Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലാസ്റ്റ് ഡേ പി...പ്രമാടത്ത് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ പോകുന്ന വഴിക്ക് ഡിവൈഎഫ്ഐ നേതാവിട്ട വാട്സാപ്പ് സ്റ്റാറ്റസ് ഇങ്ങനെ; ലക്ഷ്യമിട്ടത് പെൺകുട്ടിയെ ഇല്ലായ്മ ചെയ്ത ശേഷം സ്വയം ജീവനൊടുക്കാൻ; കോന്നി സംഭവത്തിൽ വൻദുരന്തം ഒഴിവായത് പെൺകുട്ടിയുടെ അച്ഛൻ ലൈറ്റർ തട്ടിമാറ്റിയതോടെ; രാജേഷ് ജയന്റെ ആദ്യ വിവാഹം വേർപിരിയലിന്റെ വക്കിലെത്താൻ കാരണമായതും സംശയ രോഗം

ലാസ്റ്റ് ഡേ പി...പ്രമാടത്ത് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ പോകുന്ന വഴിക്ക് ഡിവൈഎഫ്ഐ നേതാവിട്ട വാട്സാപ്പ് സ്റ്റാറ്റസ് ഇങ്ങനെ; ലക്ഷ്യമിട്ടത് പെൺകുട്ടിയെ ഇല്ലായ്മ ചെയ്ത ശേഷം സ്വയം ജീവനൊടുക്കാൻ; കോന്നി സംഭവത്തിൽ വൻദുരന്തം ഒഴിവായത് പെൺകുട്ടിയുടെ അച്ഛൻ ലൈറ്റർ തട്ടിമാറ്റിയതോടെ; രാജേഷ് ജയന്റെ ആദ്യ വിവാഹം വേർപിരിയലിന്റെ വക്കിലെത്താൻ കാരണമായതും സംശയ രോഗം

ശ്രീലാൽ വാസുദേവൻ

കോന്നി: ലാസ്റ്റ് ഡേ പി... ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പെടോൾ ഒഴിച്ചു കത്തിച്ച് കൊലപ്പെടുത്താൻ പോകുന്ന വഴി ഡിവൈഎഫ് നേതാവിട്ട വാട്സാപ്പ് സ്റ്റാറ്റസ് ഇങ്ങനെയായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്താൻ കൃത്യമായ ആസൂത്രണം ഇയാൾ തയാറാക്കിയിരുന്നു. പെൺകുട്ടിയെ ഇല്ലായ്മ ചെയ്ത് താനും മരിക്കാൻ പോകുന്നുവെന്ന വ്യക്തമാക്കുന്നതായിരുന്നുഇയാളുടെ അവസാന വാട്സാപ്പ് സ്റ്റാറ്റസ്.

പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് പുത്തൻ വീട്ടിൽ രാജേഷ് ജയൻ(28) വ്യാഴാഴ്ച രാത്രിയാണ് പ്രമാടം സ്വദേശിനിയായ എംബിഎ വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് രാജേഷ് പ്രമാടം സ്വദേശിയായ പെൺകുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ എത്തിയത്. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ മതിൽ ചാടിക്കടന്ന രാജേഷ്, മാതാപിതാക്കൾക്കൊപ്പം പുറത്തേക്ക് വന്ന പ്രമാടം സ്വദേശിനി(22)യുടെ ശരീരത്തിലേക്ക് കൈയിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോൾ ഒഴിക്കുകയായിരുന്നു. കുറച്ച് തന്റെ ശരീരത്തിലും ഒഴിച്ചു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളുടെ ശരീരത്തും പെട്രോൾ വീണു. തുടർന്ന് കൈയിലിരുന്ന ലൈറ്റർ കത്തിച്ച് തീ കൊളുത്താനുള്ള ശ്രമം പെൺകുട്ടിയുടെ പിതാവ് പരാജയപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് കോന്നി പൊലീസിനെ വിളിച്ച് പ്രതിയെ കൈമാറുകയായിരുന്നു.

ബജാജ് ഫിൻസർവ് കമ്പനിയിൽ ജീവനക്കാരനായ രാജേഷ് നേരത്തേ വിവാഹിതനാണ്. വിവാഹ മോചനക്കേസ് കോടതിയിൽ നടക്കുകയാണ്. ഇയാളുടെ സംശയരോഗമാണ് വിവാഹ മോചനത്തിൽ കലാശിച്ചതെന്ന് പറയുന്നു. അതിനിടെ ഫേസ് ബുക്കിലുടെ പരിചയപ്പെട്ടതാണ് പ്രമാടം സ്വദേശിനിയെ. ഫോണിലൂടെ എപ്പോഴും വിളിച്ച് ശല്യപ്പെടുത്തുന്നത് കാരണം പെൺകുട്ടി ഇയാളിൽ നിന്ന് അകന്നു. വിടാൻ ഭാവമില്ലാതെ പിന്നാലെ കൂടിയെങ്കിലും പെൺകുട്ടി ഒഴിവാക്കി. തുടരെ ഫോൺ വിളിച്ചിട്ടും എടുക്കാതെ വന്നപ്പോഴാണ് പെൺകുട്ടിയെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ഇയാൾ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പെട്രോളുമായി എത്തിയത്.

അതിനിടെ സംഭവം സംബന്ധിച്ച് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോന്നി പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായെന്ന് പരാതി ഉയരുന്നു. ഓരോ മാധ്യമത്തിനും ഓരോ അഡ്രസാണ് പ്രതിയുടേതായി സ്റ്റേഷനിൽ നിന്ന് നൽകിയത്. ഇതിന്റെ പേരിൽ പ്രാദേശികമായ സംഘർഷവും ഉണ്ടായിട്ടുണ്ട്.

സംഭവം ഒതുക്കാൻ ശ്രമിച്ച കോന്നി പൊലീസ് പ്രതിയുടെ അഡ്രസ് ഓരോ മാധ്യമത്തിനും ഓരോ രീതിയിലാണ് നൽകിയത്. മനോരമയിൽ കുലശേഖരപതി സ്വദേശിയെന്നും മാതൃഭൂമിയിൽ പ്രമാടം സ്വദേശിയെന്നുമാണ് വന്നിരിക്കുന്നത്. മംഗളം ദിനപത്രത്തിന് മാത്രമാണ് കൃത്യമായ അഡ്രസ് ലഭിച്ചത്. തെറ്റിപ്പോയ അഡ്രസും വച്ച് പ്രമാടം, കുലശേഖരപതി പ്രദേശത്തുള്ളവർ പത്രം ഓഫീസുകളിലേക്ക് പ്രതിഷേധം വിളിച്ച് അറിയിച്ചിരുന്നു. പ്രതി ഡിവൈഎഫ്ഐ നേതാവായിരുന്നതിനാൽ വാർത്ത മാധ്യമങ്ങൾക്ക് കൊടുക്കരുതെന്ന് ഉന്നതതല നിർദ്ദേശമുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ, ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെയാണ് മാധ്യമങ്ങളെ വിവരം അറിയിച്ചത്. ഇതിൻ പ്രകാരം ഇന്നലെ രാത്രി സ്റ്റേഷനിലേക്ക് വിളിച്ചപ്പോഴാണ് തെറ്റായ വിവരങ്ങൾ നൽകിയത് എന്നു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP