വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മടിയിൽ വച്ച അവസ്ഥയിൽ ബിജെപി; ഗോഡ്സെയെ ആദരിച്ചും മത വിദ്വേഷം വിളമ്പിയും വാർത്തകളിൽ നിറയുന്ന പ്രജ്ഞാ സിങ് ഠാക്കൂർ അഹങ്കാരത്തിന്റെ പേരിലും വാർത്തകളിൽ; ഏറ്റവും ഒടുവിൽ ഭോപ്പാൽ എംപി തലവേദനയായത് സ്പെയ്സ് ജെറ്റ് വിമാനത്തിലെ യാത്രക്കാർക്ക്; വീൽ ചെയറിൽ എത്തിയ പ്രജ്ഞയ്ക്ക് ചട്ടം ലംഘിച്ച് എമർജൻസി വാതിക്കൽ ഇരിക്കണമെന്ന പിടിവാശി വിമാനം വൈകിച്ചത് 45 മിനിറ്റ്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെ തേടി മറ്റൊരു വിവാദം. ഗോഡ്സെയെ ആദരിച്ചും മത വിദ്വേഷം വിളമ്പിയും വാർത്തകളിൽ നിറയുന്ന പ്രജ്ഞാ സിങ് ഠാക്കൂർ അഹങ്കാരത്തിന്റെ പേരിലും വാർത്തകളി ഇടം പിടിക്കുകയാണ്. ഏറ്റവും ഒടുവിൽ ഭോപ്പാൽ എംപി തലവേദനയായത് സ്പെയ്സ് ജെറ്റ് വിമാനത്തിലെ യാത്രക്കാർക്കാണ്. വീൽ ചെയറിൽ എത്തിയ പ്രജ്ഞയ്ക്ക് ചട്ടം ലംഘിച്ച് എമർജൻസി വാതിക്കൽ ഇരിക്കണമെന്ന പിടിവാശി വിമാനം വൈകിച്ചത് 45 മിനിറ്റായിരുന്നു. ഇങ്ങനെ വിവാദങ്ങൾ പ്രജ്ഞാ സിങ് ഠാക്കൂറിനൊപ്പം സഞ്ചരിക്കുകയാണ്.
വീൽചെയറിലെത്തിയ ബിജെപി. എംപി. പ്രജ്ഞാ സിങ് ഠാക്കൂർ എമർജൻസി സീറ്റിൽനിന്ന് മാറിയിരിക്കാൻ തയ്യാറാവാത്തതുകാരണം വിമാനം പുറപ്പെടാൻ 45 മിനിറ്റ് വൈകിയതായി സ്പൈസ്ജെറ്റ് അറിയിച്ചു. വീൽചെയറുകാർക്ക് എമർജൻസി സീറ്റ് അനുവദനീയമല്ല. അതിനാൽ മറ്റൊരിടത്തേക്ക് മാറിയിരിക്കാൻ വിമാനജീവനക്കാരും ചില യാത്രക്കാരും പ്രജ്ഞയോട് അഭ്യർത്ഥിച്ചെങ്കിലും അവരതിന് തയ്യാറായില്ല. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് വിമാനം വൈകിച്ചത്. പിന്നീട് അവർ സീറ്റ് മാറിയിരിക്കുകയും ചെയ്തു.
ശനിയാഴ്ചയാണ് ഡൽഹിയിൽനിന്ന് ഭോപാലിലേക്ക് പ്രജ്ഞ യാത്ര ചെയ്തത്. 78 പേർക്കിരിക്കാവുന്ന വിമാനത്തിന്റെ ഒന്നാംനിരയിലെ സീറ്റാണ് പ്രജ്ഞ ബുക്ക് ചെയ്തിരുന്നത്. എന്നാൽ അത് എമർജൻസി ഡോറിനടുത്തുള്ള സീറ്റായതിനാൽ വീൽചെയറുകാർക്ക് അനുവദിക്കാറില്ല. ബുക്ക് ചെയ്ത സീറ്റിലേ ഇരിക്കൂവെന്ന് പ്രജ്ഞ വാശിപിടിച്ചതോടെയാണ് തർക്കമുണ്ടായത്. ഈ പടിവാശി വിമാനം വൈകിപ്പിച്ചു. പ്രജ്ഞയെ ഒഴിവാക്കി യാത്രയാരംഭിക്കാൻ ചില യാത്രക്കാർ ആവശ്യപ്പെട്ടു. പിന്നീട് അവർ മാറിയിരിക്കാൻ തയ്യാറായപ്പോഴേക്കും 45 മിനിറ്റ് വൈകി. തനിക്ക് ബുക്കുചെയ്ത സീറ്റ് ലഭിച്ചില്ലെന്ന് പ്രജ്ഞ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്പൈസ്ജെറ്റ് ഞായറാഴ്ച വിശദീകരണം നൽകിയത്. ഇതിന്റെപേരിൽ വിമാനത്താവള ഡയറക്ടർക്ക് പ്രജ്ഞ പരാതിയും നൽകിയിരുന്നു. പരാതി പരിശോധിച്ചുവരികയാണെന്ന് ഡയറക്ടർ അറിയിച്ചു.
ഡൽഹിയിൽനിന്ന് ഭോപ്പാലിലേക്കുള്ള യാത്രയിൽ ബുക്ക് ചെയ്ത സീറ്റ് നൽകിയില്ലെന്ന് ആരോപിച്ച് സ്പൈസ് ജെറ്റിനെതിരെ പ്രജ്ഞാ സിങ് ഠാക്കൂർ പരാതി നൽകിയിരുന്നു. എസ്.ജി 2489 വിമാനത്തിൽ ഭോപ്പാലിലെ രാജ ഭോജ് വിമാനത്താവളത്തിലെത്തിയ പ്രജ്ഞ, വിമാനത്താവള ഡയറക്ടർ അനിൽ വിക്രത്തിനാണ് പരാതി നൽകിയത്. പരാതി ലഭിച്ചതായി അനിൽ വിക്രം സ്ഥിരീകരിച്ചു. ഭോപ്പാലിൽ ലാൻഡ് ചെയ്തപ്പോൾ, വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ കുറച്ചുസമയത്തേക്ക് പ്രജ്ഞ വിസമ്മതിച്ചതായി എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു. വിമാനജീവനക്കാർ യാത്രക്കാരോട് മാന്യമായല്ല പെരുമാറിയതെന്ന് പ്രജ്ഞ വിമാനത്താവളത്തിനു പുറത്തുവെച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ബുക്ക് ചെയ്ത സീറ്റ് അവർ തനിക്ക് തന്നില്ലെന്നും ഡയറക്ടറെ വിളിച്ച് പരാതി നൽകിയെന്നും പ്രജ്ഞ കൂട്ടിച്ചേർത്തു.
ഗോഡ്സെയെക്കുറിച്ചുള്ള തന്റെ പരാമർശം ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കിൽ മാപ്പു പറയുന്നതായി പ്രജ്ഞാ സിങ് ഠാക്കൂർ ലോക്സഭയിൽ പിന്നീട് പറഞ്ഞിരുന്നു. തന്റെ പ്രസ്താവന വളച്ചൊടിച്ചു വിവാദമാക്കുകയായിരുന്നെന്നും പ്രജ്ഞാ സിങ് പറഞ്ഞു. ഗോഡസെയുടെ പേരു പരാമർശിക്കാതെയായിരുന്നു ബിജെപി അംഗത്തിന്റെ ഖേദപ്രകടനം. മഹാത്മാ ഗാന്ധി രാഷ്ട്രത്തിനു നൽകിയ സംഭാവനകളെ താൻ മാനിക്കുന്നുണ്ടെന്ന് പ്രജ്ഞാ സിങ് പറഞ്ഞു. സഭയിലെ ഒരു അംഗം തന്നെ ഭീകരവാദി എന്നു വിശേഷിപ്പിച്ചു. അതു തന്റെ അന്തസ്സിനു നേരെയുണ്ടായ ആക്രമണമാണ്. തനിക്കെതിരെയുള്ള ഒരു കുറ്റാരോപണവും ഇതുവരെ കോടതിയിൽ തെളിയിക്കാനായിട്ടില്ലെന്ന് പ്രജ്ഞാ സിങ് ചൂണ്ടിക്കാട്ടി. ഗോഡ്സെ ദേശഭക്തൻ ആയിരുന്നെന്ന പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് പ്രജ്ഞാ സിങ്ങിന്റെ വിശദീകരണം. പ്രജ്ഞയുടെ പരാമർശം നേരത്തെ ബിജെപി തള്ളിയിരുന്നു.
ഇത്തരം ആശയങ്ങൾ ബിജെപിയുടേത് അല്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. ഗോഡ്സെ സ്തുതിയെത്തുടർന്ന് പ്രജ്ഞാ സിങ്ങിനെ പാർലമെന്ററി സമിതികളിൽനിന്നു നീക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. അങ്ങനെ ബിജെപിക്ക് നിരന്തര തലവേദനയാണ്. ഭോപ്പാലിൽ നിന്നുള്ള എംപിയാണ് പ്രജ്ഞാ സിങ് ഠാക്കൂർ. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു. ലെഗാവ് സ്ഫോടനകേസ് പ്രതിയായ യുവസന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂർ ബിജെപിയിൽ ചേർന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാലിൽ മത്സരിക്കുന്നതിൽ നിന്നും മുതിർന്ന ബിജെപി നേതാക്കളായ ഉമാ ഭാരതി, നരേന്ദ്രസിങ് തോമർ, ശിവരാജ് സിങ് ചൗഹാൻ എന്നിവർ വിമുഖത അറിയിച്ചതോടെയാണ് പ്രജ്ഞാ സിങ് ഠാക്കൂറിനെ കളത്തിലിറക്കാൻ തീരുമാനിച്ചത്. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്വിജയ് സിങ്ങിനെയാണ് പ്രജ്ഞ തോൽപ്പിച്ചത്.
2008ൽ മഹാരാഷ്ട്രയിലെ മാലെഗാവിൽ നടന്ന സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും നൂറുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പ്രജ്ഞസിങ് ഠാക്കൂർ, കേണൽ പുരോഹിത് തുടങ്ങിയവരായിരുന്നു പ്രധാനപ്രതികൾ . കേസിൽ ഇരുവരും ഇപ്പോൾ ജാമ്യത്തിലാണ്. 1989 മുതൽ ബിജെപി നിലനിർത്തുന്ന മണ്ഡലമാണ് ഭോപ്പാൽ. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഭേദഗതി ബില്ലിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഗോഡ്സെ രാജ്യ സ്നേഹിയാണെന്ന നിലപാട് പ്രജ്ഞാ സിങ് ആവർത്തിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് സ്പീക്കർ ഓം ബിർളയുടെ നിർദ്ദേശ പ്രകാരം പ്രജ്ഞയുടെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കി.എസ്പിജി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ഗോഡ്സെ രചിച്ച ''വൈ ഐ കിൽഡ് ഗാന്ധി'' എന്ന പുസ്തകത്തിലെ ഒരു വാക്യം ഡിഎംകെ അംഗം എ. രാജ ഉപയോഗിച്ചിരുന്നു. കൊലപ്പെടുത്തുന്നതിന് 32 കൊല്ലം മുമ്പു മുതൽക്കെ മഹാത്മാ ഗാന്ധിയോട് താൻ വിരോധം വച്ചുപുലർത്തിയിരുന്നെന്ന് ഗോഡ്സെ തന്നെ സമ്മതിച്ചിട്ടുള്ളതാണ് എന്നായിരുന്നു രാജയുടെ പരാമർശം.
ഒരു പ്രത്യേക തത്വശാസ്ത്രത്തിൽ വിശ്വസിച്ചതിനാലാണ് ഗോഡ്സെ മഹാത്മാ ഗാന്ധിയെ വധിച്ചതെന്നും രാജ പറഞ്ഞു. പ്രജ്ഞ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമർശം പ്രജ്ഞ നടത്തിയത്. ഗോഡ്സെയെ പ്രകീർത്തിച്ചുള്ള പ്രജ്ഞാ സിങ്ങിന്റെ പരാമർശം മുമ്പും വിവാദമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍