ഒരു രൂപയാണെങ്കിലും പിഴ അടച്ചാൽ അത് കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം; വെറും ഒരു രൂപ നാണയത്തെ ചർച്ചകളിൽ എത്തിച്ച് പരമോന്നത നീതിപീഠവും പ്രശാന്ത് ഭൂഷണും; മാപ്പ് പറയുകയോ ദയക്കായി യാചിക്കുകയോ ചെയ്യില്ലെന്ന് ഉറക്കെ പറഞ്ഞ മുതിർന്ന അഭിഭാഷകൻ എന്ത് തീരുമാനം എടുക്കും എന്ന് ഉറ്റുനോക്കി രാജ്യം; കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി വിധി വന്നിട്ടും പന്ത് പ്രശാന്ത് ഭൂഷന്റെ കോർട്ടിൽ തന്നെ
മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി: മാപ്പ് പറഞ്ഞ് ശിക്ഷയിൽ നിന്നും ഒഴിവാകാൻ സുപ്രീംകോടതി രണ്ട് തവണ അവസരം നൽകിയിട്ടും അത് അതിന് തയ്യാറാകാതെ തന്റെ നിലപാടിൽ ഉറച്ചുനിന്ന പ്രശാന്ത് ഭൂഷന്റെ ദൃഢനിശ്ചയത്തിനുള്ള വിജയമായി വേണമെങ്കിൽ ഈ സുപ്രീംകോടതി വിധിയെ കാണാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണിന്റെ അസ്തിവാരം ഇളക്കുന്നതാണ് തന്റെ ട്വീറ്റുകൾ എന്ന കോടതിയുടെ കണ്ടെത്തൽ അവിശ്വസനീയമാണ് എന്നായിരുന്നു മുതിർന്ന അഭിഭാഷകന്റെ നിലപാട്. ആ രണ്ടു ട്വീറ്റുകൾ എന്റെ അടിയുറച്ച ബോധ്യമാണ് എന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. എന്നാൽ, വെറും ഒരു രൂപ പിഴയടക്കുമോ അതോ മൂന്നുമാസം തടവ് ശിക്ഷയും മൂന്നു വർഷം അഭിഭാഷക വൃത്തിയിൽ നിന്നുള്ള വിലക്കും തെരഞ്ഞെടുക്കുമോ പ്രശാന്ത് ഭൂഷൺ എന്നതാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.
കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപയാണ് പിഴ വിധിച്ചത്. സെപ്റ്റംബർ 15നകം പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നു മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നൂ വർഷത്തേക്ക് പ്രാക്ടീസിൽ നിന്ന് വിലക്കുകയും ചെയ്യും. മാധ്യമ നിലപാടുകൾ കോടതി വിധികളെ സ്വാധീനിക്കാൻ പാടില്ല എന്ന് ജസ്ററിസ് അരുൺ മിശ്ര അഭിപ്രായപ്പെട്ടു. അറ്റോർണി ജനറലിന്റെ അഭ്യർത്ഥന മുഖവിലക്കെടുക്കുന്നു എന്നും ജസ്ററിസ് വ്യക്തമാക്കുകയായിരുന്നു.
അതേസമയം, വിധിയെ പ്രശാന്ത് ഭൂഷൺ എങ്ങനെ സ്വീകരിക്കും എന്നതാണ് രാജ്യം ഇപ്പോൾ ചർച്ച ചെയ്യുന്നത്. വെറും ഒരു രൂപയാണെങ്കിലും പിഴ അടച്ചാൽ അത് കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. വിചാരണ വേളയിൽ തന്റെ നിലപാടിൽ ഉറച്ചുനിന്ന അഭിഭാഷകൻ അതിന് തയ്യാറാകുമോ എന്നത് ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇതുവരെയുള്ള നിലപാടുകളുടെ മേന്മ കൊണ്ടാണ്. അരനൂറ്റാണ്ടോളം പിന്നിട്ട അദ്ദേഹത്തിന്റെ സാമൂഹിക ജീവിതം നോക്കിയാൽ അറിയാം, ജാതിമതഭേദമന്യേ ഇരകൾക്കുവേണ്ടി ശബ്ദയുയർത്തിയ പോരളിയാണ് ഈ മനുഷ്യനെന്ന്.
ഭോപ്പാൽ ദുരന്തത്തിലെ ഇരകൾക്ക് തൊട്ട് നമ്മുടെ പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ ചൂഷണത്തിന്റെ ഇരകൾക്കുവരെ വേണ്ടി അദ്ദേഹം നീതിക്കായി കുറത്ത കുപ്പായ മണിഞ്ഞ് സുപ്രീം കോടതിയിൽ ഹാജരായി. സർദാർ സരോവർ കുടിയൊഴിപ്പിക്കൽ , കൂടുകുളം ആണവനിലയം.മവോയിസറ്റ് വേട്ടയുടെ പേരിൽ വേട്ടയാടപ്പെട്ട ആദിവാസികളുടെ മനുഷ്യാവകാശങ്ങൾ എന്നിവക്കെല്ലാം വേണ്ടി ഒരു രൂപപോലും ഫീസ് വാങ്ങാതെ പ്രശാന്ത് പോരാടി. കോമൺവെൽത്ത് ഗെയിസ്, ആദർശ് ഫ്‌ളാറ്റ് , 2ജി തുടങ്ങിയ യുപിഎ സർക്കാറിന്റെ അഴിമതികൾക്ക് എന്നപോലെ സഹാറാ ഡയറി, റാഫേൽ കരാർ തൊട്ടുള്ളവയിൽ അദ്ദേഹം മോദി സർക്കാറിനെയും നിരന്തരം കോടതി കയറ്റി. അഴിമതി വിരുദ്ധത, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം...ഈ മൂന്നുവിഷയങ്ങളിൽ പ്രശാന്ത് ഭൂഷണ് വിട്ടു വീഴചയില്ല. വി എസ് അച്യുതാനന്ദന്റെ അടുത്ത സുഹൃത്തായ അദ്ദേഹം ഐസ്‌ക്രീം കേസിലടക്കം വി എസ് നടത്തുന്ന സകല നിയമപേരാട്ടങ്ങൾക്കും ഉപദേശം നൽകിയത് സൗജന്യമായാണ്.
പിയുസിഎൽപോലുള്ള മനുഷ്യാവകാശ സംഘടനകളിലും അദ്ദേഹം സജീമാണ്. ഏകദേശം 500 ഓളം പൊതു താല്പര്യ ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച് ധാരാളം പ്രശ്നങ്ങളിൽ തീർപ്പുണ്ടാക്കി. സംശുദ്ധമായ നീതി പീഠത്തിനു വേണ്ടിയുള്ള അദേഹത്തിന്റെ പോരാട്ടം വൻ ജനപിന്തുണ നേടി. പ്രശാന്ത് ഭൂഷണിന്റെ നിയമപേരാട്ടാത്തിന്റെ ഗുണ ഫലം കിട്ടാത്ത ഒരു വ്യക്തിപോലും ഇന്ത്യയിൽ ഉണ്ടാകില്ല. യുപിഎ സർക്കാർ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന മവോയിസ്റ്റ് വേട്ട കൊണ്ടുവന്നപ്പോൾ അദ്ദേഹം പറഞ്ഞത്, തോക്കുമായി സൈന്യമല്ല, ഭക്ഷണവും മരുന്നുമായി ആരോഗ്യ പ്രവർത്തകരാണ് ആദിവാസി മേഖലകളിലേക്ക് പോകേണ്ടത് എന്നായിരുന്നു. കശ്മീരിലെ അഫസ്പ എന്ന ഭീകര നിയമം പിൻവലിക്കാൻ അദ്ദേഹം പോരാടി. സ്വയം നിർണ്ണയ അവകാശം കശ്മീരികൾക്ക് നൽകണം എന്ന് അഭിപ്രായപ്പെട്ടതിന്റെ പേരിൽ ആക്രമിക്കപ്പെട്ടിട്ടും അദ്ദേഹം നിലപാട് മാറ്റിയില്ല.
കനയ്യകുമാറിനും റോഹീങ്ക്യൻ അഭയാർഥികൾക്കും ഒക്കെ വേണ്ട ഹാജരായതും മറ്റാരുമല്ല. ഇപ്പോൾ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ജുഡീഷ്യറിയിലെ അഴിമതികൾക്ക എതിരെയാണ്. അതിനായി കമ്മറ്റി ഓൺ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി എന്ന സംഘടനയുണ്ടാക്കി പോരാട്ടം നടത്തുകയാണ്. 2009ൽ സുപ്രീം ഹൈക്കോടതിയെയും വിവരവാകശ നിയമത്തിന്റെ പരിധിയിൽ വന്നത് ഭൂഷൺ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായിരുന്നു. ഇതേതുടർന്നാണ് കോടതി രേഖകൾ വെബ്സൈറ്റിൽ കിട്ടാൻ തുടങ്ങിയത്. 2011 ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധ സമരത്തിൽ മുൻപന്തിയിൽ ഇദ്ദേഹവും ഉണ്ട്. ജൻ ലോക്പാൽ ബിൽ തയ്യാറാക്കുന്നതിനുള്ള സമിതിയിൽ അംഗമായിരുന്നു. രാഷ്ട്രീയപരമായി തുടക്കത്തിൽ ആം ആദ്മിയോട് യോജിപ്പ് പ്രകടപ്പിച്ചിരുന്നെങ്കിലും വൈകാതെ അദ്ദേഹം അതിൽനിന്ന് പിൻ തിരിയുകയായിരുന്നു.
പണമില്ലാത്തതിന്റെ പേരിൽ നീതി അന്യമാവില്ല
1956 ഒക്ടോബർ 15ന് ഡൽഹിയിൽ ജനിച്ച പ്രശാന്ത് ഭൂഷൺ, ഐഐടി മദ്രാസ്, അമേരിക്കയിയെ പ്രസ്റ്റൺ യൂനിവേഴ്സിറ്റി, അലഹബാദ് സർവകാലാശാല എന്നിവിടങ്ങളിൽ നിന്നായാണ് വിദ്യാഭ്യാസം പുർത്തിയാക്കിയത്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ പോരാളിയായി 64കാരനായ പ്രശാന്ത്ഭൂഷണെയും 95കാരനായ അദ്ദേഹത്തിന്റെ പിതാവ് ശാന്തിഭൂഷണെയും വിലയിരുത്തുന്നവർ അനവധിയാണ്.
ഓരോ ദിവസവും ഭൂഷന്റെ ഓഫീസിൽ വരുന്ന വലിയ കെട്ട് എഴുത്തുകളിൽ നാനാവിധമായ പരാതികളുണ്ടാകും, ആവലാതികളുണ്ടാകും. ഇന്ത്യൻ പാർലമെന്റ് പിരിച്ചു വിടാനുള്ള ഹർജി നൽകണമെന്ന ആവശ്യം മുതൽ ബ്രിട്ടീഷ് രാജിൽ ഗുമസ്തനായിരുന്ന മുത്തച്ഛന്റെ പെൻഷൻ കിട്ടിയില്ല എന്നുവരെയുള്ള നമ്മുടെ ഉറക്കം കളയാനുള്ള കെട്ടുകണക്കിനു കടലാസുകൾ മുതൽ ഈ രാജ്യത്തെ വിറ്റുതുലയ്ക്കുന്ന കോർപ്പറേറ്റുകൾക്കെതിരായ പോരാട്ടങ്ങൾക്കുള്ള ആവശ്യം വരെ.ഒരു ഭീതിയുമില്ലാതെ രഹസ്യങ്ങൾ പങ്കുവെക്കാനെത്തും. പണമില്ല എന്നതിന്റെ പേരിൽ ന്യായമായ ഒരു ഹർജിയും അവിടെ സ്വീകരിക്കാതിരുന്നിട്ടില്ല. പണമുണ്ട് എന്നതിന്റെ പേരിൽ ഒരു അധാർമിക ആവശ്യത്തിന് വേണ്ടിയും അവിടെ നിന്നും ഹർജികൾ പോകാറില്ല. പണിമില്ലാത്തിനാൽ ആരെയും മടക്കി അയക്കാറുമില്ല. എത്രയോ കേസുകളിൽ സൗജന്യമാണ് അദ്ദേഹം വാദിച്ചത്.
ജുഡീഷ്യറിയിലെ ശുദ്ധീകരണം
കേവലം സർക്കാറിനോടും രാഷ്ട്രീയക്കാരോടും മാത്രം ഏറ്റുമുട്ടുന്ന വ്യക്തിയായിരുന്നില്ല പ്രശാന്ത് ഭൂഷൺ. താൻ കൂടി ഉൾപ്പെട്ട ജുഡീഷ്യൽ സംവധാനത്തിലെ പൂഴുക്കുത്തുകൾക്കെതിരെ അദ്ദേഹം നിരന്തരം സംസാരിച്ചു. കമ്മറ്റി ഓൺ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി എന്ന സംഘടന രൂപീകരിച്ചതും അത് ജനകീയ കാമ്പയിനായി വളർത്തിക്കൊണ്ടുവന്നതും പ്രശാന്ത് തന്നെയാണ്.
2018ൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ദീപക് മിശ്രയെ മോദി സർക്കാർ ബ്ലാക്‌മെയിൽ ചെയ്ത് വരുതിക്ക് നിർത്തുകയാണെന്ന് പ്രശാന്ത് ഭൂഷണിന്റെ ആരോപണം കോളിളക്കം ഉണ്ടാക്കി. ചീഫ് ജസ്റ്റിസിനെതിരെ വിമർശനമുയർത്തിയും സുപ്രീംകോടതിയിലെ കൊള്ളരുതായ്മകൾ ജനങ്ങളെ അറിയിച്ചും രംഗത്തെത്തിയ നാല് ജഡ്ജിമാർ കാണിച്ചത് നല്ല മാതൃകയാണെന്നും വിസിൽ ബ്ലോവർമാരുടെ ധർമ്മമാണ് ഇവർ നിർവഹിച്ചതെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ദീപക് മിശ്ര രാജി വയ്ക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ദ വീക്ക് വാരികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷൺ ഇക്കാര്യം പറയുന്നത്. ആ അഭിമുഖത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'ജുഡീഷ്യറിയിൽ അപകടകരമായ രാഷ്ട്രീയവത്കരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മെഡിക്കൽ കോളേജ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലേതടക്കമുള്ള ജഡ്ജിമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് താൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ജുഡീഷ്യറിയിലെ ഉപജാപങ്ങൾക്ക് ഏറ്റവും നല്ല ഉദാഹരണമാണ് മെഡിക്കൽ കോഴ കേസ്. ചീഫ് ജസ്റ്റിസ്, സർക്കാരിന്റെ താൽപര്യങ്ങൾക്ക് വേണ്ടി ജുഡീഷ്യറിയെ ദുരുപയോഗം ചെയ്യുകയാണ്. തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ചീഫ് ജസ്റ്റിസിനെ സർക്കാർ ഉപയോഗപ്പെടുത്തുകയാണ്. അദ്ദേഹം വലിയ സമ്മർദ്ദത്തിലാണ് - പ്രശാന്ത് ഭൂഷൺ പറയുന്നു.
ഇങ്ങനെയാണെങ്കിലും കോടതയിലെ ജാതി വിവേചനം ചൂണ്ടിക്കാട്ടി ജസ്റ്റിസ് കർണ്ണൻ രംഗത്ത് എത്തിയപ്പോൾ അതിനെ പ്രശാന്ത് ഭൂഷൺ പിന്തുണച്ചിരുന്നില്ല. 'കർണൻ ജഡ്ജിമാർക്കെതിരെ അസംബന്ധമായ പരാമർശങ്ങൾ നടത്തിയെന്നത് മാത്രമല്ല, തന്റെ അധികാരം ഉപയോഗിച്ച് നിയമ വിരുദ്ധമായി സുപ്രീം കോടതി ജഡ്ജിമാരെ തടവിലിടാൻ ഉത്തരവിടുകയും ചെയ്തു. നിതി നടപ്പിലാക്കുന്ന കാര്യത്തിൽ അദ്ദേഹം ഇടപെടുകയായിരുന്നു.'- ഇതാണ് പ്രശാന്ത് ഭൂഷൺ ഇക്കാര്യത്തിലുള്ള തന്റെ മറുപടിയായി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ വിശദീകരിച്ചത്. എന്നാൽ പ്രശാന്ത് ഭൂഷണിന് പിന്തുണയുമായി ജസ്റ്റിസ് കർണൻ ഇപ്പോൾ രംഗത്തെത്തിയിട്ടുമുണ്ട്. അതായത് വർഷങ്ങളായി ജുഡീഷ്യറിയെ ജനാധിപത്യവത്ക്കരിക്കുക എന്ന വിമർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം നിലവിലെ സുപ്രീം കോടതി ജഡ്ജിയുടെ അരുതായ്മകളും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെയാണ് മാപ്പു പറയില്ല എന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നതും.
രണ്ട് ട്വീറ്റുകളാണ് കോടതി കോടതിയലക്ഷ്യ കേസിന് ആധാരം. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സുപ്രിംകോടതിയെ ആകെയും ചീഫ് ജസ്റ്റിസ് ഓഫീസിനെ പ്രത്യേകമായും കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജൂൺ 27 ന് സുപ്രീം കോടതിയെക്കുറിച്ചും ജൂൺ 29 ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെക്കുറിച്ചും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നൽകിയത്. 'അടിയന്തരവസ്ഥ പോലും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്നറിയാൻ ഭാവിയിലെ ചരിത്രകാരന്മാർ കഴിഞ്ഞ ആറ് വർഷ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവർ ഈ നാശത്തിൽ സുപ്രീം കോടതിക്ക് പ്രത്യേക പങ്ക് ഉള്ളതായി രേഖപ്പെടുത്തും. പ്രത്യേകിച്ചും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാർക്ക്', പ്രശാന്ത് ഭൂഷൺ ഒരു ട്വീറ്റിൽ പറഞ്ഞതിങ്ങനെ.
ലോക്ക് ഡൗണിനിടെ മാസ്‌കും ഹെൽമെറ്റുമില്ലാതെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ബിജെപി നേതാവിന്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ മറ്റൊരു ട്വീറ്റ്. ഇതിൽ ബോബ്‌ഡെ ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന എന്ന് പറഞ്ഞതിൽ ഭൂഷൺ ഖേദം പ്രകടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ബൈക്ക് ഓടിക്കുകയല്ല, ബൈക്കിൽ ഇരിക്കുകയാണ് ചെയ്തെന്നും ഇത് താൻ ശ്രദ്ധിച്ചില്ലെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍