മറുനാടനും മാദ്ധ്യമത്തിനും എതിരെ ഒരു കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകും; ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെ പുറത്താക്കും; പ്രസ് ക്ലബ്ബിൽ കയറിയാൽ കാല് തല്ലിയൊടിക്കുമെന്ന് മാദ്ധ്യമപ്രവർത്തകർക്കും ഭീഷണി; പ്രസ് ക്ലബ്ബിലെ ബാർ വിഷയം അവസാനിക്കുന്നില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അനധികൃത മദ്യകച്ചവടം നടക്കുന്നതായി ട്വീറ്റ് ചെയ്ത് ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിനു വി ജോണിനെ അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനം. ഇതിനുള്ള അച്ചടക്ക നടപടികൾ തുടങ്ങാൻ പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചു. ഇതിനായി കമ്മീഷനേയും നിയോഗിച്ചു. പ്രസ് ക്ലബ്ബിലെ സങ്കേതത്തിൽ മദ്യപാനമുണ്ടെന്ന് വാർത്ത നൽകിയ മറുനാടൻ മലയാളിക്കും മാദ്ധ്യമം പത്രത്തിനുമെതിരെ മാനനഷ്ടകേസ് നൽകും. ഇതിനും വാർഷിക പൊതുയോഗത്തിൽ തീരുമാനമായി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് കൊടുക്കകുയെന്നാണ് സൂചന.
എന്നാൽ സങ്കേതത്തിലെ മദ്യപാനം ശരിവയ്ക്കുന്ന ചർച്ചകളാണ് വാർഷക പൊതു യോഗത്തിലും നടന്നത്. പൊലീസ് ക്ലബ്ബിലും ഡോക്ടർമാരുടെ സംഘടനാ ആസ്ഥാനമായ ഐഎംഎയിലും അംഗങ്ങൾ രഹസ്യമായി മദ്യപിക്കുന്നു. ഇതൊന്നും വാർത്തയാകുന്നില്ല. പാവം മാദ്ധ്യമ പ്രവർത്തരുടെ കള്ളുകളി മുട്ടിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു പ്രസ് ക്ലബ്ബ് ചർച്ചകളിൽ ഉയർന്നൊരു പ്രധാന വികാരം. പ്രസ് ക്ലബ്ബിലെ സങ്കേതത്തിന് ബാർ ലൈസൻസിനായി അപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. അത് വാർഷിക പൊതു യോഗം അംഗീകരിച്ചു. അതിനിടെ ഒരു തിരുത്തുമായി ഒരാൾ എഴുന്നേറ്റു. സങ്കേതത്തിൽ മദ്യപാനമില്ലെന്നും അത് വാർത്തയാക്കിയവർക്കെതിരെ മാനനഷ്ടകേസ് കൊടുക്കാനും തീരുമാനിക്കുമ്പോൾ ബാർ ലൈസൻസിന് ശ്രമിക്കുന്ന തീരുമാനം കൂടി വരുന്നത് തിരിച്ചടിയാകും. ഇവിടെ ബാർ ഉണ്ടെന്ന വ്യാഖ്യാനങ്ങൾക്ക് ഇട നൽകുമെന്നായിരുന്നു അഭിപ്രായം.
ഇതോടെ പ്രസ് ക്ലബ്ബ് പ്രസിഡന്റ് അജിത് കുമാർ പ്രശ്‌നത്തിൽ ഇടപെട്ടു. അതു വേണ്ടെന്ന് തീരുമാനിച്ചു. ഇതിനൊപ്പം പ്രസ് ക്ലബ്ബിലെ റിക്രിയേഷൻ സ്ഥലമായ സങ്കേതത്തിലെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിലും നടപടികളെടുക്കാൻ യോഗം തീരുമാനിച്ചിതായി മിനിട്‌സിൽ രേഖപ്പെടുത്തി. ഇത് ഫലത്തിൽ ബാർ ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കൽ തന്നെയാണെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. മറുനാടൻ മലയാളിക്ക് എതിരെ രൂക്ഷ ഭാഷയിലായിരുന്നു അംഗങ്ങളുടെ വിമർശനം. പ്രസ് ക്ലബ്ബിൽ മദ്യപാനം നിർത്തിക്കാൻ ഇവർ ആരാണെന്ന് വരെ ചോദ്യം ഉയർന്നു. എന്നാൽ മാദ്ധ്യമം പത്രത്തിനെതിരെ രൂക്ഷ പ്രതിഷേധങ്ങൾ ഉയർന്നതുമില്ല. മാദ്ധ്യമത്തിലെ അംഗങ്ങളിൽ പ്രമുഖർ വിവാദം ഭയന്ന് യോഗത്തിനെത്തിയതുമില്ല. മാദ്ധ്യമത്തിൽ വാർത്ത വന്നതിനാൽ പ്രസ് ക്ലബ്ബിൽ കയറിയാൽ കാൽ തല്ലിയൊടിക്കുമെന്ന ഭീഷണിയുണ്ടെന്ന് മാദ്ധ്യമത്തിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ മറുനാടനോട് പറഞ്ഞു.
രൂക്ഷമായ ഭാഷയിലായിരുന്നു വിനു വി ജോണിനെതിരെയുള്ള വിമർശനങ്ങൾ. പ്രസ് ക്ലബ്ബിനെതിരെ ട്വീറ്റ് ചെയ്തത് അച്ചടക്ക നടപടിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇത്തരക്കാർ ഇനി അംഗങ്ങളായി വേണ്ടെന്നും നിലപാട് എടുത്തു. ന്യൂനപക്ഷം മാത്രമാണ് ഈ ചർച്ചകളുടെ ഭാഗമായത്. സങ്കേതത്തിലെ മദ്യക്കച്ചവടം ഇല്ലാതാക്കിയ വിനു വി ജോണിനെ പാഠം പഠിപ്പിക്കണമെന്നും വാദമുയർന്നു. ഇതോടെയാണ് അച്ചടക്ക നടപടികൾ പൂർത്തിയാക്കി വിനു വി ജോണിനെ പുറത്താക്കാൻ തീരുമാനിച്ചത്. ഹിന്ദുവിലെ വിനോദ്, മാതൃഭൂമിയിലെ സിജി കടയ്ക്കൽ, മംഗളത്തിലെ ഋഷി കെ മനോജ് എന്നിവരെ അച്ചടക്ക സമിതി അംഗങ്ങളായും നിയോഗിച്ചു. ഇവർ തെളിവെടുപ്പും മറ്റും നടത്തി വിനു വി ജോണിനെ പുറത്താക്കും. അതിനിടെ അച്ചടക്ക നടപടിയുമായി വിനു വി ജോൺ സഹകരിക്കില്ലെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ ഈ നടപടികൾ പ്രഹസനമാകും.
മംഗളം സിഇഒയായ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായാണ് വാർഷിക പൊതു യോഗം കൂടിയത്. ഇന്ത്യൻ എക്സ്‌പ്രസിലെ പ്രദീപ് പിള്ളയുടെ നേതൃത്വത്തിലെ ഭരണ സമിതി ഇന്നലെ ചുമതലയേറ്റു. അതായത് ഈ തീരുമാനങ്ങൾ നടപ്പാക്കേണ്ട ബാധ്യത പുതിയ ഭരണ സമിതിക്കാണ്. ഇത് മനസ്സിലാക്കി അജിത് കുമാറും സംഘവും വിവാദ തീരുമാനങ്ങളായി വന്നതെല്ലാം അംഗീകരിക്കുകയായിരുന്നു. ദേശാഭിമാനിയിലെ കെ ആർ അജയനാണ് സെക്രട്ടറി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം മാനിച്ചാണ് ഋഷിരാജ് സിങ് സങ്കേതത്തിലെ മദ്യകച്ചവടം നിർത്തിച്ചത്. ഈ സാഹചര്യത്തിൽ അജയൻ എപ്രകാരം പ്രവർത്തിക്കുമെന്നതിൽ ഏറെ ശ്രദ്ധയോടെയാണ് അംഗങ്ങൾ പോലും വീക്ഷിക്കുന്നത്.
കാൽ നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാല എക്‌സൈസ് അധികൃതർ ഇടപെട്ട് പൂട്ടിച്ചതാണ് വിവാദത്തിന് കാരണം. എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിങ് മുൻകൈയെടുത്താണ് സങ്കേതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാർ പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെ ക്‌ളബ്ബുകളിൽ മദ്യ വിൽപനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ പ്രസ്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു. സർക്കാരിലേക്കും ഈ വിവരം റിപ്പോർട്ട് ചെയ്തു. യു ഡി എഫ് സർക്കാരിന്റെ കാലത്തു ബാറുകൾ കൂട്ടത്തോടെ പൂട്ടിയപ്പോഴും സെക്രട്ടറിയേറ്റിന്റെ മൂക്കിനു താഴെ അനധികൃത ബാർ പ്രവർത്തിക്കുന്ന കാര്യം മറുനാടൻ പുറത്തുകൊണ്ടു വന്നിരുന്നു. തുടർന്നു കുറച്ചു നാൾ ബാർ അടച്ചെങ്കിലും പിന്നീട് തുറന്നു പ്രവർത്തിച്ചു വരികയായിരുന്നു. പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ പ്രവർത്തിക്കുന്ന ബാർ രണ്ടു വർഷം മുൻപ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിട പിടിക്കുന്ന രീതിയിൽ പുതുക്കി പണിതിരുന്നു. എൽ ഡി എഫ് സർക്കാർ വന്ന ശേഷം എക്‌സൈസ് കമ്മീഷണറായി ചാർജെടുത്ത ഋഷിരാജ്‌സിങ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു ക്‌ളബ്ബുകളിൽ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ തോതിൽ വിമർശത്തിന് ഇടയാക്കി. ഇതേക്കുറിച്ചു ഏഷ്യാനെറ്റ് ചാനൽ അവതാരകൻ വിനു വി ജോൺ ട്വിറ്ററിൽ എഴുതിയതാണ് ബാർ അടച്ചു പൂട്ടലിലേക്ക് നയിച്ചത്.
ഷെയിം ഓൺ യു സിങ്കം , നിങ്ങൾ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വിൽപന നിർത്താൻ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും എതിർത്തും മാദ്ധ്യമ പ്രവർത്തകർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയത്. ബാർ ലൈസൻസ് ഇല്ലാതെയാണ് മദ്യപാനമെങ്കിൽ നിയമപരമായ നടപടി എടുക്കാം എന്നാണ് സർക്കാരിൽ നിന്നു നിർദ്ദേശം ലഭിച്ചത്. ബാറിന്റെ പ്രവർത്തിസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തയിടെ പരിമിതപ്പെടുത്തിയിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുൻ കാലങ്ങളിൽ പാതിരാത്രി കഴിഞ്ഞും പ്രവർത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തു നിരവധി പത്രപ്രവർത്തകരെ മുഴുക്കുടിയന്മാരും രോഗികളുമാക്കി മാറ്റി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ജോലി ആയതിനാൽ ജോലി കഴിഞ്ഞു നേരെ ബാറിൽ എന്നതു ചിലർ ശീലമാക്കി. കുറഞ്ഞ ചെലവിൽ മദ്യപിക്കാം എന്നതു വരുമാനം കുറഞ്ഞ മാദ്ധ്യമ പ്രവർത്തകർ അനുഗ്രഹമായി കണ്ടു. പുതു തലമുറയിലെ ജേർണലിസ്റ്റുകൾ അവിടേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു. സർക്കാരുകൾ മാറി മാറി വന്നിട്ടും ആരും തൊടാൻ മടിക്കാതിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടാൻ നിർബന്ധിതമായത്. എന്നാൽ ഇതൊന്നും നടന്നിട്ടില്ലെന്ന നിലപാടിലാണ് പ്രസ് ക്ലബ്ബ്.
പ്രസ് ക്ലബ്ബിൽ മദ്യശാല പ്രവർത്തിക്കുന്നു എന്നും എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന്റെ നിർദ്ദേശപ്രകാരം അത് അടച്ചുപൂട്ടി എന്നുമുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചിരുന്നു. പ്രസ് ക്ലബ്ബ് സങ്കേതം എന്ന ഒരു മദ്യശാല പ്രവർത്തിക്കുന്നില്ല. റിക്രിയേഷൻ ഹാളിൽ പത്രക്കാർ ഉച്ചയ്ക്കും വൈകുന്നേരവും ഒത്തുകൂടാറുണ്ട്. ടേബിൾ ടെന്നീസ്, കാരംസ്, ചെസ് തുടങ്ങിയ ഇൻഡോർ കായിക വിനോദങ്ങളിൽ ഏർപ്പെടാറുണ്ട്. വിശ്രമ വേളകളിൽ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങൾ സജീവ ചർച്ചക്ക് വിധേയമാക്കുന്നവരുമുണ്ട്. സെക്രട്ടറിയേറ്റിലും അതിനു മുന്നിലും തിരക്കേറിയ മാദ്ധ്യമപ്രവർത്തനങ്ങൾ നടത്തി ക്ഷീണിക്കുന്നവർക്ക് ഒന്നിരിക്കാനുള്ള ഇടം പോലും ലഭ്യമല്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് അകലെയുള്ള സ്വന്തം സ്ഥാപനങ്ങളിലേക്ക് പോവുക പ്രയാസകരവുമാണെന്നും പറയുന്നു.
ഈ ന്യൂനത പരിഹരിക്കുന്നതിനാണ് 1964 ൽ പ്രസ് ക്ലബ്ബ് ആരംഭിച്ചതു മുതൽ വിശ്രമ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രസ് ക്ലബ്ബിന്റെ റിക്രിയേഷൻ സെന്ററിൽ മദ്യം ശേഖരിച്ചു വെയ്ക്കുകയോ വിൽക്കുകയോ ചെയുന്നില്ല. അടുത്ത കാലത്തായി പ്രസ് ക്ലബ്ബിനേയും തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകരേയും അപമാനിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. അംഗത്വം ലഭിക്കാത്തവരും അച്ചടക്ക നടപടിക്ക് വിധേയമായവരും സ്വന്തം മുഖത്ത് തുപ്പുന്നതിൽ സുഖം കണ്ടെത്തുന്നവരുമാണ് ഇതിനു പിന്നിൽ. റിക്രിയേഷൻ ക്ലബ്ബ് അടച്ചുപൂട്ടണമെന്ന് എക്‌സൈസ് വകുപ്പിലെ ഒരുദ്യോഗസ്തനും നിർദ്ദേശിച്ചിട്ടില്ല. അംഗങ്ങൾ ആവശ്യപ്പെടുമ്പോൾ കായിക വിനോദങ്ങൾക്ക് ഇത് തുറന്നുകൊടുക്കറുമുണ്ട്. പ്രസ് ക്ലബ്ബിന് ഭൂഗർഭ അറയില്ല. സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിടപിടിക്കുന്ന ഹാളുകളുമില്ലന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതിന് പിന്നാലെയാണ് ജനറൽ ബോഡിയിൽ ബാർ ഉണ്ടെന്ന് സമ്മതിക്കുന്ന തരത്തിലെ ചർച്ചകൾ ഉയർന്നത്. എന്നാൽ പൊതു സമൂഹത്തിൽ ബാറില്ലെന്ന നിലപാട് ആവർത്തിക്കാൻ തന്നെയാണ് പുതിയ ഭരണസമിതിയുടേയും തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍