വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിടം വേണം; നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ തൊഴിൽ വകുപ്പിന്റെ മിന്നൽ റെയ്ഡ്; പതിവ് പോലെ നാട്ടിലെ നിയമം കാറ്റിൽ പറത്തി പോത്തീസ്; നിയമലംഘനം പിടികൂടിയത് സാധാരണ ഉപഭോക്താവിന്റെ വേഷത്തിലെത്തിയ അഡീഷണൽ ലേബർ കമ്മീഷണർ; ഇരിപ്പിടം എവിടെ എന്ന് ചോദിച്ചപ്പോൾ സ്റ്റൂൾ എടുത്തത് അലമാരയ്ക്ക് അകത്ത് നിന്ന്; മൂന്ന് ദിവസത്തിനകം സൗകര്യം വേണമെന്ന് താക്കീത് നൽകി തൊഴിൽ വകുപ്പ്
ആർ പീയൂഷ്
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പോത്തീസിൽ ക്രമക്കേട് കണ്ടെത്തി. തൊഴിലാളികൾക്ക് ഇരിക്കാൻ ഇരിപ്പിടം നൽകാതിരുന്നതാണ് പരിശോദനയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അഡീ: ലേബർ കമ്മീഷണർ ബിച്ചു ബാലന്റെ നേതൃത്വത്തിൽ മിന്നൽ പരിശോദന നടത്തിയത്. സാധാരണ ഒരു ഉപഭോക്താവ് കയറി ചെല്ലുന്ന രീതിയിലാണ് അഡീ. കമ്മീഷ്ണർ പോത്തീസിൽ കയറി ചെന്നത്. അരമണിക്കൂറോളം സ്ഥാപനത്തിലെ വിവിധ ഫ്ളോറുകളിൽ കയറി ഇറങ്ങി. അവിടെയൊന്നും തൊഴിലാളികൾക്ക് ഇരിക്കാൻ ഇരിപ്പിടം ഉണ്ടായിരുന്നില്ല.
തുടർന്ന് സ്ഥാപനത്തിന്റെ മാനേജരെ വിളിച്ചു വരുത്തുകയും തൊഴിൽ വകുപ്പിന്റെ പരിശോധനയ്ക്കെത്തിയതാണെന്നും അറിയിച്ചു. തൊഴിലാളികൾക്ക് ഇരിക്കാൻ ഇരിപ്പിടമൊന്നുമില്ലാത്തതെന്ത് എന്ന് ചോദിച്ചപ്പോൾ സൈഡിലുള്ള ചെറിയ അലമാര തുറന്ന് സ്റ്റൂൾ എടുത്ത് കാണിച്ചു. അവർക്കുള്ള ഇരിപ്പിടം ഇതാണെന്ന് പറഞ്ഞു. ഇത് അലമാരയിൽ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല ഇരിക്കാൻ വേണ്ടിയാണ് നൽകേണ്ടത്. അതിനാൽ എത്രയും വേഗം എല്ലാ തൊഴിലാളികൾക്കും ഇരിപ്പിടം ഒരുക്കാനും നിർദ്ധേശിച്ചു. ഉച്ചയോട് കൂടി എല്ലാ സൗകര്യവും ഒരുക്കി നൽകും എന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അഡീ.കമ്മീഷ്ണർ നടപടി എടുക്കാതിരുന്നത്.
പരിശോദന നടത്തിയ ശേഷം മുഴുവൻ തൊഴിലാളികൾക്കും ബോധവൽക്കരണ ക്ലാസ്സും നൽകിയാണ് അഡീ.കമ്മീഷ്ണർ ബിച്ചു ബാലൻ മടങ്ങിയത്. മടങ്ങുമ്പോൾ ഇനിയും ഇടയ്ക്കിടക്ക് വന്ന് പരിസോദന നടത്തുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംസ്ഥാനത്തെ ടെകസ്റ്റൈൽ ജ്യുവലറി ഷോപ്പുകളിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ ആക്ടിലെ പുതിയ ഭേദഗതി പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് മിന്നൽ പരിശോധന നടത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശോദന. പുതിയ ഭേദഗതി പ്രകാരം ജീവനക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും അവകാശവും നൽകിയിട്ടുണ്ടോ എന്നത് ഉറപ്പുവരുത്തുകയായിരുന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയുടെ ലക്ഷ്യം.
സംസ്ഥാനത്തൊട്ടാകെ 239 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 124 സ്ഥാപനങ്ങൾ മതിയായ സൗകര്യം ഇതിനോടകം ഉറപ്പുവരുത്തിയിട്ടുള്ളതായും..115സ്ഥാപനങ്ങളിൽ ചട്ടലംഘനം ശ്രദ്ധയിൽ പെട്ടതായും ലേബർ കമ്മീഷണർ എ അലക്സാണ്ടർ അറിയിച്ചു. ചട്ടലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കും തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യങ്ങൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തിനകം മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തി വിവരം ബന്ധപ്പെട്ട ഓഫീസിൽ അറിയിക്കുന്നതിന് നോട്ടീസ് നൽകി. സ്ഥാപന ഉടമകൾക്ക് ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയതായും കമ്മിഷണർ പറഞ്ഞു.
തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 13 കടകളിലാണ് പരിശോധന നടത്തിയത് ഇതിൽ 12 ഇടത്തും തൊഴിലാളികൾക്ക് ഇരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട. കൂടുതൽ സ്ത്രീ തൊഴിലാളികൾ ജോലിചെയ്യുന്ന ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും ചിലയിടങ്ങളിൽ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി സൗകര്യങ്ങൾ ഇല്ലാത്ത കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ജില്ലയിൽ പരിശോധനയ്ക്ക് നേരിട്ട് നേതൃത്വം വഹിച്ച അഡീഷണൽ ലേബർ കമ്മിഷണർ ബിച്ചു ബാലൻ അറിയിച്ചു. ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലായിരുന്നു മിന്നൽ പരിശോധ അതാത് ജില്ലാ ലേബർ ഓഫീസർമാർക്കായിരുന്നു ജില്ലകളിലെ പരിശോധന ചുമതല. റീജിയണൽ ജോയന്റ് ലേബർ കമ്മിഷണർമാരുടെ കീഴിൽ മൂന്നു മേഖലകളിലായി നടത്തിയ പരിശോധന വരുംദിവസങ്ങളിലും തുടരും.
'ഇരിപ്പിടളുള്ള സ്ഥാപനങ്ങളിൽ ഇപ്പോഴും തൊഴിലാളികൾക്ക് ഇരിക്കാൻ മടിയാണ്. കാരണം സ്ഥാപന ഉടമ വഴക്ക് പറയുമോ എന്ന പേടിതന്നെയാണ്. അതിനാൽ എല്ലാ തൊഴിലാളികളോടും ഇരിപ്പിടം നൽകിയിരിക്കുന്നത് നിങ്ങൾക്ക് ഇരിക്കാനുള്ളതാണെന്നും അത് നിങ്ങളുടെ അവകാശമാണെന്നും പറഞ്ഞു മനസ്സിലാക്കി. ഇരിക്കുക എന്ന് പറഞ്ഞാൽ എപ്പോഴും ഇരിക്കുവാനല്ല, നിന്നു ജോലി ചെയ്യുന്നതിനിടയിൽ അൽപ്പനേരം ഇരിക്കുക എന്നതാണ്. അതിനെപറ്റി സ്ഥാപന ഉടമകൾക്കും തൊഴിലാളികൾക്കും മനസ്സിലാക്കി കൊടുക്കുന്നതിന്റെ ആദ്യത്തെ പടിയാണ് ഇന്നത്തെ റെയ്ഡ് 'എന്ന് അഡീ.ലേബർ കമ്മീഷ്ണർ ബിച്ചു ബാലൻ മറുനാടൻ മലയാളിയോട് പറഞ്ഞു. നിയമം നടപ്പിലായതിന് ശേഷം മിക്ക സ്ഥാപനങ്ങളിലും ഇരിക്കാനായി പേരിനെങ്കിലും ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നു ബിച്ചു ബാലൻ പറഞ്ഞു.
തൊഴിലിടങ്ങളിൽ ഇരിപ്പിടം നൽകണം എന്ന് ഇതുവരെ നിയമം നിഷ്ക്കർഷിച്ചിട്ടില്ലായിരുന്നു. പതിനാലാമത്തെ നിയമ സഭാ സമ്മേളനത്തിലാണ് ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അമെന്റ് ചെയ്ത് ഇരിപിപടം ഒരു അവകാശമാക്കിയത്. അത് പോലെ തന്നെ രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ രാത്രി ഒൻപത് മണിക്ക് ശേഷം പിറ്റേദിവസം രാവിലെ ആറുമണി വരെ അവരുടെ അനുവാദത്തോടു കൂടി ജോലി ചെയ്യിപ്പിക്കാം. സ്ത്രീകൾ ജോലി ചെയ്യുന്ന സമയത്ത് അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ഉണ്ടാകണം. അവർക്കെതിരെ ഒരു അക്രമണങ്ങളും ഉണ്ടാകാതെ സുരക്ഷ ഒരുക്കാനാണ് അങ്ങനെയൊരു കാര്യം പറഞ്ഞിരിക്കുന്നത്. പിന്നെ ആഴ്ചയിൽ ഒരു അവധി. നേരത്തെ ഒരു സ്ഥാപനം അടച്ചിടണമെന്നായിരുന്നു നിയമം. ഇപ്പോൾ അത് വേണ്ട. വേതനത്തോടു കൂടി ഒരു അവധി റൊട്ടേഷൻ വ്യവസ്ഥയിൽ കൊടുത്താൽ മതി. എന്നാണ് നിയമം. അത്പോലെ തൊഴിലിടങ്ങളിൽ എന്ത് തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും തൊഴിൽ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 180042555214 ൽ വിളിച്ച് പരാതി പറയാം. ഉടനടി അതിന് പരിഹാരം കാണുകയും ചെയ്യുമെന്നും ബിച്ചു ബാലൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍