100 വർഷം മുമ്പ് പഞ്ചമിയെ എതിരേറ്റത് വടിവാളും തീപ്പന്തങ്ങളും; അതേ സ്കൂളിൽ പഞ്ചമിയുടെ പിൻതലമുറക്കാരിയെ എതിരേറ്റത് മുഖ്യമന്ത്രിയും വാദ്യഘോഷങ്ങളും; ഊരൂട്ടമ്പലം ഗവൺമെന്റ് സ്കൂളിൽ പൂർത്തിയായത് ചരിത്രത്തിന്റെ കാവ്യനീതി
മറുനാടൻ മലയാളി ബ്യൂറോ
കാട്ടാക്കട : അറിവ് അഗ്നിയാണെന്ന് തലമുറകളെ ഓർമിപ്പിക്കുകയാണ് പഞ്ചമിയെന്ന ദളിത് പെൺകുട്ടി ഇന്ന്. അധഃസ്ഥിത ജനവിഭാഗത്തിന് അക്ഷരം നിഷേധിച്ച ജന്മിത്തത്തിന്റെകാലത്ത് അയ്യൻകാളിയുടെ നേതൃത്വത്തിലാണ് കണ്ടല ലഹളയിലൂടെ ജന്മിത്തത്തിനെതിരെ പ്രതികരിച്ചത്. കുടിപ്പള്ളിക്കൂടമായിരുന്ന ഇന്നത്തെ ഊരൂട്ടമ്പലം ഗവ. യുപിഎസിലായിരുന്നു. ഈ സ്കൂളിലായിരുന്നു ഇന്നത്തെ സംസ്ഥാന തല സ്കൂൾ പ്രവേശനോൽസവം. നൂറു കൊല്ലം മുമ്പ് പഞ്ചമിയെ സ്കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യൻകാളി സ്കൂളിൽ എത്തി. തുടർന്ന് പഞ്ചമിയെ സ്കൂളിൽ കയറ്റി ഇരുത്തുകയായിരുന്നു. ഇതിൽ കുപിതരായ ജന്മിമാർ പള്ളിക്കൂടത്തിന് തീയിട്ടു. അതോടെ അയ്യൻകാളിയുടെ നേതൃത്വത്തിൽ ദളിതർ ലഹള ആരംഭിച്ചു. ഇതോടെയാണ് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭിച്ചത്.
ഈ ചരിത്രം ഓർമിപ്പിക്കുന്നതാണ് ഇത്തവണത്തെ സ്കൂൾ പ്രവേശനോൽസവം. തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്കൂളിലെ സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് നൽകി 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടി. ഈ പേരിടൽ പുതിയ തലമുറയുടെ ഒരു പ്രായശ്ചിത്തം കൂടിയാവുകയാണ്. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്. ഇത് ഓർത്തെടുത്ത കാട്ടാക്കട എംഎൽഎ ഐബി സതീശാണ് സ്കൂളിന്റെ പ്രസക്തി വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചത്. ഇതോടെ സർക്കാരും അത് ഉൾക്കൊണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ആതിരയെ വരവേൽക്കാനും എത്തി.
അങ്ങനെ ഒരുനൂറ്റാണ്ട് മുമ്പ് പഞ്ചമി എന്ന അവർണബാലിക അക്ഷരവെളിച്ചംതേടി സ്കൂളിലെത്തിയപ്പോൾ എതിരേറ്റത് വടിവാളുകളും തീപ്പന്തങ്ങളുമായിരുന്നുവെങ്കിൽ അതേസ്ഥലത്ത് പഞ്ചമിയുടെ പിൻതലമുറക്കാരി ആതിരയെ വ്യാഴാഴ്ച വാദ്യഘോഷവും പൂത്താലവുമായി മന്ത്രിയും പരിവാരങ്ങളും എതിരേറ്റു. ചരിത്രത്തിന്റെ കാവ്യനീതിയായി ഇത് മാറി. പഞ്ചമിയുടെ പിൻതലമുറക്കാരി ഈരൂട്ടമ്പലം ആലംപൊറ്റപുത്തൻ വീട്ടിൽ ദീപ്തിയുടെ മകൾ ആതിര ശ്രീജിത്ത് ഇന്ന് ആദ്യക്ഷരം കുറിക്കാനെത്തിയത് ഊരൂട്ടമ്പലം സ്കൂളിലാണ്. ദീപ്തിയുടെ പിതാവ് ജോൺസന്റെ മുത്തശ്ശിയാണ് പഞ്ചമി. 1882ൽ വെള്ളൂർകോണത്ത് പരമേശ്വരപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കുടിപള്ളിക്കൂടമാണ് ഇന്നത്തെ ഊരൂട്ടമ്പലം യു.പി സ്കൂൾ. 1910ലാണ് സർക്കാർ ഏറ്റെടുത്തത്. സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ സമരമെന്ന് രേഖപ്പെടുത്തിയ കണ്ടല ലഹളയുടെ ഭാഗമായി നടന്ന സ്കൂൾ പ്രവേശനത്തോടുബന്ധിച്ചാണ് സ്കൂൾ ചരിത്രത്തിലിടം തേടുന്നത്. പുത്തനുടുപ്പും ബാഗുമായി ഹരിശ്രീ കുറിക്കാനൊരുങ്ങുന്ന ആതിര മുതുമുത്തശ്ശിയുടെ അനുഗ്രഹംതേടി മാതാവ് ദീപ്തിക്കൊപ്പം ബുധനാഴ്ച വെള്ളൂർകോണത്തെത്തി. പഞ്ചമിയുടെ വെള്ളൂർകോണത്തെ വീടും പഞ്ചമിയെ അടക്കംചെയ്ത സ്ഥലവുമെല്ലാം ദീപ്തി ആതിരക്ക് കാണിച്ചുകൊടുത്തു.
1907ൽ കുടിപള്ളിക്കൂടമായിട്ടായിരുന്നു ഊരൂട്ടമ്പലം യു.പി സ്കൂളിന്റെ തുടക്കം. 1907ലും തുടർന്ന് 1910 ലും തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ അധസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാലയ പ്രവേശനത്തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഉത്തരവുണ്ടായിരുന്നെങ്കിലും ഉയർന്ന ജാതിക്കാരെന്ന് മേനി നടിക്കുന്നവരുടെ എതിർപ്പു മൂലം പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് 1910 ൽ പൂജാരി അയ്യർ എന്ന പിന്നോക്കാരന്റെ മകൾ പഞ്ചമിയെ സ്കൂളിൽ ചേർക്കാൻ അയ്യങ്കാളി എത്തുന്നത്. ഊരൂട്ടമ്പലത്തെ ജന്മിയായ കൊച്ചപ്പിപിള്ളയുടെ നേതൃത്വത്തിൽ അയ്യൻകാളിയേയും കൂട്ടരേയും വളഞ്ഞിട്ട് ആക്രമിച്ചു. കലിയടങ്ങാത്ത അവർ സ്കൂളിന് തീയിട്ട ശേഷം കുറ്റം അയ്യങ്കാളിയുടെ ചുമലിൽ ചാർത്തി.പിന്നീടങ്ങോട്ട് കലാപമായി. ഊരൂട്ടമ്പലം, മാറനല്ലൂർ എന്നിവിടങ്ങൾക്കു പുറമേ അടുത്ത ഗ്രാമങ്ങളിലേക്കും കലാപം പടർന്നു. കർഷക തൊഴിലാളികൾ പാർത്തിരുന്ന കണ്ടല,മുണ്ടെൻ ചിറ, ഇറയംകോട്,ആനമല, കൊശവല്ലൂർ, കരിങ്ങൽ, അരുവിക്കര തുടങ്ങിയ പ്രദേശങ്ങളും ലഹളക്കിരയായി. ഒരാഴ്ചയോളം അക്രമ സംഭവങ്ങൾ തുടർന്നു. കുടിലുകൾ തീയിട്ടു നശിപ്പിച്ചു. സ്ത്രീകളെ മാനഭംഗം ചെയ്തു.
അവർണ വിഭാഗത്തിന്റെ വിദ്യാഭ്യാസ അവകാശത്തിന് ഉണ്ടാക്കിയ ഉറപ്പുകൾ പാലിക്കപ്പെടാതായതോടെയാണ് അയ്യങ്കാളിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമായത്. സമരം ചർച്ചചെയ്ത് പരിഹരിക്കാൻ സർക്കാർ നിയോഗിച്ച മജിസ്ട്രേറ്റ് നാഗപ്പൻപിള്ളയുടെ നാടായ കണ്ടലയിൽ നിന്നുതന്നെ സമരം ആരംഭിക്കാൻ തീരുമാനിച്ചു. കണ്ടല പകുതിയിലെ സർക്കാർ സ്കൂളായ ഊരൂട്ടമ്പലം സ്കൂളിൽ അവർണർക്ക് പ്രവേശനം നൽകിയിരുന്നില്ല. പിന്നാക്കജാതിക്കാരനായ പൂജാരി അയ്യന്റെ മകൾ പഞ്ചമിയേയും കൂട്ടി അയ്യങ്കാളിയും കൂട്ടരും സ്കൂളിലെത്തി. വിവരമറിഞ്ഞ് സവർണജന്മി കൊച്ചപ്പിപിള്ളയുടെ നേതൃത്വത്തിൽ വൻസംഘം സ്കൂൾ പരിസരത്ത് തടിച്ചുകൂടി. ഇതോടെ സ്കൂൾ അധികൃതർ പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചു. അയ്യങ്കാളി പഞ്ചമിയെ ബലമായി ക്ലാസിൽ കയറ്റി ഇരുത്തി. തുടർന്ന് സവർണരായ വിദ്യാർത്ഥികളും അദ്ധ്യാപകരും കൂട്ടമണിയടിച്ച് സ്കൂളിൽനിന്ന് ഇറങ്ങി ഓടി. പുറത്തുനിന്ന സവർണർ സ്കൂളിലേക്ക് ഇടിച്ചുകയറി. പിന്നെ യുദ്ധസമാനരംഗങ്ങളായിരുന്നു. സ്കൂളും പുറംജാതിക്കാരുടെ നിരവധി കുടിലുകളും തീയിട്ട് നശിപ്പിച്ചു. പഞ്ചമി ഇരുന്ന ബെഞ്ചാണ് സ്കൂളിൽ ബാക്കിയായത്. കത്തിയ ബെഞ്ചിന്റെ ഭാഗം ചരിത്രസ്മാരകമായി മുഖ്യമന്ത്രി
ഇന്ന് പ്രഖ്യാപിച്ചു.
കണ്ടല കലാപത്തിനിടെ ജീവൻ രക്ഷിക്കാൻ പുരുഷന്മാർക്ക് കുറ്റിക്കാടുകളിലും പാറമടകളിലും ഒളിക്കേണ്ടി വന്നിരുന്നു. ഈ ലഹളയുടെ അലയൊലികൾ പെരുംപഴുതൂർ ,മാരയമുട്ടം , പള്ളിച്ചൽ, മുടവൂർ പാറ, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി. ഊരൂട്ടമ്പലം സ്കൂളിനു പുറമേ വെങ്ങാനൂർ ചാവടി സ്കൂളിലും അയ്യങ്കാളി പുലയ സമുദായംഗങ്ങളുടെ പ്രവേശനത്തിനായി ചെന്നു. അവിടെയും മർദനവും പീഡനവുമായിരുന്നു മറുപടി. അക്രമങ്ങൾക്ക് അറുതിയില്ലാതായപ്പോൾ അയ്യങ്കാളി സമരത്തിന്റെ രീതി മാറ്റി. പിന്നോക്കക്കാരുടെ സ്കൂൾപ്രവേശനം ആവശ്യപ്പെട്ട് തിരുവിതാംകൂറിൽ കർഷക തൊഴിലാളികൾ പണിമുടക്കി. 1913ലായിരുന്നു ആ പണിമുടക്ക്. അതുകൊള്ളേണ്ടിടത്തുകൊണ്ടു. ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ആയിരുന്ന കണ്ടല സി .കെ നാഗർപിള്ള മധ്യസ്ഥനായെത്തി ഇരുകൂട്ടരോടും സംസാരിച്ചു. സമരക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് തീർപ്പാക്കി.
സ്കൂൾ പ്രവേശനത്തിന് പുറമേ ജോലി സ്ഥിരത, കൂലി കൂടുതൽ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു.അങ്ങനെ 1914ൽ വീണ്ടും വിദ്യാലയ പ്രവേശന ഉത്തരവ് പുറപ്പെടുവിച്ചു. ജന്മിമാർ തീയിട്ടു നശിപ്പിച്ച ഊരൂട്ടമ്പലം കുടിപള്ളിക്കൂടം പിന്നെ രാജാവ് പുനർനിർമ്മിച്ചു. എല്ലാവർക്കും പ്രവേശനവും നൽകി. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കുടിപള്ളിക്കൂടം കാലക്രമേണ എൽ.പി സ്കൂളായും പിന്നീട് യു.പിയായും മാറി. വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായി മാറിയ പഞ്ചമിക്കായി സ്കൂളിൽ ഒരു സ്മാരം വേണമെന്ന് പിന്നീട് ആവശ്യമുയർന്നു. അങ്ങനെയാണ് മാറനല്ലൂർ പഞ്ചായത്ത് സ്കൂളിൽ നിർമ്മിക്കുന്ന സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് പഞ്ചമിയുടെ പേര് നൽകിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍