ശരിക്കും 56 ഇഞ്ച് നെഞ്ചളവുള്ള ഹീറോ ഇവനാണ്; ഞങ്ങളുടെ മാറിലൂടെയല്ലാതെ നിങ്ങൾക്ക് ടികായത്തിനെതിരെ വെടിയുതിർക്കാനാകില്ലെന്നും കർഷകർ; കർഷക സമരത്തിന്റെ ചാമ്പ്യനായി മാറി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശരിക്കും 56 ഇഞ്ച് നെഞ്ചളവുള്ളവൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തെന്ന് കർഷകർ. കർഷക സമര വേദിയായ ഗസ്സിപൂരിലാണ് രാകേഷ് ടികായത്തിനെ പുകഴ്ത്തി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'ഹീറോ, 56 ഇഞ്ച് നെഞ്ചളവുള്ളവൻ' എന്നിങ്ങനെയാണ് പോസ്റ്ററിൽ രാകേഷ് ടികായത്തിനെ വാഴ്ത്തുന്നത്. ഞങ്ങളുടെ മാറിലൂടെയല്ലാതെ നിങ്ങൾക്ക് ടികായത്തിനെതിരെ വെടിയുതിർക്കാനാകില്ലെന്നും സമരപ്പന്തലുകളിൽ എഴുതി വെച്ചിരിക്കുന്നു. കർഷക സമരങ്ങളുടെ നേതാവായി എല്ലാ സംഘടനകളും രാകേഷിനെ അംഗീകരിക്കുകയാണ്.
കർഷകസമരത്തിന്റെ പ്രധാന വേദികളിലൊന്നാണ് യുപി-ഡൽഹി അതിർത്തി പ്രദേശമായ ഗസ്സിപൂർ. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന് ശേഷം രാകേഷ് ടികായത്തിന്റെ കണ്ണീരണിഞ്ഞുകൊണ്ടുള്ള അഭ്യർത്ഥനയാണ് കർഷക സമരത്തെ വീണ്ടും സജീവമാക്കിയത്. ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാന്തരമായാണ് കർഷകർ ട്രാക്ടർ റാലി സംഘടിപ്പിച്ചത്. എന്നാൽ റാലിയിൽ സംഘർഷമുണ്ടായി. സമരത്തിലെ ഒരുവിഭാഗം ആളുകൾ ചെങ്കോട്ടയിൽ കയറി ദേശീയപതാകക്ക് താഴെ സിഖ് മത പതാക ഉയർത്തിയത് വിവാദമായി. തുടർന്ന് സമരത്തിനെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചത്. ഈ ഘട്ടത്തിലാണ് രാകേഷ് ടികായത്ത് കർഷകരുടെ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടി സമരം തുടരാൻ ആഹ്വാനം ചെയ്തത്.
ട്രാക്ടർ റാലിയോടെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി കേന്ദ്ര സർക്കാർ അടിച്ചമർത്തുമെന്ന് കരുതിയ കർഷക പ്രക്ഷോഭം വർധിത വീര്യത്തോടെ ജ്വലിച്ചുയർന്നത് ജാട്ട് നേതാവും ഭാരതീയ കിസാൻ യൂണിയന്റെ (ബി.കെ.യു) ദേശീയ വക്താവുമായ രാകേഷ് ടിക്കായത്തിന്റെ കണ്ണുനീരിൽ നിന്നും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ചെങ്കോട്ടയിലെ അക്രമികളുടെ പ്രവർത്തനങ്ങൾ കാരണം സമരം അവസാനിപ്പിക്കേണ്ടി വരുമെന്നായിരുന്നു ഭരണകൂടവും കർഷകരും കരുതിയത്. കിസാൻ പരേഡ് കഴിഞ്ഞ് വലിയൊരു വിഭാഗം കർഷകരും സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നു. ഈ അവസരം മുതലെടുത്ത് സമരക്കാരെ ഒഴിപ്പിക്കാമെന്ന് ഗസ്സിയാബാദ് ജില്ലാ ഭരണകൂടവും കേന്ദ്ര സർക്കാരും കരുതിയത്. ആദ്യം ഗസ്സിപൂരിൽ നിന്ന് ഒഴിപ്പിക്കൽ പദ്ധതിയിലേക്ക് കടക്കാനും അതിന് പിറകെ സിംഘുവും ടിക്രിയും ഒഴിപ്പിക്കാനുമായിരുന്നു കേന്ദ്ര സർക്കാരിന്റെ പദ്ധതി.
വ്യാഴാഴ്ച വൈകീട്ട് ഗസ്സിയാബാദ് ജില്ലാ ഭരണകൂടത്തിൽ നിന്ന് ഗസ്സിപൂരിലെ ആദ്യ നടപടി സംബന്ധിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്തിന് ഒൗദ്യോഗിക വിവരം ലഭിച്ചതോടെ ഗസ്സിപൂരിലെ സമരവേദി മൂകമായി. രണ്ട് മാസം കൊണ്ട് 500ാളം കർഷക സംഘടനകൾ വളർത്തി വലുതാക്കിയ സമരം ഒരു കേസിെൻറ പേരിൽ അവസാനിപ്പിക്കുന്നത് തടയാൻ താൻ കീഴടങ്ങുകയാണെന്ന് ടിക്കായത്ത് കർഷകരെ അറിയിച്ചു. സമരം ഒഴിപ്പിക്കരുതെന്ന ഉപാധിയോടെയാണ് കീഴടങ്ങുമെന്ന് മാധ്യമപ്രവർത്തകരെ അറിയിക്കുേമ്പാൾ ടിക്കായത്ത് നിയന്ത്രണം വിട്ടു.
കൃഷിക്കാരെ നശിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കരഞ്ഞു. കർഷകരെ വഞ്ചിച്ചുവെന്ന് രാകേഷ് ടടിക്കായത്ത് പറഞ്ഞു. കർഷക പ്രക്ഷോഭം അവസാനിച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു. രാകേഷ് ടിക്കായത്തിന്റെ ഈ വികാരാധീനത കർഷകർക്കിടയിൽ മിന്നൽ പോലെ മിന്നി. ഇത് കർഷകരെ ഒന്നിപ്പിക്കുക മാത്രമല്ല, ടിക്കായത്തിന്റെ എതിരാളികളെ പോലും അദ്ദേഹത്തെ പിന്തുണയ്ക്കാൻ പ്രേരിപ്പിച്ചു.
സർക്കാറിനെ വെല്ലുവിളിച്ച കരുത്തെല്ലാം ചോർന്ന് ദുർബലനായ ജാട്ട് നേതാവ് സമരം ലക്ഷ്യത്തിലെത്താതെ പരാജയപ്പെട്ടാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കരഞ്ഞു. അത് കണ്ട് വേദിയിലെ മറ്റു നേതാക്കളും കരഞ്ഞു. പൊലീസിന് മുമ്പാകെ കീഴടങ്ങിയാൽ ജയിലിൽ പോകുമെന്നുറപ്പിച്ച് ഭാര്യയും കുടുംബാംഗങ്ങളും സമരവേദിയിലെ ടിക്കായത്തിന്റെ തമ്പിലെത്തി. ഭക്ഷണം കഴിക്കാനായി അവർക്കൊപ്പമിരുന്നപ്പോഴും നിയന്ത്രണമടക്കാനാകാതെ ടിക്കായത്തും കൂടെ കണ്ടുനിന്നവരും കരഞ്ഞു. തിരിച്ച് വേദിയിലേക്ക് പോകുമ്പോഴേക്കും കർഷകരൊന്നടങ്കം ടിക്കായത്തിനെ വളഞ്ഞ് കീഴടങ്ങരുതെന്ന് കേണുപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ടിക്കായത്തിനെ അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് സുപ്രണ്ടിനെയും കൂട്ടി വേദിയിൽ കയറി വന്ന എ.ഡി.എം വിട്ടുവീഴ്ചക്കില്ലെന്ന് നിലപാട് കടുപ്പിച്ചു. ടികായത്ത് അറസ്റ്റ് വരിച്ചാലും 15 മിനിറ്റിനുള്ളിൽ സമരവേദി ഒഴിപ്പിക്കുമെന്ന് എ.ഡി.എം വ്യക്തമാക്കി. കേവലം 200ൽ താഴെയുള്ള കർഷകരെ ആയിരത്തോളം പൊലീസ് വലയം ചെയ്ത് നിൽക്കുമ്പോഴായിരുന്നു ഇത്. രാത്രി 11 മണിക്ക് സമരം ഒഴിപ്പിച്ചിരിക്കുമെന്ന് എ.ഡി.എം അർഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു. അതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. താനല്ല, ഒരാളും കീഴടങ്ങില്ലെന്നും സമരം ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്നും ടിക്കായത്തും വേദിയിൽ നിന്ന് പ്രഖ്യാപിച്ചു.
ഇതിനിടയിൽ ചാനലുകളിലൂടെയും വാട്സ് ആപും ഫേസ്ബുകും വഴിയും ടിക്കായത്തിെൻറ കരച്ചിൽ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും രാജസ്ഥാനിലെയും ജാട്ട് ഗ്രാമങ്ങളിലുമെത്തിയതോടെ അവർ ഒന്നടങ്കം ഇളകി. മുസഫർ നഗറിലെ സ്വന്തം ഗ്രാമമായ സിസോലിയിൽ രാകേഷിെൻറ സഹോദരൻ നരേഷ് ടിക്കായത്ത് രാത്രി തന്നെ മഹാ പഞ്ചായത്ത് വിളിച്ചു. ടിക്കായത്തിനെ സ്പർശിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് മുന്നറയിപ്പ് നൽകിയ മഹാ പഞ്ചായത്ത് രാത്രി തന്നെ ട്രാക്ടറുകളും വാഹനങ്ങളുമെടുത്ത് ഗസ്സിപൂരിലേക്ക് തിരിക്കാൻ ആഹ്വാനം ചെയ്തു. അതിന് പുറമെ വെള്ളിയാഴ്ച മുസഫർ നഗറിലും ഹരിയാനയിലെ വിവിധ ജാട്ട് ഗ്രാമങ്ങളിലും മഹാപഞ്ചായത്ത് വിളിച്ചു. പ്രകോപിതരായ ജാട്ടുകൾ ടിക്കായത്തിനെ കരയിപ്പിച്ചവരെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാത്രി തന്നെ എത്തി തുടങ്ങിയതോടെ ഡൽഹി, യു.പി പൊലീസ് പൊടുന്നനെ പിന്മാറി.
സമരക്കാരെ അറസ്റ്റ് ചെയ്യാൻ കൊണ്ടുവന്ന ബസുകളും തിരികെ കൊണ്ടുപോയി. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങളോടെ പ്രതിരോധത്തിലായ കർഷകർ ഗസ്സിപൂരിൽ മാത്രമല്ല, സിംഘുവിലും ടിക്രിയിലുമെല്ലാം സമരാവേശം തിരിച്ചുപിടിക്കുന്നതാണ് പിന്നീട് കണ്ടത്. ഗസ്സിപൂരിൽ തുടങ്ങാൻ കഴിയാതിരുന്ന ഒഴിപ്പിക്കൽ നടപടി സിംഘുവിലും ടിക്രിയിലും ഉപേക്ഷിച്ചു. നേരം പുലർന്നിട്ടും കർഷകരുടെ ഗസ്സിപൂരിൽ കർഷകരുടെ ഒഴുക്ക് നിലച്ചിരുന്നില്ല. ടിക്കായത്തിെൻറ കണ്ണീരിൽ നിന്നാണ് ട്രാക്ടർ റാലിയോടെ ഒടുങ്ങുമെന്ന് കരുതിയ കർഷക സമരം വീണ്ടും ഉയിർത്തെഴുന്നേറ്റത്.
രാകേഷ് സിങ് ടിക്കായത്തിന്റെ പേരിൽ ബന്ധപ്പെട്ടിരിക്കുന്ന 'ടിക്കായത്ത്' എന്ന വാക്ക് ഏതെങ്കിലും ജാതിയെ സൂചിപ്പിക്കുന്നില്ല. പടിഞ്ഞാറൻ ഉത്തർപ്രദേശ്, പഞ്ചാബ്-ഹരിയാന പ്രദേശങ്ങളിൽ, ജാതി-നേതാക്കൾ ഒരു പഞ്ചായത്ത് വഴി തിരഞ്ഞെടുത്ത ജാതി നേതാക്കൾക്കായി ഈ പദം ഉപയോഗിച്ചിരുന്നു. വംശീയ താൽപ്പര്യങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കാൻ ഈ നേതാവ് പറഞ്ഞ കാര്യങ്ങളിൽ എല്ലായ്പ്പോഴും ഉറച്ചുനിൽക്കുമെന്ന് വിശ്വസിക്കപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹത്തിന് ടിക്കായത്ത് എന്ന പേര് നൽകിയത്. അതിനർത്ഥം അദ്ദേഹത്തിന്റെ വാക്കിൽ ഉറച്ചുനിൽക്കുമെന്നാണ്. പിൽക്കാലത്ത് ടിക്കായത്ത് ചൗധരിയെ തിരഞ്ഞെടുക്കുന്നത് ഒരു പാരമ്പര്യമായിത്തീർന്നു. പിന്നീട് ഇത് കുടുംബപ്പേര് പോലെ സ്വീകരിക്കപ്പെട്ടു. ഇത് ആദ്യം സ്വീകരിച്ചത് രാകേഷ് സിങ് ടിക്കായത്തിന്റെ പിതാവ് മഹേന്ദ്ര സിങ് ടിക്കായത്ത് ആണ്. കുടുംബപ്പേരുകൾ തിരഞ്ഞെടുക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലാത്തതിനാൽ പിന്നീട് മഹേന്ദ്ര സിങ് ടിക്കായത്തിന്റെ എല്ലാ പുത്രന്മാരും ഇത് അവരുടെ പേരുകളിൽ ചേർത്തു.
രാകേഷ് സിങ് ടിക്കായത്തിനൊപ്പം പൊതു വികാരത്തിന്റെ വേലിയേറ്റം ഉയർന്നത്, കർഷകർക്കിടയിൽ അദ്ദേഹം തന്റെ പ്രതിച്ഛായയെ വളരെയധികം മെച്ചപ്പെടുത്തി. കർഷകരിൽ നിന്ന് ലഭിച്ച പിന്തുണയെത്തുടർന്ന് പ്രസ്ഥാനം ശക്തമാക്കാനുള്ള ഒരുക്കങ്ങൾ രാകേഷ് ടിക്കായത്ത് നടത്തി. പ്രതിപക്ഷ നേതാക്കൾക്കൊപ്പം കർഷകരുടെ പിന്തുണയും രാകേഷ് ടിക്കായത്തിന് ലഭിച്ച രീതി, വരും ദിവസങ്ങൾ സർക്കാരിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ് എന്ന് വ്യക്തമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്