പ്രവാസി ചിട്ടിക്ക് കിട്ടിയത് വെറും പത്തു കോടി; യൂറോപ്പ് മലയാളികളും കൈവിട്ടു; പിണറായിയുടെ ലണ്ടൻ യാത്രക്ക് കരുവാക്കിയതും പ്രവാസി ചിട്ടിയെ; യഥാർത്ഥ ഉദ്ദേശം മണിയടിക്കലും; പരസ്യത്തിനു കോടികൾ പൊട്ടിച്ചിട്ടും ജനം മുഖം തിരിച്ചു; സുരക്ഷയുടെ പേരിലും ലക്ഷങ്ങൾ ചെലവാക്കിയപ്പോൾ പാളുന്നത് കേരള വികസനത്തെ കുറിച്ചുള്ള 60,000 കോടിയുടെ തള്ളുകൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളത്തിന്റെ വികസനം ഇനി പ്രവാസികളുടെ കയ്യിൽ. കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി മുടിഞ്ഞ കേരളത്തിന് മറ്റെവിടെ നിന്നും ഇനി പ്രതീക്ഷയില്ലെന്നു കണ്ടപ്പോൾ ധനമന്ത്രി തോമസ് ഐസക്കിന് വകുപ്പിൽ റിട്ടയർ ചെയ്യാനിരുന്ന ഒരു മഹാബുദ്ധിമാൻ ഓതിക്കൊടുത്ത മഹാമന്ത്രം. വിരമിച്ചാലും ലക്ഷങ്ങൾ കയ്യിൽ എത്തുന്ന ജോലികൾ കൂടെയുണ്ടാകണം എന്ന് ബുദ്ധിമാന്മാരായ സർക്കാർ ഉദ്യോഗസ്ഥർ വിചാരിക്കുന്നത് തെറ്റല്ല, എന്നാൽ അതിനു കുട പിടിക്കാൻ പ്രായോഗിക ബുദ്ധി നഷ്ടമാകുന്ന ഭരണാധികാരികൾ തയാറാകുമ്പോൾ കേരളത്തിന്റെ ഖജനാവ് ചോർത്തിയ വമ്പൻ പദ്ധതികളിൽ ഒന്നായി മാറാൻ പ്രവാസി ചിട്ടിയും തയ്യാറെടുക്കുന്നു എന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ തെളിയിക്കുന്നത്. രണ്ടു വർഷമായി പ്രവാസി ചിട്ടി അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും ലക്ഷ്യത്തിന്റെ പരിസരത്തൊന്നും എത്തിക്കാൻ ഭരണ കാലാവധിയുടെ പാതി പിന്നിട്ട കേരള സർക്കാരിന് കഴിയാതെ പോകുകയാണ്.
ആദ്യ ഘട്ടത്തിൽ ഗൾഫ് മലയാളികളെ ഉന്നമിട്ട പ്രവാസി ചിട്ടിയോടു വെത്യസ്ത കാരണങ്ങളാൽ ആവശ്യത്തിന് ആളുകളെ കിട്ടാതെ വന്നപ്പോഴാണ് യൂറോപ്പ് എന്ന ലക്ഷ്യം കേരള സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ അതാതു നാടുകളിലെ പൗരത്വം എടുത്തു കേരളത്തിലെ പൂർവ്വാർജ്ജിത സ്വത്തുക്കൾ പോലും വിറ്റു തീർത്തു പണം അതാതു രാജ്യങ്ങളിൽ എത്തിക്കുന്ന യൂറോപ്പ് മലയാളിയെ ആകർഷിക്കാൻ പ്രവാസി ചിട്ടിയൊന്നും പോരാതെ വരും എന്ന പ്രായോഗികത പറഞ്ഞു കൊടുക്കാൻ കേരള സർക്കാരിന് മുന്നിൽ ആരും എത്തിയില്ല എന്നതല്ല, മറിച്ചു വേറെ ചില കാര്യങ്ങൾ സാധിക്കാൻ യൂറോപ്പിലും പ്രവാസി ചിട്ടി അവതരിപ്പിക്കുക എന്നതായിരുന്നു വസ്തുത. ഇക്കാര്യം ലണ്ടനിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചു വക്തമാക്കുകയും ചെയ്തിരുന്നു.
സമ്പാദ്യ ലക്ഷ്യം എന്നതിലുപരി നാടിന്റെ വികസനത്തിൽ പങ്കാളികൾ ആകാൻ വേണ്ടിയാണു യൂറോപ്പ് മലയാളികൾ പ്രവാസി ചിട്ടിയെ കാണേണ്ടതെന്നും പിണറായി വിജയനും തോമസ് ഐസക്കും പല വേദികളിലും ആവർത്തിച്ചിരുന്നു. എന്നാൽ രാഷ്ട്രീക്കാർക്കു ഇല്ലാത്ത നാടിനോടുള്ള സ്നേഹം പ്രവാസി കാട്ടേണ്ടതുണ്ടോ എന്ന ചോദ്യം തീർച്ചയായും വിദേശ മലയാളികളുടെ മനസ്സിൽ എത്തിയിരിക്കണം. ഇതുവരെ ലഭിച്ച പത്തു കോടിയെന്ന നാമമാത്ര തുക തെളിയിക്കുന്നതും ഇതുതന്നെ. എന്നാൽ തുക ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള കണക്കാണെന്നും യൂറോപ്പ് മലയാളികളുടെ പണം ഇതിൽ കാര്യമായി ഇല്ലെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ അടുത്ത കാലത്തുണ്ടായ കേരളത്തിലെ രാഷ്ട്രീയവും സാമൂഹികവുമായ വിവാദങ്ങളോട് ഏറ്റവും കൂടുതൽ വിമർശം ഉണ്ടായതു പ്രവാസി മലയാളികളിൽ നിന്നുമാണെന്ന യാഥാർഥ്യം മുന്നിൽ നിൽക്കെ കേരള സർക്കാരിന്റെ പദ്ധതിയോടു മുൻപിൻ നോക്കാതെ പ്രവാസികൾ പിന്തുണ നൽകുമെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മോഹം കൂടിയാണ് പ്രവാസി ചിട്ടിയുടെ അതിദാരുണമായ അവസ്ഥ തെളിയിക്കുന്നത്.
പ്രളയ ശേഷം സ്വന്തം നാടിനോട് കൂറ് കാട്ടി കോടികൾ കേരളത്തിൽ ആശ്വാസമായി എത്തിച്ച പ്രവാസികൾ ഇപ്പോൾ ഫണ്ട് ധൂർത്തിന്റെ കഥകൾ കേട്ട് നിരാശരായിരിക്കുകയാണ്. ഇതിനൊപ്പം ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്തതിൽ പ്രവാസികളിൽ നല്ല പങ്കും മുഖം തിരിച്ച സാഹചര്യത്തിൽ കൂടിയാണ് അവരുടെ പിന്തുണ തേടി കേരളം പ്രവാസി ചിട്ടിയെന്ന ആശയം അവതരിപ്പിക്കുന്നത്. ലോകകേരള സഭയെന്ന പേരിൽ മറ്റൊരു വെള്ളാനയെ കേരള സർക്കാർ സൃഷ്ടിച്ചെങ്കിലും ഇത്തരം പദ്ധതികളോട് പ്രവാസി സമൂഹത്തിന്റെ നിക്ഷേപ താൽപര്യം എന്തെന്ന് പ്രാഥമിക ചർച്ചകൾ പോലും അതിലെ അംഗങ്ങളെ എങ്കിലും ഉൾപ്പെടുത്തി നടത്തിയിട്ടില്ല എന്നതും ചിട്ടി പൊളിയുന്നു എന്ന വാർത്തകൾ എത്തുമ്പോൾ കൂട്ടിവായിക്കപ്പെടണം.
തുടക്കത്തിലേ പദ്ധതി ഇഴയുകയാണ് എന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുബായ് യാത്രയിൽ പ്രവാസി ചിട്ടി കൂടി കൂട്ടിക്കെട്ടിയിരുന്നു . ആദ്യ സമയത്തു അഞ്ച് കോടി രൂപ പരസ്യത്തിനും മറ്റുമായി ചെലവാക്കിയപ്പോൾ ചിട്ടിക്കായി കിട്ടിയത് വെറും മൂന്നു കോടി മാത്രമായിരുന്നു. പ്രവാസി ചിട്ടി മറ്റൊരു വെള്ളാന ആയി മാറുന്നു എന്ന് ബോധ്യമായത് ആ ഘട്ടത്തിലാണ്. തുടർന്ന് ഗൾഫ് മലയാളികളിൽ ഇടതുപക്ഷ ആഭിമുഖ്യമുളവർ മിനക്കെട്ടു നടത്തിയ പ്രചാരണ ഭാഗമായാണ് ഇപ്പോൾ പത്തു കോടി രൂപ കെഎസ്എഫ്ഇയിൽ എത്തിയത്. എന്നാൽ പരസ്യവും കെഎസ്എഫ്ഇ നടത്തിപ്പുകാരുടെ വിദേശ യാത്രകളും പൊടിപൊടിച്ചപ്പോൾ ചിലവും കുത്തനെ ഉയർന്നു.
ഇതുവരെ ചിട്ടി പ്രചാരണത്തിന് ചെലവാക്കിയത് 10.34 കോടി രൂപയാണ്. അതായതു രണ്ടു വർഷം ആയിട്ടും ചെലവ് തന്നെയാണ് മുന്നിൽ എന്ന് വ്യക്തം. മുഖ്യമന്ത്രി നടത്തിയ യൂറോപ് യാത്രയിൽ ജമ്പോ ടീം കൂടെ ചേർന്നപ്പോൾ കെഎസ്എഫ്ഇയുടെ രണ്ടാം നിര ജീവനക്കാർ വരെ സംഘത്തിൽ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. കെഎസ്എഫ്ഇ എംഡിയെ യൂറോപ്പിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പലപ്പോഴും ഫോൺ എടുത്തിരുന്നത് യാത്ര സംബന്ധിച്ച് ഉത്തരം നൽകാൻ യാതൊരു അനുവാദവും ഇല്ലാതിരുന്ന ഒരു കീഴുദ്യോഗസ്ഥൻ ആയിരുന്നു. ഇതൊക്കെ സർക്കാർ പണം ദൂർത്തടിക്കാൻ ഉള്ളതാണ് എന്ന സന്ദേശമാണ് തുടർച്ചയായി നൽകുന്നത്.
ഇതിനു പുറമെയാണ് കെഎസ്എഫ്ഇയെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തിയ ലണ്ടൻ യാത്ര. യഥാർത്ഥത്തിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിന്റെ മണിയടി ആയിരുന്നു ആ യാത്രയുടെ ഉദ്ദേശം. മാസങ്ങൾക്കു മുൻപ് വിറ്റുതീർന്ന മസാല ബോണ്ട് ഇത്തരത്തിൽ മണിയടിച്ചു ഉത്ഘാടനം ചെയ്യുന്നത് തന്നെ പൊള്ളത്തരമാണ്. വെറും അനാവശ്യമായ ഏർപ്പാട് എന്ന് വിമർശകർക്ക് പറയാമെങ്കിലും രാഷ്ട്രീയകർക്കു പൊതുവെ ഒഴിവാക്കാൻ കഴിയാത്ത തള്ളുകളുടെ ഗണത്തിൽ പെടുത്താവുന്നതാണ് ഈ മണിയടിയും.
എന്നാൽ രാഷ്ട്രീയ വിമർശം ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് യാത്രയിൽ യൂറോപ്പ് പ്രവാസി ചിട്ടി എന്ന ആശയം കൂട്ടിച്ചേർത്തത്. ഇത്രയധികം പണം ചെലവിട്ടു ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ അതിനു ആവശ്യത്തിന് ഉപയോക്താക്കളെ കിട്ടുമോ എന്ന പ്രാഥമിക വിപണി പഠനം പോലും നടത്താതെയാണ് കെഎസ്എഫ്ഇയും കിഫബിയും ലണ്ടനിലേക്ക് ഇറങ്ങി തിരിച്ചത്. നിസാര നിക്ഷേപം നടത്തി പോലും ഒരു ഉൽപ്പനം വിപണിയിൽ എത്തിക്കുമ്പോൾ നിക്ഷേപകർ വിപണി പഠനം നടത്തിയിരിക്കും എന്ന പ്രാഥമിക തത്വമൊക്കെ കേരള സർക്കാരിന് മുന്നിൽ എത്തുമ്പോൾ പാഴ്വേലയായി മാറി എന്നതും പ്രവാസി ചിട്ടിയുടെ നിലവിലെ അവസ്ഥ വക്തമാകുന്നു.
അതിനിടെ, ഈ സർക്കാരിന്റെ കാലാവധി അവസാനിക്കും മുൻപ് പരമാവധി പദ്ധതികൾ കിഫബിയെ കൊണ്ട് ഏറ്റെടുപ്പിക്കാൻ നീക്കം നടത്തുന്ന സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്കു തിരിച്ചടിയാണ് പ്രവാസി ചിട്ടിയിലെ മനം മടുപ്പിക്കുന്ന ധനശോഷണം. ഇതിനകം 30000 കോടി രൂപയുടെ പദ്ധതികൾ അന്തിമ രൂപരേഖ ആയെന്നു ലണ്ടനിൽ പ്രസംഗിച്ച മുഖ്യമന്ത്രി അത് 40000 കോടിയിലേക്കു ഉടൻ എത്തുമെന്നും സൂചിപ്പിച്ചു. സർക്കാർ കാലാവധി അവസാനിപ്പിക്കും മുൻപ് 60000 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും പറയാൻ അദ്ദേഹം മടിച്ചില്ല. എന്നാൽ ഇതിനൊക്കെ പണമെവിടെ എന്ന വിമർശകരുടെ ചോദ്യത്തിനുള്ള കേരള സർക്കാരിന്റെ ഉത്തരമാണ് കിഫബിയും പ്രവാസി ചിട്ടിയും.
മസാല ബോണ്ടും പ്രവാസി ചിട്ടിയും ഒക്കെ തിരിച്ചു നൽകേണ്ട പണം കൂടിയാകുമ്പോൾ വികസന പദ്ധതികൾ ഇഴയുന്ന നാട്ടിൽ ഇതൊക്കെ എങ്ങനെ സാധിച്ചെടുക്കും എന്ന ആശങ്ക കൂടിയാണ് പ്രവാസി ചിട്ടിയിലേക്കു ഫണ്ട് ഒഴുകാൻ തടസമായി നിൽക്കുന്നതെന്നു വ്യക്തം. മസാല ബോണ്ട് വഴി വെറും രണ്ടായിരം കോടിയാണ് പിരിഞ്ഞത് എന്നിരിക്കെ പ്രവാസി ചിട്ടിയിലെ നാമമാത്ര തുകയും അത് പിരിച്ചെടുക്കാൻ അതിനേക്കാൾ കൂടിയ തുകയും ചെലവിട്ട സർക്കാർ ഇത്ര വലിയ തുകയുടെ പദ്ധതികൾ അവതരിപ്പിക്കുമ്പോൾ അതെന്തു വികസന മാതൃക എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്. തൽക്കാലം ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്