തമിഴ്നാട്ടിനെ അപേക്ഷിച്ച് കേരളത്തിൽ തൊട്ടിടത്തെല്ലാം നിയമവും ഫീസും; കോഴികൾക്ക് പറയുന്നതിലധികം തൂക്കം വന്നാൽ പറഞ്ഞുറപ്പിച്ച തുക തരാതെ കമ്പനികളുടെ വഞ്ചന; മാസങ്ങളോളം ഫാമിൽ തീറ്റ നൽകി കോഴിയെ വളർത്തുന്ന കർഷകനേക്കാൾ ഇരട്ടി ലാഭമാണ് ചില്ലറ വിൽപ്പനക്കാരന്; അതിനേക്കാൾ ലാഭം ഇടനിലക്കാർക്കും; തങ്ങൾ എങ്ങനെ പ്രതിസന്ധിയിൽ ആകാതിരിക്കുമെന്ന് കണ്ണീരോടെ ഇറച്ചിക്കോഴി കർഷകർ
ജാസിം മൊയ്തീൻ
കണ്ണൂർ: ഇടനിലക്കാരുടെ ഇടപെടൽ കാരണം സംസ്ഥാനത്തെ ഇറച്ചികോഴി കർഷകർ പ്രതിസന്ധിയിലാണെന്ന് കണ്ണൂർ ജില്ല പൗൾട്രി ഫാമേഴ്സ് അസോസിയേഷൻ പ്രതിനിധകൾ അറിയിച്ചു. മാസങ്ങളോളം ഫാമിൽ കോഴികളെ വളർത്തുന്ന കർഷകരേക്കാൾ ഇരട്ടിലാഭമാണ് ഇടനിലക്കാർക്കും ചില്ലറ വ്യാപാരികൾക്കും ലഭിക്കുന്നതെന്ന് അസോസിയേഷൻ പ്രതിനിധികളായ ജോൺ തെങ്ങോലി, കരയപ്പാത്ത് സജീവൻ, സഫുവാൻ തുടങ്ങിയവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
കേരളത്തിൽ മാംസത്തിന് വേണ്ടി കോഴിയെ വളർത്തുന്നത് ഇപ്പോഴും വ്യവസായമായാണ് കണക്കാക്കുന്നത്. ഇത് കാർഷിക മേഖലയിൽ ഉൾപ്പെടുത്തണം. വ്യാവസായമായി കണക്കാക്കുമ്പോൾ നികുതികളും ഫീസുകളുമെല്ലാം വ്യവസായങ്ങളുടേതിന് സമാനമാണ്. ഇത് സംരംഭകർക്ക് നഷ്ടം വരുത്തുന്നു. തമിഴ്നാട്ടിൽ നിന്നും മറ്റു ഇതര സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം ഇവിടെ ലഭിക്കുന്നതിനേക്കാൾ ചെറിയ വിലയിൽ കേരളത്തിലേക്ക് കോഴികളെ ഇറക്കുന്നു.
വില കുറച്ച് കോഴികളെ നൽകാൻ തമിഴ്നാട്ടിലെ കൃഷിക്കാർക്ക് സാധ്യമാകുന്നത് അവിടെ കേരളത്തിലുള്ളതു പോലെ നിയമങ്ങളും ഫീസുകളുമില്ല എന്നതാണ്. കാർഷിക മേഖലയിലാണ് അവിടെ ഇറച്ചികോഴി കൃഷിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കർ ഇളവുകളും അവിടെ കർഷകർക്ക് ലഭിക്കുന്നു. കേരളത്തിൽ ഈ മേഖലയിൽ സ്ഥിരതയുള്ള ബിസിനസല്ല നടക്കുന്നത്. കോഴിക്കുഞ്ഞുങ്ങളുടെ വിലയും തീറ്റയുടെ വിലയുമെല്ലാം ഓരോയിടത്തും ഓരോ നിരക്കിലാണ്. അത് ഏകീകരിക്കാനുള്ള സംവിധാനമുണ്ടാകണം. ഇടനിലക്കാരുടെ ഇടപെടലും ഈ സംരംഭം നഷ്ടത്തിലാകാൻ കാരണമാകുന്നു. ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ട് ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ കോഴിയെത്തിക്കാനുള്ള സംവിധാനമുണ്ടാകണം. സർക്കാർ അതിന് വേണ്ട നടപടികൾ സ്വീകരിക്കണം.
മാസങ്ങളോളം ഫാമിൽ തീറ്റ നൽകി കോഴിയെ വളർത്തുന്ന കർഷകന് ലഭിക്കുന്നതിനേക്കാൾ ഇരട്ടി ലാഭമാണ് കേവലം രണ്ടോ മൂന്നോ ദിവസം കൊണ്ട് ചില്ലറ വിൽപ്പനക്കാരന് ലഭിക്കുന്നത്. അതിനേക്കാൾ ലാഭമാണ് ഫാമിൽ നിന്നും കോഴിയെടുത്ത് വിൽപന കേന്ദ്രത്തിലെത്തിക്കുന്ന ഇടനിലക്കാർക്ക് ലഭിക്കുന്നത്. കേവലം ഒരു ദിവസത്തെ വാഹനത്തിന്റെ വാടക മാത്രമാണ് ഇടനിലക്കാരന് ചെലവ് വരുന്നത്. ഈ സ്ഥിതി മാറണം. കർഷകർക്ക് നേരിട്ട് വിപണനം നടത്താനാകണം. വിദേശ രാജ്യങ്ങളിലെ പോലെ ഫാമിൽ നിന്ന് നേരെ ഉപഭോക്താവിലേക്ക് ഇറച്ചി നൽകാനുള്ള സംവിധാനമുണ്ടാകണം. ചെറിയ സംസ്കരണ യൂണിറ്റുകൾ ഫാമിനോട് ചേർന്നോ അല്ലാതെയോ കർഷകർക്ക് തന്നെ തുടങ്ങാനുള്ള സഹായം സർക്കാർ നൽകണം. എങ്കിൽ മാത്രമെ ഈ സംരഭം ലഭാകരമാകൂ. ബ്രഹ്മഗിരി ചിക്കനും, കേരള ചിക്കനുമെല്ലാം ചെറുകിട കോഴി കർഷകരെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.
കർഷകർക്ക് കോഴി കുഞ്ഞുങ്ങളെ വളർത്താനായി നൽകുമെങ്കിലും അവർ പറയുന്നതിലധികം തൂക്കം വന്നാൽ പറഞ്ഞുറപ്പിച്ച തുക തരാതെ കർഷകരെ വഞ്ചിക്കുന്ന നിലപാടാണ് ഈ കമ്പനികൾ സ്വീകരിക്കുന്നത്. അതിർത്തികളിൽ യാതൊരു പരിശോധനയുമില്ലാതെയാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കോഴികളെ കൊണ്ടു വരുന്നത്. ഒരു പാസിൽ തന്നെ നിരവധി ലോഡുകൾ വരുന്നു. ഇങ്ങനെ വരുന്ന കോഴികളുടെ ഗുണ നിലവാരം ഉറപ്പു വരുത്താൻ സർക്കാർ തയ്യാറാകണം. ചെക്പോസ്റ്റുകളിൽ വ്യാപകമായി കൈക്കൂലി നൽകിയാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ തട്ടിപ്പിലൂടെ കേരളത്തിലെത്തുന്ന കോഴികളെ ചെറിയ വിലക്ക് ഇടനിലക്കാർ വ്യാപാര കേന്ദ്രങ്ങളിലെത്തിക്കുമ്പോൾ അതേ വിലയിൽ വിൽക്കാൻ കേരളത്തിലുള്ള കർഷകരും നിർബന്ധിതരാകുന്നു.
നിലവിൽ വൈദ്യുതി നിരക്കിൽ സർക്കാറിൽ നിന്ന് ഇളവ് ലഭിക്കുന്നുണ്ട്. എന്നാൽ അതിനേക്കാൾ ഭീമമായ തുക വിവിധ ഫീസിനത്തിൽ സർക്കാറിലേക്ക് നൽകേണ്ടതുണ്ട്. കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനും ചെലവുകളുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ചെറിയ വിലക്ക് കോഴിയെത്തുന്നതുകൊണ്ട് കേരളത്തിലെ കർഷകരും ഇതേ വിലയിൽ വിൽക്കാൻ നിർബന്ധിതനാകുകയും ഈ സംരഭം നഷ്ടത്തിലാകുകയുമാണ് ചെയ്യുന്നത്.
നിരവധി പേരാണ് അടുത്ത കാലത്തായി ഈ മേഖലയിലേക്ക് വന്നിട്ടുള്ളത്. അവരെല്ലാം ഇന്ന് നിരാശയിലാണ്. മുടക്കുമുതൽ പോലും തിരിച്ചു ലഭിക്കാത്ത അവസ്ഥയുണ്ട്. ഭൂരിഭാഗവും പ്രവാസികളും വിദ്യാസമ്പന്നരായ ചെറുപ്പക്കാരുമാണ്. അവരെ ഈ മേഖലയിൽ പിടിച്ചു നിർത്തണമെങ്കിൽ ഇടനിലക്കാരുടെ ഇടപെടലില്ലാതെയായക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഗുണ നിലവാരമില്ലാത്ത കോഴികളുടെ വിൽപന സർക്കാർ നിരോധിക്കുകയും വേണമെന്ന് കണ്ണൂർ ജില്ല പൗൾട്രി ഫാമേഴ്സ് അസോസിയേഷൻ പ്രതിനിധികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍