ലൗ ജിഹാദിനെതിരായ പോരാട്ടം; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; എന്തുകൊണ്ട് പ്രതീഷ് വിശ്വനാഥനെ ഐസിസ് നോട്ടമിടുന്നു? തീവ്രവാദ ഭീഷണിയിൽ മലയാളിയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : മലയാളിയായ വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രതീഷ് വിശ്വനാഥൻ, തമിഴ്നാട്ടിലെ ഹിന്ദുമുന്നണി നേതാവ് രാംഗോപാൽ എന്നിവരെ വധിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) പദ്ധതിയെക്കുറിച്ചു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങൾക്കു മുന്നറിയിപ്പു നൽകി. പ്രദീഷ് വിശ്വനാഥനെ വധിക്കാനായി ആസൂത്രണം ചെയ്ത ഒരു പദ്ധതി പാളിപ്പോയതായും ഐബിക്കു വിവരം ലഭിച്ചിട്ടുണ്ട്. ഐസിസ്് ഭീഷണിയെ തുടർന്നു കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഉദ്യോഗസ്ഥർ പ്രതീഷ് വിശ്വനാഥനു സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഐഎസ് ബന്ധം സംശയിച്ചു ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂർ സ്വദേശി ഷാജഹാനെ ചോദ്യംചെയ്തപ്പോഴാണു കേരളത്തിലെയും തമിഴ്നാട്ടിലെയും ഹിന്ദു സംഘടനാ നേതാക്കളെ വധിക്കാനുള്ള പദ്ധതി വെളിപ്പെട്ടത്. ആറുമാസം മുൻപു തമിഴ്നാട്ടിലെ അൽ ഉമ്മ ഭീകര സംഘടനയിൽ നിന്നു പ്രദീഷ് വിശ്വനാഥനു വധഭീഷണിയുണ്ടായതായി ഐബി സംസ്ഥാന ഇന്റലിജൻസിനെ വിവരം അറിയിച്ചിരുന്നു. ഇതേത്തുടർന്നു കൊച്ചി ഇടപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയും ആറന്മുളയിലെ തറവാടും പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതീഷിന് കേന്ദ്ര സേനയെ സുരക്ഷയ്ക്ക് നിയോഗിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇതിന്റെ ചെലവുകൾ പ്രതീഷ് നൽകേണ്ടി വരും.
വിഎച്ച്പി വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ കോഓർഡിനേറ്ററായുള്ള ഹിന്ദു ഹെൽപ് ലൈനിന്റെ ദേശീയ ജോയിന്റ് കോഓർഡിനേറ്ററാണു പ്രതീഷ് വിശ്വനാഥൻ. കേരളത്തിൽ വിഎച്ച്പിയുടെ ലൗ ജിഹാദ് വിരുദ്ധ പ്രചാരണങ്ങൾക്കു നേതൃത്വംനൽകുന്നതും അദ്ദേഹമാണ്. സംഘപരിവാറിലെ അസംതൃപ്തരുടെ നേതൃത്വത്തിലാണ് ഹിന്ദു ഹെൽപ് ലൈൻ ആരംഭിച്ചത്. ഈ മാസം ആരംഭിക്കുന്ന ഹിന്ദു സ്വാഭിമാൻ യാത്രയിലൂടെ താഴേത്തട്ടിലേക്കിറങ്ങാനാണ് പദ്ധതി. യുവാക്കളെ ലക്ഷ്യമിട്ടു നടത്തുന്ന യാത്രയ്ക്കായി തെരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. സംഘപരിവാർ സംഘടനകളിലെ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ തടയുന്നതിൽ നിലവിലെ നേതൃത്വം പരാജയപ്പെട്ടു നിൽക്കുന്ന അവസ്ഥയിലാണ് യാത്ര.
വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ആശീർവാദത്തോടെയാണ് ഹിന്ദു ഹെൽപ് ലൈന്റെ നീക്കം. ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന കോ- ഓർഡിനേറ്റർ പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും സഞ്ചരിക്കുന്ന യാത്രയിലൂടെ പഞ്ചായത്ത് തലത്തിൽ ഹിന്ദു ഹെൽപ് ലൈൻ യൂണിറ്റുകൾ രൂപീകരിക്കുകയാണ് ലക്ഷ്യം. അമൃതാനന്ദമയീ മഠം ആണ് യാത്രയുടെ മുഴുവൻ ചിലവും വഹിക്കുന്നത്. ഹിന്ദുക്കൾ ഏതു നിമിഷവും ന്യൂനപക്ഷമാകുന്ന അവസ്ഥയാണ് കേരളത്തിലെന്നും അതിനാൽ ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തനം എല്ലാ പഞ്ചായത്തുകളിലും വ്യാപിക്കേണ്ടതുണ്ടെന്നും വിവരിച്ചു കൊണ്ട് സോഷ്യൽ മീഡിയ പ്രചാരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെയാണ് പ്രതീഷിനെതിരെ തീവ്രവാദ ഭീഷണി എത്തുന്നത്.
അതേസമയം നിലവിലെ സംഘപരിവാർ നേതൃത്വവുമായി കലഹിച്ചു നിൽക്കുന്ന ഒരു വിഭാഗം രഥയാത്രയ്ക്കൊരുങ്ങിയിട്ടും ഔദ്യോഗിക നേതൃത്വം പ്രതികരിച്ചിട്ടില്ല. നേരത്തെ വിശ്വ ഹിന്ദു പരിഷത്ത് നേതാവായിരുന്ന പ്രതീഷ് വിശ്വനാഥൻ പിന്നീട് തൊഗാഡിയക്കൊപ്പം കൂടി ഡൽഹിയിലേക്ക് കളം മാറ്റുകയായിരുന്നു. മോദി-അമിത്ഷാ എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രതീഷ് വിശ്വനാഥനാണ് വെള്ളാപ്പള്ളിയേയും മകനെയും ബിജെപി പാളയത്തിൽ എത്തിക്കുന്നതിന് ചുക്കാൻ പിടിച്ചത്. തീവ്ര ഹിന്ദു ആശയങ്ങൾ പിന്തുടരുന്ന ഹിന്ദു ഹെൽപ് ലൈൻ ഹിന്ദുക്കൾക്കിടയിൽ മതപരിവർത്തനം തടയൽ, നിയമസഹായം, സാമ്പത്തിക സഹായം എന്നിവ ഉൾപ്പെടെ ഉറപ്പ് വരുത്തിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്.
ആദ്യം വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി സുരക്ഷ. ഇപ്പോൾ അമൃതാനന്ദമയീയ്ക്ക ഇസഡ് കാറ്റഗറിയും. കേരളത്തിലെ ഈ വിവിഐപി സുരക്ഷയ്ക്ക് പിന്നിൽ കരുക്കൾ നീക്കിയത് ബിജെപി ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള യുവ നേതാവാണ്. കേരളത്തലെ സംഘപരിവാറും ബിജെപിയും അകറ്റി നിർത്തിയിട്ടും ഹൈന്ദവ രാഷ്ട്രീയത്തിലെ പ്രധാനിയായി മാറുകയാണ് വിഎച്ച്പിയുടെ ഈ മുൻ നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിശ്വസ്തനായി മാറിയാണ് പ്രതീഷ് വിശ്വനാഥൻ ഇന്ദ്രപ്രസ്ഥത്തിലെ കരുനീക്കങ്ങളുടെ ആശാനാകുന്നത്. ബിജെപിയിലേക്ക് വെള്ളാപ്പള്ളിയേയും തുഷാറിനേയും അടുപ്പിച്ചതും പ്രതീഷിന്റെ കരുനീക്കമായിരുന്നു. ഈ പ്രതീഷ് തന്നെയാണ് അമൃതാനന്ദമയിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും തരപ്പെടുത്തിയത്.
മാതാ അമൃതാനന്ദമയീ മഠവുമായി അടുത്ത ബന്ധമാണ് പ്രതീഷ് വിശ്വനാഥനുള്ളത്. അമൃതാനന്ദമയീയുമായി ഒറ്റയ്ക്ക് ചർച്ച നടത്താൻ പോലും സമയം അനുവദിക്കപ്പെടുന്ന വ്യക്തി. മഠത്തിന്റെ വൈസ് ചെയർമാനായ അമൃത സ്വരൂപാനന്ദയെ പോലെ അമൃതാനന്ദമയീയുമായി അടുത്തിടപെടാനുള്ള അനുവാദം പ്രതീഷിനുണ്ട്. ഇത് കൂടുതൽ അരക്കിട്ടുറപ്പിക്കാനാണ് ഇസഡ് കാറ്റഗറി സുരക്ഷ എത്തുന്നത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് പോലും ഇത് അറിയില്ലായിരുന്നു. അങ്ങനെ മഠത്തിന് പ്രിയപ്പെട്ടവനാവുകയാണ് പ്രതീഷ് വിശ്വനാഥ്. കേരളാ ഹൗസിലെ ബീഫ് വിവാദത്തിൽ പ്രതിസ്ഥാനത്താണ് പ്രതീഷ് വിശ്വനാഥനെന്ന വിഎച്ച്പിയിലെ മുൻ നേതാവ് എസ് എൻ ഡി പിയെ ബിജെപിയുമായി അടുപ്പിച്ചാണ് മോദിയുടെ മനസ്സിൽ ഇടം നേടിയത്. അമിത് ഷായുമായുള്ള തുഷാറിന്റെ ചർച്ചകളിൽ മിക്കപ്പോഴും പ്രതീഷും അനുഗമിച്ചിരുന്നു.
ആറന്മുളക്കാരനായ പ്രതീഷ് ദേശീയ രാഷ്ട്രീയത്തിലെ ഉന്നത സംഘപരിവാർ നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. വിഎച്ച്പി നേതാക്കളായ ആശോക് സിംഗാളും പ്രവീൺ തൊഗാഡിയയുമെല്ലാം വിശ്വസ്തരുടെ പട്ടികയിൽപ്പെടുത്തിയ വ്യക്തിയായിരുന്നു പ്രതീഷ്. തീവ്ര ഹിന്ദുത്വ നിലപാടുകളായിരുന്നു തുടക്കത്തിൽ പ്രതീഷിനുണ്ടായിരുന്നത്. ഇതു തന്നെയായിരുന്നു സിംഗാളുമായി അടുപ്പിച്ചത്. അതിന് ശേഷം ആർ എസ് എസിലെ ഹൈന്ദവ ചിന്താഗതിക്കാരെല്ലാം പ്രതീഷുമായി അടുപ്പത്തിലായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും അടുത്ത ബന്ധം ഈ മലയാളിക്കുണ്ട്. ആറന്മുള വിമാനത്താവള സമരത്തിലും ആർഎസ്എസ് നിലപാടുകളുമായി പിന്നണിയിൽ നിന്നത് പ്രതീഷ് വിശ്വനാഥനാണ്. കേസിൽ ചെന്നൈയിൽ ഹരിത ട്രിബ്യൂണലിൽ വാദത്തിനെത്തിയും ശ്രദ്ധേയനായി.
എല്ലാത്തിനും ഉപരി മാതാ അമൃതാനന്ദമയീ മഠവുമായുള്ള ആത്മ ബന്ധമാണ് പ്രതീഷിന്റെ കരുത്ത്. മഠത്തിന്റെ പ്രധാന തീരുമാനങ്ങളിലെല്ലാം ആശ്രമത്തിന് പുറത്ത് നിന്ന് സ്വാധീനം ചെലുത്താൻ പോന്ന വ്യക്തിയാണ് ഇയാൾ. അമൃതാനന്ദമിയുമായുള്ള ഈ വ്യക്തി ബന്ധം ദേശീയ തലത്തിൽ ശ്രദ്ധേയനാക്കാനും കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ ഫണ്ടിലേക്ക് നൂറ് കോടി രൂപ മഠം നൽകിയിരുന്നു. ഇതിന് പിന്നിലും പ്രതീഷിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരം ചർച്ചകളുടെ ഭാഗമായി മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അടുത്തു. പ്രവീൺ തൊഗാഡിയയെ വെള്ളാപ്പള്ളി നടേശനുമായി അടുപ്പിച്ചതും പ്രതീഷായിരുന്നു. ഇത് പിന്നീട് ബിജെപി സഖ്യത്തിലേക്കും വഴിമാറി. ഇതോടെ ഈ യുവാവ് താരമായി.
കേരളാ ഹൗസിലെ ബീഫ് വിവാദമാണ് പ്രതീഷിനെ ആദ്യം ചർച്ചകളിലെത്തിച്ചത്. അതിന് മുമ്പ് ലൗജിഹാദിലും ഈ അഭിഭാഷകന്റ പേര് ഉയർന്നു കേട്ടു. കേരളാ ഹൈസിലെ ബീഷ് വിവാദം ഡൽഹിയിലെ ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തയെ ഇക്കാര്യം അറിയിച്ചത് പ്രതീഷാണെന്ന് വ്യക്തമാണ്. സംഘപരിവാർ സംഘടനയ്ക്ക് പുറത്തുള്ള തീവ്ര നിലപാടുകാരാണ് ഹിന്ദു സേന. ബീഫ് വിവാദവുമായി ബന്ധപ്പെട്ട സമരങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആർഎസ്എസ് ദേശീയ നേതൃത്വം ആവർത്തിച്ച് നിലപാട് എടുക്കുമ്പോഴാണ് മോദിക്കും അമിത് ഷായ്ക്കുമൊപ്പം നിർണ്ണായക രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുത്ത പ്രതീഷിന്റെ പങ്ക് വെളിപ്പെട്ടത്. മോദിയുടെ അമിത് ഷായുമായി പ്രതീഷ് അടുത്തത് കേരളത്തിലെ പരിവാർ നേതാക്കൾക്ക് പിടിച്ചില്ല. ബീഫ് വിവാദം ഉയർത്തി പ്രതീഷിനെ അവർ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റി. ബിജെപി അധ്യക്ഷനായി കുമ്മനം രാജശേഖരനെ എത്തിച്ചതു പോലും പ്രതീഷാണെന്ന് സൂചനയുണ്ട്.
സ്കൂൾ കോളെജ് കാലഘട്ടങ്ങളിൽ ആർഎസ്എസ്, എബിവിപി എന്നിങ്ങനെ ഹിന്ദുത്വ സംഘടനകളിൽ പ്രവർത്തിച്ചുവന്ന പ്രതീഷ് വിശ്വനാഥൻ കുമ്മനം രാജശേഖരൻ വിശ്വഹിന്ദുപരിഷത് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആയിരുന്ന 2004ലാണ് വിഎച്ച്പിയുടെ മുഴുവൻ സമയ പ്രവർത്തകനായത്. ഈ മുഴുവൻ സമയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിശ്വ ഹിന്ദു പരിഷത്ത് ദേശീയ നേതാക്കളായ അശോക് സിംഗാൾ, പ്രവീൺ തൊഗാഡിയ എന്നിവരുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കിയത്.
തുടർന്ന് കേരളത്തിലെത്തുന്ന വിഎച്ച്പി ദേശീയനേതാക്കളുടെ പ്രസംഗങ്ങൾ തർജിമ ചെയ്തുകൊടുക്കുന്നതും പ്രതീഷായി. 2004ൽ സംഘടനാ പ്രവർത്തനം വിട്ട് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും പിന്നട് വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കേരളത്തിലെ പ്രമുഖ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചത് പ്രതീഷിന്റെ നേതൃത്വത്തിലാണ്. തുടർന്നാണ് അമൃതാനന്ദമയി മഠവുമായി പ്രതീഷ് വളരെ അടുത്ത ബന്ധം സ്ഥാപിക്കുന്നത്.
പിന്നീടാണ് എസ്എൻഡിപി, എൻഎസ്എസ്, കെപിഎംഎസ്, ആദിവാസി സംഘടനകൾ, ദളിത് സംഘടനകൾ എന്നിവരെ ഒരു വേദിയിലെത്തിക്കുവാൻ പ്രതീഷ് ശ്രമിച്ചത്. ബിജെപിയും,ആർഎസ്എസും ഉൾപ്പെടെ പിന്തുണ കൊടുത്ത് രാജ്യത്ത് ഘർവാപ്പസി അരങ്ങേറിയപ്പോൾ കേരളത്തിലെ ഘർവാപ്പസിയുടെ അമരക്കാരനായി. അപ്രതീക്ഷിതമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി അടുത്തതോടെ പ്രതീഷിന്റെ ബന്ധങ്ങളുടെ വ്യാപ്തിയും മാറി. കേരളത്തിലെ ബിജെപിയുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ പലപ്പോഴും അമിത് ഷായെ അറിയിക്കുന്നത് പ്രതീഷാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്