ടാരം നേരത്തെ നിഷേധിച്ചിട്ടുണ്ട്. എപ്സ്റ്റെയിന്റെ വസതിയിൽ താമസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതൊരു ക്രിമിനൽ കേന്ദ്രമാണെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നായിരുന്നു രാജകുമാരന്റെ മറുപടി.

അതേസമയം, ലൈംഗികപീഡനക്കേസിൽ ആൻഡ്രൂ രാജകുമാരനെ വിചാരണ ചെയ്യണമെന്ന് ആരോപണം ഉന്നയിച്ച വെർജീനിയയുടെ പിതാവ് സ്‌കൈ റോബർട്സ്. മകളുടെ ആരോപണം കോടതിയിൽ തെളിയിക്കപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകുന്നതിന് മുൻപാണ് അവളെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചത്. രാജകുമാരനാണെങ്കിലും തെരുവിൽ കഴിയുന്നവനാണെങ്കിലും അങ്ങനെ ചെയ്യാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് അന്വേഷണ ഏജൻസിയായ സ്‌കോട്ട്ലൻഡ് യാർഡ് പറഞ്ഞു. പരാതി കിട്ടിയാൽ തീർച്ചയായും അന്വേഷിക്കുമെന്നും സ്‌കോട്ട്ലൻഡ് യാർഡ് വൃത്തങ്ങൾ വ്യക്തമാക്കി.

ലണ്ടനിലും കരീബിയൻ ദ്വീപുകളിലും അമേരിക്കയിലും വെച്ച് രാജകുമാരനുമായി മൂന്നുതവണ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നായിരുന്നു സ്‌കൈ റോബർട്സിന്റെ മകൾ വെർജീനിയയുടെ ആരോപണം. 1999-2002 കാലഘട്ടത്തിൽ യു.എസ്സിലെ കോടീശ്വരനും ആൻഡ്രൂ രാജകുമാരന്റെ അടുത്ത സുഹൃത്തുമായ ബിസിനസ്സുകാരൻ ജെഫ്രി എപ്സ്റ്റെയിന്റെ ആഡംബര വീടുകളിൽ തിരുമ്മുകാരിയായി ജോലിചെയ്യുമ്പോഴായിരുന്നു ഇത്. ലണ്ടനിൽ രാജകുമാരനുമായി ആദ്യവട്ട കൂടിക്കാഴ്ചയ്ക്കുശേഷം 15,000 ഡോളർ (ഒമ്പതുലക്ഷം രൂപ) എപ്സ്റ്റെയിൻ തന്നതായും വെർജീനിയ വെളിപ്പെടുത്തിയിരുന്നു. 'ഡെയ്ലി മെയിൽ' ദിനപത്രമാണ് വെർജീനിയയുടെ പേരും അഭിമുഖവും പുറത്തുവിട്ടത്. ഓസ്ട്രേലിയക്കാരനായ ഭർത്താവ് റോബർട്സിനൊപ്പം ഇപ്പോൾ അമേരിക്കയിലാണ് വെർജീനിയയുടെ താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP