നീ മൊഴിയുന്ന പൊട്ടത്തരങ്ങളിൽ... കവിത കണ്ടെത്തി സായൂജ്യമടയുന്നോൻ; ജീവിതം കൊണ്ടു കവിത രചിച്ചോൻ.. റോയൽറ്റി വാങ്ങാത്തോൻ; ആരാണു നീ ഒബാമ.. സന്നിധാനത്തെ കഴുതയെ പോൽ ഒത്തിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തു നീ തിടമ്പുമായി ഇരിക്കുന്നു: കവിതയിൽ നിറയുന്നത് സുധാകരനെതിരെയുള്ള ആക്ഷേപ ഹാസ്യം; ഓമനക്കുട്ടനെ പ്രകീർത്തിച്ച് കവിത എഴുതിയ ലോക്കൽ സെക്രട്ടറി കുടുങ്ങിയത് പെണ്ണുകേസിൽ; പ്രവീൺ ജി പണിക്കർക്ക് സ്ഥാനവും പോകും; ആലപ്പുഴയിൽ വീണ്ടും സുധാകരൻ-ഐസക് പോര്
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: സിപിഐ നേതാവ് കാനം രാജേന്ദ്രനെതിരെ രാഷ്ട്രീയ പ്രശ്നത്തിൽ പോസ്റ്റർ ഒട്ടിച്ച സിപിഐക്കാർക്കെതിരെ കേസെടുത്തവരാണ് ആലപ്പുഴയിലെ പൊലീസ്. സർക്കാരിന്റെ ധൂർത്തിനെ വിമർശിച്ചാലും കേസു വരും. ഇപ്പോഴിതാ ഓമനക്കുട്ടൻ വിവാദത്തിൽ മന്ത്രി ജി. സുധാകരനെ പരിഹസിച്ച് ഫേസ്ബുക്കിൽ കവിതയെഴുതിയ സിപിഎം ലോക്കൽ സെക്രട്ടറിയെ മറ്റൊരു സംഭവത്തിൽ പ്രതിയാക്കി പൊലീസ് കേസ്. ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങലാണ് ഇതിന് കാരണം. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും തമ്മിലെ ഭിന്നതയുടെ ഏറ്റവും പുതിയ തെളിവ്. എംഎൽഎ പ്രതിഭാ ഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടങ്ങിയ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. പ്രളയകാലത്തും അത് പ്രതിഫലിക്കുകയാണ്.
കൊക്കോതമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ജി.പണിക്കർ ആണ് ഇത്തവണ വിവാദത്തിലെ നായകൻ. വില്ലൻ സുധാകരനും. ദുരിതാശ്വാസ ക്യാംപിൽ പണം പിരിച്ചെന്ന് ആരോപണമുയർന്നയുടൻ ലോക്കൽ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെ സസ്പെൻഡ് ചെയ്തതിലും സംഭവത്തിൽ മന്ത്രി ജി.സുധാകരന്റെ നടത്തിയ പ്രതികരണത്തിലും പ്രതിഷേധിച്ചാണ് 'ദുരിതാശ്വാസ ക്യാംപിലെ കഴുത' എന്ന പേരിൽ പ്രവീൺ കവിത പോസ്റ്റ് ചെയ്തത്. സുധാകരൻ മുൻപ് 'സന്നിധാനത്തിലെ കഴുത' എന്ന പേരിൽ കവിത എഴുതിയിരുന്നു. ഇതിനെ കളിയാക്കുക കൂടിയാണ് പ്രവീൺ ചെയ്തതെന്നാണ് വിലയിരുത്തൽ. ഓമനക്കുട്ടനെ ആദ്യം വിമർശിച്ചത് സുധാകരനാണ്. സുധാകരൻ കാരണം പാർട്ടിയിൽ നിന്ന് ഓമനക്കുട്ടനെ പുറത്താക്കി. പിന്നീട് മാപ്പ് പറഞ്ഞ് തിരിച്ചെടുത്തു. ഇതിനെയാണ് കവിതയിൽ പ്രവീൺ ചർച്ചാ വിഷയമാക്കിയത്.
നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഓമനക്കുട്ടൻ... നീ ഇരിക്കുന്ന കൊമ്പന്റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടൻ...' -പ്രവീൺ ജി. പണിക്കരുടെ ഫേസ്ബുക്ക് പേജിൽ ശനിയാഴ്ച രാത്രിയാണ് കവിത പ്രത്യക്ഷപ്പെട്ടത്. 10 മിനിറ്റിനകംതന്നെ ഇതു പിൻവലിച്ചു. എന്നാൽ, മുതിർന്നനേതാവിനുനേരെ പരോക്ഷ വിമർശനമുയർത്തുന്ന കവിത പാർട്ടിയിലെ ഇരുവിഭാഗവും ആയുധമാക്കിക്കഴിഞ്ഞു. ചേർത്തല തെക്ക് പഞ്ചായത്ത് ദുരിതാശ്വാസക്യാമ്പിലെ പണപ്പിരിവിന്റെ പേരിൽ ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ പാർട്ടി സസ്പെൻഡ് ചെയ്തതും യാഥാർഥ്യം പുറത്തുവന്നപ്പോൾ പിൻവലിക്കുകയുംചെയ്തിരുന്നു.
നീ മൊഴിയുന്ന പൊട്ടത്തരങ്ങളിൽ... കവിത കണ്ടെത്തി സായൂജ്യമടയുന്നോൻ.. ജീവിതംകൊണ്ടു കവിത രചിച്ചോൻ.. റോയൽറ്റി വാങ്ങാത്തോൻ.. ആരാണു നീ ഒബാമ.. ഇവനെ വിധിപ്പാൻ.. സന്നിധാനത്തെ കഴുതയെ പോൽ ഒത്തിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തു നീ തിടമ്പുമായി ഇരിക്കുന്നു... തുടങ്ങിയ വരികളുള്ള കവിത 'പൂച്ചയ്ക്കാരു മണികെട്ടു'മെന്ന ചോദ്യവുമായാണ് അവസാനിക്കുന്നത്. കവിതയെ പരസ്യമായി എതിർത്തും അനുകൂലിച്ചും നേതാക്കളാരും രംഗത്തുവന്നിട്ടില്ല. എങ്കിലും എല്ലാവർക്കും എല്ലാം മനസ്സിലായി. അതുകൊണ്ടാണ് കവിത അതിവേഗം ഫെയ്സ് ബുക്കിൽ നിന്ന് അപ്രത്യക്ഷമായത്. അതിനിടെ കവിത ഒരു നേതാവിനെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും കേസെടുത്ത ഉദ്യോഗസ്ഥ-ഭരണ സംവിധാനത്തെയാണ് ഉദ്ദേശിച്ചതെന്നും പ്രവീൺ പറഞ്ഞു. ഇതു തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നിയതിനാലാണ് പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ കവിതയ്ക്ക് പിന്നാലെയാണ് ചേർത്തലയിലെ കയർ സൊസൈറ്റിയിൽ അതിക്രമിച്ചുകയറി സെക്രട്ടറിയായ വനിതയോടു മോശമായി പെരുമാറിയെന്നാണു കേസ് പൊലീസിന് മുമ്പിലെത്തിയത്. ദിവസങ്ങൾക്കു മുൻപു നടന്ന സംഭവത്തിൽ പാർട്ടി നടപടിക്കും സാധ്യതയുണ്ട്. 'സന്നിധാനത്തിലെ കഴുതയെപ്പോൽ ഒത്തിരിപ്പേർ ചുമടെടുക്കുന്ന കൊണ്ടത്രേ, ആനപ്പുറത്ത് നീ തിടമ്പുമായി ഇരിക്കുന്നു..' എന്നിങ്ങനെ വരികളുണ്ട്. 'ആരാണു നീ ഒബാമ ഇവനെ വിധിപ്പാൻ?' എന്നിങ്ങനെ സുധാകരന്റെ കവിതകളെ ഓർമിപ്പിക്കുന്ന വരികൾ ഉടനീളമുള്ളതാണ് പ്രവീണിന്റെ കവിതയെ വിവാദത്തിലാക്കിയത്. കവിത 10 മിനിറ്റിനുള്ളിൽ പിൻവലിച്ചെങ്കിലും ചിലർ സ്ക്രീൻഷോട്ട് എടുത്തു പാർട്ടി നേതൃത്വത്തിനു കൈമാറി. പ്രവീണിനെതിരെ നടപടി വേണ്ടെന്ന് ഐസക് വിഭാഗത്തിലെ ചിലർ വാദിക്കുന്നുണ്ട്.
അതേസമയം തന്റെ കവിത മന്ത്രിക്കെതിരെ അല്ലെന്നും ഉദ്യോഗസ്ഥരുടെ നിലപാടുകൾക്കെതിരെയായിരുന്നുവെന്നും പ്രവീൺ പറഞ്ഞു. ഇങ്ങനെ പറയുമ്പോഴും ലക്ഷ്യം സുധാകരനാണെന്ന് ഏവർക്കും അറിയാം. അതുകൊണ്ടാണ് പ്രവീണിനെതിരെ ആലപ്പുഴയിലെ ഔദ്യോഗിക വിഭാഗം കരുക്കൾ നീക്കുന്നത്. ദുരിതാശ്വാസക്യാമ്പിലെ പണപ്പിരിവിന്റെപേരിൽ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും 'വിചാരണ' ചെയ്യപ്പെട്ട എസ്. ഓമനക്കുട്ടനോട് സർക്കാർ മാപ്പുചോദിച്ചിരുന്നു. ഓമനക്കുട്ടൻ പണംപിരിച്ചത് സ്വന്തം നേട്ടത്തിനല്ലെന്നും ക്യാമ്പിലെ ആവശ്യത്തിനുവേണ്ടിയായിരുന്നെന്നും ബോധ്യമായതോടെയാണിത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവാണ് സാമൂഹിക മാധ്യമത്തിലൂടെ കുറ്റസമ്മതം നടത്തിയത്. കേസ് പിൻവലിക്കാൻ കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ, തലേന്ന് ഓമനക്കുട്ടനെ തള്ളിപ്പറഞ്ഞ മന്ത്രി ജി. സുധാകരനും തെറ്റ് മനസ്സിലാക്കി പോസ്റ്റിട്ടു.
ചേർത്തല തെക്ക് ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിലെ പട്ടികജാതി കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങളാണ് വിവാദത്തിനിടയാക്കിയത്. ക്യാമ്പിലെ അന്തേവാസിയാണ് ഓമനക്കുട്ടൻ. ഇവിടെ വൈദ്യുതിയില്ലായിരുന്നു. ഇതിനൊപ്പം ഇവിടേക്കു ഭക്ഷ്യസാമഗ്രികൾ എത്തിക്കാനുള്ള ചെലവുമുണ്ടായിരുന്നു. 70 രൂപയാണ് പിരിച്ചത്. ഇത് ക്യാമ്പിലെത്തിയ ഒരാൾ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പിന്നാലെ മാധ്യമങ്ങളിലും വന്നു. ഓമനക്കുട്ടൻ തെറ്റുകാരനല്ലെന്നും ക്യാമ്പിലെ ആവശ്യങ്ങൾക്കായാണ് പണം പിരിച്ചതെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഫേസ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലാണ് സംഭവത്തിന് വഴിത്തിരിവുണ്ടാക്കിയത്. ഇതോടെയാണ് സുധാകരനെതിരെ ആലപ്പുഴയിലെ സിപിഎമ്മിൽ അമർഷം പുകഞ്ഞത്. കാര്യമറിയാതെ ഓമനക്കുട്ടനെ തെറ്റുകാരനാക്കിയതായിരുന്നു ഇതിന് കാരണം. വിവാദം അറിഞ്ഞപ്പോൾ തന്നെ ആലപ്പുഴയിൽ നിന്നുള്ള മറ്റ് മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി. തിലോത്തമൻ എന്നിവർ ക്യാമ്പിലെത്തി ഓമനക്കുട്ടനെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫോണിൽ വിളിച്ചു. എന്നാൽ സുധാകരൻ ഇതൊന്നും ചെയ്തില്ല. പകരം ഓമനക്കുട്ടനെ വിമർശിച്ചു.
എന്നാൽ തനിക്കെതിരായ വിമർശനത്തിന് പിന്നിൽ തോമസ് ഐസക് പക്ഷമാണെന്ന് സുധാകരൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പ്രവീണിനെതിരെ കേസ് പൊങ്ങി വന്നത്. ആലപ്പുഴയിലെ പാർട്ടിയിൽ സുധാകര പക്ഷത്തിനാണ് മുൻതൂക്കം. ഇതുപയോഗിച്ച് പ്രവീണിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് നീക്കം. നേരത്തെ പലപ്പോഴും ധനമന്ത്രി കൂടിയായ തോമസ് ഐസക്കിനെതിരെ ഒളിയമ്പുമായി ജി.സുധാകരൻ എത്തിയിട്ടുണ്ട്. കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ നടപടിയില്ലെന്നു പറഞ്ഞ സുധാകരൻ ഇത്രയേറെ കാത്തിരിക്കേണ്ട സമയമുണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തിയതും വൻ വിവാദത്തിന് വഴിവച്ചിരുന്നു. പണം നൽകേണ്ടവർ അത് പരിശോധിക്കണമെന്നും ജി.സുധാകരൻ ആവശ്യപ്പെട്ടു. തോമസ് ഐസക്ക് വേദിയിലിരിക്കെയാണ് മുമ്പ് സുധാകരന്റെ വിമർശനം എത്തിയത്.
പമ്പിങ്ങിനുള്ള തടസങ്ങൾ ഉടൻ നീക്കുമെന്ന് തോമസ് ഐസക്ക് മറുപടി പറഞ്ഞു. മാറി താമസിക്കുന്നവർക്ക് വീടുകളിലേക്ക് മടങ്ങാൻ ഒരാഴ്ചയ്്ക്കുള്ളിൽ സാഹചര്യമൊരുക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു. അങ്ങനെ കിട്ടുന്ന അവസരങ്ങളിൽ എല്ലാം പോരടിച്ച നേതാക്കളുടെ അണികൾ വീണ്ടും പരസ്പരം പോരടിക്കാൻ എത്തുകയാണ്.
Stories you may Like
- പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളിക്കെതിരെ വെളിപ്പെടുത്തലുമായി 'സഹയാത്രിക'
- കെ സുധാകരന്റെ അതിജീവനകഥ
- കെ എസ് ടി എ വേദിയിൽ മുതിർന്ന സഖാവ് നടത്തിയത് രൂക്ഷ വിമർശനം
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്