പ്രസംഗിക്കാൻ ക്ഷണിക്കാൻ അരമിനിറ്റ് വൈകിയാൽ കോപിക്കുന്ന പിണറായിയുടെ മുൻപിൽ അവസാന പ്രസംഗകനായി രാഷ്ട്രപതി; ദേശീയ ഗാനത്തിന് മുമ്പ് ആളുകൾ പോവുന്നത് ഒഴിവാക്കാൻ കൃതജ്ഞതയും കഴിഞ്ഞ ശേഷം രാംനാഥ് കോവിന്ദിന്റെ പ്രസംഗം; രണ്ടു മാസം മുമ്പ് വെറുക്കപ്പെട്ടവനായിരുന്ന 'കോവിന്ദ്' ഇന്ന് മലയാളികളുടെ ഹീറോ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാർ പരിപാടി ആയാലും സ്വകാര്യ പരിപാടി ആയാലും നടത്തിപ്പിൽ സമയം വൈകിയാലും സ്വാഗതപ്രസംഗം നീണ്ടുപോയാലും രോഷാകുലനാകുകയും ഇറങ്ങിപ്പോകുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. പല പരിപാടികൡും ഇത്തരത്തിൽ അദ്ദേഹം ഇറങ്ങിപ്പോകുകയും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ക്ഷിപ്ര കോപിയായ പിണറായി വിജയന്റെ മുന്നിൽ എല്ലാവരും പ്രസംഗിക്കുന്നത് കാത്തിരുന്നത് കൗതുമുള്ള കാഴ്ച്ചയായി.
രാഷ്ട്രപതി പങ്കെടുക്കുമ്പോഴുള്ള ചട്ടങ്ങളിൽ പൊളിച്ചെഴുത്തു തന്നെ നടത്തുകയായിരുന്നു രാംനാഥ് കോവിന്ദ്. രാഷ്ട്രപതി പ്രസംഗിക്കുന്നതിന് മുമ്പായിരുന്നു നന്ദി പ്രകടനം പോലും. ഇന്നലെ അദ്ദേഹം പങ്കെടുത്ത ടെക്നോസിറ്റിയിലും പൗരസ്വീകരണ ചടങ്ങിലും ഇത് തന്നെയായിരുന്നു സ്ഥിതി. എന്താണ് സംഭവിക്കുന്നതെന്ന് സദസ്സിനെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ഇത്. പൗരസ്വീകരണചടങ്ങിൽ ആദരിക്കൽ പ്രസംഗങ്ങൾ അവസാനിച്ചശേഷം ചീഫ്സെക്രട്ടറിയുടെ നന്ദിപ്രകടനമായിരുന്നു.
ഇതോടെ ചടങ്ങ് അവസാനിക്കാൻ പോകുന്നെന്ന് സദസ്സ് കരുതിയിരിക്കവെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രസംഗിക്കാൻ ക്ഷണിച്ചത്. എല്ലാവരിലും ഇത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മനസ്സിലായപ്പോൾ രാഷ്ട്രപതി തന്നെ ഇതിന് പിന്നിലെ രഹസ്യം പരസ്യമാക്കി. 'രാഷ്ട്രപതിയായശേഷം ഔദ്യോഗിക ചടങ്ങുകളുടെ നടത്തിപ്പ് സംബന്ധിച്ച് പലരിൽനിന്നും രാഷ്ട്രപതിഭവൻ അഭിപ്രായങ്ങൾ തേടിയിരുന്നു.
അതിൽ കിട്ടിയ ഒന്ന്, സാധാരണ വിശിഷ്ടാതിഥി പ്രസംഗിച്ചശേഷം നന്ദിപ്രകടനത്തിന് കാത്തുനിൽക്കാതെ ആളുകൾ ഇറങ്ങിപ്പോകുന്ന പതിവുണ്ട്, ഇത് സംഭവിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു. അങ്ങനെയുള്ള ആലോചനയിലാണ് രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകളിൽ വിശിഷ്ടാതിഥി സംസാരിക്കുന്നതിന് മുന്നേ നന്ദിപ്രകടനം ക്രമീകരിക്കാൻ തീരുമാനിച്ചത്. രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ച് ഇരിപ്പിടത്തിൽ തിരിച്ചെത്തിയ ഉടനേ ദേശീയഗാനം പാടി ചടങ്ങ് അവസാനിപ്പിക്കുക എന്നരീതി അവലംബിക്കാൻ തീരുമാനിച്ചു' അതുവഴി ദേശീയഗാനത്തെയും കാണികൾ ബഹുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞും. അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനത്തെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് വരവേറ്റത്.
രണ്ടിടത്തും കേരളത്തെ പുകഴ്ത്തുന്ന പ്രസംഗങ്ങളായിരുന്നു രാംനാഥ് കോവിന്ദിന്റേത്. സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് കേരളത്തിലെത്തിയപ്പോൾ തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയായശേഷം ജന്മനാടായ കാൺപുരിൽ ഒരുപ്രാവശ്യം മാത്രമാണ് പോയത്. എന്നാൽ, കേരളത്തിലെ രണ്ടാംസന്ദർശനമാണിത്. ആദ്യസന്ദർശനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടെക്നോസിറ്റി ഉദ്ഘാടനത്തിനും പൗരസ്വീകരണത്തിനും ക്ഷണിച്ചത്.
പൗരസ്വീകരണം ഒഴിവാക്കാമെന്ന് നിർദ്ദേശിച്ച തനിക്ക് അവസാനം മുഖ്യമന്ത്രിയുടെ സ്നേഹനിർബന്ധത്തിന് വഴങ്ങേണ്ടിവന്നു. കേരളം ഇന്ന് ഇന്ത്യക്കുമാത്രമല്ല, ലോകത്തിനുതന്നെ മാതൃകയാണ്. അണ്ടർ 17 ലോകകപ്പ് മികച്ച നിലയിൽ നടത്തിയ കേരളം ഇന്ത്യക്ക് അഭിമാനമായി. തന്റെ മുൻഗാമിയായ കെ ആർ നാരായണൻ കേരളത്തിന്റെ സംഭാവനയാണ്. കെ ആർ നാരായണന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് കേരളത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാർദം കേരളത്തിന്റെ പാരമ്പര്യമാണ്. നാരായണഗുരു, അയ്യൻകാളി തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കളുടെ പ്രവർത്തനമാണ് കേരളത്തിന് വെളിച്ചമായത്. 2000 വർഷംമുമ്പേ കേരളത്തിന് റോമുമായും അറേബ്യയുമായും വ്യാപാരമുണ്ടായിരുന്നു എന്നും രാഷ്ട്രപതി പറഞ്ഞു. 'സഹോദരീ സഹോദരന്മാരേ; എല്ലാവർക്കും എന്റെ നമസ്കാരം' എന്നു പറഞ്ഞാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്.
അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തിലും പ്രോട്ടോക്കോൾ ലംഘനത്തിൽ വന്ന വീഴ്ചയിലും ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ നവംബറിൽ ഉദ്ഘാടന ചടങ്ങ് നിർവഹിക്കാതെ മടങ്ങിയത് ചർച്ചയായിരുന്നു. കൊച്ചി സിറ്റി പൊലീസ് സംഘടിപ്പിച്ച പിങ്ക് പെട്രോളിങ് ഫ്ളാഗ് ഓഫ് ചെയ്യാനും ഉദ്ഘാടനം നിർവഹിക്കാനുമെത്തിയ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് നിർവഹിക്കാതെയാണ് വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
എഡിജിപി ബി സന്ധ്യയ്ക്കായിരുന്നു പിങ്ക് പൊലീസിനെ പരിചയപ്പെടുത്തുന്ന ചുമതല എന്നാൽ മുഖ്യമന്ത്രി വേദിയിലെത്തിയിട്ടും എഡിജിപി വന്നില്ല. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ഉടനെയാണ് എഡിജിപി വേദിയിലെത്തിയത്. ചടങ്ങിനെത്തിയ എഡിജിപി ബി സന്ധ്യ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതിരുന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചു. തുടർന്ന് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് നിർവഹിക്കേണ്ട ചടങ്ങിൽ പക്ഷേ അവതാരക ക്ഷണിച്ചത് എഡിജിപിയെ പ്രസംഗിക്കാനാണ്. ഇത് കേട്ട ഉടൻ തന്നെ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വേദിയിൽ നിന്നും എഴുന്നേൽക്കുകയും ഫ്ളാഗ് ഓഫ് നിർവഹിക്കാതെ ഇറങ്ങിപ്പോകുകയുമായിരുന്നു. ഇന്ത്യാ ടുഡെ കോൺക്ളേവ് ചടങ്ങിലും പിണറായി പിണങ്ങിയതും ചർച്ചയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍