കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ തന്റെ പേര് വച്ചത് ചോദിക്കാതെ എന്ന പ്രഭാ വർമയുടെ വാദം കളവ്; ആർഷ ദർശന പുരസ്കാര ജൂറി അംഗമെന്ന നിലയിൽ ശ്രീകുമാരൻ തമ്പിയെ നാമനിർദ്ദേശം ചെയ്ത് അയച്ച കത്ത് പുറത്ത്; ഹിന്ദു കോൺക്ലേവിൽ നിന്നുള്ള പ്രഭാ വർമയുടെ പിന്മാറ്റം ഇരട്ടത്താപ്പെന്ന് വിമർശനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നതിനെ ചൊല്ലി സാഹിത്യകാരന്മാർ തമ്മിൽ കലഹിച്ചത് വാർത്തയായിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്കരിക്കണമെന്ന് സച്ചിതാനന്ദനും തങ്ങളെ ബഹിഷ്കരിച്ചാൽ തങ്ങൾ കഷ്ടത്തിലാകുമല്ലോയെന്ന പരിഹാസത്തോടെ ശ്രീകുമാരൻ തമ്പിയും വാക്പോരിൽ ഏർപ്പെട്ടിരുന്നു. തന്റെ അറിവില്ലാതെയാണ് പരിപാടിയുടെ നോട്ടീസിൽ ചിത്രം വച്ചതെന്ന് കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ പറഞ്ഞിരുന്നു. ഇടതുപക്ഷ അനുഭാവമുള്ള കലാകാരന്മാർ ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നതിന് എതിരെ വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ, താൻ ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി പ്രഭാവർമ്മ ഫേസ്ബുക്കിലൂടെയും രംഗത്തെത്തി.
'ഒരു മത പാർലമെന്റിലും ഞാൻ ഇല്ല. ഞാൻ മത വിശ്വാസിയോ ദൈവ വിശ്വാസി പോലുമോ അല്ല'. എന്നാണ് പ്രഭാവർമ്മ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം. എന്നാൽ, പ്രഭാ വർമ്മയുടേത് ഇരട്ടത്താപ്പെന്നാണ് ഹിന്ദു കോൺക്ലേവ് സംഘാടകരുടെ വിമർശനം.
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷ ദർശന പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയെ സന്തോഷപൂർവം നിർദ്ദേശിക്കുന്നതായി കാട്ടി പ്രഭാ വർമ അയച്ച കത്ത് തന്നെ ഉദാഹരണം. കേരളീയതയുടെ സാംസ്കാരിക സത്ത പാലിൽ പഞ്ചസാര എന്നവണ്ണം ശ്രീകുമാരൻതമ്പിയുടെ ഗാനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. എല്ലാ നിലയ്ക്കും ശ്രീ.ശ്രീകുമാരൻതമ്പി ഈ പുരസ്കാരത്തിന് സർവഥാ യോഗ്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു എന്നാണ് പ്രഭാ വർമ ഒക്ടോബർ 22 ന് സംഘാടകർക്ക് അയച്ച കത്തിൽ പറയുന്നത്. ആർഷദർശന പുരസ്ക അവാർഡ് നിർണയ കമ്മിറ്റിയിൽ ശ്രീ പ്രഭാവർമയും അംഗമായിരുന്നു.
സൂര്യ കൃഷ്ണമൂർത്തിയും സമാനരീതിയിൽ ശ്രീകുമാരൻ തമ്പിയെ ശുപാർശ ചെയ്ത് കത്തയച്ചിരുന്നു.
രണ്ടുമാസം മുമ്പ് ഇറക്കിയ ഫ്ളയറിൽ പ്രഭാ വർമയുടെ ചിത്രവും ഉണ്ടായിരുന്നു. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക എന്താണ് എന്ന് മനസ്സിലാക്കി തന്നെയാണ് പ്രഭാ വർമ കമ്മിറ്റി അംഗമായത്. അതുകൊണ്ടാണ് ആർഷദർശന പുരസ്കാര വിതരണവേളയിൽ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ ജൂറി അംഗമായ പ്രഭാ വർമ്മയുടെ ചിത്രവും ഉൾപ്പെട്ടതെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റായ ഷാനവാസ് കാട്ടൂർ പറഞ്ഞു.
എന്നാൽ, പ്രഭാ വർമ ഒരു ടെലിവിഷൻ ചാനലിനോട് ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെയാണ്: 'പരിപാടിയിൽ പങ്കെടുക്കാമെന്ന് ഞാൻ സമ്മതിച്ചിട്ടില്ല. എന്റെ മതനിരപേക്ഷ നിലപാട് ജീവിതത്തിൽ നിന്ന് ആർക്ക് വേണമെങ്കിലും വായിച്ചെടുക്കാം. ജീവിതം കൊണ്ട് കൈക്കൊള്ളാത്ത നിലപാട് ഞാൻ കർമ്മം കൊണ്ട് കൈക്കൊള്ളമെന്ന് കരുതുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഞാൻ എന്നും മതനിരപേക്ഷതയുടെ പക്ഷത്ത് മാത്രമേ നിന്നിട്ടുള്ളൂ. മറ്റൊരു വിധത്തിൽ എന്നെ ചിത്രീകരിക്കാൻ ചിലർ വളരെ സമർത്ഥമായി ശ്രമിക്കുകയാണ്. ആ ശ്രമങ്ങളൊന്നും വിജയിക്കാൻ പോകുന്നില്ല. പേര് വയ്ക്കുന്നത് ഒന്നും ചോദിച്ചിട്ടില്ല. എന്നെ പരിപാടിയുമായി ചേർത്തുവയ്ക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.''
എന്നാൽ, ഈ വാദങ്ങൾ തള്ളി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ് ഷാനവാസ് കാട്ടൂർ കുറിപ്പിട്ടു.
KHNA എന്ന സംഘടനയുടെ വൈസ്പ്രസിഡന്റാണ് ഞാൻ
താങ്കൾ ഇവിടെ ഇട്ടിരിക്കുന്ന പോസ്റ്റ് എന്തടിസ്ഥാനത്തിലാണ് താങ്കൾ KHNA എന്ന പ്രസ്ഥാനത്തെ മതവും വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത മതഭീകരർ നടത്തുന്ന പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ച് ?.കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലത്തോളം നോർത്തമേരിക്കയിലുള്ള ലക്ഷകണക്കിനുള്ള സനാതന വിശ്വാസികളെ കോർത്തിണക്കി രാഷ്ട്രീയതീമായി അവരുടെ കുടുംബങ്ങളിൽ സനാതനധർമത്തിൽ അധിഷ്ഠിതമായിജീവിക്കുവാൻ വേണ്ടി മാർഗ്ഗദർശനം നൽകുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അമേരിക്കയിൽ രജിസ്റ്റർ ചെയ്ത ഒരു സാംസ്കാരിക സഘടയാണ് ഇത്. കേരള .ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക' എന്ന സംഘടന എല്ലാവർഷവും ആർഷദർശനപുരസ്കാരവും 250 കുട്ടികൾക്ക് സ്കോളർഷിപ്പും കേരളത്തിൽ വിതരണം ചെയ്യാറുണ്ട് അതിനോടനുബന്ധിച്ചു കേരളത്തിലെ പ്രഗത്ഭരായ സാഹിത്യ,സാംസ്കാരിക നായകന്മാരെ പങ്കെടിപ്പിച്ചുകൊണ്ടു സമ്മേളനവും നടത്താറുണ്ട് .ഇപ്രാവശ്യം ആർഷദർശന പുരസ്ക അവാർഡ് നിർണായ കമ്മിറ്റിയിൽ ശ്രീ പ്രഭാവര്‍മയും അംഗമായിരുന്നു.
അതുമായിബന്ധപ്പെട്ടു രണ്ടുമാസം മുൻപ് ഒരു ഫ്ളയർ KHNA ഇറക്കിയിരുന്ന https://www.facebook.com/photo/?fbid=10160157542593419 .അതിൽ ശ്രീ പ്രഭാ വർമയുടെ ചിത്രവും ഉണ്ടായിരുന്നു KHNA എന്താണ് എന്ന് മനസിലാക്കി തന്നെയാണ് അദ്ദഹം കമ്മിറ്റിയിൽ അംഗമായത് . അതിനാൽ ആണ് ആർഷദർശന പുരസ്കാര വിതരണവേളയിൽ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ ജൂറി അംഗങ്ങളുടെ ചിത്രം ഉപയോഗിച്ചത് . KHNA യുടെ സനാതനധർമഃ പ്രചാരണത്തിൽ അതിന്റെയ് പ്രവർത്തനമേഖല ലോകം മുഴുവൻ പടരുന്നതിന് അസഹിഷ്ണരായ രാഷ്ട്രീയ മേലാളന്മാർ ചിലഹിന്ദുനാമധാരികളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം അധമപ്രവർത്തികൾ കൊണ്ട് KHNA പ്രവർത്തനങ്ങൾക്കു ഒരുകൂട്ടവും സംഭവിക്കില്ല അതിന്റെ തെളിവാണ് ആദരണീയരായ അടൂർ ഗോപാലകൃഷ്ണനും, വി.മധുസൂദനൻ നായരും, സൂര്യ കൃഷ്ണമൂർത്തിയും കൈതപ്രവും മറ്റും ഹിന്ദു കോൺക്ലേവ് 2023 ൽ പങ്കെടുത്തുകൊണ്ടു ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞമാസം മുജാഹിദുകൾ നടത്തിയ സംസ്ഥാനസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് ജോൺ ബ്രിട്ടാസ് നടത്തിയ വർഗ്ഗീയ വിഷം ചീറ്റൽ താങ്കളേപ്പോലുള്ളവർ കണ്ടില്ലയോ അതോ കണ്ടില്ല എന്ന് നടിക്കുകയാണോ ? യാതൊരു രാഷ്ട്രീയ പാർട്ടികളോടും വിധേയത്വമില്ലാതെ സ്വതന്ത്രമായി സനാതനധർമഃ പ്രചാരണത്തിനായി നിലകൊള്ളുന്ന ഭാരതത്തിനുപുറത്തുള്ള ഏറ്റവും വലിയ സനാതനധർമഃ പ്രസ്ഥാനമാണ്
KHNA. അതിനാൽ അല്പം കൂടി പഠിച്ചിട്ടുവേണം ഭീകരവാദിയെന്നുമാറ്റും പറയേണ്ടത് .
ഷാനവാസ് കാട്ടൂർ
രാഷ്ട്രീയ പാർട്ടികളോട് ചായ്വില്ലാത്ത സംഘടന നടത്തുന്ന പരിപാടിയെ ഹിന്ദു വർഗ്ഗീയ വാദികളുടെ പരിപാടിയായി ഒരു വിഭാഗം ചിത്രീകരിക്കുകയായിരുന്നു. ഇതോടെ, ആർഷ ദർശന പുരസ്കാര ജൂറിയംഗമായ പ്രഭാ വർമ്മ നിലപാട് പാടേ മാറ്റി മുഖം തിരിക്കുകയായിരുന്നു. ഇത് ഇരട്ടത്താപ്പെന്നാണ് വിമർശനം ഉയരുന്നത്.
നേരത്തെ പുരസ്കാര സമർപ്പണവേദിയിൽ, കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി ശ്രീകുമാരൻ തമ്പി രംഗത്തെത്തിയിരുന്നു. ഹിന്ദു കോൺക്ലേവിനെയും അതിൽ പങ്കെടുക്കുന്നവരെയും ബഹിഷ്കരിക്കണമെന്ന് സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ എഴുതിയതിനു മറുപടിയായാണ് കോൺക്ലേവിൽ 'ആർഷ ദർശന' പുരസ്കാരം ഏറ്റുവാങ്ങിയ ശ്രീകുമാരൻതമ്പിയുടെ പ്രതികരണം. 'അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണ് സ്വയം പ്രഖ്യാപിത അന്തർദേശീയ കവിയിൽ നിന്നുണ്ടായിരിക്കുന്നത്. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബഹിഷ്കരിക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇവിടെയുള്ള എന്റെയും വി.മധുസൂദനൻ നായരുടെയും കൈതപ്രത്തിന്റെയും അവസ്ഥ വളരെ കഷ്ടത്തിലാകും. ഏതായാലും ഞങ്ങൾക്ക് ഞങ്ങളെ ബഹിഷ്കരിക്കാനാവില്ലല്ലോ. ഞങ്ങൾക്കു സ്വയം പാടാമല്ലോ. സനാതന ധർമം അന്ധവിശ്വാസമാണെന്ന് ആരെങ്കിലും പറഞ്ഞാൽ, അത് എത്ര വലിയ വലിയ കവിതയെഴുതിയ ആളാണെങ്കിലും ശുദ്ധ വിവരദോഷിയാണ്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നു പറയുന്നതിലും വലിയ സോഷ്യലിസവും കമ്യൂണിസവുമില്ല'ശ്രീകുമാരൻ തമ്പി പറഞ്ഞു.
സമാപനച്ചടങ്ങിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ കെ.സച്ചിദാനന്ദനെയും പ്രഭാ വർമയെയും പേരെടുത്തു പറഞ്ഞു വിമർശിച്ചു. ഹിന്ദു കോൺക്ലേവിനെ എതിർക്കുന്നവർ തീവ്രവാദികളിൽ നിന്ന് അച്ചാരം വാങ്ങുന്നവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍